ETV Bharat / bharat

വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് ചതിച്ചു; ഇസ്രയേല്‍ അനുകൂല പോസ്റ്റിട്ട മലയാളി നഴ്‌സുമാര്‍ക്കെതിരെ നടപടിയുമായി കുവൈറ്റ്

author img

By ETV Bharat Kerala Team

Published : Oct 31, 2023, 9:31 PM IST

Israel Hamas Conflict: ഇസ്രായേല്‍ അനുകൂല പോസ്റ്റിട്ട മലയാളി നഴ്‌സുമാരെ പുറത്താക്കി കുവൈറ്റ്. പങ്കിട്ടത് ഇസ്രയേല്‍ പതാക അടക്കമുള്ള പോസ്‌റ്റ്. നഴ്‌സുമാരെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍.

Kuwait deported Malayali nurses for supporting Israel in Whatsapp  ഇസ്രയേല്‍ അനുകൂല പോസ്റ്റിട്ടു  മലയാളി നഴ്‌സുമാര്‍ക്കെതിരെ നടപടിയുമായി കുവൈറ്റ്  Israel Hamas Conflict  മലയാളി നഴ്‌സുമാരെ പുറത്താക്കി കുവൈറ്റ്  ഇസ്രയേല്‍ പതാക  കേന്ദ്ര മന്ത്രി വി മുരളീധരന്‍  ഇന്ത്യന്‍ എംബസി  Kuwait Expels Malayali Nurses  Israel In WhatsApp Status  WhatsApp
Kuwait Deported Malayali Nurses For Supporting Israel In WhatsApp

ന്യൂഡൽഹി: സോഷ്യല്‍ മീഡിയയില്‍ ഇസ്രയേലിനെ പിന്തുണച്ച് പോസ്റ്റിട്ട മലയാളി നഴ്‌സുമാര്‍ക്കെതിരെ നടപടിയുമായി കുവൈറ്റ് ഭരണകൂടം. രണ്ട് നഴ്‌സുമാര്‍ക്കെതിരെയാണ് ഭരണകൂടത്തിന്‍റെ നടപടിയുണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരു നഴ്‌സിനെ പുറത്താക്കി. ഒരു നഴ്‌സിനെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ച് വരികയാണ്. ഡല്‍ഹിയില്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരനാണ് വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചത് (Kuwait Deported Malayali Nurses).

കുവൈറ്റില്‍ നിന്നും ഇരുവരെയും കേരളത്തില്‍ എത്തിക്കാന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ കഴിയുന്നവര്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം മാര്‍ഗ നിര്‍ദേശം പുറത്തിറക്കുമെന്നും വി.മുരളീധരന്‍ വ്യക്തമാക്കി (Kuwait Expels Malayali Nurses).

കുവൈറ്റിലെ അല്‍ സബാഹ്‌ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരുമെന്നാണ് ലഭിക്കുന്ന വിവരം. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തെ അനുകൂലിച്ചാണ് ഇരുവരും വാട്‌സ്‌ആപ്പില്‍ പോസ്റ്റിട്ടത്. ഇസ്രയേല്‍ പതാക അടക്കം ചേര്‍ത്തുള്ള പോസ്റ്റാണ് പങ്കിട്ടത്. ഇസ്രയേല്‍ പലസ്‌തീന്‍ യുദ്ധത്തില്‍ ഇസ്രയേലിനെതിരെ നിലപാടെടുത്ത അറബ് രാഷ്‌ട്രമാണ് കുവൈറ്റ്. അറബ് സമൂഹം ഒന്നടങ്കം പലസ്‌തീനിനൊപ്പം നിലക്കൊള്ളുമെന്ന വാദം നിലനില്‍ക്കുമ്പോഴാണ് നഴ്‌സുമാരുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് (Malayali Nurses In Kuwait).

