ETV Bharat / bharat

എ.ഐ.എ.ഡി.എം.കെ ഇനി ഇ.പി.എസിന്‍റെ കൈപ്പിടിയില്‍ ; 'ഏക നേതൃത്വ'ത്തിന്‍റെ ഭാവി എന്താവും ?

author img

By

Published : Jul 11, 2022, 10:52 PM IST

പളനിസ്വാമി പക്ഷം പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുന്നതിനെതിരെ ഒ പനീര്‍സെല്‍വം ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി പ്രതികൂലമായതോടെ ഇ.പി.എസ്‌ യോഗം വിളിച്ചുചേര്‍ക്കുകയും അദ്ദേഹത്തെ പുറത്താക്കുകയുമായിരുന്നു

Palaniswami elected AIADMK interim GS  dubs OPS selfish  how will affect EPS interim charge in AIADMK  എഐഎഡിഎംകെ ഇനി ഇപിഎസിന്‍റെ കൈപ്പിടിയില്‍  ഒ പനീര്‍സെല്‍വത്തിന്‍റെയും എടപ്പാടി പളനിസ്വാമിയുടെയും പക്ഷങ്ങള്‍  എടപ്പാടി പളനിസ്വാമി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി
എ.ഐ.എ.ഡി.എം.കെ ഇനി ഇ.പി.എസിന്‍റെ കൈപ്പിടിയില്‍; 'ഏക നേതൃത്വ'ത്തിന്‍റെ ഭാവി എന്താവും?

ചെന്നൈ : തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ സംഭവബഹുല ദിനമായിരുന്നു തിങ്കളാഴ്‌ച. എ.ഐ.എ.ഡി.എം.കെ നേതാക്കളായ ഒ പനീര്‍സെല്‍വത്തിന്‍റെയും (ഒ.പി.എസ്) എടപ്പാടി പളനിസ്വാമിയുടെയും (ഇ.പി.എസ്‌) പക്ഷങ്ങള്‍ തമ്മില്‍ പരസ്യ ഏറ്റുമുട്ടലുണ്ടായതോടെയാണ് തമിഴ്‌ രാഷ്‌ട്രീയം കലങ്ങിമറിഞ്ഞത്. പിന്നാലെ, 2,500 പേര്‍ പങ്കെടുത്ത ജനറല്‍ കൗണ്‍സില്‍ യോഗം എടപ്പാടി പളനിസ്വാമിയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇതോടെ, സംസ്ഥാന പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയില്‍ നിന്നും ഒ.പി.എസ്‌ പുറത്താക്കപ്പെടുകയും ഭാവിയെന്തെന്ന ചോദ്യമുയരുകയും ചെയ്‌തു.

പളനിസ്വാമി പക്ഷം വിളിച്ച ജനറല്‍ കൗണ്‍സില്‍ യോഗത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഒ പനീര്‍സെല്‍വം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന്, അദ്ദേഹം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഈ ആവശ്യം തള്ളിയ വിധി, ജൂലൈ 11 ന് രാവിലെ ഒന്‍പത് മണിക്കുണ്ടായി. ഇതോടെയാണ് ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നതും തുടര്‍ന്ന് പളനിസ്വാമിയെ 'ഏക നേതൃപദവി'യിലേക്ക് തെരഞ്ഞെടുത്തതും. യോഗത്തിന് മുന്‍പ് തന്നെ ഇരുവിഭാഗങ്ങളും തമ്മില്‍ പാര്‍ട്ടി ആസ്ഥാനത്ത് ഏറ്റുമുട്ടിയത് എ.ഐ.എ.ഡി.എം.കെയ്‌ക്ക് വലിയ നാണക്കേടുണ്ടാക്കി.

