ETV Bharat / bharat

Bombay High Court On Marathi Remarks 'നിനക്ക് വിവരമില്ല, നിനക്ക് പ്രാന്താണ്' എന്നീ പ്രയോഗങ്ങൾ അധിക്ഷേപമായി കണക്കാക്കാനാവില്ല : ബോംബെ ഹൈക്കോടതി

author img

By ETV Bharat Kerala Team

Published : Sep 17, 2023, 9:39 PM IST

Bombay High Court On Common Utterances In Marathi മഹാരാഷ്‌ട്രിയൻസ് വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ചില പ്രയോഗങ്ങൾ അധിക്ഷേപമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി

Tula akkal nahi tu vedi ahes  Bombay High Court  Bombay High Court On husband to wife Abuse Case  മഹാരാഷ്‌ട്ര  തുലാ അക്കൽ നഹി തു വേദി അഹേസ്  ബോംബെ ഹൈക്കോടതി  ഭർത്താവിനെതിരായ അധിക്ഷേപ കേസിൽ ബോംബെ ഹൈക്കോടതി  you have no sense you are crazy  അധിക്ഷേപമായി കണക്കാക്കാനാവില്ല
You Have No Sense You Are Crazy Not Abuse

മുംബൈ : മഹാരാഷ്‌ട്രയിൽ 'തുലാ അക്കൽ നഹി തു വേദി അഹേസ്' ('Tula akkal nahi, tu vedi ahes') എന്നീ പ്രയോഗങ്ങൾ അധിക്ഷേപകരമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി (Bombay High Court). നിനക്ക് വിവരമില്ല അല്ലെങ്കിൽ നിനക്ക് പ്രാന്താണ് (you have no sense, you are crazy) എന്ന് അർഥം വരുന്ന പ്രയോഗങ്ങളാണ് ഒരു വ്യക്തിയെ അപമാനിക്കുന്നതായോ അധിക്ഷേപിക്കുന്നതായോ (humiliate) കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. വീടിനകത്ത് ഇത്തരം പ്രയോഗങ്ങൾ സാധാരണമാണ് (common utterances in Marathi language).

അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ചെയ്‌തതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇല്ലെങ്കിൽ ഇത് അധിക്ഷേപമായി കണക്കാക്കാനാവില്ല. അതിനാൽ, സന്ദർഭത്തെ സാധൂകരിക്കുന്ന തെളിവുകളില്ലാതെ ഭാര്യയ്‌ക്ക് ഭർത്താവിനെതിരെ കേസ് നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്‌ട്രക്കാരിയായ യുവതി ഭർത്താവിനെതിരെ നൽകിയ കേസിലാണ് കോടതിയുടെ നിരീക്ഷണം.

ഹാന്‍ഡ്ബുക്ക് പുറത്തിറക്കി സുപ്രീംകോടതി : കഴിഞ്ഞ മാസമാണ് ജുഡീഷ്യല്‍ നടപടികളില്‍ ലിംഗാവബോധം ഉറപ്പാക്കാന്‍ സുപ്രീംകോടതി ഹാന്‍ഡ്ബുക്ക് (Supreme Court Hand Book) പുറത്തിറക്കിയത്. ലിംഗ സംബന്ധിയായ മുന്‍വിധികള്‍, വിവേചനം പ്രതിഫലിപ്പിക്കുന്ന പ്രയോഗങ്ങള്‍ എന്നിവ കോടതി രേഖകളില്‍ നിന്നും പരാമര്‍ശങ്ങളില്‍ നിന്നും നീക്കം ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി. ജഡ്‌ജിമാര്‍ ഉത്തരവുകളിലും വിധിപ്രസ്‌താവങ്ങളിലും ഒഴിവാക്കേണ്ടുന്ന ലിംഗ വിവേചനപരമായ വാക്കുകള്‍, വാക്യങ്ങള്‍, പ്രയോഗങ്ങള്‍ എന്നിവയുടെ പട്ടികയാണ് കൈപ്പുസ്‌തകത്തിലുള്ളത്. സ്‌ത്രീകളെ പരാമര്‍ശിക്കാന്‍ ലിംഗനീതിക്ക് വിരുദ്ധമായ വാക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കല്‍, ലിംഗസംബന്ധിയായ വാര്‍പ്പുമാതൃകകള്‍ക്കെതിരെ ബോധവത്കരണം എന്നിവയാണ് കൈപ്പുസ്‌തകത്തിന്‍റെ ലക്ഷ്യമെന്ന് ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

Read More : വാര്‍പ്പുമാതൃക പൊളിക്കുക ലക്ഷ്യം ; ജുഡീഷ്യല്‍ പ്രയോഗങ്ങളില്‍ ലിംഗനീതി ഉറപ്പാക്കാന്‍ കൈപ്പുസ്തകം പുറത്തിറക്കി സുപ്രീം കോടതി

ലിവിങ് ടുഗദർ ബന്ധത്തിലും ഗാർഹിക പീഡനം ഫയൽ ചെയ്യാം : ഓഗസ്‌റ്റ് 15 നാണ് ലിവിങ് ടുഗദർ ബന്ധത്തിലും സ്ത്രീകൾക്ക് ഗാർഹിക പീഡന നിയമപ്രകാരം കേസ് ഫയൽ ചെയ്യാമെന്ന് കേരള ഹൈക്കോടതി അറിയിച്ചത്. ഒപ്പം താമസിക്കുന്ന പുരുഷനിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള പീഡനമുണ്ടായാൽ സ്ത്രീക്ക് ഗാർഹിക പീഡന നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ടുപോകാം. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി അജിത്ത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെതാണ് നിരീക്ഷണം. രണ്ട് വ്യക്തികൾ പരസ്‌പര സമ്മതത്തോടെ, നിശ്ചിത കാലഘട്ടത്തിൽ, ഭൗതിക സൗകര്യങ്ങൾ പങ്കുവച്ച്, വിവാഹം മൂലമോ അല്ലാതെയോ ബന്ധം പുലർത്തുന്നതിനെ ഗാർഹിക ബന്ധമായി, ഗാർഹിക പീഡന നിയമം നിർവചിക്കുന്നുണ്ട്.

