ETV Bharat / bharat

കാര്‍ഗില്‍ യുദ്ധം; ഇന്ത്യക്ക് അനുകൂലമായ നിര്‍ണായക പോരാട്ടം

author img

By

Published : Jul 26, 2020, 12:01 AM IST

Updated : Jul 26, 2020, 12:27 AM IST

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യം കാഴ്‌ച വെച്ച ധീരവും വിധി നിര്‍ണായകവുമായ പോരാട്ടങ്ങളുടെ ഒരു നഖചിത്രം

kargil special story  Kargil War  India  Kargil war  21 years to the martyrdom  Kargil martyr  കാര്‍ഗില്‍ യുദ്ധം  നിര്‍ണ്ണായക പോരാട്ടം  കാര്‍ഗില്‍
കാര്‍ഗില്‍ യുദ്ധം: ഇന്ത്യക്ക് അനുകൂലമായി കാര്യങ്ങളെ തിരിച്ചു വിട്ട നിര്‍ണ്ണായക പോരാട്ടം

1999 മേയ് മാസത്തിനും ജൂലൈ മാസത്തിനും ഇടയിലായി കശ്മീരിലെ കാര്‍ഗില്‍ ജില്ലയിലും, നിയന്ത്രണ രേഖയിലെ (എല്‍ ഒ സി) മറ്റിടങ്ങളിലുമായാണ് കാര്‍ഗില്‍ യുദ്ധം ഉണ്ടായത്. 1999 ഫെബ്രുവരിയില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ ഭാഗത്തുള്ള ചില താവളങ്ങള്‍ കൈയ്യേറുന്നതിനായി പാക്കിസ്ഥാന്‍ സൈന്യം തങ്ങളുടെ ഭടന്മാരെ അയച്ചു. സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന പാക് സൈന്യത്തിലെ വരേണ്യ വിഭാഗത്തിലെ ഭടന്മാരും അതോടൊപ്പം നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്‍ററിയിലെ (അക്കാലത്ത് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സ്ഥിര ഭാഗമല്ലാതിരുന്ന ഒരു അര്‍ധ സൈനിക വിഭാഗം) നാലു മുതല്‍ ഏഴു വരെ ബെറ്റാലിയനുകളുമാണ് ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയുടെ നിയന്ത്രണത്തിനു കീഴിലുള്ള 132 വാന്‍ടേജ് പോയിന്‍റ്കളില്‍ അവരുടെ താവളം കെട്ടി പൊക്കുന്നത്.

എല്‍ ഒ സി വടക്കോട്ട് തിരിയുന്ന ചോര്‍ബാത്ല മേഖലയുടെ മലനിരകള്‍ക്ക് മുകളിലായി, സിന്ധു നദിക്ക് കിഴക്ക് ബദാലിക് മേഖലയില്‍, കാര്‍ഗിലിനടുത്ത് കക്‌സറില്‍, ദ്രാസിലെ മാര്‍പോല മലയിടുക്കുകള്‍ക്ക് സമാന്തരമായുള്ള മുഷ്‌കോ താഴ്‌വരയുടെ താഴ് ഭാഗങ്ങളിലുള്ള കുന്നുകളിന്മേലാണ് പാകിസ്ഥാന്‍റെ കടന്നു കയറ്റം ഉണ്ടായത്. അതോടൊപ്പം തന്നെ സിയാച്ചിന്‍ മേഖലയുടെ തെക്ക് ഭാഗത്തുള്ള തുര്‍തോക്ക് മേഖലയിലും കടന്നു കയറ്റം ഉണ്ടായി.

തന്ത്രപരമായി വളരെ പ്രാധാന്യമുള്ള ഈ കുന്നുകള്‍ തിരിച്ചു പിടിക്കുന്നതിനും, യുദ്ധത്തിന്‍റെ അലകള്‍ ഇന്ത്യക്ക് അനുകൂലമാക്കി തിരിച്ചു വിടാന്‍ കാരണമാവുകയും ചെയ്ത ഇന്ത്യന്‍ സൈന്യത്തിന്‍റെ ഓപ്പറേഷനുകളെ കുറിച്ചുള്ള ഒരു ഹ്രസ്വ വിവരണമാണ് ഇനി നല്‍കാന്‍ പോകുന്നത്.

ദ്രാസ് മേഖലയില്‍ ടോലോലിങ് ഒരു വഴിത്തിരിവായി മാറി

ടോലോലിങിന്‍റെ പ്രാധാന്യം: ദ്രാസ് മേഖലയില്‍ ശത്രു സൈന്യം ടോലോലിങാണ് കൈയ്യടക്കിയിരുന്നത്. ദ്രാസില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ശ്രീനഗര്‍-കാര്‍ഗില്‍-ലെ ദേശീയ പാതക്കരുകില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഈ മേഖലയില്‍ പാകിസ്ഥാന്‍ നടത്തിയ ഏറ്റവും അധികം ദൂരം ഉള്ളിലേക്ക് കയറിയുള്ള അധിനിവേശമായിരുന്നു ഇത്.

മൂന്നാഴ്ച നീണ്ടു നിന്ന കനത്ത പോരാട്ടങ്ങള്‍ക്കൊടുവില്‍ ടൊലോലിങ് തിരിച്ചു പിടിച്ചത് ഈ യുദ്ധത്തിലെ വഴിതിരിവുകളില്‍ ഒന്നായിരുന്നു. നാഗാ, ഗഡ്വാള്‍, ഗ്രനേഡിയര്‍ ബെറ്റാലിയനുകള്‍ തുടക്കത്തില്‍ നടത്തിയ ചില ശ്രമങ്ങള്‍ വിജയം വരിക്കാത്തതിനെ തുടര്‍ന്ന് കൂടുതല്‍ പീരങ്കി പടയെ നിയോഗിക്കുകയും, രണ്ട് രാജ് റൈഫിള്‍സ് ഉള്‍പ്പെടെയുള്ള പുതിയ ബെറ്റാലിയനുകളെ യുദ്ധമുഖത്തേക്ക് എത്തിക്കുകയും ചെയ്തു.

ഈ യുദ്ധത്തിന്‍റെ കഥ

* ജൂണ്‍-12-നാണ് 2 രജ്പുത്താന റൈഫിള്‍സിന്‍റെ ആക്രമണം ആരംഭിക്കുന്നത്. മേജര്‍ വിവേക് ഗുപ്തയുടെ നേതൃത്വത്തിലുള്ള സി കമ്പനിയും മേജര്‍ മോഹിത് സക്‌സേനയുടെ നേതൃത്വത്തിലുള്ള ഡി കമ്പനിയുമാണ് ആക്രമണത്തിനു തയ്യാറായി ഇറങ്ങിയത്.

* മറ്റ് രണ്ട് കമ്പനികള്‍ ഫയര്‍ബേസുകള്‍ കെട്ടി പടുക്കുകയും പ്രസ്തുത ആക്രമണത്തിന്‍റെ റിസര്‍വ് സേനയായി നിയോഗിക്കപ്പെടുകയും ചെയ്തു.

* ഡി കമ്പനി തുടക്കത്തില്‍ 4590 എന്ന തങ്ങളുടെ ലക്ഷ്യ പോയിന്‍റിലേക്ക് തെക്ക് പടിഞ്ഞാറന്‍ മേഖലയിലൂടെ മുന്നേറി.

* തൊട്ടടുത്തു നിന്നുള്ള അതിശക്തമായ വെടി വെയ്പ്പുകളെ നേരിടേണ്ടി വന്നിട്ടും ഈ സംഘത്തിന് അവിടെ വിജയകരമായി കാലുറപ്പിച്ചു നില്‍ക്കുവാന്‍ കഴിഞ്ഞു.

* ഈ ഘട്ടത്തിലാണ് സി കമ്പനി അതിന്‍റെ ആക്രമണം അഴിച്ചു വിടാന്‍ ആരംഭിച്ചത്.

* മുഖാമുഖമുള്ള കടുത്ത പോരാട്ടങ്ങള്‍ക്കൊടുവില്‍ സി കമ്പനി ടോലോലിങ് കുന്നുകള്‍ക്ക് സമീപത്തേക്ക് എത്തി ചേര്‍ന്നു. ടോലോലിങ് കുന്നുകളിലേക്കുള്ള ഈ റിസര്‍വ് പ്ലാറ്റൂണിന്‍റെ മുന്നേറ്റത്തിന് വിവേക് ഗുപ്ത തന്നെ സ്വയം നേതൃത്വം നല്‍കി.

* ഗുരുതരമായ പരിക്കുകള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടും ധീരനായ ഈ സൈനിക ഉദ്യോഗസ്ഥന്‍ പ്രസ്തുത മേഖലയില്‍ നിന്നും ശത്രു സൈന്യത്തിന്‍റെ അവസാനത്തെ കണികയെ പോലും തുരത്തുന്നതു വരെ തന്‍റെ സൈനികരെ നയിച്ചു.

* ഈ നിര്‍ണായക ഘട്ടത്തില്‍ മൃദുല്‍ കുമാര്‍ സിങ്ങ് എന്ന യുവ പീരങ്കി പട മുന്നണി നിരീക്ഷണ ഓഫീസര്‍ ആ സേനാ വിഭാഗത്തിന്‍റെ നേതൃത്വം ഏറ്റെടുക്കുകയും തന്‍റെ ഭടന്മാരെ മുന്നോട്ട് നയിച്ചു കൊണ്ട് അനിവാര്യമായിരുന്ന പ്രത്യാക്രമണങ്ങളെ തടയുക എന്നുള്ള ലക്ഷ്യ മേഖലയിലേക്ക് അവരെ വിന്യസിച്ചു.

* പാകിസ്ഥാന്‍ സൈന്യം കടുത്ത പ്രതികാരത്തോടെ പ്രതികരിക്കാന്‍ തുടങ്ങി. ടോലോലിങ് കുന്നുകള്‍ നഷ്ടപ്പെട്ടത് അവര്‍ക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു. എന്നാല്‍ അവര്‍ നടത്തിയ പ്രത്യാക്രമണങ്ങളെ സി കമ്പനി ചെറുത്തു തോല്‍പ്പിച്ചു.

* അതേ സമയം തന്നെ 2 രജ്പുത്താന റൈഫിള്‍സിന്‍റെ കമാന്‍ഡിങ് ഓഫീസറായ കേണല്‍ എം ബി രവീന്ദ്രനാഥ് മേജര്‍ പി ആചാര്യക്ക് കീഴില്‍ എ കമ്പനിയുടെ ആക്രമണം അഴിച്ചു വിട്ട് പോയന്‍റ് 4590-യുടെ ബാക്കി ഭാഗങ്ങള്‍ തിരിച്ചു പിടിക്കാന്‍ ആരംഭിച്ചു.

* ടോലോലിങ് കുന്നുകള്‍ക്ക് മുകളിലുള്ള നമ്മുടെ തന്നെ സ്വന്തം സേനാ ദളങ്ങള്‍ക്ക് തൊട്ടരികില്‍ ആയിരുന്നു എങ്കിലും ഫലപ്രദമായ പീരങ്കി വെടി ഉതിര്‍ക്കല്‍ ഈ ലക്ഷ്യം കൈവരിക്കുന്നതിന് എളുപ്പമായി. അതേ സമയം തന്നെ ടോലോലിങിന്‍റെ വടക്കന്‍ ചെരിവുകളില്‍ നിന്ന് ശത്രു സൈന്യത്തെ തുരത്തുവാന്‍ ബി കമ്പനി നിയോഗിക്കപ്പെട്ടു.

* ഒടുവില്‍ ജൂണ്‍-13-ന് 2 രജ്പുത്താന റൈഫിള്‍സ് ടോലോലിങ് മുഴുവനായി തിരിച്ചു പിടിച്ചു.

നിര്‍ണായകമായ ഈ കഠിനമായ പോരാട്ടത്തില്‍ സുബ്ബേദാര്‍ ബന്‍ വാര്‍ ലാല്‍, കമ്പനി ഹവില്‍ദാര്‍ മേജര്‍ യശ്വീര്‍ സിങ്ങ്, ഹവില്‍ദാര്‍ സുല്‍ത്താന്‍ സിങ്ങ്, നര്‍വാരിയ, നായക് ദിഗേന്ദ്ര സിങ്ങ് എന്നിവര്‍ പ്രചോദനമേകുന്ന ധീരതയാണ് പ്രകടമാക്കിയത്.

ക്യാപ്റ്റന്‍ എന്‍ കെന്‍ഗുരൂസെ നല്‍കിയ ഒരു പ്രധാനപ്പെട്ട സംഭാവന ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു. കമാന്‍ഡോ പ്ലാറ്റൂണുകളോടൊപ്പം ചേര്‍ന്നു കൊണ്ട് ഹമ്പിനും ടോലോലിങിനും ഇടയില്‍ ഒരു തടസ്സം തീര്‍ത്തു കൊണ്ട് ശത്രു സൈന്യത്തിന്‍റെ പുതിയ വിഭാഗങ്ങള്‍ ഒന്നും തന്നെ ടോലോലിങിലേക്ക് എത്തുന്നില്ല എന്ന് ഉറപ്പാക്കുവാനുള്ള ദൗത്യം അദ്ദേഹത്തിനായിരുന്നു നല്‍കിയിരുന്നത്.

ടൈഗര്‍ കുന്നുകള്‍

* ചുറ്റുമുള്ള എല്ലാ മലനിരകളേയും കാൽചുവട്ടിലാക്കി തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്ന ഒന്നാണ് ടൈഗര്‍ കുന്നുകള്‍. ശ്രീനഗര്‍-കാര്‍ഗില്‍-ലെ ദേശീയ പാതയില്‍ നിന്നും 10 കിലോമീറ്റര്‍ വടക്ക് മാറിയാണ് നിലകൊള്ളുന്നതെങ്കിലും ഈ മലനിരകള്‍ക്ക് മുകളിലുള്ള ശത്രു സൈന്യത്തിന്‍റെ താവളം ദേശീയ പാതയുടെ പല ഭാഗങ്ങളിലും മേധാവിത്വം പുലര്‍ത്തി. ടോലോലിങ് തിരിച്ചു പിടിച്ചതിനു ശേഷം തൊട്ടടുത്ത സ്ഥലങ്ങളും തിരിച്ചു പിടിച്ച് കോട്ട പോലെ ഉള്ള ഈ താവളത്തില്‍ നിന്നും ശത്രു സൈന്യത്തെ പൂര്‍ണ്ണമായും തുരത്തുക എന്നുള്ളത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമായി മാറി.

