ETV Bharat / bharat

വസ്‌ത്രം അലക്കാന്‍ വിസമ്മതിച്ചു; സഹോദരിയെ കൊലപ്പെടുത്തി യുവാവ്

സംഭവം ഹരിയാനയിലെ പാനിപ്പത്തിൽ. സുധീർ എന്ന യുവാവാണ് സഹോദരിയായ വർഷയെ കൊലപ്പെടുത്തിയത്.

author img

By

Published : Apr 7, 2023, 7:56 AM IST

Updated : Apr 7, 2023, 8:43 AM IST

Brother kills sister for not washing clothes  haryana murder case  murder case haryana panipat  haryana crime news  സഹോദരിയെ കൊലപ്പെടുത്തി യുവാവ്  സഹോദരൻ പെൺകുട്ടിയെ കൊന്നു  ഹരിയാന  ഹരിയാന പാനിപ്പത്  പാനിപ്പത് വാർത്തകൾ  കൊലപാതകം  സഹോദരിയെ കൊന്നു  വസ്‌ത്രം കഴുകാത്തതിന് കൊലപാതകം  പരിയാന വാർത്തകൾ
കൊലപാതകം

പാനിപ്പത്ത് (ഹരിയാന): വസ്‌ത്രങ്ങൾ കഴുകാൻ വിസമ്മതിച്ചതിന് സഹോദരിയെ കൊലപ്പെടുത്തി യുവാവ്. ഹരിയാനയിലെ പാനിപ്പത്തിലാണ് വർഷ എന്ന 16കാരിയെ സഹോദരനായ സുധീർ കൊലപ്പെടുത്തിയത്. വർഷ സുധീറിന്‍റെ വസ്‌ത്രങ്ങൾ കഴുകാൻ വിസമ്മതിച്ചതോടെ രോഷാകുലനായ യുവാവ് നാല് തവണ പെൺകുട്ടിയുടെ തല ചുമരിൽ ഇടിച്ചു. മാർച്ച് 31നായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് പെൺകുട്ടി മരിച്ചത്. ബിഹാറിലെ ബേട്ടിയ ജില്ലയിൽ നിന്നുള്ള ഈ കുടുംബം കഴിഞ്ഞ കുറെ വർഷങ്ങളായി പാനിപ്പത്ത് ജില്ലയിലെ സമൽഖയിലെ ഭാബ്ര ഗ്രാമത്തിൽ കൂലിപ്പണിയെടുത്താണ് ജീവിച്ചിരുന്നത്.

അമ്മ പച്ചക്കറി വാങ്ങാൻ പുറത്ത് പോയ സമയത്തായിരുന്നു സംഭവം. അമ്മ വിഭ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീടിന്‍റെ മുറ്റത്ത് അബോധാവസ്ഥയിൽ മകൾ കിടക്കുകയായിരുന്നു. തുടർന്ന് ഇളയ മകളോട് കാര്യം തിരക്കി. വസ്ത്രം അലക്കാത്തതിന്‍റെ പേരിൽ സഹോദരൻ സുധീർ വര്‍ഷയുടെ തല ചുമരിൽ ഇടിച്ചു എന്ന് ഇളയ മകള്‍ പറഞ്ഞു.

വസ്‌ത്രം കഴുകാത്തതിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കം ഉണ്ടാകുകയും സുധീർ വർഷയെ ആക്രമിക്കുകയുമായിരുന്നു. ബോധരഹിതയായ പെണ്‍കുട്ടിയെ അമ്മ സമൽഖ സിവിൽ ഹോസ്‌പിറ്റലിൽ എത്തിച്ചു. എന്നാൽ, പെൺകുട്ടിയുടെ നില ഗുരുതരമായതോടെ ഖാൻപൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഖാൻപൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. മകളെ കൊലപ്പെടുത്തിയതിന് മകൻ സുധീറിനെതിരെ അമ്മ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലണ്.

സോനിപതിലെ യുവതിയുടെ കൊലപാതകം: ഹരിയാനയിലെ സോനിപതിൽ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി. കാനഡിയിലായിരുന്ന യുവതിയെ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതി കൃത്യം നടത്തിയത്. സോനിപത് സ്വദേശിയായ മോണിക എന്ന യുവതിയെയാണ് സുനിൽ എന്ന യുവാവ് കൊലപ്പെടുത്തിയത്.

