ETV Bharat / bharat

"ഒന്നുകിൽ മുഖ്യമന്ത്രിയെ മാറ്റണം അല്ലെങ്കിൽ രാഷ്ട്രപതി ഭരണം"; യുപി സർക്കാരിനെതിരെ മായാവതി

author img

By

Published : Oct 1, 2020, 6:56 PM IST

സംസ്ഥാനത്തെ ക്രമസമാധാനനിലയും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പ്രവാഹവും കണക്കിലെടുത്ത് കേന്ദ്ര സർക്കാർ യോഗി ആദിത്യനാഥിന് പകരം കഴിവുള്ള മറ്റൊരു വ്യക്തിയെ നിയമിക്കണം. ഇത് സാധ്യമല്ലെങ്കിൽ രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്നും മായാവതി പറഞ്ഞു.

Replace UP chief minister or impose president's rule  demands Mayawati  Replace UP chief minister  impose president's rule in UP  Mayawati  BSP leader Mayawati  ബി‌എസ്‌പി നേതാവ് മായാവതി  യുപിയിൽ രാഷ്ട്രപതി ഭരണം  യുപി മുഖ്യമന്ത്രി രാജിവെക്കണം  യുപി സർക്കാരിനെതിരെ മായാവതി  ഒന്നുകിൽ മുഖ്യമന്ത്രിയെ മാറ്റണം അല്ലെങ്കിൽ രാഷ്ട്രപതി ഭരണം
മായാവതി

ലഖ്‌നൗ: ഉത്തർപ്രദേശിലെ ക്രമസമാധാനനിലയെ ചോദ്യം ചെയ്ത് ബി‌എസ്‌പി നേതാവ് മായാവതി. സംസ്ഥാന മുഖ്യമന്ത്രിയെ മാറ്റണമെന്നും അല്ലെങ്കിൽ രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

2012 ലെ നിർഭയ കൂട്ടബലാത്സംഗത്തെയും കൊലപാതകത്തെയും അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് ഹത്രാസ്, ബൽ‌റാംപൂർ പ്രദേശങ്ങളിൽ നടന്നത്. സംസ്ഥാനത്തെ ക്രമസമാധാനനിലയും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പ്രവാഹവും കണക്കിലെടുത്ത് കേന്ദ്ര സർക്കാർ യോഗി ആദിത്യനാഥിന് പകരം കഴിവുള്ള മറ്റൊരു വ്യക്തിയെ നിയമിക്കണം. ഇത് സാധ്യമല്ലെങ്കിൽ രാഷ്ട്രപതിയുടെ ഭരണം നടപ്പാക്കണം- മായാവതി പറഞ്ഞു.

ഉത്തർപ്രദേശിലെ ബൽ‌റാംപൂർ ജില്ലയിൽ ചൊവ്വാഴ്ച 22 കാരിയായ ദലിത് യുവതി ബലാത്സംഗത്തിനിരയായി മരിച്ചു. ഹത്രാസ് കൂട്ടബലാത്സംഗത്തിനിരയായ യുവതി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. ഇരുവരെയും ബുധനാഴ്ച സംസ്‌കരിച്ചു. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉയർന്നിട്ടും യോഗി ആദിത്യനാഥ് സർക്കാർ ഉണർന്നിട്ടില്ലെന്ന് മായാവതി പറഞ്ഞു. ബിജെപി നേതൃത്വത്തിന് മുഖ്യമന്ത്രിയെ മാറ്റാൻ കഴിയുന്നില്ലെങ്കിൽ യുപിയിലെ ജനങ്ങളോട് അല്പം കരുണ കാണിക്കുകയും രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് അടിച്ചേൽപ്പിച്ച് ക്രമസമാധാനനില മെച്ചപ്പെടുത്തുകയും വേണം.