* ദ്രാസ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ ഇടമായ ടൈഗര്‍ കുന്നുകളെ പോരാട്ടങ്ങളുടെ ആത്യന്തികമായ ഉച്ചകോടി എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ശ്രീനഗര്‍ ദേശീയ പാതക്കരികില്‍ തലയുയര്‍ത്തി നില്‍ക്കുന്നതിനാല്‍ വശങ്ങളിലൂടെയുള്ള പീരങ്കി പടയുടെ നീക്കങ്ങളേയും ആക്രമണങ്ങളേയും നിരീക്ഷിക്കുവാന്‍ ശത്രു സൈന്യത്തിന് വളരെ എളുപ്പമായി. ഈ കുന്ന് തിരിച്ചു പിടിക്കുന്നതിനായി 192 മൗണ്ടന്‍ ബ്രിഗേഡിന്‍റെ കമാന്‍ഡറായ ബ്രിഗേഡിയര്‍ എം പി എസ് ബജ്വ 18 ബ്രിഗേഡിയേര്‍സ്, 8 സിക്ക്, 2 നാഗ എന്നിവരോടൊപ്പം പീരങ്കി പട പിന്തുണയുമായി കൊണ്ടുള്ള സേനകളേയാണ് നിയോഗിച്ചത്.

* ആക്രമണം ആരംഭിച്ച ജൂലൈ-3-ന് ഏതാണ്ട് 120 ഫീല്‍ഡ്, മീഡിയം തോക്കുകളും, 122 എം എം മള്‍ട്ടി ബാരല്‍ ഗ്രാഡ് റോക്കറ്റ് ലോഞ്ചറുകളും മോര്‍ട്ടാറുകളും ചേര്‍ന്ന് ടൈഗര്‍ കുന്നുകളിലെ ശത്രുക്കള്‍ക്ക് മേല്‍ മരണവും നാശ നഷ്ടങ്ങളും വര്‍ഷിച്ചു.

* അതോടൊപ്പം തന്നെ വ്യോമസേനയും ജൂലൈ-2, 3 തീയതികളിലായി ടൈഗര്‍ കുന്നുകളെ ലക്ഷ്യം വെച്ച് പറക്കുകയും തങ്ങളുടെ ഈ ഓപ്പറേഷനിടയില്‍ നിരവധി തവണ ശത്രു സൈന്യത്തിനു മേല്‍ നേരിട്ട് ആക്രമണം അഴിച്ചു വിടുകയും ചെയ്തു.

* രണ്ട് പ്രധാനപ്പെട്ട തള്ളി നില്‍ക്കലുകള്‍ ഉണ്ട് ടൈഗര്‍ കുന്നുകള്‍ക്ക്. അതില്‍ ഒന്ന്, ടൈഗര്‍ കുന്നുകളുടെ പടിഞ്ഞാറ് ഭാഗത്തേക്ക് ഏതാണ്ട് 500 മീറ്റര്‍ തള്ളി നില്‍ക്കുന്നു. അതിനെ ഇന്ത്യാ ഗേറ്റ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത് എങ്കില്‍ രണ്ടാമത്തേതിന്‍റെ പേര് ഹെല്‍മറ്റ് എന്നാണ്.

* പാകിസ്ഥാന്‍റെ 12 നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്‍ററിയുടെ ഏതാണ്ട് ഒരു കമ്പനിയാണ് ഇവിടെ മൊത്തത്തില്‍ താവളമുറപ്പിച്ചിരുന്നത്.

* ജൂലൈ-3-ന് 18 ഗ്രെനേഡിയര്‍ വിഭാഗം വിവിധ തലങ്ങളില്‍ നിന്നും തങ്ങളുടെ ആക്രമണങ്ങള്‍ അഴിച്ചു വിടാന്‍ തുടങ്ങി. പീരങ്കി പടയുടേയും മോര്‍ട്ടാറുകളുടേയും തീ തുപ്പലിന്‍റെ പിന്തുണയോടു കൂടി മോശപ്പെട്ട കാലാവസ്ഥയും ഇരുട്ടും മറയാക്കി കൊണ്ടായിരുന്നു ഈ ആക്രമണം.

* ജൂലൈ-4-ന് അര്‍ധരാത്രിക്ക് ശേഷം 1.30-ന് 'നാവ്' എന്ന് വിളിക്കുന്ന മധ്യവര്‍ത്തിയായ താവളം എ കമ്പനി പിടിച്ചെടുത്തു.

* അതേ സമയം തന്നെ കിഴക്കു നിന്നുള്ള ആക്രമണത്തിന് ഡി കമ്പനിക്ക് ക്യാപ്റ്റന്‍ നിംബല്‍കര്‍ നേതൃത്വം നല്‍കി. അദ്ദേഹത്തിന്‍റെ നീക്കം ശത്രു സൈന്യത്തെ ആശ്ചര്യപ്പെടുത്തി. അല്‍പ്പ സമയത്തെ വെടിയുതിര്‍ക്കലിനു ശേഷം 'കണ്ഠം' എന്ന് വിളിക്കുന്ന പ്രദേശത്തിന്‍റെ കിഴക്കന്‍ ഭാഗം കൈവശപ്പെടുത്തുവാന്‍ ഡി കമ്പനിക്ക് വിജയകരമായി കഴിഞ്ഞു. ടൈഗര്‍ കുന്നുകളുടെ ഏതാണ്ട് 100 മീറ്റര്‍ ദൂരത്തിനുള്ളില്‍ കിടക്കുന്ന പ്രദേശമാണ് ഇത്.

* സി കമ്പനിയും, ലഫ്റ്റനന്‍റെ ബല്‍വാന്‍ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ഘടക് കമാന്‍ഡോ പ്ലാറ്റൂണും ചേര്‍ന്ന് ശത്രു സൈന്യത്തെ വീണ്ടും സ്തബ്ധരാക്കി. ഇത്തവണ ആക്രമണം ദുര്‍ഘടമായ വടക്ക് കിഴക്കന്‍ പര്‍വ്വത ശിഖരത്തിലായിരുന്നു. അതോടെ ടൈഗര്‍ കുന്നിന് 30 മീറ്റര്‍ അടുത്തുള്ള ഒരു പ്രദേശത്ത് അവര്‍ക്ക് നിലയുറപ്പിക്കാനായി.

* ജൂലൈ-4-ന് പുലര്‍ച്ചെ നാലു മണിയോടു കൂടി, വളരെ ശ്രദ്ധയോടെ നടത്തിയ പീരങ്കി പടയുടെ ബോംബ് വര്‍ഷങ്ങള്‍ക്ക് ശേഷം, സച്ചിന്‍ നിംബല്‍ക്കറും ബല്‍വാന്‍ സിങ്ങും തങ്ങളുടെ ഭടന്മാര്‍ക്കൊപ്പം ടൈഗര്‍ കുന്നുകള്‍ക്ക് സമീപം എത്തി. ഒരു വലിയ കിഴുക്കാം തൂക്കായ മലഞ്ചെരിവ് അതി സാഹസികമായി കയറി കൊണ്ടാണ് അവര്‍ ശത്രുവിനെ അല്‍ഭുതപ്പെടുത്തിയത്. പിന്നീട് നേര്‍ക്കു നേരുള്ള ഒരു പോരാട്ടത്തിനു ശേഷം തങ്ങളുടെ ലക്ഷ്യം അവര്‍ പിടിച്ചടക്കി.

* 18 ഗ്രെനേഡിയേഴ്‌സ് ടൈഗര്‍ കുന്നിനു മുകള്‍ ഭാഗം സം രക്ഷിച്ചു നിര്‍ത്തിയെങ്കിലും അവരുമായി ബന്ധം സ്ഥാപിച്ചെടുക്കുക എളുപ്പമായിരുന്നില്ല. തുടക്കത്തിലെ അല്‍ഭുതം വിട്ടു മാറിയപ്പോള്‍ പാക്കിസ്ഥാന്‍ സൈന്യം പ്രത്യാക്രമണം ആരംഭിച്ചു.

* പടിഞ്ഞാറന്‍ ഗിരി ശിഖരത്തിലെ വിതരണ കണ്ണികള്‍ തടസ്സമില്ലാതെ തുടര്‍ന്നില്ലെങ്കില്‍ ടൈഗര്‍ കുന്നുകളില്‍ നിന്നും ശത്രു സൈന്യത്തെ പൂര്‍ണ്ണമായും തുരത്തുക സാധ്യമല്ല എന്നുള്ള കാര്യം 8 മൗണ്ടന്‍ ഡിവിഷന്‍ തിരിച്ചറിഞ്ഞു.

* മൊഹീന്ദര്‍ പുരിയും എം പി എസ് ബജ് വയും 8 സിക്ക് വിഭാഗത്തിന് ആക്രമണം ആരംഭിക്കുവാനും ഹെല്‍മറ്റ് പിടിച്ചെടുക്കുവാനും ഉത്തരവ് നല്‍കി. പടിഞ്ഞാറന്‍ ഗിരി ശിഖരത്തില്‍ ഉണ്ടായിരുന്ന ഹെല്‍മറ്റും ഇന്ത്യാ ഗേറ്റും ഒരുപോലെ പിടിച്ചടക്കേണ്ടതുണ്ടായിരുന്നു.

* ടൈഗര്‍ കുന്നുകളുടെ പടിഞ്ഞാറന്‍ ശിഖരം 1.5 കിലോമീറ്ററോളം നീളത്തിലുണ്ട്. 8 സിക്ക് വിഭാഗത്തെ വിന്യസിച്ചിരിക്കുന്ന ഈ ശിഖരത്തിലേക്ക് കടക്കുവാനുള്ള വഴി ചെങ്കുത്തായ പാറക്കെട്ടുകളിലൂടേയാണ് പോകുന്നത്.

* മേജര്‍ രവീന്ദ്ര സിങ്ങും, ലഫ്റ്റനന്റ് ആര്‍ കെ ഷെരാവത്തും നയിക്കുന്ന 4 ജെ സി ഒ മാരും 52 ഭടന്മാരും ഉള്‍കൊള്ളുന്ന സിക്ക് വിഭാഗത്തിന്റെ ഒരു അധിക ദളത്തിന് കടുത്ത പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യാ ഗേറ്റ് പിടിച്ചെടുക്കുവാന്‍ കഴിഞ്ഞു.

* കനത്ത ആള്‍ നാശം നേരിടേണ്ടി വന്നു എങ്കിലും 8 സിക്ക് വിഭാഗം തങ്ങളുടെ ഹെല്‍മറ്റ് വരെയുള്ള മുന്നേറ്റ വിജയം മുതലെടുത്തു കൊണ്ട് ജൂലൈ-5-ന് ലക്ഷ്യ സ്ഥാനം പിടിച്ചെടുത്തു.

* ജൂലൈ-8-ആയപ്പോഴേക്കും ടൈഗര്‍ കുന്നുകള്‍ തിരിച്ചു പിടിക്കുക എന്നുള്ള ലക്ഷ്യം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കഴിയുകയും 18 ഗ്രെനേഡിയേഴ്‌സ് ടൈഗര്‍ കുന്നിനു മുകളില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയും ചെയ്തു.

മൂന്ന് മുഖക്കുരുകള്‍ (ത്രീ പിമ്പിൾസ്) മേഖല: കുത്തനെയുള്ള മലനിരകളിലാണ് മൂന്ന് മുഖക്കുരുകള്‍ എന്ന് വിളിക്കുന്ന ഒരു കൂട്ടം മേഖല സ്ഥിതി ചെയ്യുന്നത്. ടോലോലിങ്നാലക്ക് പടിഞ്ഞാറ് മാര്‍ക്ക് പോള്‍ മലയിടുക്ക് നിരകളില്‍ പോയന്റ് 5100-ല്‍ സ്ഥിതി ചെയ്യുന്നു ഈ മേഖല. ദേശീയ പാത, ദ്രാസ് ഗ്രാമം, സാന്‍ഡോ നാല എന്നിവക്കരികില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ് മൂന്ന് മുഖക്കുരുകള്‍. മൊട്ടക്കുന്ന്, തനിച്ച് നില്‍ക്കുന്ന മറ്റൊരു കുന്ന്, മൂന്ന് മുഖക്കുരുകള്‍ എന്നിവയാണ് ഈ പ്രദേശത്തിന്‍റെ മൂന്ന് പ്രത്യേകതകള്‍.

ഓപ്പറേഷനുകള്‍

* ആക്രമണം ആരംഭിക്കുന്നതിനു മുന്‍പുള്ള രണ്ട് മണിക്കൂര്‍ നേരം മുഴുവന്‍ 20 പീരങ്കി പട യൂണിറ്റുകള്‍ (ഏതാണ്ട് 120 തോക്കുകള്‍, മോര്‍ട്ടാറുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍) ലക്ഷ്യ സ്ഥാനത്തിനു നേരെ ഉഗ്ര സ്‌ഫോടക ശേഷിയുള്ള ബോംബുകള്‍ ഉതിര്‍ത്തു കൊണ്ടേയിരുന്നു.

* മേജര്‍ മോഹിത് സക്‌സേനയുടെ നേതൃത്വത്തിലുള്ള ഡി കമ്പനിയും, മേജര്‍ പി ആചാര്യയുടെ നേതൃത്വത്തിലുള്ള എ കമ്പനിയും ആക്രമണത്തിനായി മുന്നോട്ട് നീങ്ങി. നിരവധി ആളപായം ഉണ്ടായെങ്കിലും അര്‍ദ്ധരാത്രിയോടു കൂടി അവര്‍ക്ക് മൊട്ടക്കുന്നിനു മുകളില്‍ താവളമുറപ്പിക്കാന്‍ കഴിഞ്ഞു.

