ETV Bharat / bharat

Congress Plans To Field Kharge In UP : ഖാര്‍ഗെയെ ഇറക്കി ഹിന്ദി ഹൃദയഭൂമി പിടിക്കാന്‍ കോണ്‍ഗ്രസ് ; ലക്ഷ്യം ദളിത് വോട്ടുകളുടെ ഏകീകരണം

author img

By ETV Bharat Kerala Team

Published : Sep 13, 2023, 6:21 PM IST

Congress May Field Mallikarjun Kharge In UP In 2024 Loksabha Poll: ഉത്തര്‍പ്രദേശില്‍ നിന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം

Congress Plans To Field Kharge In UP  Congress Plans To Field Kharge  Congress  Kharge In UP  Mallikarjun Kharge  2024 Loksabha Poll  AICC President  Dalit Votes  Loksabha Election 2024  Loksabha  Dalit Reserved Seat  SC Voters  ഖാര്‍ഗെയെ ഇറക്കി  ഹിന്ദി ഹൃദയഭൂമി  ഹിന്ദി ഹൃദയഭൂമി പിടിക്കാന്‍ കോണ്‍ഗ്രസ്  കോണ്‍ഗ്രസ്  ദളിത് വോട്ടുകള്‍  എഐസിസി അധ്യക്ഷന്‍  മല്ലികാര്‍ജുന്‍ ഖാര്‍ഗെ  ഖാര്‍ഗെ  ലോക്‌സഭ തെരഞ്ഞെടുപ്പ്  ലോക്‌സഭ  ദളിത് മുഖം
Congress Plans To Field Kharge In UP

ന്യൂഡല്‍ഹി : എഐസിസി അധ്യക്ഷന്‍ (AICC President) മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ (Mallikarjun Kharge) മുന്‍നിര്‍ത്തി വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ (Loksabha Election 2024) ദളിത് വോട്ടുകള്‍ (Dalit Votes) സ്വന്തമാക്കാന്‍ കോണ്‍ഗ്രസ് (Congress) കരുനീക്കം തുടങ്ങി. ഹിന്ദി ഹൃദയഭൂമിയില്‍ പ്രബലമായ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്ക് സംഭവിച്ച വോട്ട് ചോര്‍ച്ച ഖാര്‍ഗെയെ രംഗത്തിറക്കി തടയാനാണ് കോണ്‍ഗ്രസ് ശ്രമം. ഈ നീക്കത്തിന്‍റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ നിന്നുതന്നെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ലോക്‌സഭയിലേക്ക് (Loksabha) മത്സരിപ്പിക്കാനാണ് നീക്കം.

കോണ്‍ഗ്രസിലെ മുതിര്‍ന്ന ദളിത് മുഖം കൂടിയായ ഖാര്‍ഗെയെ ഉത്തര്‍ പ്രദേശിലെ ദളിത് സംവരണ സീറ്റുകളിലൊന്നില്‍ (Dalit Reserved Seat) നിന്നാവും മത്സരിപ്പിക്കുക. ഇതിനായി ചില സുരക്ഷിത മണ്ഡലങ്ങളും കോണ്‍ഗ്രസ് കണ്ടുവച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ യുപിയിലെ ഇറ്റാവ, കിഴക്കന്‍ യുപിയിലെ ബാരാബങ്കി മേഖലകളിലൊന്നിലെ സുരക്ഷിത മണ്ഡലമാകും ഖാര്‍ഗയ്‌ക്ക് നല്‍കുക. ഈ നീക്കത്തിലൂടെ ഹിന്ദി മേഖലയിലെ ദളിത് വോട്ടുകള്‍ ഒന്നടങ്കം കോണ്‍ഗ്രസിലേക്ക് മറിയുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.

