ETV Bharat / bharat

നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി 52 കാരന്‍ ; ട്യൂഷന്‍ സെന്‍റര്‍ ജീവനക്കാരന്‍ പിടിയില്‍

author img

By

Published : Oct 12, 2022, 10:46 PM IST

ചോക്ലേറ്റ് വാഗ്‌ദാനം ചെയ്‌ത്, നാലാം ക്ളാസുകാരിയെ വിജനമായ സ്ഥലത്തെത്തിച്ചാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ശേഷം, മൃതദേഹം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ ജലസംഭരണിയില്‍ തള്ളുകയായിരുന്നു

Karnataka mandya minor girl Raped And Killed  Karnataka mandya  നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി  കര്‍ണാടകയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു  ബാലികയെ പീഡിപ്പിച്ച് 52 കാരന്‍  മലവള്ളി  മൃതദേഹം  Karnataka old Man held for minor rape  മാണ്ഡ്യ
നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി 52 കാരന്‍; ട്യൂഷന്‍ സെന്‍റര്‍ ജീവനക്കാരനായ പ്രതി പിടിയില്‍

മാണ്ഡ്യ : ചോക്ലേറ്റ് വാഗ്‌ദാനം ചെയ്‌ത് നാലാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 52കാരന്‍ പിടിയില്‍. കർണാടകയിലെ മാണ്ഡ്യ മലവള്ളി താലൂക്കിൽ ചൊവ്വാഴ്‌ചയാണ് (ഒക്‌ടോബര്‍ 11) സംഭവം. പ്രതി നെലമാകനഹള്ളി സ്വദേശി കാന്തരാജുവിനെ (52) മലവള്ളി ടൗൺ പൊലീസാണ് പിടികൂടിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് : മലവള്ളി നഗരത്തില്‍ ട്യൂഷൻ സെന്‍ററിലെ ജീവനക്കാരനായ പ്രതി ചൊവ്വാഴ്‌ച രാവിലെ 11 മണിയ്‌ക്ക് പെൺകുട്ടിയെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി. ശേഷം, ചോക്ലേറ്റ് വാഗ്‌ദാനം ചെയ്‌ത് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കി. തുടര്‍ന്ന്, കൊലപ്പെടുത്തി സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ വാട്ടര്‍ ടാങ്കില്‍ തള്ളുകയായിരുന്നു.

മകൾ വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ തെരച്ചില്‍ നടത്തി. ഇതേക്കുറിച്ച് രക്ഷിതാക്കൾ കാന്തരാജുവിനോട് അന്വേഷിച്ചെങ്കിലും ഇയാള്‍ കൈമലര്‍ത്തുകയായിരുന്നു. ഒടുവിൽ, നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്തെ വെള്ളക്കെട്ടിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ പരസ്‌പര വിരുദ്ധമായി സംസാരിച്ചതിനെ തുടര്‍ന്നാണ് പ്രതി പിടിയിലായത്.

മാണ്ഡ്യ : ചോക്ലേറ്റ് വാഗ്‌ദാനം ചെയ്‌ത് നാലാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 52കാരന്‍ പിടിയില്‍. കർണാടകയിലെ മാണ്ഡ്യ മലവള്ളി താലൂക്കിൽ ചൊവ്വാഴ്‌ചയാണ് (ഒക്‌ടോബര്‍ 11) സംഭവം. പ്രതി നെലമാകനഹള്ളി സ്വദേശി കാന്തരാജുവിനെ (52) മലവള്ളി ടൗൺ പൊലീസാണ് പിടികൂടിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് : മലവള്ളി നഗരത്തില്‍ ട്യൂഷൻ സെന്‍ററിലെ ജീവനക്കാരനായ പ്രതി ചൊവ്വാഴ്‌ച രാവിലെ 11 മണിയ്‌ക്ക് പെൺകുട്ടിയെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി. ശേഷം, ചോക്ലേറ്റ് വാഗ്‌ദാനം ചെയ്‌ത് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കി. തുടര്‍ന്ന്, കൊലപ്പെടുത്തി സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ വാട്ടര്‍ ടാങ്കില്‍ തള്ളുകയായിരുന്നു.

മകൾ വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ തെരച്ചില്‍ നടത്തി. ഇതേക്കുറിച്ച് രക്ഷിതാക്കൾ കാന്തരാജുവിനോട് അന്വേഷിച്ചെങ്കിലും ഇയാള്‍ കൈമലര്‍ത്തുകയായിരുന്നു. ഒടുവിൽ, നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്തെ വെള്ളക്കെട്ടിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ പരസ്‌പര വിരുദ്ധമായി സംസാരിച്ചതിനെ തുടര്‍ന്നാണ് പ്രതി പിടിയിലായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.