* കമ്പനി കമാന്‍ഡറായ മേജര്‍ ആചാര്യയും, ക്യാപ്റ്റന്‍ വിജയന്‍ താപ്പറും വ്യക്തിപരമായി തന്നെ ഈ ആക്രമണത്തെ നയിച്ചു. രണ്ട് ഓഫീസര്‍മാര്‍ക്കും ഗുരുതരമായ പരിക്കുകള്‍ ഏറ്റെങ്കിലും അവര്‍ തങ്ങളുടെ ഭടന്മാരെ തുടര്‍ന്നും മുന്നോട്ട് നയിച്ചു. രണ്ടു പേരും വിജയം വരിച്ചുവെങ്കിലും അതിനിടയില്‍ ഇരുവരും രക്തസാക്ഷിത്വം വരിച്ചു.

* രണ്ട് ഓഫീസര്‍മാരെ നഷ്ടപ്പെട്ടുവെങ്കിലും എ കമ്പനിയില്‍ ബാക്കിയുള്ള ഭടന്മാര്‍ അതിവേഗം നീങ്ങി കൊണ്ട് തങ്ങളുടെ താവളം കാത്തു സൂക്ഷിച്ചു. ഇതിനിടയില്‍ ശത്രു പക്ഷത്തു നിന്നുണ്ടായ ഒരു പ്രത്യാക്രമണം നമ്മുടെ സ്വന്തം മീഡിയം തോക്കുകള്‍ ഉപയോഗിച്ച് ലക്ഷ്യം തെറ്റാതെ തീ തുപ്പി കൊണ്ട് ചെറുത്തു.

* ബി കമ്പനി പിന്നീട് എ കമ്പനിയുമായി മൊട്ടക്കുന്നില്‍ സംഗമിച്ചു. അവിടെ നിന്നും മൂന്ന് മുഖക്കുരുക്കളെ തൊട്ടടുത്ത് നിന്ന് നിരീക്ഷിക്കുവാന്‍ പറ്റും എന്നതിനാല്‍ ലക്ഷ്യം തെറ്റാതെയുള്ള പീരങ്കി വെടി വെയ്പ്പുകളിലൂടെ ശത്രു പക്ഷത്തിന്റെ താവളത്തെ നിലം പരിശാക്കി.

* എന്നാല്‍ ശത്രുവിന്റെ എം എം ജി കളുടെ പരിധിയിൽ അയിരുന്ന ചെങ്കുത്തായ പാറയിടുക്കുകള്‍ ഉള്ള ദുര്‍ഗമമായ ഇടമായിരുന്നു ഒറ്റപ്പെട്ട് നില്‍ക്കുന്ന കുന്ന്.

* നല്ല നിലാവുള്ള രാത്രിയായിരുന്നതിനാല്‍ ഓപ്പറേഷനുകള്‍ വളരെ കടുത്തതായി മാറി.

* എന്നാല്‍ ശത്രുവിന്‍റെ ശ്രദ്ധയില്‍ പെടാതെ അതി ദുര്‍ഘടമായ മലയിടുക്കുകളിലൂടെ മോഹിത് സക്‌സേന തന്റെ കമ്പനിയെ നയിച്ചു. തെക്ക് ഭാഗത്തു കൂടി അദ്ദേഹം ശത്രു താവളങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടു. ഇങ്ങനെ ആക്രമണം അഴിച്ചു വിടുന്നതിനായി അദ്ദേഹത്തിന് 200 അടി ഉയരമുള്ള ഒരു പാറക്കെട്ടിലൂടെ അള്ളി പിടിച്ച് കയറേണ്ടി വന്നു. അദ്ദേഹത്തിന്‍റെ ധീരമായ നേതൃത്വം ഒറ്റപ്പെട്ട കുന്ന് പിടിച്ചെടുക്കുവാന്‍ ഭടന്മാര്‍ക്ക് പ്രചോദനമായി. റൈഫിള്‍ മെന്‍ ജയ് റാമും ക്യാപ്റ്റന്‍ എന്‍ കെന്‍കുരുസെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

* ജൂണ്‍-29-ന് അവര്‍ മൂന്ന് മുഖക്കുരുകള്‍ വിട്ടൊഴിഞ്ഞു പോന്നു.

പോയിന്‍റ് 5140 പിടിച്ചെടുക്കല്‍

* ഈ ലക്ഷ്യ സ്ഥാനം വളരെ വലുതാണെന്നതിനാല്‍ വ്യത്യസ്ത ദിശകളിലൂടെയുള്ള ആക്രമണങ്ങള്‍ അഴിച്ചു വിട്ടു കൊണ്ട് ഇവിടം പിടിച്ചെടുക്കാനാണ് ബ്രിഗേഡ് ആസൂത്രണം നടത്തിയത്.

* കിഴക്ക് ഭാഗത്തു കൂടെ 18 ഗഡ്വാള്‍ റൈഫിള്‍സും, തെക്ക് പടിഞ്ഞാറ് വഴി 1 നാഗയും, തെക്ക് ഭാഗത്ത് കൂടെ 13 ജെ എ കെ റൈഫിള്‍സും ആക്രമണം അഴിച്ചു വിട്ടു.

* ജൂണ്‍-19-ന് 13 ജെ എ കെ റൈഫിള്‍സിന്‍റെ ബി, ഡി കമ്പനികള്‍ പോയിന്‍റ് 5140 ലേക്ക് നീളുന്ന തെക്കു ഭാഗത്തെ ചരിവ് കയറി തുടങ്ങി. അവര്‍ ശരിക്കും ശത്രുക്കളെ അല്‍ഭുതപ്പെടുത്തി. ഈ പോരാട്ടത്തില്‍ ക്യാപ്റ്റന്‍ വിക്രം ഭത്ര അസാധാരണമായ കഴിവുകള്‍ പുറത്തെടുത്തു കൊണ്ട് നേരിട്ടുള്ള ഒരു ഏറ്റുമുട്ടലില്‍ നാല് ശത്രു ഭടന്മാരെ വധിച്ചു. തന്‍റെ കമാന്‍ഡിങ്ങ് ഓഫീസര്‍ക്ക് അദ്ദേഹം അയച്ച വിജയ സൂചനയും സന്ദേശവും ഇതായിരുന്നു – “യെ ദില്‍ മാംഗെ മോര്‍,'' (ഈ ഹൃദയം ഇനിയും ആഗ്രഹിക്കുന്നു).

* പോയിന്‍റ് 5140-നു നേരെയുള്ള അവസാന ആക്രമണത്തെ നയിച്ചത് ക്യാപ്റ്റന്‍ എസ് എസ് ജംവാല്‍ ആയിരുന്നു. ജൂണ്‍-20 പ്രഭാതത്തോടു കൂടി 7 സംഗാറുകളും(നിരീക്ഷിക്കാനും വെടിയുതിർക്കാനുമായി സ്ഥാപിക്കുന്ന സംരക്ഷിത ഇടം) ക്ലിയര്‍ ചെയ്യുകയും പോയന്റ് 5140-ല്‍ നിന്നും പാക്കിസ്ഥാന്‍ കാരെ പൂര്‍ണമായും തുരത്തുകയും ചെയ്തു.

മഷ്‌കോ താഴ്‌വര

മഷ്‌കോ താഴ്‌വര - പാകിസ്ഥാന്‍ സൈന്യം കൈയ്യടക്കി വെച്ചിരുന്ന മഷ്‌കോ താഴ്‌വരയിലെ കുന്നുകളില്‍ ഏറ്റവും നിര്‍ണ്ണായകമായിരുന്നത് പോയന്റ് 4875 ആയിരുന്നു.

പോയിന്‍റ് 4875

ഈ കൊടുമുടിയുടെ പ്രാധാന്യം - മൊഗാല്‍പുരയില്‍ നിന്നും ദ്രാസ് വരെയുള്ള ദേശീയ പാതയുടെ ഏതാണ്ട് 30 കിലോമീറ്റര്‍ ദൂരത്തില്‍ നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ തലയുയര്‍ത്തി താഴോട്ട് ചെരിവായി നില്‍ക്കുകയാണ് ഈ മലമ്പ്രദേശം. മതായിനില്‍ നിന്ന് ദ്രാസ് വരെയുള്ള വാഹനങ്ങളുടെ നീക്കങ്ങള്‍ എല്ലാം തന്നെ പാകിസ്ഥാന്‍റെ പീരങ്കി പടയ്ക്ക് വളരെ എളുപ്പം കണ്ടു പിടിക്കാന്‍ കഴിയുമായിരുന്നു. അതിനാല്‍ ഇരുട്ടിന്‍റെ മറവില്‍ മാത്രമേ നീക്കം സാധ്യമാകുമായിരുന്നുള്ളൂ.

ഓപ്പറേഷന്‍

* ഈ ലക്ഷ്യം നേടിയെടുക്കാനുള്ള ഉത്തരവാദിത്തം ഏല്‍പ്പിച്ചിരുന്നത് 13 ജെ എ കെ റൈഫിള്‍സിനായിരുന്നു. പോയിന്‍റ് 4875 ന് അരികെ തന്നെയുള്ള തുറസായ കുന്നിനു നേരെ പീരങ്കി പടയുടെ ആക്രമണത്തോടെയാണ് ജൂലൈ-4-ന് ഈ യുദ്ധം ആരംഭിക്കുന്നത്. പോയന്റ് 4875 ലേക്ക് നീളുന്ന ഗിരിശിഖരത്തിന്‍റെ കിഴക്കന്‍ താഴ്‌വരകളില്‍ ഉണ്ടായിരുന്ന ശത്രു സൈന്യത്തിന്‍റെ ഒരു ഭാഗം ഈ പ്രദേശങ്ങളിലും ഉണ്ടായിരുന്നു. മേജര്‍ ഗുര്‍ പ്രീത് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സി കമ്പനി പടിഞ്ഞാറന്‍ ചരിവുകളിലൂടെ അതേ ശിഖരത്തില്‍ മുന്നോട്ട് നീങ്ങി. പീരങ്കി പടയുടെ ആക്രമണം കഴിഞ്ഞതോടു കൂടി ഫയര്‍ ബേസില്‍ നിന്നുള്ള (ക്യാപ്റ്റന്‍ വിക്രം ഭത്രയുടെ കമാന്‍ഡിലുള്ളത്) എം എം ജി എസുകള്‍ ആക്രമണം നടത്തുന്ന കമ്പനികള്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശം നിലനിര്‍ത്തി കൊണ്ടു പോകുന്നതിന് സഹായം എന്ന നിലയില്‍ ട്രേസര്‍ റൗണ്ടുകള്‍ ഉതിര്‍ത്തു കൊണ്ടിരുന്നു.

* ഇരു ഭാഗങ്ങളില്‍ നിന്നുമായി ആക്രമണം അഴിച്ചു വിട്ടതിലൂടെ ശത്രുവിന്‍റെ ശ്രദ്ധയെ വിഭജിക്കുവാന്‍ ബെറ്റാലിയനു കഴിഞ്ഞു. എന്നാല്‍ ലക്ഷ്യ സ്ഥാനത്തിനു വളരെ അടുത്ത് ഇരു കമ്പനികളും എത്തിയപ്പോള്‍ വളരെ കൃത്യതയുള്ള ചെറു ആയുധങ്ങളും, പോയന്റ് 4875-ല്‍ നിന്നുള്ള എം എം ജി എസ് വെടിയുതിര്‍ക്കലും ചേര്‍ന്ന് അവരെ അനങ്ങാൻ അനുവദിച്ചില്ല.

* എന്നാല്‍ പകല്‍ വെളിച്ചം വന്നതോടെ ഭടന്മാര്‍ മല മുകളിലെ തുറസായ സ്ഥലത്ത് തങ്ങള്‍ കുടുങ്ങി പോയതായി തിരിച്ചറിഞ്ഞു.

* എ കമ്പനിയുടേയും സി കമ്പനിയുടേയും മുന്നണി നിരീക്ഷണ ഓഫീസറായ യഥാക്രമം ക്യാപ്റ്റന്‍ ബി എസ് റാവത്തും, ക്യാപ്റ്റന്‍ ഗണേഷ് ഭട്ടും പിന്നീട് ലക്ഷ്യ സ്ഥാനത്തേക്ക് നിരവധി മണിക്കൂര്‍ നേരം പീരങ്കി വെടിയുണ്ടകള്‍ വര്‍ഷിച്ചു കൊണ്ടേയിരുന്നു. ശത്രുവിന്‍റെ ചില സംഗാറുകള്‍ നശിപ്പിക്കുന്നതിനായി ഫഖോട്ട് മിസൈലുകളും ഉപയോഗിച്ചു. ശത്രുവിന്റെ താവളത്തെ വീണ്ടും ഈ കമ്പനി ആക്രമിക്കുകയും ജൂലൈ-5 വൈകുന്നേരത്തോടു കൂടി തുറസായ മല മുകള്‍ പിടിച്ചെടുക്കാന്‍ കഴിയുകയും ചെയ്തു.

* റൈഫിള്‍ മാന്‍ സഞ്ജയ് കുമാറും ശ്യാം സിങ്ങും നേരിട്ടുള്ള ഏറ്റുമുട്ടലുകളില്‍ അസാധാരണമായ ധീരതയാണ് പ്രകടമാക്കിയത്. എന്നാല്‍ അടുത്ത ദിവസം ഈ ഭടന്മാര്‍ക്ക് നേരെ ശത്രു പക്ഷം കനത്ത പീരങ്കിഷെല്ലിങ്ങും ഇടക്കിടെയുള്ള എം എം ജി വെടി വെയ്പ്പും നടത്തി കൊണ്ടിരിന്നു. അതോടെ മേജര്‍ വികാസ് വോറയുടേയും ക്യാപ്റ്റന്‍ വിക്രം ഭതയുടേയും നേതൃത്വത്തിലുള്ള അധിക സൈന്യത്തിന്റെ സേവനം അയച്ചു. ലക്ഷ്യ സ്ഥാനത്തിനടുത്ത് കനത്ത തോതിലുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.