ദളിത് വോട്ടുകള്‍ തിരികെ എത്തിക്കാന്‍ : വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ എസ്‌സി വോട്ടര്‍മാര്‍ക്കിടയില്‍ (SC Voters) കോണ്‍ഗ്രസിന് വലിയ സ്വാധീനമുണ്ടായിരുന്നു. ഇതാണ് ബിഎസ്‌പിയുടെ വരവോടെ നഷ്‌ടമായത്. ബഹുജന്‍ സമാജ് പാര്‍ട്ടിയെയും മായാവതിയെയും വര്‍ഷങ്ങളായി പിന്തുണച്ച്‌ പോരുന്ന ദളിത് വോട്ടര്‍മാരില്‍ വലിയൊരു വിഭാഗത്തെ തിരിച്ചുപിടിക്കാന്‍ ഖാര്‍ഗെയെ രംഗത്തിറക്കുന്നതിലൂടെ സാധിക്കുമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ കരുതുന്നു. മാത്രമല്ല ഇന്ത്യ മുന്നണിയുടെ ഭാഗമാവാന്‍ തയ്യാറാകാതിരുന്ന ബിഎസ്‌പി നേതാവ് മായാവതിക്ക് 2024 ലെ തെരഞ്ഞെടുപ്പില്‍ കാര്യമായി ഒന്നും ചെയ്യാനാവില്ലെന്ന പ്രചാരണം കോണ്‍ഗ്രസ് ശക്തമാക്കും.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലേത്‌ പോലെ ബിഎസ്‌പി ഉത്തര്‍ പ്രദേശില്‍ ഒന്നുമല്ലാതായിത്തീരുമെന്ന് വരുന്നതോടെ ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനൊപ്പം വരുമെന്നും കണക്കുകൂട്ടുന്നു. ഇന്ത്യ മുന്നണിയുടെ ഭാഗമായി കോണ്‍ഗ്രസ്, സമാജ്‌വാദി, ആര്‍എല്‍ഡി പാര്‍ട്ടികള്‍ ഒരുമിച്ച്‌ നില്‍ക്കുമ്പോള്‍ ബിഎസ്‌പിയില്‍ നിന്നുള്ള അധിക വോട്ടുകള്‍ കൂടി ഖാര്‍ഗെയെ രംഗത്തിറക്കുന്നതിലൂടെ മുന്നണിക്ക് അനുകൂലമാക്കാനാവും എന്നാണ് പ്രതീക്ഷ.

ലക്ഷ്യം ബിഎസ്‌പിയുടെ ക്ഷീണം: കോണ്‍ഗ്രസ് ഖാര്‍ഗെയെ രംഗത്തിറക്കിയാല്‍ യുപിക്കകത്തും പുറത്തുമുള്ള ബിഎസ്‌പി പ്രവര്‍ത്തകര്‍ക്കുള്ള വലിയൊരു സന്ദേശമാകും അത്. രാഷ്ട്രീയത്തില്‍ ഇത് വളരെ പ്രധാനമാണ്. രാജ്യമെമ്പാടും ജനങ്ങള്‍ ആരാധനയോടെ കാണുന്ന നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെന്ന് മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് രാജാറാം പാല്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ മാത്രമുള്ളതല്ല. ഭരണഘടന സംരക്ഷിക്കാനുള്ളതാണ്. ഗ്രാമ പ്രദേശങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുമ്പോള്‍ ഇക്കാര്യം മനസിലാവുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യത്തിന് സീറ്റ് വിഭജനം ഒരു പ്രശ്‌നമാകില്ലെന്നും രാജാറാം പാല്‍ അറിയിച്ചു. കോണ്‍ഗ്രസ്, എസ്‌പി, ആര്‍എല്‍ഡി പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണി ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ ഭൂരിഭാഗവും പിടിച്ചെടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയാണ്‌ പ്രധാന പ്രതിപക്ഷ പാര്‍ട്ടി. ബിജെപിയെ പരാജയപ്പെടുത്തുകയാണ് ഞങ്ങളുടെ മുഖ്യലക്ഷ്യം. അതിനായി കോണ്‍ഗ്രസിന് വിജയ പ്രതീക്ഷയുള്ള സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് എല്ലാ സഹായവും ഞങ്ങള്‍ നല്‍കുമെന്നും രാജാറാം പാല്‍ വ്യക്തമാക്കി. അതേസമയം ഏറെക്കാലം കോണ്‍ഗ്രസിലായിരുന്ന രാജാറാം പാല്‍ 2022 ലാണ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ദളിത് നേതാവിനെ ഉയര്‍ത്തി വിജയം നേടാന്‍: കോണ്‍ഗ്രസാകട്ടെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തത് വഴി ദളിത് വിഭാഗത്തോട് പാര്‍ട്ടിക്കുള്ള മമതയ്ക്ക് ഉദാഹരണമായി അത് ഉയര്‍ത്തിക്കാട്ടുകയാണ്. ഖാര്‍ഗെ സ്ഥാനമേറ്റ ശേഷം രാജ്യത്തെ സംവരണ പാര്‍ലമെന്‍റ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക പ്രചാരണ പരിപാടികള്‍ക്കും കോണ്‍ഗ്രസ് തുടക്കമിട്ടിരുന്നു. ഒരു കാലത്ത് പാര്‍ട്ടിയുടെ ശക്തിയായിരുന്ന ദളിത് വോട്ടര്‍മാരെ വീണ്ടും അടുപ്പിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ഈ നീക്കങ്ങളുടെ ഭാഗമായാണ് മുതിര്‍ന്ന ബിഎസ്‌പി നേതാവും മുന്‍ സംസ്ഥാന ബിഎസ്‌പി അധ്യക്ഷനുമായിരുന്ന ബ്രിജ്‌ലാല്‍ ഖബ്രിയെ കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തിലെത്തിച്ചത്. ഇതിലൂടെ മായാവതി അനുകൂലികളെ ഒന്നടങ്കം കോണ്‍ഗ്രസിലേക്ക് അടര്‍ത്തിയെടുക്കാമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നുണ്ട്.

