ന്യൂഡല്‍ഹി: മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ വിവാദ പരാമർശങ്ങളില്‍ പ്രതികരണവുമായി ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്‌പി) നേതാവ് മായാവതി. നേതാക്കളെ ബിജെപി നിലയ്ക്ക് നിര്‍ത്തണം. വിവാദ പരാമര്‍ശം നടത്തിയ ഇരു നേതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഇരുവരെയും അറസ്റ്റ് ചെയ്‌ത് ജയിലില്‍ അയയ്ക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.
-
1. देश में सभी धर्मों का सम्मान जरूरी। किसी भी धर्म के लिए आपत्तिजनक भाषा का इस्तेमाल उचित नहीं। इस मामले में बीजेपी को भी अपने लोगों पर सख्ती से शिकंजा कसना चाहिए। केवल उनको सस्पेंड व निकालने से काम नहीं चलेगा बल्कि उनको सख्त कानूनों के तहत् जेल भेजना चाहिए। 1/2
— Mayawati (@Mayawati) June 6, 2022 " class="align-text-top noRightClick twitterSection" data="
">1. देश में सभी धर्मों का सम्मान जरूरी। किसी भी धर्म के लिए आपत्तिजनक भाषा का इस्तेमाल उचित नहीं। इस मामले में बीजेपी को भी अपने लोगों पर सख्ती से शिकंजा कसना चाहिए। केवल उनको सस्पेंड व निकालने से काम नहीं चलेगा बल्कि उनको सख्त कानूनों के तहत् जेल भेजना चाहिए। 1/2
— Mayawati (@Mayawati) June 6, 20221. देश में सभी धर्मों का सम्मान जरूरी। किसी भी धर्म के लिए आपत्तिजनक भाषा का इस्तेमाल उचित नहीं। इस मामले में बीजेपी को भी अपने लोगों पर सख्ती से शिकंजा कसना चाहिए। केवल उनको सस्पेंड व निकालने से काम नहीं चलेगा बल्कि उनको सख्त कानूनों के तहत् जेल भेजना चाहिए। 1/2
— Mayawati (@Mayawati) June 6, 2022
ട്വിറ്ററിലൂടെയായിരുന്നു ബിഎസ്‌പി നേതാവിന്‍റെ പ്രതികരണം. 'ബിജെപി അവരുടെ നേതാക്കളെ നിലയ്ക്ക് നിര്‍ത്തണം. സസ്പെൻഡ് ചെയ്യുന്നതും പുറത്താക്കുന്നതും മാത്രം പോരാ, കര്‍ശനമായ നിയമങ്ങൾക്ക് കീഴിൽ ഇരുവരെയും ജയിലില്‍ അയയ്ക്കണം,' മായാവതി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്ത് എല്ലാ മതങ്ങളെയും ബഹുമാനിക്കേണ്ടത് അത്യാവശ്യമാണെന്നും ഏതെങ്കിലും ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പദപ്രയോഗം ഉചിതമല്ലെന്നും മായാവതി പറഞ്ഞു.