ETV Bharat / bharat

ഹത്രാസ് ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ യുപി സർക്കാർ ധാർമ്മികമായി കളങ്കപ്പെട്ടു: പ്രിയങ്ക

"ഇരയ്ക്ക് ചികിത്സ ലഭിച്ചില്ല, പരാതി കൃത്യസമയത്ത് രജിസ്റ്റർ ചെയ്തിട്ടില്ല, പെണ്‍കുട്ടിയുടെ മൃതദേഹം ബലമായി സംസ്‌കരിച്ചു, കുടുംബത്തെ ബന്ദികളാക്കി, ഇപ്പോൾ അവരെ നാർക്കോ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കുക"പ്രിയങ്ക ട്വീറ്റ് ചെയ്‌തു

author img

By

Published : Oct 3, 2020, 2:55 PM IST

threatening hathras victims family  ഹത്രാസ് ഇര  ഹത്രാസ് പെണ്‍കുട്ടി  യോഗി ആദിത്യനാഥ്  yodi adithyanath  uttar pradhesh govt  ഉത്തർപ്രദേശ് സർക്കാർ  priyanka gandhi  kapil sibal  കപിൽ സിബൽ  പ്രിയങ്കാ ഗാന്ധി  ഹത്രാസ് ബലാത്സംഗം  hathras rape case
ഹത്രാസ് ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ യുപി സർക്കാർ ധാർമ്മികമായി കളങ്കപ്പെട്ടു: പ്രിയങ്ക

ലഖ്‌നൗ: ഹത്രാസ് ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ യോഗി ആദിത്യ നാഥ് സർക്കാരിന്‍റെ നടപടി രാജ്യത്തിന് ഒരിക്കലും അംഗീകരിക്കാനാകാത്തതാണെന്ന് പ്രിയങ്കാ ഗാന്ധി. യുപി സർക്കാർ ധാർമ്മികമായി കളങ്കപ്പെട്ടു. "ഇരയ്ക്ക് ചികിത്സ ലഭിച്ചില്ല, പരാതി കൃത്യസമയത്ത് രജിസ്റ്റർ ചെയ്തിട്ടില്ല, പെണ്‍കുട്ടിയുടെ മൃതദേഹം ബലമായി സംസ്‌കരിച്ചു, കുടുംബത്തെ ബന്ദികളാക്കി, ഇപ്പോൾ അവരെ നാർക്കോ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കുക"പ്രിയങ്ക ട്വീറ്റ് ചെയ്‌തു.

ഇരയുടെ കുടുംബത്തെ സംബന്ധിച്ച് പാർട്ടി സഹപ്രവർത്തകനും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബലുമായി ചർച്ച നടത്തിയെന്ന് കോൺഗ്രസ് എംപിയും മുതിർന്ന അഭിഭാഷകനുമായ വിവേക് ​​തങ്ക പറഞ്ഞു. സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തേയും ലംഘിക്കുന്ന യുപി സർക്കാരിന്‍റെ നടപടി പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പീഡനത്തിനിരയായ 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഡൽഹിയിലെ സഫ്‌ദർജംഗ് ആശുപത്രിയിൽ മരിച്ചത്.

ലഖ്‌നൗ: ഹത്രാസ് ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ യോഗി ആദിത്യ നാഥ് സർക്കാരിന്‍റെ നടപടി രാജ്യത്തിന് ഒരിക്കലും അംഗീകരിക്കാനാകാത്തതാണെന്ന് പ്രിയങ്കാ ഗാന്ധി. യുപി സർക്കാർ ധാർമ്മികമായി കളങ്കപ്പെട്ടു. "ഇരയ്ക്ക് ചികിത്സ ലഭിച്ചില്ല, പരാതി കൃത്യസമയത്ത് രജിസ്റ്റർ ചെയ്തിട്ടില്ല, പെണ്‍കുട്ടിയുടെ മൃതദേഹം ബലമായി സംസ്‌കരിച്ചു, കുടുംബത്തെ ബന്ദികളാക്കി, ഇപ്പോൾ അവരെ നാർക്കോ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കുക"പ്രിയങ്ക ട്വീറ്റ് ചെയ്‌തു.

ഇരയുടെ കുടുംബത്തെ സംബന്ധിച്ച് പാർട്ടി സഹപ്രവർത്തകനും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബലുമായി ചർച്ച നടത്തിയെന്ന് കോൺഗ്രസ് എംപിയും മുതിർന്ന അഭിഭാഷകനുമായ വിവേക് ​​തങ്ക പറഞ്ഞു. സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തേയും ലംഘിക്കുന്ന യുപി സർക്കാരിന്‍റെ നടപടി പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പീഡനത്തിനിരയായ 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഡൽഹിയിലെ സഫ്‌ദർജംഗ് ആശുപത്രിയിൽ മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.