സൂററ്റ്: ഗുജറാത്തിൽ സൂറത്ത് മുനിസിപ്പൽ കോർപ്പറേഷന്‍റെ വനിതാ ക്ലറിക്കൽ ട്രെയിനി ജീവനക്കാരെ നഗ്നരാക്കി ദേഹ പരിശോധന നടത്തിയതായി പരാതി. പത്ത് ജീവനക്കാരെ ഒരുമിച്ച് നഗ്നരാക്കി ഗർഭ പരിശോധനക്കും വിധേയരാക്കിയെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം നടത്താൻ സൂറത്ത് മുനിസിപ്പൽ കമ്മീഷണർ ഉത്തരവിട്ടു.
![Female trainee clerks physical test trainee made to stand naked Surat Municipal Corporation gynae test സൂററ്റിൽ വനിതാ ട്രെയിനി ക്ലർക്കുകളെ നഗ്നരാക്കി ശാരീരിക പരിശോധന നടത്തിയെന്ന് പരാതി നഗ്നരാക്കി പരിശോധന ഗുജറാത്തിലെ ഭുജിലെ ആർത്തവ പരിശോധനക്ക് പിന്നാലയാണ് പുതിയ വിവാദം. ഗുജറാത്തിൽ ആർത്തവ പരിശോധന ഗുജറാത്തിൽ വനിതാ ജീവനക്കാരെ നഗ്നരാക്കി പരിശോധന ശാരീരികക്ഷമത തെളിയിക്കാൻ എല്ലാ ട്രെയിനി ജീവനക്കാരും പരിശോധനക്കെത്തണം സൂററ്റിൽ വനിതാ ട്രെയിനി ക്ലർക്കുകളെ നഗ്നരാക്കി പരിശോധന സൂറത്ത് മേയർ ജഗദീഷ് പട്ടേൽ](https://etvbharatimages.akamaized.net/etvbharat/prod-images/6152774_copy.jpg)
ഗുജറാത്തിലെ ഭുജിൽ ഹോസ്റ്റൽ അധികൃതർ കോളജ് വിദ്യാർഥികളെ ആർത്തവ പരിശോധനക്ക് വിധേയമാക്കിയത് വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവം. അവിവാഹിതരായ യുവതികളേയും ഗർഭ പരിശോധനക്ക് വിധേയരാക്കിയെന്ന് പരാതിയിൽ പറയുന്നു. സൂറത്ത് മുനിസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആന്‍റ് റിസർച്ചിലാണ് സംഭവം. പരാതിയിൽ അന്വേഷണം നടത്താൻ മൂന്നംഗ സമിതി രൂപീകരിച്ചു. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
പരിശീലന കാലയളവ് പൂർത്തിയാകുമ്പോൾ ശാരീരിക ക്ഷമത തെളിയിക്കാൻ എല്ലാ ട്രെയിനി ജീവനക്കാരും ശാരീരിക പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ടെന്നും മൂന്ന് വർഷത്തെ പരിശീലന കാലയളവിന് ശേഷം പരിശോധനക്കായി എസ്എംഎംഇആറിൽ എത്താറുണ്ടെന്നും അധികൃതർ അറിയിച്ചു. പരിശോധന തെറ്റല്ലെന്നും എന്നാൽ ഇത്തരത്തിൽ എല്ലാവരേയും ഒന്നിച്ച് നഗ്നരാക്കിയുള്ള പരിശോധന ശരിയല്ലെന്നും പരാതിക്കാർ ആരോപിച്ചു.
കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൂറത്ത് മേയർ ജഗദീഷ് പട്ടേൽ ഉറപ്പ് നൽകി. സംഭവം ഗൗരവമാണെന്നും ആരോപണങ്ങൾ തെളിഞ്ഞാൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.