ദളിത് സമുദായമാകെ തങ്ങളുടെ കൂട്ടത്തില്‍ നിന്ന് കരുത്തനായ ഒരു നേതാവ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് കാത്തിരിക്കുകയാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ലോക്‌സഭ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ കോണ്‍ഗ്രസിന് അവരുടെ വിശ്വാസം ആര്‍ജിക്കാന്‍ സാധിക്കും. രാജ്യത്തെ ദളിത് വിഭാഗക്കാര്‍ക്ക് നല്‍കാവുന്ന ശക്തമായ സന്ദേശമായിരിക്കുമതെന്ന് ബ്രിജ് ലാല്‍ ഖബ്രി പറഞ്ഞു. 2019ല്‍ ബിഎസ്‌പിയും എസ്‌പിയും ഒരുമിച്ച്‌ ബിജെപിയെ നേരിട്ടപ്പോള്‍ ബിഎസ്‌പിക്ക് 10 സീറ്റും എസ്‌പിക്ക് അഞ്ച് സീറ്റുമായിരുന്നു കിട്ടിയത്. കോണ്‍ഗ്രസിന് ജയിക്കാനായത് കേവലം ഒരു സീറ്റിലും. 2022 ലെ നിയമസഭ തെരഞ്ഞെടുപ്പായപ്പോള്‍ എസ്‌പി 111 സീറ്റ് നേടി. ബിഎസ്‌പി ഒരു സീറ്റിലേക്കും കോണ്‍ഗ്രസ് രണ്ട് സീറ്റിലേക്കും ചുരുങ്ങുകയും ചെയ്‌തു.

ന്യൂഡല്‍ഹി : എഐസിസി അധ്യക്ഷന്‍ (AICC President) മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ (Mallikarjun Kharge) മുന്‍നിര്‍ത്തി വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ (Loksabha Election 2024) ദളിത് വോട്ടുകള്‍ (Dalit Votes) സ്വന്തമാക്കാന്‍ കോണ്‍ഗ്രസ് (Congress) കരുനീക്കം തുടങ്ങി. ഹിന്ദി ഹൃദയഭൂമിയില്‍ പ്രബലമായ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്ക് സംഭവിച്ച വോട്ട് ചോര്‍ച്ച ഖാര്‍ഗെയെ രംഗത്തിറക്കി തടയാനാണ് കോണ്‍ഗ്രസ് ശ്രമം. ഈ നീക്കത്തിന്‍റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ നിന്നുതന്നെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ലോക്‌സഭയിലേക്ക് (Loksabha) മത്സരിപ്പിക്കാനാണ് നീക്കം.