* പോയിന്‍റ് 4875-ന്‍റെ വടക്ക് തൊട്ടടുത്ത് കിടക്കുന്ന ശത്രുവിന്‍റെ പ്രദേശം ഉടന്‍ പിടിയിലാവും എന്ന് ഏതാണ്ട് വ്യക്തമായി. ഈ ലക്ഷ്യം മുന്നോട്ട് കൊണ്ടു പോകുവാന്‍ വിക്രം ഭത്ര സ്വയം തയ്യാറാവുകയും ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത് വരെ തന്‍റെ ഭടന്മാരെ നയിക്കുകയും ചെയ്തു. എന്നാല്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കിന്നതിന്‍റെ ഭാഗമായി അദ്ദേഹത്തിനു തന്‍റെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു.

* നീണ്ടു നിന്ന പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ വന്‍ തോതില്‍ പാക്കിസ്ഥാന്‍ സൈനികരുടെ മൃതശരീരങ്ങള്‍ കണ്ടെടുക്കപ്പെട്ടു.

* തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനുള്ള ഈ പോരാട്ടത്തില്‍ 13 ജെ കെ റൈഫിള്‍സിനെ തുടര്‍ന്നും 2 നാഗയേയും 17 ജാട്ടിനേയും സഹായിക്കാന്‍ വിന്യസിച്ചു.

സുലു ശിഖരം

എല്‍ ഒ സി യുടെ തങ്ങളുടെ ഭാഗത്തേക്ക് പൂര്‍ണ്ണമായും പിന്‍ വാങ്ങുവാനുള്ള കരാര്‍ മാനിക്കുന്ന കാര്യത്തില്‍ പാക്കിസ്ഥാന്‍ സൈന്യം പരാജയപ്പെട്ടപ്പോള്‍ പ്രതിരോധത്തിന്‍റെ പോക്കറ്റുകള്‍ ഒഴിപ്പിച്ചെടുക്കുന്നതിനായി വീണ്ടും ഓപ്പറേഷനുകള്‍ ആരംഭിച്ചു.

സുലു ശിഖരത്തിന്‍റെ പ്രാധാന്യം: മഷ്‌കോ മേഖലയിലാണ് സുലു ശിഖരം സ്ഥിതി ചെയ്യുന്നത്. മൂന്നും കൂടിയ ഇടം, സുലു മലയിടുക്ക് നിര, സാന്‍ഡോ മുകള്‍തട്ട് എന്നിവയായിരുന്നു സുലു ശിഖരത്തിന്‍റെ പ്രധാന സവിശേഷതകള്‍. എല്‍ ഒ സി ക്ക് അപ്പുറത്തുള്ള മേഖലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇടമാണ് ഇത്.

* 192 മൗണ്ടന്‍ ബ്രിഗേഡിന്‍റെ കമാന്‍ഡറായ ബ്രിഗേഡിയര്‍ എം പി എസ് ബജ്വ ആണ് ഈ ആക്രമണം ആസൂത്രണം ചെയ്തത്. രണ്ട് ഘട്ടങ്ങളായി തിരിച്ചു ആക്രമണത്തെ. ഒന്നാം ഘട്ടത്തിന്‍റെ ഭാഗമായി മൂന്നും കൂടിയ ഇടം പിടിച്ചെടുക്കുവാന്‍ 3/3 ഗൂര്‍ഖാ റൈഫിള്‍സിനെ നിയോഗിച്ചു.

* ക്യാപ്റ്റന്‍ ഹേമങ്ക് ഗുരുങ്ങിന്‍റെ നേതൃത്വത്തിലുള്ള സി കമ്പനി ആക്രമണത്തിനു നേതൃത്വം നല്‍കി കൊണ്ട് ജൂലൈ-22-ന് ഈ ഓപ്പറേഷന്‍ ആരംഭിച്ചു. അദ്ദേഹത്തിനു ഗുരുതരമായ പരുക്കേറ്റപ്പോള്‍ മേജര്‍ എസ് സൈനി, സെക്കന്റ് ഇന്‍ കമാന്‍ഡ്, ആ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി മുന്നോട്ട് വന്നു.

* ക്യാപ്റ്റന്‍ അമിത് ഔളും (56 മൗണ്ടന്‍ ബ്രിഗേഡിന്‍റെ കമാന്‍ഡറായ ബ്രിഗേഡിയര്‍ എ എന്‍ ഔളിന്‍റെ മകന്‍) റൈഫിള്‍മാന്‍ ധന്‍ ബഹാദൂര്‍, ദിനേഷ് ഗുരുങ്ങ് എന്നിവര്‍ ശത്രുവിനെ തുരത്തി സംഗാറുകള്‍ ഒഴിപ്പിച്ചെടുക്കുന്നതിനായി അസാധാരണമായ ധീരതയാണ് പുറത്തെടുത്തത്.

* ഈ സമയത്ത് മേജര്‍ പല്ലവ് മിശ്രയുടെ നേതൃത്വത്തിലുള്ള ഡി കമ്പനി സുലു ശിഖരത്തിലെ താവളത്തെ ആക്രമിക്കുവാന്‍ വേണ്ടി മുന്നോട്ട് കുതിച്ചു. മുന്നണി നിരീക്ഷണ ഓഫീസര്‍ ക്യാപ്റ്റന്‍ നന്ദന്‍ സിങ്ങ് മിശ്ര (സി കമ്പനി) അപ്പോള്‍ മൂന്നും കൂടിയ ഇടത്തിനു നേരെയുള്ള ആക്രമണം നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹം സ്വയം ഡി കമ്പനിയോടൊപ്പം ചേര്‍ന്നു.

* അദ്ദേഹം വളരെ ഫലപ്രദമായ രീതിയില്‍ പീരങ്കി വെടിയുണ്ടകള്‍ ഉതിര്‍ത്തു കൊണ്ട് ശത്രു സൈന്യത്തിനു തൊട്ടടുത്ത് എത്തുവാന്‍ ആക്രമണ ദളത്തിനു വഴിയൊരുക്കി. കടുത്ത പ്രതിരോധം ഉണ്ടായിട്ടും 24 ജൂലൈയില്‍ ഡി കമ്പനി തങ്ങളുടെ ലക്ഷ്യ സ്ഥാനം പിടിച്ചെടുത്തു.

* ഒരു ഫയര്‍ ബേസ് സുരക്ഷ ഒരുക്കി കൊണ്ടിരുന്നപ്പോല്‍ 9 പാര (എസ് എഫ്) രണ്ടാം ഘട്ട ആക്രമണം അഴിച്ചു വിട്ടു.

* 3/3 ഗൂര്‍ഖാ റൈഫിള്‍സില്‍ നിന്നുള്ള സൈനിക സംഘത്തെ ചേര്‍ത്തു കൊണ്ട് 9 പാരയെ (എസ് എഫ്) ശക്തിപ്പെടുത്തി. ഇവര്‍ ഒരുമിച്ച് ശത്രുവിനെ സുലു ശിഖരത്തില്‍ നിന്നും തുരത്തി. ഈ നടപടിയില്‍ സുധീര്‍ കുമാറും നായക് കൗശല്‍ യാദവും അസാധാരണമായ ധീരതയാണ് കാട്ടിയത്.

ബതാലിക് മേഖല: ഈ ഭാഗത്ത് ആരുടേതുമല്ലാത്ത ഏതാണ്ട് 8-10 കിലോമീറ്റര്‍ ഉള്ളിലേക്ക് പാക്കിസ്ഥാന്‍ നുഴഞ്ഞു കയറിയിട്ടുണ്ടായിരുന്നു. ജുബ്ബര്‍-കുർക്കത്താങ്ങ്-ഖലുബര്‍, പോയന്റ് 5203-ചുരുബാര്‍ പോ എന്നിങ്ങനെയുള്ള മലയിടുക്കുകള്‍ 15000 അടി മുതല്‍ 16800 അടി വരെ ഉയരമുള്ളവയാണ്.

ഖലുബര്‍

ഖലുബറിന്‍റെ പ്രാധാന്യം

* പത്മ ഗോ-ഖലുബര്‍ മലയിടുക്ക് നിരകള്‍ കിഴക്ക് ജങ് ലുങ് പാക്കരികില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഗ്രാഗ്രിയോ നാലെയാണ് പടിഞ്ഞാറു ഭാഗത്തുള്ളത്. അതേ സമയം കുഗര്‍താങ്ങ് അതിന്‍റെ ദക്ഷിണ പടിഞ്ഞാറ് ഭാഗമാണ്. ശത്രുവിന്‍റെ തന്ത്രപരമായ താവളം മുന്തോ ദലോ വടക്ക് പടിഞ്ഞാറും കിടക്കുന്നു.

* ബതാലിക് മേഖലയിലെ ശത്രുവിന്റെ പ്രതിരോധങ്ങളുടെ കേന്ദ്രമാണ് ഖലൂബര്‍ മലയിടുക്ക്.

ഓപ്പറേഷനുകള്‍

* ജൂണ്‍-30-ന് ഖലൂബറിനു നേരെയുള്ള ആദ്യ ആക്രമണം 22 ഗ്രനേഡിയേഴ്‌സ് ആരംഭിച്ചു. വികാസ് ബെറ്റാലിയനില്‍ നിന്നുള്ള (തിബത്ത് വംശജരായ ഭടന്മാരുള്ള സൈനിക ദളം) വിദഗ്ധരായ മൂന്ന് മല കയറ്റക്കാര്‍ കുത്തനെയുള്ള ദുര്‍ഗമമായ കയറ്റത്തില്‍ തങ്ങളുടെ ആക്രമണം നടത്തുവാന്‍ 22 ഗ്രനേഡിയേഴ്‌സിനെ സഹായിച്ചു. പോയന്‍റ് 5287-ന് തെക്ക് ഖലൂബര്‍ മലയിടുക്ക് നിരകളിലുള്ള രണ്ട് ചെറിയ താവളങ്ങള്‍ക്ക് മേല്‍ ആധിപത്യം ഉറപ്പിക്കുവാന്‍ ശത്രു സൈന്യത്തിന്‍റെ കടുത്ത പ്രതിരോധത്തെ മറി കടക്കേണ്ടി വന്നു അവര്‍ക്ക്. എന്നാല്‍ പിന്നീട് മുന്നോട്ട് നീങ്ങുവാന്‍ ഈ ബെറ്റാലിയന് കഴിഞ്ഞില്ല. എന്നാല്‍ മേജര്‍ അജിത് സിങ്ങിന്‍റെ കമ്പനിക്ക് എല്ലാ പ്രതിബന്ധങ്ങളേയും മറി കടന്നു കൊണ്ട് അവിടെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞു. അധികം താമസിയാതെ തന്നെ ഗ്രനേഡിയേഴ്‌സ് കാത്തു സൂക്ഷിച്ച പ്രദേശങ്ങളിലേക്ക് കൂടുതല്‍ റിസര്‍വ് ബറ്റാലിയനുകളെ അയച്ച് അത് വിശാലമാക്കുകയും ഖലൂബര്‍ പിടിച്ചെടുക്കുവാന്‍ മുന്നോട്ട് നീങ്ങുകയും ചെയ്തു.

* തുടക്കത്തിലെ ഓപ്പറേഷനുകളില്‍ പങ്കെടുക്കുന്നതിനായി മേയ്-9-ന് ബതാലിക് മേഖലയില്‍ 1/11 ഗൂര്‍ഖാ റൈഫിള്‍സ് ബെറ്റാലിയനെ കൊണ്ടു വന്നിരുന്നു. ജൂണ്‍ അവസാനത്തോടു കൂടി 1/11 ഗൂര്‍ഖാ റൈഫിള്‍സ് ജുബ്ബറിലും ചുരുബാര്‍ സിസ്‌പോയിലും ഖലുബാര്‍ മലയിടുക്കുകളുടെ പടിഞ്ഞാറു ഭാഗത്തുമുള്ള ശത്രുവിന്‍റെ പ്രതിരോധങ്ങളെ ക്ഷയിപ്പിക്കുന്നതില്‍ സജീവമായി നിലകൊണ്ടു. എന്നാല്‍ ജൂലൈ-2ന് ഈ ബറ്റാലിയന്‍ എല്‍ദോറില്‍ നിന്നും പോയിന്‍റ് 4812-ന്‍റെ കാല്‍ ചുവട്ടില്‍ ഉള്ള ഒരു മുന്നണി സമ്മേളന പ്രദേശത്ത് എത്തി. തൊട്ടടുത്ത ദിവസം സംയുക്ത ആക്രമണം പൂര്‍ത്തീകരിച്ചു. അതേ സമയം തന്നെ ഫീല്‍ഡ്, ബൊഫോഴ്‌സ്, 130 എം എം അത്യുഗ്ര സ്‌ഫോടക ശേഷിയുള്ള ഷെല്ലുകള്‍ എന്നിവയുള്‍പ്പെടുന്ന ബ്രിഗേഡിന്‍റെ പീരങ്കി പട ശത്രുവിന്‍റെ സംഗാറുകളെ തകര്‍ക്കുകയും അവരുടെ വാര്‍ത്താ വിനിമയ വിതരണ ലൈനുകള്‍ തടസപ്പെടുത്തുകയും ചെയ്തു. ഏതാണ്ട് 7 മണിക്കൂറോളം ഒരു മല അടിവാരത്തിലൂടെ കയറി കൊണ്ട് ഗൂര്‍ഖകള്‍ തങ്ങളുടെ ലക്ഷ്യ സ്ഥാനമായ ഖലൂബര്‍ മലയിടുക്കിലെത്തി. യുദ്ധത്തിന്‍റെ ഈ ഭാഗങ്ങളില്‍ സൈനികരുടെ വീര പരിവേഷത്തോടെയുള്ള ഉശിര് പ്രകടമാവുകയുണ്ടായി.