'ഒ.പി.എസ്‌ സ്വാർഥന്‍, ഡി.എം.കെയുടെ ചങ്ങാതി' : പളനിസ്വാമി സംഘടനയെ കൈപ്പിടിയിലാക്കിയതോടെ പനീർസെൽവവും അദ്ദേഹത്തിന്‍റെ ഉറ്റ അനുയായികളും ഒറ്റപ്പെട്ട നിലയിലാണ്. 68 കാരനായ എടപ്പാടി പളനിസ്വാമി, പനീർസെൽവത്തിനെതിരെ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഒ.പി.എസ്‌ സ്വാർഥനാണ്, ഭരണകക്ഷിയായ ഡി.എം.കെയുമായി ചേർന്ന് എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് ആക്രമണം അഴിച്ചുവിട്ടെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍, പ്രതിപക്ഷ പാർട്ടിയുടെ കാര്യങ്ങളില്‍ തങ്ങൾക്ക് ബന്ധമില്ലെന്ന് പറഞ്ഞ് ഡി.എം.കെ തടിതപ്പി. നേരത്തേ ഒ.പി.എസും ഇ.പി.എസും വഹിച്ച കോ-ഓർഡിനേറ്റർ, ജോയിന്‍റ് കോ-ഓർഡിനേറ്റർ എന്നീ നേതൃപദവികള്‍ ജനറൽ കൗൺസിൽ യോഗം എടുത്തുകളഞ്ഞു. ഇതോടെയാണ് പാര്‍ട്ടി പൂര്‍ണമായും പുതിയ ഇടക്കാല ജനറല്‍ സെക്രട്ടറിയുടെ നിയന്ത്രണത്തിലായത്.

കച്ചകെട്ടിയിറങ്ങി ഇ.പി.എസ്‌, ബൈലോ 'തിരുത്തി' : ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ നാല് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്താന്‍ ഔദ്യോഗിക തീരുമാനമായിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങളാണ് ഇതിനായി തയ്യാറാക്കിയത്. നേരത്തേയുണ്ടായിരുന്ന ബൈലോ ഇതിനായി ഭേദഗതി ചെയ്‌തു. ആകെ 16 പ്രമേയങ്ങളാണ് തിങ്കളാഴ്‌ച നടന്ന കൗണ്‍സില്‍ അംഗീകരിച്ചത്. പനീർസെൽവത്തിന് പകരം മുതിർന്ന നേതാവ് ഡിണ്ടിഗൽ സി ശ്രീനിവാസനെ ട്രഷററായി നിയമിച്ചു.

മുന്‍ മുഖ്യമന്ത്രി ജയലളിത 2016 ല്‍ മരിച്ചതിനെ തുടര്‍ന്ന് സന്തത സഹചാരി വി.കെ ശശികലയെയായിരുന്നു താത്‌കാലിക ജനറൽ സെക്രട്ടറിയായി നിയമിച്ചത്. പതിറ്റാണ്ടുകളോളം പാർട്ടിയുടെ ശക്തയായ ജനറൽ സെക്രട്ടറിയായിരുന്ന 'തലൈവി'യുടെ സഹായിയെ ഈ പദവിയിലിരുത്തുന്നതില്‍ ഒറ്റ തീരുമാനമായിരുന്നു നേതാക്കള്‍ക്ക്. എന്നാല്‍, ശശികല അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിലായതോടെ 2017 ലെ ജനറല്‍ കൗണ്‍സില്‍ അവരെ സ്ഥാനത്തുനിന്ന് നീക്കി.

ALSO READ| പനീര്‍ശെല്‍വത്തെ പുറത്താക്കി എഐഎഡിഎംകെ: ഇപിഎസ് - ഒപിഎസ് വിഭാഗങ്ങൾ പാർട്ടി ആസ്ഥാനത്ത് ഏറ്റുമുട്ടി