2022 ജൂണിലാണ് സംഭവം. ഇരുവരും സുഹൃത്തുക്കളായിരുന്നു. തുടർന്ന് മോണിക കാനഡയിലേക്ക് പോയി. എന്നാൽ വീട്ടുകാര്‍ അറിയാതെ മോണികയെ സുനിൽ ജൂണിൽ നാട്ടിലേക്ക് വിളിച്ചുവരുത്തി.

നാട്ടിലെത്തി ഇരുവരും തമ്മിൽ തർക്കത്തിലാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം സുനിലിന്‍റെ ഫാം ഹൗസിൽ കുഴിച്ചിട്ടു. മോണികയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ 2023 ഏപ്രിൽ രണ്ടിന് പൊലീസ് സുനിലിനെ പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

Also read: കാനഡയിൽ നിന്ന് നാട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം; 9 മാസത്തിന് ശേഷം ആൺസുഹൃത്ത് പിടിയിൽ

ഭാര്യയുമായി തർക്കം, അനുനയിപ്പിക്കാനെത്തിയ മകളെ കൊന്നു: കശ്‌മീരിൽ എഴ് വയസുകാരിയെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മാർച്ച് 29നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഏപ്രിൽ രണ്ടിന് പിതാവായ മുഹമ്മദ് ഇഖ്ബാൽ ഖത്താനയെ പൊലീസ് പിടികൂടി. വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിലാണ് സംഭവം.

വീട്ടിൽ നിന്ന് 30 മീറ്റർ അകലെയുള്ള ഷെഡിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് കത്തിയെടുത്ത് മുഹമ്മദ് ഇഖ്ബാൽ വീട് വിട്ട് പോയി. തുടർന്ന് പിതാവിനെ അനുനയിപ്പിക്കാനായി കുട്ടിയും പിന്നാലെ പോയി.

ഇഖ്ബാൽ കുട്ടിയോട് വീട്ടിലേക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടി പോകാൻ തയ്യാറായില്ല. തുടർന്ന് പിതാവ് രോഷാകുലനാകുകയും കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇയാൾ മൃതദേഹം സമീപത്തെ വിറക് ഷെഡിൽ ഒളിപ്പിച്ചു.

തിരികെ വീട്ടിലേക്ക് ചെന്ന ഇയാളോട് മകൾ എവിടെ എന്ന് ചോദിച്ചെങ്കിലും അറിയില്ലെന്ന് മറുപടി പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

Also read: വസ്‌ത്രം അലക്കാന്‍ വിസമ്മതിച്ചു; സഹോദരിയെ കൊലപ്പെടുത്തി യുവാവ്

പാനിപ്പത്ത് (ഹരിയാന): വസ്‌ത്രങ്ങൾ കഴുകാൻ വിസമ്മതിച്ചതിന് സഹോദരിയെ കൊലപ്പെടുത്തി യുവാവ്. ഹരിയാനയിലെ പാനിപ്പത്തിലാണ് വർഷ എന്ന 16കാരിയെ സഹോദരനായ സുധീർ കൊലപ്പെടുത്തിയത്. വർഷ സുധീറിന്‍റെ വസ്‌ത്രങ്ങൾ കഴുകാൻ വിസമ്മതിച്ചതോടെ രോഷാകുലനായ യുവാവ് നാല് തവണ പെൺകുട്ടിയുടെ തല ചുമരിൽ ഇടിച്ചു. മാർച്ച് 31നായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് പെൺകുട്ടി മരിച്ചത്. ബിഹാറിലെ ബേട്ടിയ ജില്ലയിൽ നിന്നുള്ള ഈ കുടുംബം കഴിഞ്ഞ കുറെ വർഷങ്ങളായി പാനിപ്പത്ത് ജില്ലയിലെ സമൽഖയിലെ ഭാബ്ര ഗ്രാമത്തിൽ കൂലിപ്പണിയെടുത്താണ് ജീവിച്ചിരുന്നത്.