* ആ മേഖലയിലെ ബംഗറുകളും, ഖലൂബറിന് തെക്കുള്ള ശത്രുവിന്‍റെ അടുത്ത താവളവും ലഫ്റ്റനന്റ് മനോജ് കുമാര്‍ പാണ്ഡെയുടെ നേതൃത്വത്തിലുള്ള സൈന്യം പിടിച്ചെടുത്തത് ഖലൂബര്‍ പിടിച്ചെടുക്കുന്നതിലേക്ക് വഴി തെളിച്ചു.

* കമാന്‍ഡിങ്ങ് ഓഫീസര്‍ കേണല്‍ ലളിത് റായ് 22 ഗ്രനേഡിയേഴ്‌സിന്‍റെ അജിത് സിങ്ങുമായി കൈകോര്‍ത്തു. അപ്പോഴേക്കും ലളിത് റായുടെ കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ അദ്ദേഹം തന്റെ നേതൃത്വം തുടരുകയും അദ്ദേഹത്തിന്റെ ഭടന്മാര്‍ അടുത്ത 3 ദിവസം തുടര്‍ച്ചയായി ശത്രു സൈന്യവുമായി തൊട്ടടുത്ത് നിന്നുകൊണ്ട് പോരാടി കൊണ്ടിരുന്നു.

* നായ്ക് ഗ്യാനേന്ദ്ര കുമാര്‍ റായ്, ഹവില്‍ദാര്‍ ബീം ബഹാദൂര്‍ ദവന്‍ എന്നിവര്‍ ആണ് ധീരമായി പോരാടിയ മറ്റ് ചിലര്‍. ജൂലൈ-6 ഓടു കൂടി ഈ ബെറ്റാലിയന്‍ ഖലൂബറില്‍ നിന്നും ശത്രു സൈന്യത്തെ തുരത്തുകയും തെക്ക് ഭാഗത്ത് വിന്യസിച്ചിരുന്ന 12 ജെ എ കെ ലൈറ്റ് ഇന്‍ഫെന്ററിയുമായി കൂടി ചേരുകയും ചെയ്തു.

* ശത്രുവിന് കനത്ത ആള്‍ നാശം സംഭവിക്കുകയും അമേരിക്കന്‍ നിര്‍മിത സ്റ്റിങ്ങര്‍ മിസൈലുകള്‍ അടക്കമുള്ള വന്‍ തോതിലുള്ള ആയുധങ്ങള്‍ ഉപേക്ഷിച്ചു പോവുകയും ചെയ്തു.

പത്മ ഗോ

പത്മ ഗോ മലയിടുക്കില്‍ ഉള്‍പ്പെടുന്ന ഇടങ്ങളാണ് സ്റ്റങ്ങ്ബാ, പോയിന്‍റ് 5000, ഡോഗ് ഹില്‍ എന്നിവ. ഇത് ഖലൂബറില്‍ നിന്നും ആരംഭിച്ച് വടക്ക് പോയന്‍റ് 5287 സമുച്ചയത്തില്‍ അവസാനിക്കുന്നു.

ഈ പ്രദേശത്തിന്‍റെ പ്രാധാന്യം: ഖലൂബറിനു പടിഞ്ഞാറ് പോയന്റ് 5287 സമുച്ചയത്തിലെ ഓപ്പറേഷനുകള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടു പോകുന്നതിന് ശത്രുവിനെ ഈ മലയിടുക്കില്‍ നിന്നും തുരത്തേണ്ടത് ആവശ്യമായിരുന്നു.

* ജൂണ്‍-30-ന് ലഡാക്ക് സ്‌കൗട്ടുകളുടെ ഒരു ദളം പോയന്‍റ് 5000-നു നേരെ ആക്രമണം ആരംഭിച്ചു. നീണ്ട കീഴുക്കാം തൂക്കായ മലഞ്ചെരിവുകളും അരയോളം ഉയരത്തിലുള്ള മഞ്ഞും മറി കടന്നു കൊണ്ട് ഈ ലക്ഷ്യം പിടിച്ചെടുക്കുന്ന കാര്യത്തില്‍ വിജയിച്ചു ഒടുവില്‍ അവര്‍. അടുത്ത ഏതാനും ദിവസങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള പീരങ്കി പടയുടേയും ഇന്‍ഫന്ററി മോര്‍ട്ടാറുകളുടേയും ആക്രമണത്തില്‍ പത്മ ഗോ എന്ന ലക്ഷ്യം പതുക്കെ കൈ പിടിയിലായി തുടങ്ങി.

* ജൂലൈ-5,6 തീയതികളില്‍ വീണ്ടും ആരംഭിച്ച ആക്രമണത്തില്‍ കടുത്ത പ്രതിരോധമുണ്ടായിട്ടും ഡോഗ് ഹില്‍ പിടിച്ചെടുക്കുകയും സ്റ്റംഗാ നോര്‍ത്തില്‍ ഒരു താവളം സ്ഥാപിച്ചെടുക്കുകയും ചെയ്തു.

* ഈ യുദ്ധത്തില്‍ നായ്ക് സുബേദാര്‍ താഷിന്‍ ചെപ്പാല്‍ അസാധാരണമായ ധീരതയും നേതൃത്വവും പുറത്തെടുത്തു.

* മേജര്‍ ജോണ്‍ ലെവിസിന്റേയും, ക്യാപ്റ്റന്‍ എന്‍ കെ ബിഷ്‌ണോയിയുടേയും നേതൃത്വത്തിലുള്ള രണ്ട് ദളങ്ങള്‍ കോട്ട പോലുള്ള പത്മ ഗോക്കു നേരെ ആക്രമണം അഴിച്ചു വിട്ടു. ജൂലൈ-9-ന് ഈ ലക്ഷ്യ സ്ഥാനം പിടിച്ചെടുത്തു. ലഡാക്ക് സ്‌കൗട്ടുകള്‍ പിന്നീട് എല്‍ ഒ സി ക്ക് തൊട്ടടുത്തുള്ള പോയന്റ് 5229 പിടിച്ചെടുക്കുന്നതിനായി മുന്നേറി.

* പോയന്‍റ് 4812-ഖലൂബര്‍-പോയന്റ് 5287-പത്മ ഗോ മലയിടുക്കുകള്‍ എന്നിവ നഷ്ടപ്പെട്ടതോടു കൂടി ശത്രു സൈന്യത്തിന്‍റ് ബതാലിക് മേഖലയുടെ കിഴക്കന്‍ ഭാഗത്തുള്ള പ്രതിരോധം തകര്‍ന്നു പോയി.

ജുബാര്‍, തരു, കുഗര്‍ താങ്ങ്

* പോയന്‍റ് 4812-ഖലൂബര്‍-പോയന്‍റ് 5287-പത്മ ഗോ മലയിടുക്കുകള്‍ എന്നിവ തിരിച്ചു പിടിച്ചതോടെ ശത്രു പക്ഷത്തിന്‍റ് പരിപാലന, പിന്‍ വാങ്ങല്‍ വഴികള്‍ ഗുരുതരമായ ഭീഷണിയിലായി.

* പടിഞ്ഞാറ് നിന്നും ജുബര്‍, തരു, കുഗര്‍ താങ്ങ് സമുച്ചയം കൈകാര്യം ചെയ്യുന്നതിന് കൃത്യമായ രീതിയില്‍ വിന്യസിക്കപ്പെട്ടു 70 ഇന്‍ഫന്ററി ബ്രിഗേഡ്.

* ജുബാര്‍ സമുച്ചയം പിടിച്ചെടുക്കാനുള്ള ഉത്തരവാദിത്തം നല്‍കിയത് 1 ബിഹാറിനായിരുന്നു. ജുബാറിനും തരുവിനും നേരെയുള്ള ആക്രമണങ്ങള്‍ക്ക് പിറകെ പീരങ്കി വെടിയുതിര്‍ക്കലും നിരന്തരം നടന്നു. നവീനമായ ഒരു പുതിയ നടപടിയിലൂടെ ഈ ഡിവിഷന്‍ 122 എം എം മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ചു കൊണ്ട് ശത്രുവിന്‍റെ പ്രതിരോധത്തെ തകര്‍ത്തു തരിപ്പണമാക്കുന്ന നിയോഗം ഏറ്റെടുത്തു. നേരിട്ട് വെടിയുണ്ടകള്‍ ഏറ്റതോടു കൂടി നിരവധി ശത്രു സംഗാറുകള്‍ തകര്‍ന്ന് തരിപ്പണമായി.

* ജൂണ്‍-29-ന് 1 ബിഹാര്‍ തങ്ങളുടെ ആക്രമണം ആരംഭിച്ചു. ഒന്നാം ഘട്ട ആക്രമണം ആസൂത്രണം ചെയ്ത പോലെ തന്നെ നടന്നു. ജൂണ്‍-30-ന് ജുബാറിലെ നിരീക്ഷണ പോസ്റ്റുകളിലെ (ഒ പി) സംഗാറുകളില്‍ നിന്നും പാക്കിസ്ഥാനികളെ തുരത്തി ഓടിച്ചു.

* ശത്രു സൈന്യത്തില്‍ നിന്നുണ്ടായ പ്രത്യാക്രമണത്തെ അവര്‍ക്ക് കനത്ത ആള്‍ നാശം ഉണ്ടാക്കി കൊണ്ട് തിരിച്ചടിച്ച് തകര്‍ത്തു.

* ജുബാര്‍ ഒ പി യുടെ തൊട്ട് വടക്കുള്ള ജുബാര്‍ ടോപ്പ് പിടിച്ചെടുക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് തെളിഞ്ഞു. 5 ദിവസമാണ് ഇവിടെ ഏറ്റുമുട്ടല്‍ തുടര്‍ന്നത്. 1 ബിഹാറിന്‍റെ പീരങ്കി, ഇന്‍ഫന്ററി മോര്‍ട്ടാറുകള്‍ ജുബാറിനു പിറകിലുള്ള ശത്രുവിന്‍റെ വെടിക്കോപ്പ് സംഭരണത്തില്‍ ചെന്നു പതിക്കുകയും അത് മൊത്തം തകര്‍ന്നു തരിപ്പണമാവുകയും ചെയ്തു. ഇത് ജുബാര്‍ ടോപ്പിലുള്ള പാക്കിസ്ഥാന്‍ സൈനികര്‍ക്കിടയില്‍ ഭീതി വിതച്ചതോടെ അവര്‍ പതുക്കെ പിന്‍ വാങ്ങാന്‍ തുടങ്ങി.

ജൂലൈ-6-ന് രാത്രി ഒരു പുതിയ ആക്രമണം കൂടി ആരംഭിച്ചു. കനത്ത തോതിലുള്ള ശത്രുവിന്‍റെ പീരങ്കി, ചെറുകിട ആയുധ വെടി വെയ്പ്പുകള്‍ക്കിടയിലും മേജര്‍ കെ പി ആര്‍ ഹരി ഈ ആക്രമണത്തെ നയിച്ചു. അപ്രതീക്ഷിതമായ ഒരു ദിശയിലൂടെ ജുബാര്‍ ടോപ്പിലേക്ക് നീങ്ങുന്ന ഒരു കുത്തനെയുള്ള പാറ കയറിയ ഹരിയും ഭടന്മാരും ശത്രുവിനെ അതിശയിപ്പിച്ചു. ശത്രുവിന്‍റെ താവളത്തിനു 50 മീറ്റര്‍ അടുത്തു വരെ ആരും കാണാതെ എത്തി പെടാന്‍ കഴിഞ്ഞ അവര്‍ക്ക് ജൂലൈ-7-ന് ജുബാര്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞു.

1999 മേയ് മാസത്തിനും ജൂലൈ മാസത്തിനും ഇടയിലായി കശ്മീരിലെ കാര്‍ഗില്‍ ജില്ലയിലും, നിയന്ത്രണ രേഖയിലെ (എല്‍ ഒ സി) മറ്റിടങ്ങളിലുമായാണ് കാര്‍ഗില്‍ യുദ്ധം ഉണ്ടായത്. 1999 ഫെബ്രുവരിയില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ ഭാഗത്തുള്ള ചില താവളങ്ങള്‍ കൈയ്യേറുന്നതിനായി പാക്കിസ്ഥാന്‍ സൈന്യം തങ്ങളുടെ ഭടന്മാരെ അയച്ചു. സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന പാക് സൈന്യത്തിലെ വരേണ്യ വിഭാഗത്തിലെ ഭടന്മാരും അതോടൊപ്പം നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്‍ററിയിലെ (അക്കാലത്ത് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സ്ഥിര ഭാഗമല്ലാതിരുന്ന ഒരു അര്‍ധ സൈനിക വിഭാഗം) നാലു മുതല്‍ ഏഴു വരെ ബെറ്റാലിയനുകളുമാണ് ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയുടെ നിയന്ത്രണത്തിനു കീഴിലുള്ള 132 വാന്‍ടേജ് പോയിന്‍റ്കളില്‍ അവരുടെ താവളം കെട്ടി പൊക്കുന്നത്.

എല്‍ ഒ സി വടക്കോട്ട് തിരിയുന്ന ചോര്‍ബാത്ല മേഖലയുടെ മലനിരകള്‍ക്ക് മുകളിലായി, സിന്ധു നദിക്ക് കിഴക്ക് ബദാലിക് മേഖലയില്‍, കാര്‍ഗിലിനടുത്ത് കക്‌സറില്‍, ദ്രാസിലെ മാര്‍പോല മലയിടുക്കുകള്‍ക്ക് സമാന്തരമായുള്ള മുഷ്‌കോ താഴ്‌വരയുടെ താഴ് ഭാഗങ്ങളിലുള്ള കുന്നുകളിന്മേലാണ് പാകിസ്ഥാന്‍റെ കടന്നു കയറ്റം ഉണ്ടായത്. അതോടൊപ്പം തന്നെ സിയാച്ചിന്‍ മേഖലയുടെ തെക്ക് ഭാഗത്തുള്ള തുര്‍തോക്ക് മേഖലയിലും കടന്നു കയറ്റം ഉണ്ടായി.