കോണ്‍ഗ്രസിലെ മുതിര്‍ന്ന ദളിത് മുഖം കൂടിയായ ഖാര്‍ഗെയെ ഉത്തര്‍ പ്രദേശിലെ ദളിത് സംവരണ സീറ്റുകളിലൊന്നില്‍ (Dalit Reserved Seat) നിന്നാവും മത്സരിപ്പിക്കുക. ഇതിനായി ചില സുരക്ഷിത മണ്ഡലങ്ങളും കോണ്‍ഗ്രസ് കണ്ടുവച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ യുപിയിലെ ഇറ്റാവ, കിഴക്കന്‍ യുപിയിലെ ബാരാബങ്കി മേഖലകളിലൊന്നിലെ സുരക്ഷിത മണ്ഡലമാകും ഖാര്‍ഗയ്‌ക്ക് നല്‍കുക. ഈ നീക്കത്തിലൂടെ ഹിന്ദി മേഖലയിലെ ദളിത് വോട്ടുകള്‍ ഒന്നടങ്കം കോണ്‍ഗ്രസിലേക്ക് മറിയുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.

ദളിത് വോട്ടുകള്‍ തിരികെ എത്തിക്കാന്‍ : വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ എസ്‌സി വോട്ടര്‍മാര്‍ക്കിടയില്‍ (SC Voters) കോണ്‍ഗ്രസിന് വലിയ സ്വാധീനമുണ്ടായിരുന്നു. ഇതാണ് ബിഎസ്‌പിയുടെ വരവോടെ നഷ്‌ടമായത്. ബഹുജന്‍ സമാജ് പാര്‍ട്ടിയെയും മായാവതിയെയും വര്‍ഷങ്ങളായി പിന്തുണച്ച്‌ പോരുന്ന ദളിത് വോട്ടര്‍മാരില്‍ വലിയൊരു വിഭാഗത്തെ തിരിച്ചുപിടിക്കാന്‍ ഖാര്‍ഗെയെ രംഗത്തിറക്കുന്നതിലൂടെ സാധിക്കുമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ കരുതുന്നു. മാത്രമല്ല ഇന്ത്യ മുന്നണിയുടെ ഭാഗമാവാന്‍ തയ്യാറാകാതിരുന്ന ബിഎസ്‌പി നേതാവ് മായാവതിക്ക് 2024 ലെ തെരഞ്ഞെടുപ്പില്‍ കാര്യമായി ഒന്നും ചെയ്യാനാവില്ലെന്ന പ്രചാരണം കോണ്‍ഗ്രസ് ശക്തമാക്കും.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലേത്‌ പോലെ ബിഎസ്‌പി ഉത്തര്‍ പ്രദേശില്‍ ഒന്നുമല്ലാതായിത്തീരുമെന്ന് വരുന്നതോടെ ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനൊപ്പം വരുമെന്നും കണക്കുകൂട്ടുന്നു. ഇന്ത്യ മുന്നണിയുടെ ഭാഗമായി കോണ്‍ഗ്രസ്, സമാജ്‌വാദി, ആര്‍എല്‍ഡി പാര്‍ട്ടികള്‍ ഒരുമിച്ച്‌ നില്‍ക്കുമ്പോള്‍ ബിഎസ്‌പിയില്‍ നിന്നുള്ള അധിക വോട്ടുകള്‍ കൂടി ഖാര്‍ഗെയെ രംഗത്തിറക്കുന്നതിലൂടെ മുന്നണിക്ക് അനുകൂലമാക്കാനാവും എന്നാണ് പ്രതീക്ഷ.

