ETV Bharat / bharat

മമതയെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ച് മോദി; പങ്കെടുക്കുമെന്ന് മമത ബാനര്‍ജി - നരേന്ദ്രമോദി

സത്യപ്രതിജ്ഞക്ക് ഒരു ദിനം മാത്രം ബാക്കി നില്‍ക്കെ മന്ത്രിമാരെ നിശ്ചയിക്കാന്‍ തിരിക്കിട്ട ചർച്ചകളിലാണ് ബിജെപി നേതൃത്വം

മമ്മതക്ക് മോദിയുടെ ക്ഷണം
author img

By

Published : May 28, 2019, 9:58 PM IST

Updated : May 28, 2019, 10:25 PM IST

ന്യുഡൽഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ക്ഷണം സ്വീകരിക്കുന്നുവെന്നും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നും മമത അറിയിച്ചു. ബിംസ്ടെക് രാഷ്ട്രത്തലവന്മാെരയും കിര്‍ഗിസ് റിപ്പബ്ലിക് പ്രസിഡന്‍റിനെയും മൗറീഷ്യസ് പ്രധാനമന്ത്രിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, സത്യപ്രതിജ്ഞക്ക് ഒരു ദിനം മാത്രം ബാക്കി നില്‍ക്കെ മന്ത്രിമാരെ നിശ്ചയിക്കാന്‍ തിരിക്കിട്ട ചർച്ചകളിലാണ് ബിജെപി നേതൃത്വം. പ്രമുഖർക്കൊപ്പം പുതുമുഖങ്ങളും രണ്ടാം മന്ത്രിസഭയിലുണ്ടാവുമെന്നാണ് സൂചന. ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെച്ച ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയ്ക്കും ഹരിയാനയ്ക്കും ഡല്‍ഹിക്കും കാര്യമായ പരിഗണന ലഭിച്ചേക്കും. ശിവസേന, ജെഡിയു, എല്‍ജെപി, ശിരോമണി അകാലിദള്‍, അപ്നാദള്‍ എന്നീ സഖ്യകക്ഷികള്‍ക്ക് മന്ത്രിസഭയിലുണ്ടാകും.അമിത് ഷാ മന്ത്രിസഭയിലെത്തുമാണ് സൂചന. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ അരുണ്‍ ജയ്റ്റ്ലി വിട്ടുനിന്നേക്കും.

ന്യുഡൽഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ക്ഷണം സ്വീകരിക്കുന്നുവെന്നും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നും മമത അറിയിച്ചു. ബിംസ്ടെക് രാഷ്ട്രത്തലവന്മാെരയും കിര്‍ഗിസ് റിപ്പബ്ലിക് പ്രസിഡന്‍റിനെയും മൗറീഷ്യസ് പ്രധാനമന്ത്രിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, സത്യപ്രതിജ്ഞക്ക് ഒരു ദിനം മാത്രം ബാക്കി നില്‍ക്കെ മന്ത്രിമാരെ നിശ്ചയിക്കാന്‍ തിരിക്കിട്ട ചർച്ചകളിലാണ് ബിജെപി നേതൃത്വം. പ്രമുഖർക്കൊപ്പം പുതുമുഖങ്ങളും രണ്ടാം മന്ത്രിസഭയിലുണ്ടാവുമെന്നാണ് സൂചന. ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെച്ച ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയ്ക്കും ഹരിയാനയ്ക്കും ഡല്‍ഹിക്കും കാര്യമായ പരിഗണന ലഭിച്ചേക്കും. ശിവസേന, ജെഡിയു, എല്‍ജെപി, ശിരോമണി അകാലിദള്‍, അപ്നാദള്‍ എന്നീ സഖ്യകക്ഷികള്‍ക്ക് മന്ത്രിസഭയിലുണ്ടാകും.അമിത് ഷാ മന്ത്രിസഭയിലെത്തുമാണ് സൂചന. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ അരുണ്‍ ജയ്റ്റ്ലി വിട്ടുനിന്നേക്കും.

Intro:Body:

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ക്ഷണം സ്വീകരിക്കുന്നുവെന്നും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നും മമത അറിയിച്ചു.



അതേസമയം, സത്യപ്രതിജ്ഞയ്ക്ക് ഒരു ദിനം മാത്രം ബാക്കി നില്‍ക്കെ മന്ത്രിമാരെ നിശ്ചയിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി. അമിത് ഷാ എന്‍ഡിഎ നേതാക്കളുടെ അഭിപ്രായം തേടിയിട്ടുണ്ട്. 100 ദിന കര്‍മ പരിപാടിയുമായിട്ടായിരിക്കും പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങുക.



പുതുമുഖങ്ങളും പ്രമുഖരും നരേന്ദ്ര മോദിയുെട രണ്ടാം മന്ത്രിസഭയില്‍ ഇടംപിടിക്കും. ആര്‍എസ്എസിന്‍റെ നിര്‍ദേശങ്ങളും പരിഗണിച്ചാകും അന്തിമതീരുമാനം. ലോക്സഭയില്‍ നിന്നാകും ഇത്തവണ കൂടുതല്‍ മന്ത്രിമാര്‍. ബിജെപി മികച്ച് പ്രകടനം കാഴ്ച്ചവെച്ച ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയ്ക്കും ഹരിയാനയ്ക്കും ഡല്‍ഹിക്കും കാര്യമായ പരിഗണന കിട്ടും. 



അമിത് ഷാ മന്ത്രിസഭയിലെത്തുമാണ് സൂചന. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ അരുണ്‍ ജയ്റ്റ്ലി വിട്ടുനിന്നേക്കും. ശിവസേന, ജെഡിയു, എല്‍ജെപി, ശിരോമണി അകാലിദള്‍, അപ്നാദള്‍ എന്നീ സഖ്യകക്ഷികള്‍ക്ക് മന്ത്രിസഭയില്‍ ഇടം കിട്ടും. രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവുമാണ് ശിവസേന പ്രതീക്ഷിക്കുന്നത്. ഒരു കാബിനറ്റ് മന്ത്രി സ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവുമാണ് ജെഡിയുവിന്‍റെ മോഹം.



പിഎംഒ ഉദ്യോഗസ്ഥര്‍, നീതി ആയോഗ് അംഗങ്ങള്‍, പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശക സമിതി അംഗങ്ങള്‍ തുടങ്ങി സുപ്രധാന പദവികളിലെ നിയമന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും. ബിംസ്ടെക് രാഷ്ട്രത്തലവന്മാെരയും കിര്‍ഗിസ് റിപ്പബ്ലിക് പ്രസിഡന്‍റിനെയും മൗറീഷ്യസ് പ്രധാനമന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച വിദേശ പര്യടനമുള്ളതിനാല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സത്യപ്രതിജ്ഞയ്ക്ക് എത്തില്ല. പകരം ജൂണ്‍ 8 ന് ഹസീന നേരിട്ടെത്തി നരേന്ദ്ര മോദിയെ അഭിനന്ദനമറിയിക്കും. 



പാക്കിസ്ഥാന് ക്ഷണമില്ല. അതേസമയം, മോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അടുത്തമാസം കൂടിക്കാഴ്ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. കിര്‍ഗിസ്ഥാനില്‍ ജൂണ്‍ 13നും 14നുമായി നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘ ഉച്ചകോടിക്കിടെയാകും കൂടിക്കാഴ്ച്ചയെന്നാണ് സൂചന. ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.


Conclusion:
Last Updated : May 28, 2019, 10:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.