ETV Bharat / bharat

'അകത്ത് സ്‌ഫോടക വസ്‌തു ഉണ്ട്': ബെംഗളൂരുവിലെ മ്യൂസിയത്തില്‍ വ്യാജ ബോംബ് ഭീഷണി

author img

By ETV Bharat Kerala Team

Published : Jan 5, 2024, 10:45 PM IST

Bengaluru Sir Mokshagundam Visvesvaraya Museum fake bomb threat: ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം. മേഖലയില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

fake bomb threat  Bengaluru Museum  വ്യാജ ബോംബ് ഭീഷണി  ബെംഗളൂരു മ്യൂസിയം
fake-bomb-threat-to-sir-mokshagundam-visvesvaraya-museum

ബെംഗളൂരു : നഗരത്തില്‍ വീണ്ടും ഭീതി സൃഷ്‌ടിച്ച് വ്യാജ ബോംബ് ഭീഷണി. ബെംഗളൂരു കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള സര്‍ മോക്ഷഗുണ്ടം വിശ്വേശ്വരയ്യ മ്യൂസിയത്തില്‍ ബോംബുണ്ടെന്നായിരുന്നു ഇ മെയിലില്‍ ലഭിച്ച ഭീഷണി സന്ദേശം (fake bomb threat to Sir Mokshagundam Visvesvaraya Museum). സന്ദേശം ലഭിച്ചതോടെ മേഖലയില്‍ അല്‍പനേരം ആശങ്ക ഉണ്ടായി.

വിദ്യാഭ്യാസ വിനോദ സഞ്ചാര കേന്ദ്രവും മികച്ച മ്യൂസിയങ്ങളില്‍ ഒന്നുമായ വിശ്വേശ്വരയ്യ മ്യൂസിയം (Bengaluru Sir Mokshagundam Visvesvaraya Museum) കസ്‌തൂര്‍ബ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ മ്യൂസിയത്തില്‍ എത്തിയ ജീവനക്കാര്‍ ഔദ്യോഗിക മെയില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഭീഷണി സന്ദേശം കണ്ടത്. തീവ്രവാദികള്‍ എന്ന് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു മെയില്‍.

Morgue999lol എന്ന ഇ മെയില്‍ ഐഡിയില്‍ നിന്നാണ് വിശ്വേശ്വരയ്യ മ്യൂസിയത്തിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. 'മ്യൂസിയത്തിനുള്ളില്‍ വിവിധ സ്‌ഫോടക വസ്‌തുക്കള്‍ സ്ഥാപിച്ചിട്ടുണ്ട്. നാളെ രാവിലെ സ്‌ഫോടനം നടത്തും. നിരവധി പേര്‍ മരിക്കും. ടെററിസ്റ്റ് 111 എന്ന സംഘടനയില്‍ പെട്ടവരാണ് ഞങ്ങള്‍. മാധ്യമങ്ങള്‍ക്ക് ഞങ്ങളുടെ സംഘത്തിന്‍റെ പേര് നല്‍കുക' -സന്ദേശത്തില്‍ പറയുന്നു.

മെയില്‍ പരിശോധിച്ച ജീവനക്കാര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പ്രദേശത്ത് എത്തി പരിശോധന നടത്തിയെങ്കിലും സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്താനായില്ല. പിന്നാലെ വ്യാജ ഭീഷണി സന്ദേശമാണെന്ന് തിരിച്ചറിയുകയായിരുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യവാരം 15 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ഉണ്ടായത് വലിയ വാര്‍ത്തയായിരുന്നു. ഇ മെയില്‍ വഴിയായിരുന്നു സന്ദേശം എത്തിയത്. ഇതും വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

അതേസമയം, തീവ്രവാദികളുടെ ബോംബ് ഭീഷണിയെ തുടർന്ന് കൊൽക്കത്ത ഇന്ത്യൻ മ്യൂസിയത്തിൽ സന്ദർശകർക്ക് താത്‌കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യൻ മ്യൂസിയം തകർക്കുമെന്ന് പറഞ്ഞ് കൊൽക്കത്ത പൊലീസിന് ഇന്നാണ് ഇ മെയില്‍ വഴി ഭീഷണി ലഭിച്ചത്. ഭീഷണിയെ തുടർന്ന് മണിക്കൂറുകളോളം മ്യൂസിയത്തില്‍ സന്ദർശകർക്ക് പ്രവേശനം നിഷേധിച്ചു.

Also Read: ബോംബ് ഭീഷണി: കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിൽ സന്ദർശകർക്ക് താത്‌കാലിക വിലക്ക്

സന്ദേശം ലഭിച്ചതിനെ തുടർന്ന് കൊൽക്കത്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം ലഭിച്ച ഉടൻ തന്നെ സുരക്ഷ കണക്കിലെടുത്ത് മ്യൂസിയത്തിൽ നിന്ന് സന്ദർശകരെയും ജീവനക്കാരെയും ഒഴിപ്പിച്ചിരുന്നു. ഡോഗ്‌ സ്‌ക്വാഡ്, ബോംബ് നിർവീര്യമാക്കുന്ന വിദഗ്‌ധ സംഘം ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി ഉടൻ തന്നെ പരിശോധനകൾ ആരംഭിച്ചു. മ്യൂസിയത്തിന് ചുറ്റും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. ഭീഷണി സന്ദേശത്തെ തുടർന്ന് വിശദമായ തെരച്ചിൽ നടത്തിയെങ്കിലും മ്യൂസിയം പരിസരത്ത് സ്‌ഫോടക വസ്‌തുക്കളോ സംശയാസ്‌പദമായ ഉപകരണങ്ങളോ കണ്ടെത്താനായില്ല.