ഹമാസ്‌ ഇസ്രയേല്‍ ആക്രമണം (Israel Hamas Attack): ആഴ്‌ചകള്‍ പിന്നിടുമ്പോഴും ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടല്‍ കനക്കുകയാണ്. ഗാസ മുനമ്പില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ദിവസങ്ങളോളം ഗാസയില്‍ ആക്രമണം തുടര്‍ന്ന ഇസ്രയേല്‍ ഗാസയിലെ 600 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിലൂടെ ഹമാസ് ബന്ദികളാക്കിയ വനിത സൈനികരെ അടക്കം ഇസ്രയേല്‍ മോചിപ്പിച്ചുവെന്നാണ് ഇസ്രയേലില്‍ നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍ ഇസ്രയേലിനോട് പൊരുതിയ ഹമാസ് സേനയെ തുരത്തിയെന്നാണ് പലസ്‌തീന്‍ അവകാശവാദമുന്നയിക്കുന്നത്. ഇരുരാജ്യങ്ങളുടെയും ആക്രമണം തുടരുമ്പോള്‍ കുഞ്ഞുങ്ങള്‍ അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്.

മരണ സഖ്യ വര്‍ധിക്കുന്നു: കഴിഞ്ഞ 25 ദിവസമായി തുടരുന്ന ആക്രമണത്തില്‍ 8,300 പേരാണ് പലസ്‌തീനില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 66 ശതമാനം സ്‌ത്രീകളും കുട്ടികളുമാണെന്ന് ഗാസ അറിയിച്ചു. അതേസമയം ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടത് 1400 പേരാണ്. ഇതില്‍ അധിക മരണവും ഉണ്ടായത് ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ച ഒക്‌ടോബര്‍ ഏഴിലെ അപ്രതീക്ഷിത വ്യോമാക്രമണത്തിലായിരുന്നു.

വെടിനിര്‍ത്തില്ലെന്ന് ഇസ്രയേല്‍: ഹമാസ് ഇസ്രയേല്‍ യുദ്ധം കനത്ത സാഹചര്യത്തില്‍ മുഴുവന്‍ ലോക രാജ്യങ്ങളും യുദ്ധം നിര്‍ത്തലാക്കുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്. അതിനിടെയാണ് ഗാസയ്‌ക്ക് നേരെയുള്ള വെടിനിര്‍ത്തല്‍ അവസാനിപ്പിക്കില്ലെന്ന ഇസ്രയേലിന്‍റെ പ്രഖ്യാപനം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് ഇക്കാര്യം പുറത്ത് വിട്ടത്.

ഗാസയിലെ വെടി നിര്‍ത്തല്‍ അംഗീകരിക്കുന്നത് ഹമാസിന് കീഴടങ്ങുന്നതിന് തുല്യമെന്ന് നെതന്യാഹു പറഞ്ഞു. ഇത് യുദ്ധത്തിനുള്ള സമയമാണെന്നും കരയുദ്ധം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇസ്രയേലിന് നേരെയുള്ള അപ്രതീക്ഷിത ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതിലെ രോഷം പലസ്‌തീന് മേല്‍ തീര്‍ക്കുകയാണ് ഇസ്രയേല്‍ ഭരണ കൂടം.

also read: Israel rejects ceasefire in Gaza ഗാസയിൽ വെടിനിർത്തില്ലെന്ന് ഇസ്രയേൽ, ഗാസ ഇപ്പോൾ ഭൂമിയിലെ നരകമെന്ന് യുഎൻആർഡബ്ല്യുഎ

ന്യൂഡൽഹി: സോഷ്യല്‍ മീഡിയയില്‍ ഇസ്രയേലിനെ പിന്തുണച്ച് പോസ്റ്റിട്ട മലയാളി നഴ്‌സുമാര്‍ക്കെതിരെ നടപടിയുമായി കുവൈറ്റ് ഭരണകൂടം. രണ്ട് നഴ്‌സുമാര്‍ക്കെതിരെയാണ് ഭരണകൂടത്തിന്‍റെ നടപടിയുണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരു നഴ്‌സിനെ പുറത്താക്കി. ഒരു നഴ്‌സിനെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ച് വരികയാണ്. ഡല്‍ഹിയില്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരനാണ് വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചത് (Kuwait Deported Malayali Nurses).

കുവൈറ്റില്‍ നിന്നും ഇരുവരെയും കേരളത്തില്‍ എത്തിക്കാന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ കഴിയുന്നവര്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം മാര്‍ഗ നിര്‍ദേശം പുറത്തിറക്കുമെന്നും വി.മുരളീധരന്‍ വ്യക്തമാക്കി (Kuwait Expels Malayali Nurses).

