ETV Bharat / international

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അമേരിക്കയില്‍; ട്രംപുമായി കൂടിക്കാഴ്‌ച; വ്യാപാരയുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർണായകം - PM MODI TO VISIT US TOMORROW

ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങ് വച്ച് നാട് കടത്തിയ സംഭവത്തിൽ ഇന്ത്യയുടെ നിലപാട് എന്തായിരിക്കും എന്നതാണ് രാഷ്‌ട്രീയ നിരീക്ഷകർ പ്രധാനമായും ഉറ്റുനോക്കുന്നത്.

PM Modi  Donald Trump  important diplomatic travel  Latest news
File photo of PM Modi (Left) and President Trump. (File photo) (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 11, 2025, 10:31 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (ഫെബ്രുവരി 12 ബുധനാഴ്‌ച) അമേരിക്ക സന്ദർശിക്കും. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം നിലവിലെ സാഹചര്യത്തിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. വ്യാപാരം, കുടിയേറ്റം, പ്രതിരോധം, ഊർജ്ജ സഹകരണം തുടങ്ങിയ നിർണായക വിഷയങ്ങൾ ചർച്ച ആയേക്കുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാരയുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ മോദിയുടെ സന്ദർശനം ഇന്ത്യക്ക് നിർണായകമാണ്.

നിലവിൽ അമേരിക്ക ഇതുവരെ ഇന്ത്യയ്‌ക്കെതിരെ ഒരു താരിഫും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ മറ്റ് രാജ്യങ്ങളിലെ വ്യാപാരം, നിക്ഷേപം, പ്രതിരോധ സഹകരണം, കമ്മി കുറയ്ക്കുന്നത് തുടങ്ങിയവ വിലയിരുത്തിയേക്കും. അതേസമയം ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങ് വച്ച് നാട് കടത്തിയ സംഭവത്തിൽ ഇന്ത്യയുടെ നിലപാട് എന്തായിരിക്കും എന്നതാണ് രാഷ്‌ട്രീയ നിരീക്ഷകർ പ്രധാനമായും ഉറ്റുനോക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നേരത്തെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ ഇന്ത്യ പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലപാട് എന്തായിരിക്കും എന്നതും ശ്രദ്ധേയമാണ്. കൂടാതെ, സന്ദർശക, ടൂറിസ്റ്റ്, ബിസിനസ്, എച്ച്1ബി വിസകളുടെ കാത്തിരിപ്പ് കാലാവധി കുറക്കുന്നതിലും ഇന്ത്യ ആവശ്യമുന്നയിക്കുമെന്ന് യുഎസിലെ ഇന്ത്യയുടെ മുൻ അംബാസഡർ യോഗേഷ് ഗുപ്‌ത പറയുന്നു.

ഇന്തോ-പസഫിക് മേഖലയിലെ സാഹചര്യം, ചൈനയുടെ അതിർത്തി ഭീഷണി, യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കൽ, പശ്ചിമേഷ്യന്‍ സാഹചര്യം, ബംഗ്ലാദേശിലെ സാഹചര്യം, ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാൻ്റെ അതിർത്തി കടന്നുള്ള ഭീകരത തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ചർച്ചയുണ്ടാകുമെന്നും യോഗേഷ് ഗുപ്‌ത ഇടിവി ഭാരതിനോട് പറഞ്ഞു.

കൂടാതെ എഫ് 414 ജിഇ എഞ്ചിനുകൾ, സ്‌ട്രൈക്കർ കോംബാക്‌ട് വെഹിക്കിളുകൾ, ബഹിരാകാശ ദൗത്യങ്ങൾ, സ്‌മോള്‍ ആറ്റോമിക് റിയാക്‌ടറുകൾ, സെമി കണ്ടക്‌ടറുകൾ, മൈക്രോചിപ്പുകൾ, സോളാർ ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്നതിന് സാങ്കേതികവിദ്യ നൽകുന്നതിനെക്കുറിച്ചും ചർച്ച ചെയ്യും.

ട്രംപ് പ്രസിഡൻ്റ് ആയതിൻ്റെ തുടക്കത്തിൽ തന്നെയുള്ള ഈ സന്ദർശനം അനിവാര്യമാണെന്നുവേണം കരുതാൻ. അടുത്ത നാല് വർഷത്തേക്ക് ഇന്ത്യയും യുഎസും തമ്മിൽ ഒരു അടിത്തറ സ്ഥാപിക്കാൻ ഈ കൂടിക്കാഴ്‌ച വഴിയൊരുക്കും. ട്രംപിൻ്റെ പ്രവചനാതീതമായ നിയമ പരിഷ്‌കാരങ്ങളിൽ ഇന്ത്യയെ ബാധിക്കാത്ത വിധം മുന്നോട്ട് പോകാനും ഇന്ത്യ-യുഎസ് നയതന്ത്രം മെച്ചപ്പെടുത്താനും ഇത് സഹായകമാകും.

