ETV Bharat / bharat

നിജ്ജാര്‍ വധത്തില്‍ ഇന്ത്യ ആവശ്യപ്പെടുന്നത് തെളിവുകള്‍ മാത്രം, കാനഡയ്‌ക്ക് അത് സഹായകവുമാകും : ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് വര്‍മ്മ

Indian High Commissioner in Canada, Sanjay Kumar Verma on Nijjar Killing : കാനഡ നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കാന്‍ ഇന്ത്യ തയാറാണെന്നും അത് അവര്‍ക്കുതന്നെ ഗുണകരമാകുമെന്നും സഞ്ജയ് വര്‍മ്മ

author img

By ETV Bharat Kerala Team

Published : Nov 28, 2023, 3:46 PM IST

India Canada diplomatic ties strained  Nijjar killing  India asking for evidence in Nijjar killing  Canada India diplomatic ties  Trudeau accused India in Nijjar killing  Khalistani separatist Nijjar killing  ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകം  ടാഗ് ടിവി അഭിമുഖം  വ്യവസായം മറ്റൊരു വിഷയം
indian-envoy-to-canada-sanjay-verma-speaks-on-relations-with-canada-after-nijjar-killing

ഒട്ടാവ (കാനഡ) : ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്ന ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍, കാനഡയോട് കൂടുതല്‍ തെളിവുകള്‍ മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ്‌കുമാര്‍ വര്‍മ്മ (Sanjay Kumar Verma ). ഇത് അന്വേഷണം അവസാനിപ്പിക്കാന്‍ കാനഡയെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടാഗ് ടിവിയുടെ കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ താഹിര്‍ ഗൊരയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയ്‌കുമാര്‍ വര്‍മ്മയുടെ പരാമര്‍ശം.

അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും കാനഡയുമായി തങ്ങള്‍ എല്ലാതരത്തിലും സഹകരിക്കാന്‍ തയാറാണ്. കാനഡ ഇന്ത്യയിലേക്ക് കൂടുതല്‍ വ്യവസായികളെ അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാനഡ നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കാന്‍ ഇന്ത്യ തയാറാണ്. ഇരുരാജ്യങ്ങളിലും തീവ്രവാദത്തെ നിയമപരമായി പ്രതിരോധിക്കാന്‍ സാധ്യമാകുന്നതാണ് അതെങ്കില്‍ അതിന്‍മേല്‍ നടപടികളുമായി മുന്നോട്ട് പോകും. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉയര്‍ത്തിയ ആരോപണങ്ങളോടും ആശങ്കകളോടുമുള്ള ഇന്ത്യയുടെ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു സഞ്ജയ് കുമാറിന്‍റെ മറുപടി.

കൃത്യമായ വിവരങ്ങള്‍ നല്‍കിയാല്‍ ഇന്ത്യയ്ക്ക് കാനഡയെ സഹായിക്കാനാകും. ഇന്ത്യയുടെ ആശങ്കകള്‍ കാനഡ പരിഗണിക്കുന്നുണ്ടെന്ന് മനസിലാകുന്നുവെന്ന് വ്യക്തമാക്കിയ ഇന്ത്യന്‍ സ്ഥാനപതി പക്ഷേ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ വേണമെന്ന ആവശ്യം മുന്നോട്ടുവച്ചു. നേരത്തെയും തങ്ങളുടെ ആശങ്കകള്‍ കാനഡയെ അറിയിച്ചിട്ടുള്ളതാണ്. ഇന്ത്യന്‍ പരമാധികാരത്തെയും അഖണ്ഡതയെയും ബഹുമാനിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ മാത്രമേ കാനഡയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളൂ. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു സംശയവും ഇല്ലെന്നും വര്‍മ്മ പറഞ്ഞു.

ഇന്ത്യന്‍ പരമാധികാരത്തെ വെല്ലുവിളിക്കാന്‍ കാനഡയെയും ഇവിടുത്തെ പൗരന്‍മാരെയും ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യത്തിലാണ് തങ്ങള്‍ക്ക് ആശങ്കയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാനഡയുമായി ഇന്ത്യയ്ക്ക് ദീര്‍ഘകാലത്തെ ബന്ധമുണ്ട്. എന്നാല്‍ നിജ്ജാര്‍ വിഷയത്തില്‍ രണ്ട് കൂട്ടര്‍ക്കും അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. ഭിന്നതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാതെ ഒന്നിക്കാനുള്ള അവസരങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മുന്നോട്ടുപോകണമെന്നും വര്‍മ്മ കൂട്ടിച്ചേര്‍ത്തു.