കുവൈറ്റിലെ അല്‍ സബാഹ്‌ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരുമെന്നാണ് ലഭിക്കുന്ന വിവരം. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തെ അനുകൂലിച്ചാണ് ഇരുവരും വാട്‌സ്‌ആപ്പില്‍ പോസ്റ്റിട്ടത്. ഇസ്രയേല്‍ പതാക അടക്കം ചേര്‍ത്തുള്ള പോസ്റ്റാണ് പങ്കിട്ടത്. ഇസ്രയേല്‍ പലസ്‌തീന്‍ യുദ്ധത്തില്‍ ഇസ്രയേലിനെതിരെ നിലപാടെടുത്ത അറബ് രാഷ്‌ട്രമാണ് കുവൈറ്റ്. അറബ് സമൂഹം ഒന്നടങ്കം പലസ്‌തീനിനൊപ്പം നിലക്കൊള്ളുമെന്ന വാദം നിലനില്‍ക്കുമ്പോഴാണ് നഴ്‌സുമാരുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് (Malayali Nurses In Kuwait).

ഹമാസ്‌ ഇസ്രയേല്‍ ആക്രമണം (Israel Hamas Attack): ആഴ്‌ചകള്‍ പിന്നിടുമ്പോഴും ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടല്‍ കനക്കുകയാണ്. ഗാസ മുനമ്പില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ദിവസങ്ങളോളം ഗാസയില്‍ ആക്രമണം തുടര്‍ന്ന ഇസ്രയേല്‍ ഗാസയിലെ 600 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിലൂടെ ഹമാസ് ബന്ദികളാക്കിയ വനിത സൈനികരെ അടക്കം ഇസ്രയേല്‍ മോചിപ്പിച്ചുവെന്നാണ് ഇസ്രയേലില്‍ നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍ ഇസ്രയേലിനോട് പൊരുതിയ ഹമാസ് സേനയെ തുരത്തിയെന്നാണ് പലസ്‌തീന്‍ അവകാശവാദമുന്നയിക്കുന്നത്. ഇരുരാജ്യങ്ങളുടെയും ആക്രമണം തുടരുമ്പോള്‍ കുഞ്ഞുങ്ങള്‍ അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്.

മരണ സഖ്യ വര്‍ധിക്കുന്നു: കഴിഞ്ഞ 25 ദിവസമായി തുടരുന്ന ആക്രമണത്തില്‍ 8,300 പേരാണ് പലസ്‌തീനില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 66 ശതമാനം സ്‌ത്രീകളും കുട്ടികളുമാണെന്ന് ഗാസ അറിയിച്ചു. അതേസമയം ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടത് 1400 പേരാണ്. ഇതില്‍ അധിക മരണവും ഉണ്ടായത് ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ച ഒക്‌ടോബര്‍ ഏഴിലെ അപ്രതീക്ഷിത വ്യോമാക്രമണത്തിലായിരുന്നു.

വെടിനിര്‍ത്തില്ലെന്ന് ഇസ്രയേല്‍: ഹമാസ് ഇസ്രയേല്‍ യുദ്ധം കനത്ത സാഹചര്യത്തില്‍ മുഴുവന്‍ ലോക രാജ്യങ്ങളും യുദ്ധം നിര്‍ത്തലാക്കുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്. അതിനിടെയാണ് ഗാസയ്‌ക്ക് നേരെയുള്ള വെടിനിര്‍ത്തല്‍ അവസാനിപ്പിക്കില്ലെന്ന ഇസ്രയേലിന്‍റെ പ്രഖ്യാപനം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് ഇക്കാര്യം പുറത്ത് വിട്ടത്.

ഗാസയിലെ വെടി നിര്‍ത്തല്‍ അംഗീകരിക്കുന്നത് ഹമാസിന് കീഴടങ്ങുന്നതിന് തുല്യമെന്ന് നെതന്യാഹു പറഞ്ഞു. ഇത് യുദ്ധത്തിനുള്ള സമയമാണെന്നും കരയുദ്ധം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇസ്രയേലിന് നേരെയുള്ള അപ്രതീക്ഷിത ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതിലെ രോഷം പലസ്‌തീന് മേല്‍ തീര്‍ക്കുകയാണ് ഇസ്രയേല്‍ ഭരണ കൂടം.

also read: Israel rejects ceasefire in Gaza ഗാസയിൽ വെടിനിർത്തില്ലെന്ന് ഇസ്രയേൽ, ഗാസ ഇപ്പോൾ ഭൂമിയിലെ നരകമെന്ന് യുഎൻആർഡബ്ല്യുഎ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.