ETV Bharat / bharat

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി : ആര്യന്‍ ഖാന്‍റെ എന്‍സിബി കസ്റ്റഡി ഒക്ടോബര്‍ 7 വരെ നീട്ടി

author img

By

Published : Oct 4, 2021, 6:11 PM IST

വിതരണക്കാരുമായുള്ള ബന്ധം കണ്ടെത്തുന്നതിന് കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യമാണെന്നായിരുന്നു എൻസിബിയുടെ വാദം

മുംബൈ ആഡംബര കപ്പല്‍ ലഹരി പാര്‍ട്ടി വാര്‍ത്ത  ആര്യന്‍ ഖാന്‍ വാര്‍ത്ത  ആര്യന്‍ ഖാന്‍ കസ്‌റ്റഡി വാര്‍ത്ത  ആര്യന്‍ ഖാന്‍ കസ്‌റ്റഡി നീട്ടി വാര്‍ത്ത  ആര്യന്‍ ഖാന്‍ എന്‍സിബി കസ്‌റ്റഡി വാര്‍ത്ത  എന്‍സിബി ആര്യന്‍ ഖാന്‍ കസ്‌റ്റഡി വാര്‍ത്ത  ആര്യന്‍ ഖാന്‍ ഒക്‌ടോബര്‍ 11 കസ്‌റ്റഡി വാര്‍ത്ത  നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വാര്‍ത്ത  ഷാരുഖ് ഖാന്‍ മകന്‍ വാര്‍ത്ത  ഷാരുഖ് ഖാന്‍ മകന്‍ കസ്റ്റഡി വാര്‍ത്ത  മുംബൈ ആഡംബര കപ്പല്‍ ലഹരി വേട്ട വാര്‍ത്ത  ലഹരി പാര്‍ട്ടി ആര്യന്‍ ഖാന്‍ വാര്‍ത്ത  ആര്യന്‍ ഖാന്‍ വാട്‌സ്‌അപ്പ് ചാറ്റ് വാര്‍ത്ത  അനില്‍ സിങ് വാര്‍ത്ത  സതീഷ് മനേന്‍ഷിന്‍ഡെ  അര്‍ബാസ് മെര്‍ച്ചന്‍റ്  ആര്യന്‍ ഖാന്‍ ജാമ്യം വാര്‍ത്ത  aryan khan news  aryan khan custody news  aryan khan custody ncb news  Cruise ship party case  Cruise ship party case news
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി: ആര്യന്‍ ഖാനെ ഒക്ടോബര്‍ 11 വരെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍സിബി

മുംബൈ : മുംബൈ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ എന്‍സിബി കസ്റ്റഡി കാലാവധി ഈമാസം 7 വരെ നീട്ടി. 9 ദിവസം അഥവാ ഒക്ടോബര്‍ 11 വരെ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ആവശ്യം.

ലഹരിമരുന്ന് വില്‍പ്പനക്കാരുമായും വിതരണക്കാരുമായും ആര്യന്‍ ഖാന്‍ പതിവായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് വാട്ട്സ് ആപ്പ് ചാറ്റുകളില്‍ വ്യക്തമാണെന്ന് എന്‍സിബിയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് പറഞ്ഞു. വിതരണക്കാരുമായുള്ള ബന്ധം കണ്ടെത്തുന്നതിന് കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യമാണെന്നാണ് എൻസിബിയുടെ വാദം.

എന്നാല്‍ ആര്യന്‍ ഖാന്‍റെ പക്കല്‍ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വാട്ട്സ് ആപ്പ് ചാറ്റിന്‍റെ അടിസ്ഥാനത്തില്‍ മാത്രം കസ്റ്റഡി ആവശ്യപ്പെടാനാകില്ലെന്നും ആര്യന്‍ ഖാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സതീഷ് മനേന്‍ഷിന്‍ഡെ വാദിച്ചു.