വ്യവസായം മറ്റൊരു വിഷയമാണ്. ഇത് ഇരുരാഷ്ട്രങ്ങളെയും യോജിപ്പിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളും ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക വികസനത്തെയും നൂതന വളര്‍ച്ചയെയും പ്രയോജനപ്പെടുത്തി ഗുണകരമായ രീതിയില്‍ മുന്നോട്ടുപോകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

read more: അമേരിക്കയിൽ മൂന്ന് പലസ്‌തീൻ വിദ്യാർഥികൾക്ക് വെടിയേറ്റു; വിദ്വേഷ കുറ്റകൃത്യമെന്ന് ആരോപണം

കനേഡിയന്‍ മണ്ണില്‍ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. കാനഡയിലെ സുറില്‍ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുവച്ച് ജൂണ്‍ പതിനെട്ടിനാണ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ ഇന്ത്യ തള്ളിയിരുന്നു. ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ കാനഡ വിടണമെന്ന നിര്‍ദ്ദേശം ഉണ്ടായതിനെ തുടര്‍ന്ന് ഒരു കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കിയിരുന്നു.

ഒട്ടാവ (കാനഡ) : ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്ന ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍, കാനഡയോട് കൂടുതല്‍ തെളിവുകള്‍ മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ്‌കുമാര്‍ വര്‍മ്മ (Sanjay Kumar Verma ). ഇത് അന്വേഷണം അവസാനിപ്പിക്കാന്‍ കാനഡയെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടാഗ് ടിവിയുടെ കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ താഹിര്‍ ഗൊരയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയ്‌കുമാര്‍ വര്‍മ്മയുടെ പരാമര്‍ശം.

അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും കാനഡയുമായി തങ്ങള്‍ എല്ലാതരത്തിലും സഹകരിക്കാന്‍ തയാറാണ്. കാനഡ ഇന്ത്യയിലേക്ക് കൂടുതല്‍ വ്യവസായികളെ അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാനഡ നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കാന്‍ ഇന്ത്യ തയാറാണ്. ഇരുരാജ്യങ്ങളിലും തീവ്രവാദത്തെ നിയമപരമായി പ്രതിരോധിക്കാന്‍ സാധ്യമാകുന്നതാണ് അതെങ്കില്‍ അതിന്‍മേല്‍ നടപടികളുമായി മുന്നോട്ട് പോകും. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉയര്‍ത്തിയ ആരോപണങ്ങളോടും ആശങ്കകളോടുമുള്ള ഇന്ത്യയുടെ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു സഞ്ജയ് കുമാറിന്‍റെ മറുപടി.

കൃത്യമായ വിവരങ്ങള്‍ നല്‍കിയാല്‍ ഇന്ത്യയ്ക്ക് കാനഡയെ സഹായിക്കാനാകും. ഇന്ത്യയുടെ ആശങ്കകള്‍ കാനഡ പരിഗണിക്കുന്നുണ്ടെന്ന് മനസിലാകുന്നുവെന്ന് വ്യക്തമാക്കിയ ഇന്ത്യന്‍ സ്ഥാനപതി പക്ഷേ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ വേണമെന്ന ആവശ്യം മുന്നോട്ടുവച്ചു. നേരത്തെയും തങ്ങളുടെ ആശങ്കകള്‍ കാനഡയെ അറിയിച്ചിട്ടുള്ളതാണ്. ഇന്ത്യന്‍ പരമാധികാരത്തെയും അഖണ്ഡതയെയും ബഹുമാനിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ മാത്രമേ കാനഡയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളൂ. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു സംശയവും ഇല്ലെന്നും വര്‍മ്മ പറഞ്ഞു.

ഇന്ത്യന്‍ പരമാധികാരത്തെ വെല്ലുവിളിക്കാന്‍ കാനഡയെയും ഇവിടുത്തെ പൗരന്‍മാരെയും ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യത്തിലാണ് തങ്ങള്‍ക്ക് ആശങ്കയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാനഡയുമായി ഇന്ത്യയ്ക്ക് ദീര്‍ഘകാലത്തെ ബന്ധമുണ്ട്. എന്നാല്‍ നിജ്ജാര്‍ വിഷയത്തില്‍ രണ്ട് കൂട്ടര്‍ക്കും അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. ഭിന്നതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാതെ ഒന്നിക്കാനുള്ള അവസരങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മുന്നോട്ടുപോകണമെന്നും വര്‍മ്മ കൂട്ടിച്ചേര്‍ത്തു.

വ്യവസായം മറ്റൊരു വിഷയമാണ്. ഇത് ഇരുരാഷ്ട്രങ്ങളെയും യോജിപ്പിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളും ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക വികസനത്തെയും നൂതന വളര്‍ച്ചയെയും പ്രയോജനപ്പെടുത്തി ഗുണകരമായ രീതിയില്‍ മുന്നോട്ടുപോകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

read more: അമേരിക്കയിൽ മൂന്ന് പലസ്‌തീൻ വിദ്യാർഥികൾക്ക് വെടിയേറ്റു; വിദ്വേഷ കുറ്റകൃത്യമെന്ന് ആരോപണം

കനേഡിയന്‍ മണ്ണില്‍ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. കാനഡയിലെ സുറില്‍ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുവച്ച് ജൂണ്‍ പതിനെട്ടിനാണ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ ഇന്ത്യ തള്ളിയിരുന്നു. ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ കാനഡ വിടണമെന്ന നിര്‍ദ്ദേശം ഉണ്ടായതിനെ തുടര്‍ന്ന് ഒരു കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.