തന്ത്രപരമായി വളരെ പ്രാധാന്യമുള്ള ഈ കുന്നുകള്‍ തിരിച്ചു പിടിക്കുന്നതിനും, യുദ്ധത്തിന്‍റെ അലകള്‍ ഇന്ത്യക്ക് അനുകൂലമാക്കി തിരിച്ചു വിടാന്‍ കാരണമാവുകയും ചെയ്ത ഇന്ത്യന്‍ സൈന്യത്തിന്‍റെ ഓപ്പറേഷനുകളെ കുറിച്ചുള്ള ഒരു ഹ്രസ്വ വിവരണമാണ് ഇനി നല്‍കാന്‍ പോകുന്നത്.

ദ്രാസ് മേഖലയില്‍ ടോലോലിങ് ഒരു വഴിത്തിരിവായി മാറി

ടോലോലിങിന്‍റെ പ്രാധാന്യം: ദ്രാസ് മേഖലയില്‍ ശത്രു സൈന്യം ടോലോലിങാണ് കൈയ്യടക്കിയിരുന്നത്. ദ്രാസില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ശ്രീനഗര്‍-കാര്‍ഗില്‍-ലെ ദേശീയ പാതക്കരുകില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഈ മേഖലയില്‍ പാകിസ്ഥാന്‍ നടത്തിയ ഏറ്റവും അധികം ദൂരം ഉള്ളിലേക്ക് കയറിയുള്ള അധിനിവേശമായിരുന്നു ഇത്.

മൂന്നാഴ്ച നീണ്ടു നിന്ന കനത്ത പോരാട്ടങ്ങള്‍ക്കൊടുവില്‍ ടൊലോലിങ് തിരിച്ചു പിടിച്ചത് ഈ യുദ്ധത്തിലെ വഴിതിരിവുകളില്‍ ഒന്നായിരുന്നു. നാഗാ, ഗഡ്വാള്‍, ഗ്രനേഡിയര്‍ ബെറ്റാലിയനുകള്‍ തുടക്കത്തില്‍ നടത്തിയ ചില ശ്രമങ്ങള്‍ വിജയം വരിക്കാത്തതിനെ തുടര്‍ന്ന് കൂടുതല്‍ പീരങ്കി പടയെ നിയോഗിക്കുകയും, രണ്ട് രാജ് റൈഫിള്‍സ് ഉള്‍പ്പെടെയുള്ള പുതിയ ബെറ്റാലിയനുകളെ യുദ്ധമുഖത്തേക്ക് എത്തിക്കുകയും ചെയ്തു.

ഈ യുദ്ധത്തിന്‍റെ കഥ

* ജൂണ്‍-12-നാണ് 2 രജ്പുത്താന റൈഫിള്‍സിന്‍റെ ആക്രമണം ആരംഭിക്കുന്നത്. മേജര്‍ വിവേക് ഗുപ്തയുടെ നേതൃത്വത്തിലുള്ള സി കമ്പനിയും മേജര്‍ മോഹിത് സക്‌സേനയുടെ നേതൃത്വത്തിലുള്ള ഡി കമ്പനിയുമാണ് ആക്രമണത്തിനു തയ്യാറായി ഇറങ്ങിയത്.

* മറ്റ് രണ്ട് കമ്പനികള്‍ ഫയര്‍ബേസുകള്‍ കെട്ടി പടുക്കുകയും പ്രസ്തുത ആക്രമണത്തിന്‍റെ റിസര്‍വ് സേനയായി നിയോഗിക്കപ്പെടുകയും ചെയ്തു.

* ഡി കമ്പനി തുടക്കത്തില്‍ 4590 എന്ന തങ്ങളുടെ ലക്ഷ്യ പോയിന്‍റിലേക്ക് തെക്ക് പടിഞ്ഞാറന്‍ മേഖലയിലൂടെ മുന്നേറി.

* തൊട്ടടുത്തു നിന്നുള്ള അതിശക്തമായ വെടി വെയ്പ്പുകളെ നേരിടേണ്ടി വന്നിട്ടും ഈ സംഘത്തിന് അവിടെ വിജയകരമായി കാലുറപ്പിച്ചു നില്‍ക്കുവാന്‍ കഴിഞ്ഞു.

* ഈ ഘട്ടത്തിലാണ് സി കമ്പനി അതിന്‍റെ ആക്രമണം അഴിച്ചു വിടാന്‍ ആരംഭിച്ചത്.

* മുഖാമുഖമുള്ള കടുത്ത പോരാട്ടങ്ങള്‍ക്കൊടുവില്‍ സി കമ്പനി ടോലോലിങ് കുന്നുകള്‍ക്ക് സമീപത്തേക്ക് എത്തി ചേര്‍ന്നു. ടോലോലിങ് കുന്നുകളിലേക്കുള്ള ഈ റിസര്‍വ് പ്ലാറ്റൂണിന്‍റെ മുന്നേറ്റത്തിന് വിവേക് ഗുപ്ത തന്നെ സ്വയം നേതൃത്വം നല്‍കി.

* ഗുരുതരമായ പരിക്കുകള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടും ധീരനായ ഈ സൈനിക ഉദ്യോഗസ്ഥന്‍ പ്രസ്തുത മേഖലയില്‍ നിന്നും ശത്രു സൈന്യത്തിന്‍റെ അവസാനത്തെ കണികയെ പോലും തുരത്തുന്നതു വരെ തന്‍റെ സൈനികരെ നയിച്ചു.

* ഈ നിര്‍ണായക ഘട്ടത്തില്‍ മൃദുല്‍ കുമാര്‍ സിങ്ങ് എന്ന യുവ പീരങ്കി പട മുന്നണി നിരീക്ഷണ ഓഫീസര്‍ ആ സേനാ വിഭാഗത്തിന്‍റെ നേതൃത്വം ഏറ്റെടുക്കുകയും തന്‍റെ ഭടന്മാരെ മുന്നോട്ട് നയിച്ചു കൊണ്ട് അനിവാര്യമായിരുന്ന പ്രത്യാക്രമണങ്ങളെ തടയുക എന്നുള്ള ലക്ഷ്യ മേഖലയിലേക്ക് അവരെ വിന്യസിച്ചു.

* പാകിസ്ഥാന്‍ സൈന്യം കടുത്ത പ്രതികാരത്തോടെ പ്രതികരിക്കാന്‍ തുടങ്ങി. ടോലോലിങ് കുന്നുകള്‍ നഷ്ടപ്പെട്ടത് അവര്‍ക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു. എന്നാല്‍ അവര്‍ നടത്തിയ പ്രത്യാക്രമണങ്ങളെ സി കമ്പനി ചെറുത്തു തോല്‍പ്പിച്ചു.

* അതേ സമയം തന്നെ 2 രജ്പുത്താന റൈഫിള്‍സിന്‍റെ കമാന്‍ഡിങ് ഓഫീസറായ കേണല്‍ എം ബി രവീന്ദ്രനാഥ് മേജര്‍ പി ആചാര്യക്ക് കീഴില്‍ എ കമ്പനിയുടെ ആക്രമണം അഴിച്ചു വിട്ട് പോയന്‍റ് 4590-യുടെ ബാക്കി ഭാഗങ്ങള്‍ തിരിച്ചു പിടിക്കാന്‍ ആരംഭിച്ചു.

* ടോലോലിങ് കുന്നുകള്‍ക്ക് മുകളിലുള്ള നമ്മുടെ തന്നെ സ്വന്തം സേനാ ദളങ്ങള്‍ക്ക് തൊട്ടരികില്‍ ആയിരുന്നു എങ്കിലും ഫലപ്രദമായ പീരങ്കി വെടി ഉതിര്‍ക്കല്‍ ഈ ലക്ഷ്യം കൈവരിക്കുന്നതിന് എളുപ്പമായി. അതേ സമയം തന്നെ ടോലോലിങിന്‍റെ വടക്കന്‍ ചെരിവുകളില്‍ നിന്ന് ശത്രു സൈന്യത്തെ തുരത്തുവാന്‍ ബി കമ്പനി നിയോഗിക്കപ്പെട്ടു.

* ഒടുവില്‍ ജൂണ്‍-13-ന് 2 രജ്പുത്താന റൈഫിള്‍സ് ടോലോലിങ് മുഴുവനായി തിരിച്ചു പിടിച്ചു.

നിര്‍ണായകമായ ഈ കഠിനമായ പോരാട്ടത്തില്‍ സുബ്ബേദാര്‍ ബന്‍ വാര്‍ ലാല്‍, കമ്പനി ഹവില്‍ദാര്‍ മേജര്‍ യശ്വീര്‍ സിങ്ങ്, ഹവില്‍ദാര്‍ സുല്‍ത്താന്‍ സിങ്ങ്, നര്‍വാരിയ, നായക് ദിഗേന്ദ്ര സിങ്ങ് എന്നിവര്‍ പ്രചോദനമേകുന്ന ധീരതയാണ് പ്രകടമാക്കിയത്.

ക്യാപ്റ്റന്‍ എന്‍ കെന്‍ഗുരൂസെ നല്‍കിയ ഒരു പ്രധാനപ്പെട്ട സംഭാവന ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു. കമാന്‍ഡോ പ്ലാറ്റൂണുകളോടൊപ്പം ചേര്‍ന്നു കൊണ്ട് ഹമ്പിനും ടോലോലിങിനും ഇടയില്‍ ഒരു തടസ്സം തീര്‍ത്തു കൊണ്ട് ശത്രു സൈന്യത്തിന്‍റെ പുതിയ വിഭാഗങ്ങള്‍ ഒന്നും തന്നെ ടോലോലിങിലേക്ക് എത്തുന്നില്ല എന്ന് ഉറപ്പാക്കുവാനുള്ള ദൗത്യം അദ്ദേഹത്തിനായിരുന്നു നല്‍കിയിരുന്നത്.

ടൈഗര്‍ കുന്നുകള്‍

* ചുറ്റുമുള്ള എല്ലാ മലനിരകളേയും കാൽചുവട്ടിലാക്കി തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്ന ഒന്നാണ് ടൈഗര്‍ കുന്നുകള്‍. ശ്രീനഗര്‍-കാര്‍ഗില്‍-ലെ ദേശീയ പാതയില്‍ നിന്നും 10 കിലോമീറ്റര്‍ വടക്ക് മാറിയാണ് നിലകൊള്ളുന്നതെങ്കിലും ഈ മലനിരകള്‍ക്ക് മുകളിലുള്ള ശത്രു സൈന്യത്തിന്‍റെ താവളം ദേശീയ പാതയുടെ പല ഭാഗങ്ങളിലും മേധാവിത്വം പുലര്‍ത്തി. ടോലോലിങ് തിരിച്ചു പിടിച്ചതിനു ശേഷം തൊട്ടടുത്ത സ്ഥലങ്ങളും തിരിച്ചു പിടിച്ച് കോട്ട പോലെ ഉള്ള ഈ താവളത്തില്‍ നിന്നും ശത്രു സൈന്യത്തെ പൂര്‍ണ്ണമായും തുരത്തുക എന്നുള്ളത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമായി മാറി.

* ദ്രാസ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ ഇടമായ ടൈഗര്‍ കുന്നുകളെ പോരാട്ടങ്ങളുടെ ആത്യന്തികമായ ഉച്ചകോടി എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ശ്രീനഗര്‍ ദേശീയ പാതക്കരികില്‍ തലയുയര്‍ത്തി നില്‍ക്കുന്നതിനാല്‍ വശങ്ങളിലൂടെയുള്ള പീരങ്കി പടയുടെ നീക്കങ്ങളേയും ആക്രമണങ്ങളേയും നിരീക്ഷിക്കുവാന്‍ ശത്രു സൈന്യത്തിന് വളരെ എളുപ്പമായി. ഈ കുന്ന് തിരിച്ചു പിടിക്കുന്നതിനായി 192 മൗണ്ടന്‍ ബ്രിഗേഡിന്‍റെ കമാന്‍ഡറായ ബ്രിഗേഡിയര്‍ എം പി എസ് ബജ്വ 18 ബ്രിഗേഡിയേര്‍സ്, 8 സിക്ക്, 2 നാഗ എന്നിവരോടൊപ്പം പീരങ്കി പട പിന്തുണയുമായി കൊണ്ടുള്ള സേനകളേയാണ് നിയോഗിച്ചത്.

* ആക്രമണം ആരംഭിച്ച ജൂലൈ-3-ന് ഏതാണ്ട് 120 ഫീല്‍ഡ്, മീഡിയം തോക്കുകളും, 122 എം എം മള്‍ട്ടി ബാരല്‍ ഗ്രാഡ് റോക്കറ്റ് ലോഞ്ചറുകളും മോര്‍ട്ടാറുകളും ചേര്‍ന്ന് ടൈഗര്‍ കുന്നുകളിലെ ശത്രുക്കള്‍ക്ക് മേല്‍ മരണവും നാശ നഷ്ടങ്ങളും വര്‍ഷിച്ചു.

* അതോടൊപ്പം തന്നെ വ്യോമസേനയും ജൂലൈ-2, 3 തീയതികളിലായി ടൈഗര്‍ കുന്നുകളെ ലക്ഷ്യം വെച്ച് പറക്കുകയും തങ്ങളുടെ ഈ ഓപ്പറേഷനിടയില്‍ നിരവധി തവണ ശത്രു സൈന്യത്തിനു മേല്‍ നേരിട്ട് ആക്രമണം അഴിച്ചു വിടുകയും ചെയ്തു.

* രണ്ട് പ്രധാനപ്പെട്ട തള്ളി നില്‍ക്കലുകള്‍ ഉണ്ട് ടൈഗര്‍ കുന്നുകള്‍ക്ക്. അതില്‍ ഒന്ന്, ടൈഗര്‍ കുന്നുകളുടെ പടിഞ്ഞാറ് ഭാഗത്തേക്ക് ഏതാണ്ട് 500 മീറ്റര്‍ തള്ളി നില്‍ക്കുന്നു. അതിനെ ഇന്ത്യാ ഗേറ്റ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത് എങ്കില്‍ രണ്ടാമത്തേതിന്‍റെ പേര് ഹെല്‍മറ്റ് എന്നാണ്.