അതേസമയം, ദലിത് നേതാവായ മായാവതിയുടെ ഭരണകാലത്ത് നിരവധി ദലിതർ കൊല്ലപ്പെട്ട കാര്യം മായാവതി മറന്നതാണോയെന്ന് പ്രസ്താവനയോട് പ്രതികരിച്ച സംസ്ഥാന സർക്കാർ വക്താവും കാബിനറ്റ് മന്ത്രിയുമായ സിദ്ധാർത്ഥ് നാഥ് സിംഗ് ചോദിച്ചു. നിങ്ങൾ ഞങ്ങളുടെ നേരെ ഒരു വിരൽ ഉയർത്തിയാൽ രണ്ടെണ്ണം നിങ്ങൾക്കെതിരെ ഉയരുമെന്നും സിദ്ധാർത്ഥ് നാഥ് പറഞ്ഞു.

ലഖ്‌നൗ: ഉത്തർപ്രദേശിലെ ക്രമസമാധാനനിലയെ ചോദ്യം ചെയ്ത് ബി‌എസ്‌പി നേതാവ് മായാവതി. സംസ്ഥാന മുഖ്യമന്ത്രിയെ മാറ്റണമെന്നും അല്ലെങ്കിൽ രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

2012 ലെ നിർഭയ കൂട്ടബലാത്സംഗത്തെയും കൊലപാതകത്തെയും അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് ഹത്രാസ്, ബൽ‌റാംപൂർ പ്രദേശങ്ങളിൽ നടന്നത്. സംസ്ഥാനത്തെ ക്രമസമാധാനനിലയും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പ്രവാഹവും കണക്കിലെടുത്ത് കേന്ദ്ര സർക്കാർ യോഗി ആദിത്യനാഥിന് പകരം കഴിവുള്ള മറ്റൊരു വ്യക്തിയെ നിയമിക്കണം. ഇത് സാധ്യമല്ലെങ്കിൽ രാഷ്ട്രപതിയുടെ ഭരണം നടപ്പാക്കണം- മായാവതി പറഞ്ഞു.

ഉത്തർപ്രദേശിലെ ബൽ‌റാംപൂർ ജില്ലയിൽ ചൊവ്വാഴ്ച 22 കാരിയായ ദലിത് യുവതി ബലാത്സംഗത്തിനിരയായി മരിച്ചു. ഹത്രാസ് കൂട്ടബലാത്സംഗത്തിനിരയായ യുവതി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. ഇരുവരെയും ബുധനാഴ്ച സംസ്‌കരിച്ചു. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉയർന്നിട്ടും യോഗി ആദിത്യനാഥ് സർക്കാർ ഉണർന്നിട്ടില്ലെന്ന് മായാവതി പറഞ്ഞു. ബിജെപി നേതൃത്വത്തിന് മുഖ്യമന്ത്രിയെ മാറ്റാൻ കഴിയുന്നില്ലെങ്കിൽ യുപിയിലെ ജനങ്ങളോട് അല്പം കരുണ കാണിക്കുകയും രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് അടിച്ചേൽപ്പിച്ച് ക്രമസമാധാനനില മെച്ചപ്പെടുത്തുകയും വേണം.

അതേസമയം, ദലിത് നേതാവായ മായാവതിയുടെ ഭരണകാലത്ത് നിരവധി ദലിതർ കൊല്ലപ്പെട്ട കാര്യം മായാവതി മറന്നതാണോയെന്ന് പ്രസ്താവനയോട് പ്രതികരിച്ച സംസ്ഥാന സർക്കാർ വക്താവും കാബിനറ്റ് മന്ത്രിയുമായ സിദ്ധാർത്ഥ് നാഥ് സിംഗ് ചോദിച്ചു. നിങ്ങൾ ഞങ്ങളുടെ നേരെ ഒരു വിരൽ ഉയർത്തിയാൽ രണ്ടെണ്ണം നിങ്ങൾക്കെതിരെ ഉയരുമെന്നും സിദ്ധാർത്ഥ് നാഥ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.