ETV Bharat / bharat

കൈക്കൂലി കേസ്; മഹുവ മൊയ്‌ത്ര ഇന്ന് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍

author img

By ETV Bharat Kerala Team

Published : Nov 2, 2023, 7:48 AM IST

Updated : Nov 2, 2023, 12:39 PM IST

Cash for query case against Mahuva Moitra: ബിജെപി എംപി നിഷികാന്ത് ദുബെ ആണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്രക്കെതിരെ ആരോപണം ഉന്നയിച്ചത്. ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മഹുവ മൊയ്‌ത്ര കൈക്കൂലി വാങ്ങി എന്നാണ് ആരോപണം

Mahua Moitra to appear before Lok Sabha Ethics Committee today  Cash for query case  Cash for query case against Mahuva Moitra  ലോക്‌സഭ എത്തിക്‌സ് കമ്മിറ്റി  മഹുവ മൊയ്‌ത്ര  Mahua Moitra  Lok Sabha Ethics Committee  നിഷികാന്ത് ദുബെ  ബിജെപി  തൃണമൂല്‍ കോണ്‍ഗ്രസ്
Cash for query case against Mahuva Moitra

ന്യൂഡല്‍ഹി : പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര ഇന്ന് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും (Mahua Moitra to appear before Lok Sabha Ethics Committee). രാവിലെ 11 മണിയോടെ മഹുവ മൊയ്‌ത്ര എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് വിവരം. തനിക്കെതിരെ സത്യവാങ്‌മൂലം നല്‍കിയ ഹിരാനന്ദാനി ഗ്രൂപ് സിഇഒ ദര്‍ശന്‍ ഹിരാനന്ദിയേയും അഭിഭാഷകനായ ജയ് ദേഹാദ്രിയേയും വിസ്‌തരിക്കാന്‍ അനുവദിക്കണമെന്ന് മഹുവ മൊയ്‌ത്ര കമ്മിറ്റിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ദുബായ് ആസ്ഥാനമായുള്ള വ്യവസായി ദര്‍ശന്‍ ഹിരാനന്ദിയില്‍ നിന്ന് മഹുവ മൊയ്‌ത്ര കൈക്കൂലി വാങ്ങി എന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണം (Cash for query case against Mahuva Moitra).

വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നിഷികാന്ത് ദുബെ ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ലക്ക് കത്തയച്ചിരുന്നു. മഹുവ മൊയ്‌ത്ര കൈക്കൂലി വാങ്ങി എന്നതിനുള്ള തെളിവുകള്‍ അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രി തനിക്ക് നല്‍കി എന്നും ദുബെ അവകാശപ്പെട്ടു. ബിജെപി എംപി വിനോദ് കുമാര്‍ സോങ്കര്‍ ചെയര്‍മാനായ എത്തിക്‌സ് കമ്മിറ്റിക്ക് താന്‍ അയച്ച കത്ത് ഇന്നലെ (നവംബര്‍ 1) മഹുവ മൊയ്‌ത്ര പരസ്യമാക്കിയിരുന്നു.

തന്‍റെ എക്‌സ്‌ ഹാന്‍ഡിലില്‍ തൃണമൂല്‍ എംപി കത്ത് പങ്കുവച്ചു. 'എനിക്കുള്ള സമന്‍സ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമാക്കുന്നത് ഉചിതമാണെന്ന് എത്തിക്‌സ് കമ്മിറ്റി കരുതുന്നതിനാല്‍, ഞാന്‍ കമ്മിറ്റിക്ക് അയച്ച കത്ത് നാളെ എന്‍റെ ഹിയറിങ്ങിന് മുന്‍പായി പരസ്യമാക്കുന്നത് പ്രധാനമാണെന്ന് ഞാനും കരുതുന്നു' -ഇങ്ങനെ കുറിച്ചുകൊണ്ടാണ് മഹുവ മൊയ്‌ത്ര കത്ത് എക്‌സില്‍ പങ്കിട്ടത്.

ഒക്‌ടോബർ 31 ന് എത്തിക്‌സ് കമ്മിറ്റിക്ക് മുൻപിൽ ഹാജരാകാനാണ് മഹുവയ്‌ക്ക് സമൻസ് നൽകിയിരുന്നത്. എന്നാല്‍ നവംബർ 5ന് ശേഷം മാത്രമേ ഹാജരാകാൻ കഴിയൂ എന്ന് തൃണമൂല്‍ എംപി പാനലിനെ അറിയിക്കുകയായിരുന്നു. അതേസമയം ബിജെപി എംപിയും പരാതിക്കാരനുമായ ജയ്‌ ദേഹാദ്രി വാക്കാൽ തെളിവ് നൽകാൻ ഒക്‌ടോബർ 26ന് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായിരുന്നു.

വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ പണവും പാരിതോഷികങ്ങളും കൈപ്പറ്റിയ ശേഷം ലോക്‌സഭ വെബ്‌സൈറ്റിലേക്ക് പ്രവേശനം നൽകി എന്നതാണ് എംപിക്കെതിരെ ബിജെപി ഉന്നിയിക്കുന്ന ആരോപണം.

Also Read: Allegation Against Mahua Moitra 'ലോക്‌സഭ അക്കൗണ്ടിലേക്ക് വ്യവസായിക്ക് പ്രവേശനം', മഹുവ മൊയ്ത്രയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി

ന്യൂഡല്‍ഹി : പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര ഇന്ന് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും (Mahua Moitra to appear before Lok Sabha Ethics Committee). രാവിലെ 11 മണിയോടെ മഹുവ മൊയ്‌ത്ര എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് വിവരം. തനിക്കെതിരെ സത്യവാങ്‌മൂലം നല്‍കിയ ഹിരാനന്ദാനി ഗ്രൂപ് സിഇഒ ദര്‍ശന്‍ ഹിരാനന്ദിയേയും അഭിഭാഷകനായ ജയ് ദേഹാദ്രിയേയും വിസ്‌തരിക്കാന്‍ അനുവദിക്കണമെന്ന് മഹുവ മൊയ്‌ത്ര കമ്മിറ്റിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ദുബായ് ആസ്ഥാനമായുള്ള വ്യവസായി ദര്‍ശന്‍ ഹിരാനന്ദിയില്‍ നിന്ന് മഹുവ മൊയ്‌ത്ര കൈക്കൂലി വാങ്ങി എന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണം (Cash for query case against Mahuva Moitra).

വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നിഷികാന്ത് ദുബെ ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ലക്ക് കത്തയച്ചിരുന്നു. മഹുവ മൊയ്‌ത്ര കൈക്കൂലി വാങ്ങി എന്നതിനുള്ള തെളിവുകള്‍ അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രി തനിക്ക് നല്‍കി എന്നും ദുബെ അവകാശപ്പെട്ടു. ബിജെപി എംപി വിനോദ് കുമാര്‍ സോങ്കര്‍ ചെയര്‍മാനായ എത്തിക്‌സ് കമ്മിറ്റിക്ക് താന്‍ അയച്ച കത്ത് ഇന്നലെ (നവംബര്‍ 1) മഹുവ മൊയ്‌ത്ര പരസ്യമാക്കിയിരുന്നു.

തന്‍റെ എക്‌സ്‌ ഹാന്‍ഡിലില്‍ തൃണമൂല്‍ എംപി കത്ത് പങ്കുവച്ചു. 'എനിക്കുള്ള സമന്‍സ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമാക്കുന്നത് ഉചിതമാണെന്ന് എത്തിക്‌സ് കമ്മിറ്റി കരുതുന്നതിനാല്‍, ഞാന്‍ കമ്മിറ്റിക്ക് അയച്ച കത്ത് നാളെ എന്‍റെ ഹിയറിങ്ങിന് മുന്‍പായി പരസ്യമാക്കുന്നത് പ്രധാനമാണെന്ന് ഞാനും കരുതുന്നു' -ഇങ്ങനെ കുറിച്ചുകൊണ്ടാണ് മഹുവ മൊയ്‌ത്ര കത്ത് എക്‌സില്‍ പങ്കിട്ടത്.

ഒക്‌ടോബർ 31 ന് എത്തിക്‌സ് കമ്മിറ്റിക്ക് മുൻപിൽ ഹാജരാകാനാണ് മഹുവയ്‌ക്ക് സമൻസ് നൽകിയിരുന്നത്. എന്നാല്‍ നവംബർ 5ന് ശേഷം മാത്രമേ ഹാജരാകാൻ കഴിയൂ എന്ന് തൃണമൂല്‍ എംപി പാനലിനെ അറിയിക്കുകയായിരുന്നു. അതേസമയം ബിജെപി എംപിയും പരാതിക്കാരനുമായ ജയ്‌ ദേഹാദ്രി വാക്കാൽ തെളിവ് നൽകാൻ ഒക്‌ടോബർ 26ന് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായിരുന്നു.

വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ പണവും പാരിതോഷികങ്ങളും കൈപ്പറ്റിയ ശേഷം ലോക്‌സഭ വെബ്‌സൈറ്റിലേക്ക് പ്രവേശനം നൽകി എന്നതാണ് എംപിക്കെതിരെ ബിജെപി ഉന്നിയിക്കുന്ന ആരോപണം.

Also Read: Allegation Against Mahua Moitra 'ലോക്‌സഭ അക്കൗണ്ടിലേക്ക് വ്യവസായിക്ക് പ്രവേശനം', മഹുവ മൊയ്ത്രയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി

Last Updated : Nov 2, 2023, 12:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.