ഇതോടെയാണ് നേതൃസ്ഥാനത്തിനായുള്ള ചരടുവലി ആരംഭിച്ചത്. ഇരു നേതാക്കള്‍ക്കും ഒറ്റ പദവിയാണ് വേണ്ടിയിരുന്നതെങ്കിലും കോ-ഓർഡിനേറ്റർ, ജോയിന്‍റ് കോ-ഓർഡിനേറ്റർ എന്ന അധികാരം ഇവര്‍ വീതിച്ചെടുത്തു. എന്നാല്‍, 'ഒരു കാട്ടില്‍ ഒരു രാജാവ്' എന്ന നിലയിലേക്ക് നേതാക്കള്‍ എത്തിയതാണ് പരസ്യ ഏറ്റുമുട്ടലിനും ഒറ്റയാളെന്ന നേതൃസ്ഥാന പ്രഖ്യാപനത്തിലേക്കും കടന്നത്. ഒ പനീര്‍സെല്‍വത്തിന് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇനിയെന്താവും എ.ഐ.എ.ഡി.എം.കെയുടെ ഭാവി എന്നത് കാത്തിരുന്ന് കാണാം.

ചെന്നൈ : തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ സംഭവബഹുല ദിനമായിരുന്നു തിങ്കളാഴ്‌ച. എ.ഐ.എ.ഡി.എം.കെ നേതാക്കളായ ഒ പനീര്‍സെല്‍വത്തിന്‍റെയും (ഒ.പി.എസ്) എടപ്പാടി പളനിസ്വാമിയുടെയും (ഇ.പി.എസ്‌) പക്ഷങ്ങള്‍ തമ്മില്‍ പരസ്യ ഏറ്റുമുട്ടലുണ്ടായതോടെയാണ് തമിഴ്‌ രാഷ്‌ട്രീയം കലങ്ങിമറിഞ്ഞത്. പിന്നാലെ, 2,500 പേര്‍ പങ്കെടുത്ത ജനറല്‍ കൗണ്‍സില്‍ യോഗം എടപ്പാടി പളനിസ്വാമിയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇതോടെ, സംസ്ഥാന പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയില്‍ നിന്നും ഒ.പി.എസ്‌ പുറത്താക്കപ്പെടുകയും ഭാവിയെന്തെന്ന ചോദ്യമുയരുകയും ചെയ്‌തു.

പളനിസ്വാമി പക്ഷം വിളിച്ച ജനറല്‍ കൗണ്‍സില്‍ യോഗത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഒ പനീര്‍സെല്‍വം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന്, അദ്ദേഹം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഈ ആവശ്യം തള്ളിയ വിധി, ജൂലൈ 11 ന് രാവിലെ ഒന്‍പത് മണിക്കുണ്ടായി. ഇതോടെയാണ് ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നതും തുടര്‍ന്ന് പളനിസ്വാമിയെ 'ഏക നേതൃപദവി'യിലേക്ക് തെരഞ്ഞെടുത്തതും. യോഗത്തിന് മുന്‍പ് തന്നെ ഇരുവിഭാഗങ്ങളും തമ്മില്‍ പാര്‍ട്ടി ആസ്ഥാനത്ത് ഏറ്റുമുട്ടിയത് എ.ഐ.എ.ഡി.എം.കെയ്‌ക്ക് വലിയ നാണക്കേടുണ്ടാക്കി.

'ഒ.പി.എസ്‌ സ്വാർഥന്‍, ഡി.എം.കെയുടെ ചങ്ങാതി' : പളനിസ്വാമി സംഘടനയെ കൈപ്പിടിയിലാക്കിയതോടെ പനീർസെൽവവും അദ്ദേഹത്തിന്‍റെ ഉറ്റ അനുയായികളും ഒറ്റപ്പെട്ട നിലയിലാണ്. 68 കാരനായ എടപ്പാടി പളനിസ്വാമി, പനീർസെൽവത്തിനെതിരെ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഒ.പി.എസ്‌ സ്വാർഥനാണ്, ഭരണകക്ഷിയായ ഡി.എം.കെയുമായി ചേർന്ന് എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് ആക്രമണം അഴിച്ചുവിട്ടെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍, പ്രതിപക്ഷ പാർട്ടിയുടെ കാര്യങ്ങളില്‍ തങ്ങൾക്ക് ബന്ധമില്ലെന്ന് പറഞ്ഞ് ഡി.എം.കെ തടിതപ്പി. നേരത്തേ ഒ.പി.എസും ഇ.പി.എസും വഹിച്ച കോ-ഓർഡിനേറ്റർ, ജോയിന്‍റ് കോ-ഓർഡിനേറ്റർ എന്നീ നേതൃപദവികള്‍ ജനറൽ കൗൺസിൽ യോഗം എടുത്തുകളഞ്ഞു. ഇതോടെയാണ് പാര്‍ട്ടി പൂര്‍ണമായും പുതിയ ഇടക്കാല ജനറല്‍ സെക്രട്ടറിയുടെ നിയന്ത്രണത്തിലായത്.