Also Read: ഈ നൂറ്റാണ്ടില്‍ മാനവരാശിയുടെ തലയിലെഴുത്ത് നിശ്ചയിക്കുന്നത് നിര്‍മ്മിത ബുദ്ധി; പാരിസിലെ നിര്‍മ്മിത ബുദ്ധി കര്‍മ്മ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി - PM MODI AT AI ACTION SUMMIT

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (ഫെബ്രുവരി 12 ബുധനാഴ്‌ച) അമേരിക്ക സന്ദർശിക്കും. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം നിലവിലെ സാഹചര്യത്തിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. വ്യാപാരം, കുടിയേറ്റം, പ്രതിരോധം, ഊർജ്ജ സഹകരണം തുടങ്ങിയ നിർണായക വിഷയങ്ങൾ ചർച്ച ആയേക്കുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാരയുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ മോദിയുടെ സന്ദർശനം ഇന്ത്യക്ക് നിർണായകമാണ്.

നിലവിൽ അമേരിക്ക ഇതുവരെ ഇന്ത്യയ്‌ക്കെതിരെ ഒരു താരിഫും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ മറ്റ് രാജ്യങ്ങളിലെ വ്യാപാരം, നിക്ഷേപം, പ്രതിരോധ സഹകരണം, കമ്മി കുറയ്ക്കുന്നത് തുടങ്ങിയവ വിലയിരുത്തിയേക്കും. അതേസമയം ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങ് വച്ച് നാട് കടത്തിയ സംഭവത്തിൽ ഇന്ത്യയുടെ നിലപാട് എന്തായിരിക്കും എന്നതാണ് രാഷ്‌ട്രീയ നിരീക്ഷകർ പ്രധാനമായും ഉറ്റുനോക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നേരത്തെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ ഇന്ത്യ പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലപാട് എന്തായിരിക്കും എന്നതും ശ്രദ്ധേയമാണ്. കൂടാതെ, സന്ദർശക, ടൂറിസ്റ്റ്, ബിസിനസ്, എച്ച്1ബി വിസകളുടെ കാത്തിരിപ്പ് കാലാവധി കുറക്കുന്നതിലും ഇന്ത്യ ആവശ്യമുന്നയിക്കുമെന്ന് യുഎസിലെ ഇന്ത്യയുടെ മുൻ അംബാസഡർ യോഗേഷ് ഗുപ്‌ത പറയുന്നു.

ഇന്തോ-പസഫിക് മേഖലയിലെ സാഹചര്യം, ചൈനയുടെ അതിർത്തി ഭീഷണി, യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കൽ, പശ്ചിമേഷ്യന്‍ സാഹചര്യം, ബംഗ്ലാദേശിലെ സാഹചര്യം, ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാൻ്റെ അതിർത്തി കടന്നുള്ള ഭീകരത തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ചർച്ചയുണ്ടാകുമെന്നും യോഗേഷ് ഗുപ്‌ത ഇടിവി ഭാരതിനോട് പറഞ്ഞു.

കൂടാതെ എഫ് 414 ജിഇ എഞ്ചിനുകൾ, സ്‌ട്രൈക്കർ കോംബാക്‌ട് വെഹിക്കിളുകൾ, ബഹിരാകാശ ദൗത്യങ്ങൾ, സ്‌മോള്‍ ആറ്റോമിക് റിയാക്‌ടറുകൾ, സെമി കണ്ടക്‌ടറുകൾ, മൈക്രോചിപ്പുകൾ, സോളാർ ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്നതിന് സാങ്കേതികവിദ്യ നൽകുന്നതിനെക്കുറിച്ചും ചർച്ച ചെയ്യും.

ട്രംപ് പ്രസിഡൻ്റ് ആയതിൻ്റെ തുടക്കത്തിൽ തന്നെയുള്ള ഈ സന്ദർശനം അനിവാര്യമാണെന്നുവേണം കരുതാൻ. അടുത്ത നാല് വർഷത്തേക്ക് ഇന്ത്യയും യുഎസും തമ്മിൽ ഒരു അടിത്തറ സ്ഥാപിക്കാൻ ഈ കൂടിക്കാഴ്‌ച വഴിയൊരുക്കും. ട്രംപിൻ്റെ പ്രവചനാതീതമായ നിയമ പരിഷ്‌കാരങ്ങളിൽ ഇന്ത്യയെ ബാധിക്കാത്ത വിധം മുന്നോട്ട് പോകാനും ഇന്ത്യ-യുഎസ് നയതന്ത്രം മെച്ചപ്പെടുത്താനും ഇത് സഹായകമാകും.

Also Read: ഈ നൂറ്റാണ്ടില്‍ മാനവരാശിയുടെ തലയിലെഴുത്ത് നിശ്ചയിക്കുന്നത് നിര്‍മ്മിത ബുദ്ധി; പാരിസിലെ നിര്‍മ്മിത ബുദ്ധി കര്‍മ്മ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി - PM MODI AT AI ACTION SUMMIT

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.