* പാകിസ്ഥാന്‍റെ 12 നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്‍ററിയുടെ ഏതാണ്ട് ഒരു കമ്പനിയാണ് ഇവിടെ മൊത്തത്തില്‍ താവളമുറപ്പിച്ചിരുന്നത്.

* ജൂലൈ-3-ന് 18 ഗ്രെനേഡിയര്‍ വിഭാഗം വിവിധ തലങ്ങളില്‍ നിന്നും തങ്ങളുടെ ആക്രമണങ്ങള്‍ അഴിച്ചു വിടാന്‍ തുടങ്ങി. പീരങ്കി പടയുടേയും മോര്‍ട്ടാറുകളുടേയും തീ തുപ്പലിന്‍റെ പിന്തുണയോടു കൂടി മോശപ്പെട്ട കാലാവസ്ഥയും ഇരുട്ടും മറയാക്കി കൊണ്ടായിരുന്നു ഈ ആക്രമണം.

* ജൂലൈ-4-ന് അര്‍ധരാത്രിക്ക് ശേഷം 1.30-ന് 'നാവ്' എന്ന് വിളിക്കുന്ന മധ്യവര്‍ത്തിയായ താവളം എ കമ്പനി പിടിച്ചെടുത്തു.

* അതേ സമയം തന്നെ കിഴക്കു നിന്നുള്ള ആക്രമണത്തിന് ഡി കമ്പനിക്ക് ക്യാപ്റ്റന്‍ നിംബല്‍കര്‍ നേതൃത്വം നല്‍കി. അദ്ദേഹത്തിന്‍റെ നീക്കം ശത്രു സൈന്യത്തെ ആശ്ചര്യപ്പെടുത്തി. അല്‍പ്പ സമയത്തെ വെടിയുതിര്‍ക്കലിനു ശേഷം 'കണ്ഠം' എന്ന് വിളിക്കുന്ന പ്രദേശത്തിന്‍റെ കിഴക്കന്‍ ഭാഗം കൈവശപ്പെടുത്തുവാന്‍ ഡി കമ്പനിക്ക് വിജയകരമായി കഴിഞ്ഞു. ടൈഗര്‍ കുന്നുകളുടെ ഏതാണ്ട് 100 മീറ്റര്‍ ദൂരത്തിനുള്ളില്‍ കിടക്കുന്ന പ്രദേശമാണ് ഇത്.

* സി കമ്പനിയും, ലഫ്റ്റനന്‍റെ ബല്‍വാന്‍ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ഘടക് കമാന്‍ഡോ പ്ലാറ്റൂണും ചേര്‍ന്ന് ശത്രു സൈന്യത്തെ വീണ്ടും സ്തബ്ധരാക്കി. ഇത്തവണ ആക്രമണം ദുര്‍ഘടമായ വടക്ക് കിഴക്കന്‍ പര്‍വ്വത ശിഖരത്തിലായിരുന്നു. അതോടെ ടൈഗര്‍ കുന്നിന് 30 മീറ്റര്‍ അടുത്തുള്ള ഒരു പ്രദേശത്ത് അവര്‍ക്ക് നിലയുറപ്പിക്കാനായി.

* ജൂലൈ-4-ന് പുലര്‍ച്ചെ നാലു മണിയോടു കൂടി, വളരെ ശ്രദ്ധയോടെ നടത്തിയ പീരങ്കി പടയുടെ ബോംബ് വര്‍ഷങ്ങള്‍ക്ക് ശേഷം, സച്ചിന്‍ നിംബല്‍ക്കറും ബല്‍വാന്‍ സിങ്ങും തങ്ങളുടെ ഭടന്മാര്‍ക്കൊപ്പം ടൈഗര്‍ കുന്നുകള്‍ക്ക് സമീപം എത്തി. ഒരു വലിയ കിഴുക്കാം തൂക്കായ മലഞ്ചെരിവ് അതി സാഹസികമായി കയറി കൊണ്ടാണ് അവര്‍ ശത്രുവിനെ അല്‍ഭുതപ്പെടുത്തിയത്. പിന്നീട് നേര്‍ക്കു നേരുള്ള ഒരു പോരാട്ടത്തിനു ശേഷം തങ്ങളുടെ ലക്ഷ്യം അവര്‍ പിടിച്ചടക്കി.

* 18 ഗ്രെനേഡിയേഴ്‌സ് ടൈഗര്‍ കുന്നിനു മുകള്‍ ഭാഗം സം രക്ഷിച്ചു നിര്‍ത്തിയെങ്കിലും അവരുമായി ബന്ധം സ്ഥാപിച്ചെടുക്കുക എളുപ്പമായിരുന്നില്ല. തുടക്കത്തിലെ അല്‍ഭുതം വിട്ടു മാറിയപ്പോള്‍ പാക്കിസ്ഥാന്‍ സൈന്യം പ്രത്യാക്രമണം ആരംഭിച്ചു.

* പടിഞ്ഞാറന്‍ ഗിരി ശിഖരത്തിലെ വിതരണ കണ്ണികള്‍ തടസ്സമില്ലാതെ തുടര്‍ന്നില്ലെങ്കില്‍ ടൈഗര്‍ കുന്നുകളില്‍ നിന്നും ശത്രു സൈന്യത്തെ പൂര്‍ണ്ണമായും തുരത്തുക സാധ്യമല്ല എന്നുള്ള കാര്യം 8 മൗണ്ടന്‍ ഡിവിഷന്‍ തിരിച്ചറിഞ്ഞു.

* മൊഹീന്ദര്‍ പുരിയും എം പി എസ് ബജ് വയും 8 സിക്ക് വിഭാഗത്തിന് ആക്രമണം ആരംഭിക്കുവാനും ഹെല്‍മറ്റ് പിടിച്ചെടുക്കുവാനും ഉത്തരവ് നല്‍കി. പടിഞ്ഞാറന്‍ ഗിരി ശിഖരത്തില്‍ ഉണ്ടായിരുന്ന ഹെല്‍മറ്റും ഇന്ത്യാ ഗേറ്റും ഒരുപോലെ പിടിച്ചടക്കേണ്ടതുണ്ടായിരുന്നു.

* ടൈഗര്‍ കുന്നുകളുടെ പടിഞ്ഞാറന്‍ ശിഖരം 1.5 കിലോമീറ്ററോളം നീളത്തിലുണ്ട്. 8 സിക്ക് വിഭാഗത്തെ വിന്യസിച്ചിരിക്കുന്ന ഈ ശിഖരത്തിലേക്ക് കടക്കുവാനുള്ള വഴി ചെങ്കുത്തായ പാറക്കെട്ടുകളിലൂടേയാണ് പോകുന്നത്.

* മേജര്‍ രവീന്ദ്ര സിങ്ങും, ലഫ്റ്റനന്റ് ആര്‍ കെ ഷെരാവത്തും നയിക്കുന്ന 4 ജെ സി ഒ മാരും 52 ഭടന്മാരും ഉള്‍കൊള്ളുന്ന സിക്ക് വിഭാഗത്തിന്റെ ഒരു അധിക ദളത്തിന് കടുത്ത പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യാ ഗേറ്റ് പിടിച്ചെടുക്കുവാന്‍ കഴിഞ്ഞു.

* കനത്ത ആള്‍ നാശം നേരിടേണ്ടി വന്നു എങ്കിലും 8 സിക്ക് വിഭാഗം തങ്ങളുടെ ഹെല്‍മറ്റ് വരെയുള്ള മുന്നേറ്റ വിജയം മുതലെടുത്തു കൊണ്ട് ജൂലൈ-5-ന് ലക്ഷ്യ സ്ഥാനം പിടിച്ചെടുത്തു.

* ജൂലൈ-8-ആയപ്പോഴേക്കും ടൈഗര്‍ കുന്നുകള്‍ തിരിച്ചു പിടിക്കുക എന്നുള്ള ലക്ഷ്യം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കഴിയുകയും 18 ഗ്രെനേഡിയേഴ്‌സ് ടൈഗര്‍ കുന്നിനു മുകളില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയും ചെയ്തു.

മൂന്ന് മുഖക്കുരുകള്‍ (ത്രീ പിമ്പിൾസ്) മേഖല: കുത്തനെയുള്ള മലനിരകളിലാണ് മൂന്ന് മുഖക്കുരുകള്‍ എന്ന് വിളിക്കുന്ന ഒരു കൂട്ടം മേഖല സ്ഥിതി ചെയ്യുന്നത്. ടോലോലിങ്നാലക്ക് പടിഞ്ഞാറ് മാര്‍ക്ക് പോള്‍ മലയിടുക്ക് നിരകളില്‍ പോയന്റ് 5100-ല്‍ സ്ഥിതി ചെയ്യുന്നു ഈ മേഖല. ദേശീയ പാത, ദ്രാസ് ഗ്രാമം, സാന്‍ഡോ നാല എന്നിവക്കരികില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ് മൂന്ന് മുഖക്കുരുകള്‍. മൊട്ടക്കുന്ന്, തനിച്ച് നില്‍ക്കുന്ന മറ്റൊരു കുന്ന്, മൂന്ന് മുഖക്കുരുകള്‍ എന്നിവയാണ് ഈ പ്രദേശത്തിന്‍റെ മൂന്ന് പ്രത്യേകതകള്‍.

ഓപ്പറേഷനുകള്‍

* ആക്രമണം ആരംഭിക്കുന്നതിനു മുന്‍പുള്ള രണ്ട് മണിക്കൂര്‍ നേരം മുഴുവന്‍ 20 പീരങ്കി പട യൂണിറ്റുകള്‍ (ഏതാണ്ട് 120 തോക്കുകള്‍, മോര്‍ട്ടാറുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍) ലക്ഷ്യ സ്ഥാനത്തിനു നേരെ ഉഗ്ര സ്‌ഫോടക ശേഷിയുള്ള ബോംബുകള്‍ ഉതിര്‍ത്തു കൊണ്ടേയിരുന്നു.

* മേജര്‍ മോഹിത് സക്‌സേനയുടെ നേതൃത്വത്തിലുള്ള ഡി കമ്പനിയും, മേജര്‍ പി ആചാര്യയുടെ നേതൃത്വത്തിലുള്ള എ കമ്പനിയും ആക്രമണത്തിനായി മുന്നോട്ട് നീങ്ങി. നിരവധി ആളപായം ഉണ്ടായെങ്കിലും അര്‍ദ്ധരാത്രിയോടു കൂടി അവര്‍ക്ക് മൊട്ടക്കുന്നിനു മുകളില്‍ താവളമുറപ്പിക്കാന്‍ കഴിഞ്ഞു.

* കമ്പനി കമാന്‍ഡറായ മേജര്‍ ആചാര്യയും, ക്യാപ്റ്റന്‍ വിജയന്‍ താപ്പറും വ്യക്തിപരമായി തന്നെ ഈ ആക്രമണത്തെ നയിച്ചു. രണ്ട് ഓഫീസര്‍മാര്‍ക്കും ഗുരുതരമായ പരിക്കുകള്‍ ഏറ്റെങ്കിലും അവര്‍ തങ്ങളുടെ ഭടന്മാരെ തുടര്‍ന്നും മുന്നോട്ട് നയിച്ചു. രണ്ടു പേരും വിജയം വരിച്ചുവെങ്കിലും അതിനിടയില്‍ ഇരുവരും രക്തസാക്ഷിത്വം വരിച്ചു.

* രണ്ട് ഓഫീസര്‍മാരെ നഷ്ടപ്പെട്ടുവെങ്കിലും എ കമ്പനിയില്‍ ബാക്കിയുള്ള ഭടന്മാര്‍ അതിവേഗം നീങ്ങി കൊണ്ട് തങ്ങളുടെ താവളം കാത്തു സൂക്ഷിച്ചു. ഇതിനിടയില്‍ ശത്രു പക്ഷത്തു നിന്നുണ്ടായ ഒരു പ്രത്യാക്രമണം നമ്മുടെ സ്വന്തം മീഡിയം തോക്കുകള്‍ ഉപയോഗിച്ച് ലക്ഷ്യം തെറ്റാതെ തീ തുപ്പി കൊണ്ട് ചെറുത്തു.

* ബി കമ്പനി പിന്നീട് എ കമ്പനിയുമായി മൊട്ടക്കുന്നില്‍ സംഗമിച്ചു. അവിടെ നിന്നും മൂന്ന് മുഖക്കുരുക്കളെ തൊട്ടടുത്ത് നിന്ന് നിരീക്ഷിക്കുവാന്‍ പറ്റും എന്നതിനാല്‍ ലക്ഷ്യം തെറ്റാതെയുള്ള പീരങ്കി വെടി വെയ്പ്പുകളിലൂടെ ശത്രു പക്ഷത്തിന്റെ താവളത്തെ നിലം പരിശാക്കി.

* എന്നാല്‍ ശത്രുവിന്റെ എം എം ജി കളുടെ പരിധിയിൽ അയിരുന്ന ചെങ്കുത്തായ പാറയിടുക്കുകള്‍ ഉള്ള ദുര്‍ഗമമായ ഇടമായിരുന്നു ഒറ്റപ്പെട്ട് നില്‍ക്കുന്ന കുന്ന്.

* നല്ല നിലാവുള്ള രാത്രിയായിരുന്നതിനാല്‍ ഓപ്പറേഷനുകള്‍ വളരെ കടുത്തതായി മാറി.

