അമരാവതി: പരീക്ഷ എഴുതുന്നതിനിടെ അധ്യാപകന്‍ ഉത്തര കടലാസ് ബലം പ്രയോഗിച്ച് വാങ്ങി ഹാളില്‍ നിന്നും ഇറക്കിവിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തു. അനികേത് അശോക് നിർഗുദ്വാറാണ് ജീവനൊടുക്കിയത്. മഹാരാഷ്‌ട്രയിലെ അമരാവതി ജില്ലയിലെ ബദ്‌നേരയിലാണ് സംഭവം.
പൊലീസ് പറയുന്നത്: ബദ്‌നേരയിലെ വസുധ ദേശ്‌മുഖ് കോളജ് ഓഫ് ഫുഡ് ടെക്‌നോളജിയിൽ ബി.ടെക് അവസാന വർഷ വിദ്യാര്‍ഥിയായിരുന്നു അനികേത്. 17,000 രൂപ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ഥിയുടെ ഉത്തര കടലാസ് അധ്യാപകന്‍ ബലം പ്രയോഗിച്ച് വാങ്ങിവച്ചു. തുടര്‍ന്ന്, ഹാളില്‍ നിന്നും ഇറക്കിവിടുകയുണ്ടായി.
ALSO READ | സ്വയം മയക്കുമരുന്ന് നിര്‍മിച്ച് വിൽപ്പന; ബി ടെക്കുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍
തുടര്‍ന്ന്, അനികേത് വിഷാദത്തിലായിരുന്നു. വൈകിട്ട് അച്ഛനെ വിളിച്ച് സംഭവം അറിയിച്ചിരുന്നു. പിതാവ് ആശ്വസിപ്പിച്ചെങ്കിലും വ്യാഴാഴ്ച (31.03.22) ന് രാത്രി 10 മണിയോടെ സായിനഗർ പ്രദേശത്തെ വാടകമുറിയിൽ അനികേത് തൂങ്ങി മരിക്കുകയായിരുന്നു. കോളജ് മാനേജ്‌മെന്‍റിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.