Also read: മുംബൈ മയക്കുമരുന്ന് കേസ്; വിതരണക്കാരനെ എൻസിബി പിടികൂടി

നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരം അറസ്റ്റിലായ ആര്യന്‍ ഖാന്‍, അര്‍ബാസ് മെര്‍ച്ചന്‍റ്, മുന്‍മുന്‍ ധമേച്ച എന്നിവരെ നേരത്തേ തിങ്കളാഴ്‌ച വരെയാണ് മുംബൈയിലെ കോടതി കസ്റ്റഡിയില്‍ വിട്ടത്.

ഗോവയിലേക്ക് പോവുകയായിരുന്ന കോർഡൽ ക്രൂയിസിന്‍റെ 'ദി എംപ്രസ്' എന്ന ആഡംബര കപ്പലിൽ വച്ചുനടന്ന പാർട്ടിയിൽ നിന്നാണ് എന്‍സിബി ലഹരിമരുന്ന് കണ്ടെടുത്തത്.

13 ഗ്രാം കൊക്കെയ്‌ന്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ ഗുളികള്‍, അഞ്ച് ഗ്രാം എംഡി എന്നിവയാണ് പിടിച്ചെടുത്തത്. ആര്യന്‍ ഖാന്‍ ഉള്‍പ്പടെ എട്ട് പേരാണ് കേസില്‍ അറസ്റ്റിലായത്.

മുംബൈ : മുംബൈ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ എന്‍സിബി കസ്റ്റഡി കാലാവധി ഈമാസം 7 വരെ നീട്ടി. 9 ദിവസം അഥവാ ഒക്ടോബര്‍ 11 വരെ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ആവശ്യം.

ലഹരിമരുന്ന് വില്‍പ്പനക്കാരുമായും വിതരണക്കാരുമായും ആര്യന്‍ ഖാന്‍ പതിവായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് വാട്ട്സ് ആപ്പ് ചാറ്റുകളില്‍ വ്യക്തമാണെന്ന് എന്‍സിബിയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് പറഞ്ഞു. വിതരണക്കാരുമായുള്ള ബന്ധം കണ്ടെത്തുന്നതിന് കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യമാണെന്നാണ് എൻസിബിയുടെ വാദം.

എന്നാല്‍ ആര്യന്‍ ഖാന്‍റെ പക്കല്‍ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വാട്ട്സ് ആപ്പ് ചാറ്റിന്‍റെ അടിസ്ഥാനത്തില്‍ മാത്രം കസ്റ്റഡി ആവശ്യപ്പെടാനാകില്ലെന്നും ആര്യന്‍ ഖാന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സതീഷ് മനേന്‍ഷിന്‍ഡെ വാദിച്ചു.

Also read: മുംബൈ മയക്കുമരുന്ന് കേസ്; വിതരണക്കാരനെ എൻസിബി പിടികൂടി

നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരം അറസ്റ്റിലായ ആര്യന്‍ ഖാന്‍, അര്‍ബാസ് മെര്‍ച്ചന്‍റ്, മുന്‍മുന്‍ ധമേച്ച എന്നിവരെ നേരത്തേ തിങ്കളാഴ്‌ച വരെയാണ് മുംബൈയിലെ കോടതി കസ്റ്റഡിയില്‍ വിട്ടത്.

ഗോവയിലേക്ക് പോവുകയായിരുന്ന കോർഡൽ ക്രൂയിസിന്‍റെ 'ദി എംപ്രസ്' എന്ന ആഡംബര കപ്പലിൽ വച്ചുനടന്ന പാർട്ടിയിൽ നിന്നാണ് എന്‍സിബി ലഹരിമരുന്ന് കണ്ടെടുത്തത്.

13 ഗ്രാം കൊക്കെയ്‌ന്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ ഗുളികള്‍, അഞ്ച് ഗ്രാം എംഡി എന്നിവയാണ് പിടിച്ചെടുത്തത്. ആര്യന്‍ ഖാന്‍ ഉള്‍പ്പടെ എട്ട് പേരാണ് കേസില്‍ അറസ്റ്റിലായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.