Read More : 'ലിവിങ് ടുഗദർ ബന്ധത്തിലും സ്ത്രീകൾക്ക് ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്യാം' ; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

മുംബൈ : മഹാരാഷ്‌ട്രയിൽ 'തുലാ അക്കൽ നഹി തു വേദി അഹേസ്' ('Tula akkal nahi, tu vedi ahes') എന്നീ പ്രയോഗങ്ങൾ അധിക്ഷേപകരമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി (Bombay High Court). നിനക്ക് വിവരമില്ല അല്ലെങ്കിൽ നിനക്ക് പ്രാന്താണ് (you have no sense, you are crazy) എന്ന് അർഥം വരുന്ന പ്രയോഗങ്ങളാണ് ഒരു വ്യക്തിയെ അപമാനിക്കുന്നതായോ അധിക്ഷേപിക്കുന്നതായോ (humiliate) കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. വീടിനകത്ത് ഇത്തരം പ്രയോഗങ്ങൾ സാധാരണമാണ് (common utterances in Marathi language).

അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ചെയ്‌തതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇല്ലെങ്കിൽ ഇത് അധിക്ഷേപമായി കണക്കാക്കാനാവില്ല. അതിനാൽ, സന്ദർഭത്തെ സാധൂകരിക്കുന്ന തെളിവുകളില്ലാതെ ഭാര്യയ്‌ക്ക് ഭർത്താവിനെതിരെ കേസ് നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്‌ട്രക്കാരിയായ യുവതി ഭർത്താവിനെതിരെ നൽകിയ കേസിലാണ് കോടതിയുടെ നിരീക്ഷണം.

ഹാന്‍ഡ്ബുക്ക് പുറത്തിറക്കി സുപ്രീംകോടതി : കഴിഞ്ഞ മാസമാണ് ജുഡീഷ്യല്‍ നടപടികളില്‍ ലിംഗാവബോധം ഉറപ്പാക്കാന്‍ സുപ്രീംകോടതി ഹാന്‍ഡ്ബുക്ക് (Supreme Court Hand Book) പുറത്തിറക്കിയത്. ലിംഗ സംബന്ധിയായ മുന്‍വിധികള്‍, വിവേചനം പ്രതിഫലിപ്പിക്കുന്ന പ്രയോഗങ്ങള്‍ എന്നിവ കോടതി രേഖകളില്‍ നിന്നും പരാമര്‍ശങ്ങളില്‍ നിന്നും നീക്കം ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി. ജഡ്‌ജിമാര്‍ ഉത്തരവുകളിലും വിധിപ്രസ്‌താവങ്ങളിലും ഒഴിവാക്കേണ്ടുന്ന ലിംഗ വിവേചനപരമായ വാക്കുകള്‍, വാക്യങ്ങള്‍, പ്രയോഗങ്ങള്‍ എന്നിവയുടെ പട്ടികയാണ് കൈപ്പുസ്‌തകത്തിലുള്ളത്. സ്‌ത്രീകളെ പരാമര്‍ശിക്കാന്‍ ലിംഗനീതിക്ക് വിരുദ്ധമായ വാക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കല്‍, ലിംഗസംബന്ധിയായ വാര്‍പ്പുമാതൃകകള്‍ക്കെതിരെ ബോധവത്കരണം എന്നിവയാണ് കൈപ്പുസ്‌തകത്തിന്‍റെ ലക്ഷ്യമെന്ന് ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

Read More : വാര്‍പ്പുമാതൃക പൊളിക്കുക ലക്ഷ്യം ; ജുഡീഷ്യല്‍ പ്രയോഗങ്ങളില്‍ ലിംഗനീതി ഉറപ്പാക്കാന്‍ കൈപ്പുസ്തകം പുറത്തിറക്കി സുപ്രീം കോടതി

ലിവിങ് ടുഗദർ ബന്ധത്തിലും ഗാർഹിക പീഡനം ഫയൽ ചെയ്യാം : ഓഗസ്‌റ്റ് 15 നാണ് ലിവിങ് ടുഗദർ ബന്ധത്തിലും സ്ത്രീകൾക്ക് ഗാർഹിക പീഡന നിയമപ്രകാരം കേസ് ഫയൽ ചെയ്യാമെന്ന് കേരള ഹൈക്കോടതി അറിയിച്ചത്. ഒപ്പം താമസിക്കുന്ന പുരുഷനിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള പീഡനമുണ്ടായാൽ സ്ത്രീക്ക് ഗാർഹിക പീഡന നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ടുപോകാം. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി അജിത്ത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെതാണ് നിരീക്ഷണം. രണ്ട് വ്യക്തികൾ പരസ്‌പര സമ്മതത്തോടെ, നിശ്ചിത കാലഘട്ടത്തിൽ, ഭൗതിക സൗകര്യങ്ങൾ പങ്കുവച്ച്, വിവാഹം മൂലമോ അല്ലാതെയോ ബന്ധം പുലർത്തുന്നതിനെ ഗാർഹിക ബന്ധമായി, ഗാർഹിക പീഡന നിയമം നിർവചിക്കുന്നുണ്ട്.

Read More : 'ലിവിങ് ടുഗദർ ബന്ധത്തിലും സ്ത്രീകൾക്ക് ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്യാം' ; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.