ബെംഗളൂരു : നഗരത്തില്‍ വീണ്ടും ഭീതി സൃഷ്‌ടിച്ച് വ്യാജ ബോംബ് ഭീഷണി. ബെംഗളൂരു കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള സര്‍ മോക്ഷഗുണ്ടം വിശ്വേശ്വരയ്യ മ്യൂസിയത്തില്‍ ബോംബുണ്ടെന്നായിരുന്നു ഇ മെയിലില്‍ ലഭിച്ച ഭീഷണി സന്ദേശം (fake bomb threat to Sir Mokshagundam Visvesvaraya Museum). സന്ദേശം ലഭിച്ചതോടെ മേഖലയില്‍ അല്‍പനേരം ആശങ്ക ഉണ്ടായി.

വിദ്യാഭ്യാസ വിനോദ സഞ്ചാര കേന്ദ്രവും മികച്ച മ്യൂസിയങ്ങളില്‍ ഒന്നുമായ വിശ്വേശ്വരയ്യ മ്യൂസിയം (Bengaluru Sir Mokshagundam Visvesvaraya Museum) കസ്‌തൂര്‍ബ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ മ്യൂസിയത്തില്‍ എത്തിയ ജീവനക്കാര്‍ ഔദ്യോഗിക മെയില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഭീഷണി സന്ദേശം കണ്ടത്. തീവ്രവാദികള്‍ എന്ന് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു മെയില്‍.

Morgue999lol എന്ന ഇ മെയില്‍ ഐഡിയില്‍ നിന്നാണ് വിശ്വേശ്വരയ്യ മ്യൂസിയത്തിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. 'മ്യൂസിയത്തിനുള്ളില്‍ വിവിധ സ്‌ഫോടക വസ്‌തുക്കള്‍ സ്ഥാപിച്ചിട്ടുണ്ട്. നാളെ രാവിലെ സ്‌ഫോടനം നടത്തും. നിരവധി പേര്‍ മരിക്കും. ടെററിസ്റ്റ് 111 എന്ന സംഘടനയില്‍ പെട്ടവരാണ് ഞങ്ങള്‍. മാധ്യമങ്ങള്‍ക്ക് ഞങ്ങളുടെ സംഘത്തിന്‍റെ പേര് നല്‍കുക' -സന്ദേശത്തില്‍ പറയുന്നു.

മെയില്‍ പരിശോധിച്ച ജീവനക്കാര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പ്രദേശത്ത് എത്തി പരിശോധന നടത്തിയെങ്കിലും സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്താനായില്ല. പിന്നാലെ വ്യാജ ഭീഷണി സന്ദേശമാണെന്ന് തിരിച്ചറിയുകയായിരുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യവാരം 15 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ഉണ്ടായത് വലിയ വാര്‍ത്തയായിരുന്നു. ഇ മെയില്‍ വഴിയായിരുന്നു സന്ദേശം എത്തിയത്. ഇതും വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

അതേസമയം, തീവ്രവാദികളുടെ ബോംബ് ഭീഷണിയെ തുടർന്ന് കൊൽക്കത്ത ഇന്ത്യൻ മ്യൂസിയത്തിൽ സന്ദർശകർക്ക് താത്‌കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യൻ മ്യൂസിയം തകർക്കുമെന്ന് പറഞ്ഞ് കൊൽക്കത്ത പൊലീസിന് ഇന്നാണ് ഇ മെയില്‍ വഴി ഭീഷണി ലഭിച്ചത്. ഭീഷണിയെ തുടർന്ന് മണിക്കൂറുകളോളം മ്യൂസിയത്തില്‍ സന്ദർശകർക്ക് പ്രവേശനം നിഷേധിച്ചു.

Also Read: ബോംബ് ഭീഷണി: കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിൽ സന്ദർശകർക്ക് താത്‌കാലിക വിലക്ക്

സന്ദേശം ലഭിച്ചതിനെ തുടർന്ന് കൊൽക്കത്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം ലഭിച്ച ഉടൻ തന്നെ സുരക്ഷ കണക്കിലെടുത്ത് മ്യൂസിയത്തിൽ നിന്ന് സന്ദർശകരെയും ജീവനക്കാരെയും ഒഴിപ്പിച്ചിരുന്നു. ഡോഗ്‌ സ്‌ക്വാഡ്, ബോംബ് നിർവീര്യമാക്കുന്ന വിദഗ്‌ധ സംഘം ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി ഉടൻ തന്നെ പരിശോധനകൾ ആരംഭിച്ചു. മ്യൂസിയത്തിന് ചുറ്റും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. ഭീഷണി സന്ദേശത്തെ തുടർന്ന് വിശദമായ തെരച്ചിൽ നടത്തിയെങ്കിലും മ്യൂസിയം പരിസരത്ത് സ്‌ഫോടക വസ്‌തുക്കളോ സംശയാസ്‌പദമായ ഉപകരണങ്ങളോ കണ്ടെത്താനായില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.