അമ്മ പച്ചക്കറി വാങ്ങാൻ പുറത്ത് പോയ സമയത്തായിരുന്നു സംഭവം. അമ്മ വിഭ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീടിന്‍റെ മുറ്റത്ത് അബോധാവസ്ഥയിൽ മകൾ കിടക്കുകയായിരുന്നു. തുടർന്ന് ഇളയ മകളോട് കാര്യം തിരക്കി. വസ്ത്രം അലക്കാത്തതിന്‍റെ പേരിൽ സഹോദരൻ സുധീർ വര്‍ഷയുടെ തല ചുമരിൽ ഇടിച്ചു എന്ന് ഇളയ മകള്‍ പറഞ്ഞു.

വസ്‌ത്രം കഴുകാത്തതിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കം ഉണ്ടാകുകയും സുധീർ വർഷയെ ആക്രമിക്കുകയുമായിരുന്നു. ബോധരഹിതയായ പെണ്‍കുട്ടിയെ അമ്മ സമൽഖ സിവിൽ ഹോസ്‌പിറ്റലിൽ എത്തിച്ചു. എന്നാൽ, പെൺകുട്ടിയുടെ നില ഗുരുതരമായതോടെ ഖാൻപൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഖാൻപൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. മകളെ കൊലപ്പെടുത്തിയതിന് മകൻ സുധീറിനെതിരെ അമ്മ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലണ്.

സോനിപതിലെ യുവതിയുടെ കൊലപാതകം: ഹരിയാനയിലെ സോനിപതിൽ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി. കാനഡിയിലായിരുന്ന യുവതിയെ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതി കൃത്യം നടത്തിയത്. സോനിപത് സ്വദേശിയായ മോണിക എന്ന യുവതിയെയാണ് സുനിൽ എന്ന യുവാവ് കൊലപ്പെടുത്തിയത്.

2022 ജൂണിലാണ് സംഭവം. ഇരുവരും സുഹൃത്തുക്കളായിരുന്നു. തുടർന്ന് മോണിക കാനഡയിലേക്ക് പോയി. എന്നാൽ വീട്ടുകാര്‍ അറിയാതെ മോണികയെ സുനിൽ ജൂണിൽ നാട്ടിലേക്ക് വിളിച്ചുവരുത്തി.

നാട്ടിലെത്തി ഇരുവരും തമ്മിൽ തർക്കത്തിലാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം സുനിലിന്‍റെ ഫാം ഹൗസിൽ കുഴിച്ചിട്ടു. മോണികയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ 2023 ഏപ്രിൽ രണ്ടിന് പൊലീസ് സുനിലിനെ പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

Also read: കാനഡയിൽ നിന്ന് നാട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം; 9 മാസത്തിന് ശേഷം ആൺസുഹൃത്ത് പിടിയിൽ

ഭാര്യയുമായി തർക്കം, അനുനയിപ്പിക്കാനെത്തിയ മകളെ കൊന്നു: കശ്‌മീരിൽ എഴ് വയസുകാരിയെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മാർച്ച് 29നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഏപ്രിൽ രണ്ടിന് പിതാവായ മുഹമ്മദ് ഇഖ്ബാൽ ഖത്താനയെ പൊലീസ് പിടികൂടി. വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിലാണ് സംഭവം.

വീട്ടിൽ നിന്ന് 30 മീറ്റർ അകലെയുള്ള ഷെഡിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് കത്തിയെടുത്ത് മുഹമ്മദ് ഇഖ്ബാൽ വീട് വിട്ട് പോയി. തുടർന്ന് പിതാവിനെ അനുനയിപ്പിക്കാനായി കുട്ടിയും പിന്നാലെ പോയി.

ഇഖ്ബാൽ കുട്ടിയോട് വീട്ടിലേക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടി പോകാൻ തയ്യാറായില്ല. തുടർന്ന് പിതാവ് രോഷാകുലനാകുകയും കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇയാൾ മൃതദേഹം സമീപത്തെ വിറക് ഷെഡിൽ ഒളിപ്പിച്ചു.

തിരികെ വീട്ടിലേക്ക് ചെന്ന ഇയാളോട് മകൾ എവിടെ എന്ന് ചോദിച്ചെങ്കിലും അറിയില്ലെന്ന് മറുപടി പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

Also read: വസ്‌ത്രം അലക്കാന്‍ വിസമ്മതിച്ചു; സഹോദരിയെ കൊലപ്പെടുത്തി യുവാവ്

Last Updated : Apr 7, 2023, 8:43 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.