ലക്ഷ്യം ബിഎസ്‌പിയുടെ ക്ഷീണം: കോണ്‍ഗ്രസ് ഖാര്‍ഗെയെ രംഗത്തിറക്കിയാല്‍ യുപിക്കകത്തും പുറത്തുമുള്ള ബിഎസ്‌പി പ്രവര്‍ത്തകര്‍ക്കുള്ള വലിയൊരു സന്ദേശമാകും അത്. രാഷ്ട്രീയത്തില്‍ ഇത് വളരെ പ്രധാനമാണ്. രാജ്യമെമ്പാടും ജനങ്ങള്‍ ആരാധനയോടെ കാണുന്ന നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെന്ന് മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് രാജാറാം പാല്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ മാത്രമുള്ളതല്ല. ഭരണഘടന സംരക്ഷിക്കാനുള്ളതാണ്. ഗ്രാമ പ്രദേശങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുമ്പോള്‍ ഇക്കാര്യം മനസിലാവുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യത്തിന് സീറ്റ് വിഭജനം ഒരു പ്രശ്‌നമാകില്ലെന്നും രാജാറാം പാല്‍ അറിയിച്ചു. കോണ്‍ഗ്രസ്, എസ്‌പി, ആര്‍എല്‍ഡി പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണി ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ ഭൂരിഭാഗവും പിടിച്ചെടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയാണ്‌ പ്രധാന പ്രതിപക്ഷ പാര്‍ട്ടി. ബിജെപിയെ പരാജയപ്പെടുത്തുകയാണ് ഞങ്ങളുടെ മുഖ്യലക്ഷ്യം. അതിനായി കോണ്‍ഗ്രസിന് വിജയ പ്രതീക്ഷയുള്ള സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് എല്ലാ സഹായവും ഞങ്ങള്‍ നല്‍കുമെന്നും രാജാറാം പാല്‍ വ്യക്തമാക്കി. അതേസമയം ഏറെക്കാലം കോണ്‍ഗ്രസിലായിരുന്ന രാജാറാം പാല്‍ 2022 ലാണ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ദളിത് നേതാവിനെ ഉയര്‍ത്തി വിജയം നേടാന്‍: കോണ്‍ഗ്രസാകട്ടെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തത് വഴി ദളിത് വിഭാഗത്തോട് പാര്‍ട്ടിക്കുള്ള മമതയ്ക്ക് ഉദാഹരണമായി അത് ഉയര്‍ത്തിക്കാട്ടുകയാണ്. ഖാര്‍ഗെ സ്ഥാനമേറ്റ ശേഷം രാജ്യത്തെ സംവരണ പാര്‍ലമെന്‍റ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക പ്രചാരണ പരിപാടികള്‍ക്കും കോണ്‍ഗ്രസ് തുടക്കമിട്ടിരുന്നു. ഒരു കാലത്ത് പാര്‍ട്ടിയുടെ ശക്തിയായിരുന്ന ദളിത് വോട്ടര്‍മാരെ വീണ്ടും അടുപ്പിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ഈ നീക്കങ്ങളുടെ ഭാഗമായാണ് മുതിര്‍ന്ന ബിഎസ്‌പി നേതാവും മുന്‍ സംസ്ഥാന ബിഎസ്‌പി അധ്യക്ഷനുമായിരുന്ന ബ്രിജ്‌ലാല്‍ ഖബ്രിയെ കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തിലെത്തിച്ചത്. ഇതിലൂടെ മായാവതി അനുകൂലികളെ ഒന്നടങ്കം കോണ്‍ഗ്രസിലേക്ക് അടര്‍ത്തിയെടുക്കാമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നുണ്ട്.

ദളിത് സമുദായമാകെ തങ്ങളുടെ കൂട്ടത്തില്‍ നിന്ന് കരുത്തനായ ഒരു നേതാവ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് കാത്തിരിക്കുകയാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ലോക്‌സഭ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ കോണ്‍ഗ്രസിന് അവരുടെ വിശ്വാസം ആര്‍ജിക്കാന്‍ സാധിക്കും. രാജ്യത്തെ ദളിത് വിഭാഗക്കാര്‍ക്ക് നല്‍കാവുന്ന ശക്തമായ സന്ദേശമായിരിക്കുമതെന്ന് ബ്രിജ് ലാല്‍ ഖബ്രി പറഞ്ഞു. 2019ല്‍ ബിഎസ്‌പിയും എസ്‌പിയും ഒരുമിച്ച്‌ ബിജെപിയെ നേരിട്ടപ്പോള്‍ ബിഎസ്‌പിക്ക് 10 സീറ്റും എസ്‌പിക്ക് അഞ്ച് സീറ്റുമായിരുന്നു കിട്ടിയത്. കോണ്‍ഗ്രസിന് ജയിക്കാനായത് കേവലം ഒരു സീറ്റിലും. 2022 ലെ നിയമസഭ തെരഞ്ഞെടുപ്പായപ്പോള്‍ എസ്‌പി 111 സീറ്റ് നേടി. ബിഎസ്‌പി ഒരു സീറ്റിലേക്കും കോണ്‍ഗ്രസ് രണ്ട് സീറ്റിലേക്കും ചുരുങ്ങുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.