കച്ചകെട്ടിയിറങ്ങി ഇ.പി.എസ്‌, ബൈലോ 'തിരുത്തി' : ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ നാല് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്താന്‍ ഔദ്യോഗിക തീരുമാനമായിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങളാണ് ഇതിനായി തയ്യാറാക്കിയത്. നേരത്തേയുണ്ടായിരുന്ന ബൈലോ ഇതിനായി ഭേദഗതി ചെയ്‌തു. ആകെ 16 പ്രമേയങ്ങളാണ് തിങ്കളാഴ്‌ച നടന്ന കൗണ്‍സില്‍ അംഗീകരിച്ചത്. പനീർസെൽവത്തിന് പകരം മുതിർന്ന നേതാവ് ഡിണ്ടിഗൽ സി ശ്രീനിവാസനെ ട്രഷററായി നിയമിച്ചു.

മുന്‍ മുഖ്യമന്ത്രി ജയലളിത 2016 ല്‍ മരിച്ചതിനെ തുടര്‍ന്ന് സന്തത സഹചാരി വി.കെ ശശികലയെയായിരുന്നു താത്‌കാലിക ജനറൽ സെക്രട്ടറിയായി നിയമിച്ചത്. പതിറ്റാണ്ടുകളോളം പാർട്ടിയുടെ ശക്തയായ ജനറൽ സെക്രട്ടറിയായിരുന്ന 'തലൈവി'യുടെ സഹായിയെ ഈ പദവിയിലിരുത്തുന്നതില്‍ ഒറ്റ തീരുമാനമായിരുന്നു നേതാക്കള്‍ക്ക്. എന്നാല്‍, ശശികല അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിലായതോടെ 2017 ലെ ജനറല്‍ കൗണ്‍സില്‍ അവരെ സ്ഥാനത്തുനിന്ന് നീക്കി.

ALSO READ| പനീര്‍ശെല്‍വത്തെ പുറത്താക്കി എഐഎഡിഎംകെ: ഇപിഎസ് - ഒപിഎസ് വിഭാഗങ്ങൾ പാർട്ടി ആസ്ഥാനത്ത് ഏറ്റുമുട്ടി

ഇതോടെയാണ് നേതൃസ്ഥാനത്തിനായുള്ള ചരടുവലി ആരംഭിച്ചത്. ഇരു നേതാക്കള്‍ക്കും ഒറ്റ പദവിയാണ് വേണ്ടിയിരുന്നതെങ്കിലും കോ-ഓർഡിനേറ്റർ, ജോയിന്‍റ് കോ-ഓർഡിനേറ്റർ എന്ന അധികാരം ഇവര്‍ വീതിച്ചെടുത്തു. എന്നാല്‍, 'ഒരു കാട്ടില്‍ ഒരു രാജാവ്' എന്ന നിലയിലേക്ക് നേതാക്കള്‍ എത്തിയതാണ് പരസ്യ ഏറ്റുമുട്ടലിനും ഒറ്റയാളെന്ന നേതൃസ്ഥാന പ്രഖ്യാപനത്തിലേക്കും കടന്നത്. ഒ പനീര്‍സെല്‍വത്തിന് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇനിയെന്താവും എ.ഐ.എ.ഡി.എം.കെയുടെ ഭാവി എന്നത് കാത്തിരുന്ന് കാണാം.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.