* എന്നാല്‍ ശത്രുവിന്‍റെ ശ്രദ്ധയില്‍ പെടാതെ അതി ദുര്‍ഘടമായ മലയിടുക്കുകളിലൂടെ മോഹിത് സക്‌സേന തന്റെ കമ്പനിയെ നയിച്ചു. തെക്ക് ഭാഗത്തു കൂടി അദ്ദേഹം ശത്രു താവളങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടു. ഇങ്ങനെ ആക്രമണം അഴിച്ചു വിടുന്നതിനായി അദ്ദേഹത്തിന് 200 അടി ഉയരമുള്ള ഒരു പാറക്കെട്ടിലൂടെ അള്ളി പിടിച്ച് കയറേണ്ടി വന്നു. അദ്ദേഹത്തിന്‍റെ ധീരമായ നേതൃത്വം ഒറ്റപ്പെട്ട കുന്ന് പിടിച്ചെടുക്കുവാന്‍ ഭടന്മാര്‍ക്ക് പ്രചോദനമായി. റൈഫിള്‍ മെന്‍ ജയ് റാമും ക്യാപ്റ്റന്‍ എന്‍ കെന്‍കുരുസെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

* ജൂണ്‍-29-ന് അവര്‍ മൂന്ന് മുഖക്കുരുകള്‍ വിട്ടൊഴിഞ്ഞു പോന്നു.

പോയിന്‍റ് 5140 പിടിച്ചെടുക്കല്‍

* ഈ ലക്ഷ്യ സ്ഥാനം വളരെ വലുതാണെന്നതിനാല്‍ വ്യത്യസ്ത ദിശകളിലൂടെയുള്ള ആക്രമണങ്ങള്‍ അഴിച്ചു വിട്ടു കൊണ്ട് ഇവിടം പിടിച്ചെടുക്കാനാണ് ബ്രിഗേഡ് ആസൂത്രണം നടത്തിയത്.

* കിഴക്ക് ഭാഗത്തു കൂടെ 18 ഗഡ്വാള്‍ റൈഫിള്‍സും, തെക്ക് പടിഞ്ഞാറ് വഴി 1 നാഗയും, തെക്ക് ഭാഗത്ത് കൂടെ 13 ജെ എ കെ റൈഫിള്‍സും ആക്രമണം അഴിച്ചു വിട്ടു.

* ജൂണ്‍-19-ന് 13 ജെ എ കെ റൈഫിള്‍സിന്‍റെ ബി, ഡി കമ്പനികള്‍ പോയിന്‍റ് 5140 ലേക്ക് നീളുന്ന തെക്കു ഭാഗത്തെ ചരിവ് കയറി തുടങ്ങി. അവര്‍ ശരിക്കും ശത്രുക്കളെ അല്‍ഭുതപ്പെടുത്തി. ഈ പോരാട്ടത്തില്‍ ക്യാപ്റ്റന്‍ വിക്രം ഭത്ര അസാധാരണമായ കഴിവുകള്‍ പുറത്തെടുത്തു കൊണ്ട് നേരിട്ടുള്ള ഒരു ഏറ്റുമുട്ടലില്‍ നാല് ശത്രു ഭടന്മാരെ വധിച്ചു. തന്‍റെ കമാന്‍ഡിങ്ങ് ഓഫീസര്‍ക്ക് അദ്ദേഹം അയച്ച വിജയ സൂചനയും സന്ദേശവും ഇതായിരുന്നു – “യെ ദില്‍ മാംഗെ മോര്‍,'' (ഈ ഹൃദയം ഇനിയും ആഗ്രഹിക്കുന്നു).

* പോയിന്‍റ് 5140-നു നേരെയുള്ള അവസാന ആക്രമണത്തെ നയിച്ചത് ക്യാപ്റ്റന്‍ എസ് എസ് ജംവാല്‍ ആയിരുന്നു. ജൂണ്‍-20 പ്രഭാതത്തോടു കൂടി 7 സംഗാറുകളും(നിരീക്ഷിക്കാനും വെടിയുതിർക്കാനുമായി സ്ഥാപിക്കുന്ന സംരക്ഷിത ഇടം) ക്ലിയര്‍ ചെയ്യുകയും പോയന്റ് 5140-ല്‍ നിന്നും പാക്കിസ്ഥാന്‍ കാരെ പൂര്‍ണമായും തുരത്തുകയും ചെയ്തു.

മഷ്‌കോ താഴ്‌വര

മഷ്‌കോ താഴ്‌വര - പാകിസ്ഥാന്‍ സൈന്യം കൈയ്യടക്കി വെച്ചിരുന്ന മഷ്‌കോ താഴ്‌വരയിലെ കുന്നുകളില്‍ ഏറ്റവും നിര്‍ണ്ണായകമായിരുന്നത് പോയന്റ് 4875 ആയിരുന്നു.

പോയിന്‍റ് 4875

ഈ കൊടുമുടിയുടെ പ്രാധാന്യം - മൊഗാല്‍പുരയില്‍ നിന്നും ദ്രാസ് വരെയുള്ള ദേശീയ പാതയുടെ ഏതാണ്ട് 30 കിലോമീറ്റര്‍ ദൂരത്തില്‍ നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ തലയുയര്‍ത്തി താഴോട്ട് ചെരിവായി നില്‍ക്കുകയാണ് ഈ മലമ്പ്രദേശം. മതായിനില്‍ നിന്ന് ദ്രാസ് വരെയുള്ള വാഹനങ്ങളുടെ നീക്കങ്ങള്‍ എല്ലാം തന്നെ പാകിസ്ഥാന്‍റെ പീരങ്കി പടയ്ക്ക് വളരെ എളുപ്പം കണ്ടു പിടിക്കാന്‍ കഴിയുമായിരുന്നു. അതിനാല്‍ ഇരുട്ടിന്‍റെ മറവില്‍ മാത്രമേ നീക്കം സാധ്യമാകുമായിരുന്നുള്ളൂ.

ഓപ്പറേഷന്‍

* ഈ ലക്ഷ്യം നേടിയെടുക്കാനുള്ള ഉത്തരവാദിത്തം ഏല്‍പ്പിച്ചിരുന്നത് 13 ജെ എ കെ റൈഫിള്‍സിനായിരുന്നു. പോയിന്‍റ് 4875 ന് അരികെ തന്നെയുള്ള തുറസായ കുന്നിനു നേരെ പീരങ്കി പടയുടെ ആക്രമണത്തോടെയാണ് ജൂലൈ-4-ന് ഈ യുദ്ധം ആരംഭിക്കുന്നത്. പോയന്റ് 4875 ലേക്ക് നീളുന്ന ഗിരിശിഖരത്തിന്‍റെ കിഴക്കന്‍ താഴ്‌വരകളില്‍ ഉണ്ടായിരുന്ന ശത്രു സൈന്യത്തിന്‍റെ ഒരു ഭാഗം ഈ പ്രദേശങ്ങളിലും ഉണ്ടായിരുന്നു. മേജര്‍ ഗുര്‍ പ്രീത് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സി കമ്പനി പടിഞ്ഞാറന്‍ ചരിവുകളിലൂടെ അതേ ശിഖരത്തില്‍ മുന്നോട്ട് നീങ്ങി. പീരങ്കി പടയുടെ ആക്രമണം കഴിഞ്ഞതോടു കൂടി ഫയര്‍ ബേസില്‍ നിന്നുള്ള (ക്യാപ്റ്റന്‍ വിക്രം ഭത്രയുടെ കമാന്‍ഡിലുള്ളത്) എം എം ജി എസുകള്‍ ആക്രമണം നടത്തുന്ന കമ്പനികള്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശം നിലനിര്‍ത്തി കൊണ്ടു പോകുന്നതിന് സഹായം എന്ന നിലയില്‍ ട്രേസര്‍ റൗണ്ടുകള്‍ ഉതിര്‍ത്തു കൊണ്ടിരുന്നു.

* ഇരു ഭാഗങ്ങളില്‍ നിന്നുമായി ആക്രമണം അഴിച്ചു വിട്ടതിലൂടെ ശത്രുവിന്‍റെ ശ്രദ്ധയെ വിഭജിക്കുവാന്‍ ബെറ്റാലിയനു കഴിഞ്ഞു. എന്നാല്‍ ലക്ഷ്യ സ്ഥാനത്തിനു വളരെ അടുത്ത് ഇരു കമ്പനികളും എത്തിയപ്പോള്‍ വളരെ കൃത്യതയുള്ള ചെറു ആയുധങ്ങളും, പോയന്റ് 4875-ല്‍ നിന്നുള്ള എം എം ജി എസ് വെടിയുതിര്‍ക്കലും ചേര്‍ന്ന് അവരെ അനങ്ങാൻ അനുവദിച്ചില്ല.

* എന്നാല്‍ പകല്‍ വെളിച്ചം വന്നതോടെ ഭടന്മാര്‍ മല മുകളിലെ തുറസായ സ്ഥലത്ത് തങ്ങള്‍ കുടുങ്ങി പോയതായി തിരിച്ചറിഞ്ഞു.

* എ കമ്പനിയുടേയും സി കമ്പനിയുടേയും മുന്നണി നിരീക്ഷണ ഓഫീസറായ യഥാക്രമം ക്യാപ്റ്റന്‍ ബി എസ് റാവത്തും, ക്യാപ്റ്റന്‍ ഗണേഷ് ഭട്ടും പിന്നീട് ലക്ഷ്യ സ്ഥാനത്തേക്ക് നിരവധി മണിക്കൂര്‍ നേരം പീരങ്കി വെടിയുണ്ടകള്‍ വര്‍ഷിച്ചു കൊണ്ടേയിരുന്നു. ശത്രുവിന്‍റെ ചില സംഗാറുകള്‍ നശിപ്പിക്കുന്നതിനായി ഫഖോട്ട് മിസൈലുകളും ഉപയോഗിച്ചു. ശത്രുവിന്റെ താവളത്തെ വീണ്ടും ഈ കമ്പനി ആക്രമിക്കുകയും ജൂലൈ-5 വൈകുന്നേരത്തോടു കൂടി തുറസായ മല മുകള്‍ പിടിച്ചെടുക്കാന്‍ കഴിയുകയും ചെയ്തു.

* റൈഫിള്‍ മാന്‍ സഞ്ജയ് കുമാറും ശ്യാം സിങ്ങും നേരിട്ടുള്ള ഏറ്റുമുട്ടലുകളില്‍ അസാധാരണമായ ധീരതയാണ് പ്രകടമാക്കിയത്. എന്നാല്‍ അടുത്ത ദിവസം ഈ ഭടന്മാര്‍ക്ക് നേരെ ശത്രു പക്ഷം കനത്ത പീരങ്കിഷെല്ലിങ്ങും ഇടക്കിടെയുള്ള എം എം ജി വെടി വെയ്പ്പും നടത്തി കൊണ്ടിരിന്നു. അതോടെ മേജര്‍ വികാസ് വോറയുടേയും ക്യാപ്റ്റന്‍ വിക്രം ഭതയുടേയും നേതൃത്വത്തിലുള്ള അധിക സൈന്യത്തിന്റെ സേവനം അയച്ചു. ലക്ഷ്യ സ്ഥാനത്തിനടുത്ത് കനത്ത തോതിലുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.

* പോയിന്‍റ് 4875-ന്‍റെ വടക്ക് തൊട്ടടുത്ത് കിടക്കുന്ന ശത്രുവിന്‍റെ പ്രദേശം ഉടന്‍ പിടിയിലാവും എന്ന് ഏതാണ്ട് വ്യക്തമായി. ഈ ലക്ഷ്യം മുന്നോട്ട് കൊണ്ടു പോകുവാന്‍ വിക്രം ഭത്ര സ്വയം തയ്യാറാവുകയും ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത് വരെ തന്‍റെ ഭടന്മാരെ നയിക്കുകയും ചെയ്തു. എന്നാല്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കിന്നതിന്‍റെ ഭാഗമായി അദ്ദേഹത്തിനു തന്‍റെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു.

* നീണ്ടു നിന്ന പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ വന്‍ തോതില്‍ പാക്കിസ്ഥാന്‍ സൈനികരുടെ മൃതശരീരങ്ങള്‍ കണ്ടെടുക്കപ്പെട്ടു.

* തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനുള്ള ഈ പോരാട്ടത്തില്‍ 13 ജെ കെ റൈഫിള്‍സിനെ തുടര്‍ന്നും 2 നാഗയേയും 17 ജാട്ടിനേയും സഹായിക്കാന്‍ വിന്യസിച്ചു.

സുലു ശിഖരം

എല്‍ ഒ സി യുടെ തങ്ങളുടെ ഭാഗത്തേക്ക് പൂര്‍ണ്ണമായും പിന്‍ വാങ്ങുവാനുള്ള കരാര്‍ മാനിക്കുന്ന കാര്യത്തില്‍ പാക്കിസ്ഥാന്‍ സൈന്യം പരാജയപ്പെട്ടപ്പോള്‍ പ്രതിരോധത്തിന്‍റെ പോക്കറ്റുകള്‍ ഒഴിപ്പിച്ചെടുക്കുന്നതിനായി വീണ്ടും ഓപ്പറേഷനുകള്‍ ആരംഭിച്ചു.

സുലു ശിഖരത്തിന്‍റെ പ്രാധാന്യം: മഷ്‌കോ മേഖലയിലാണ് സുലു ശിഖരം സ്ഥിതി ചെയ്യുന്നത്. മൂന്നും കൂടിയ ഇടം, സുലു മലയിടുക്ക് നിര, സാന്‍ഡോ മുകള്‍തട്ട് എന്നിവയായിരുന്നു സുലു ശിഖരത്തിന്‍റെ പ്രധാന സവിശേഷതകള്‍. എല്‍ ഒ സി ക്ക് അപ്പുറത്തുള്ള മേഖലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇടമാണ് ഇത്.

* 192 മൗണ്ടന്‍ ബ്രിഗേഡിന്‍റെ കമാന്‍ഡറായ ബ്രിഗേഡിയര്‍ എം പി എസ് ബജ്വ ആണ് ഈ ആക്രമണം ആസൂത്രണം ചെയ്തത്. രണ്ട് ഘട്ടങ്ങളായി തിരിച്ചു ആക്രമണത്തെ. ഒന്നാം ഘട്ടത്തിന്‍റെ ഭാഗമായി മൂന്നും കൂടിയ ഇടം പിടിച്ചെടുക്കുവാന്‍ 3/3 ഗൂര്‍ഖാ റൈഫിള്‍സിനെ നിയോഗിച്ചു.

* ക്യാപ്റ്റന്‍ ഹേമങ്ക് ഗുരുങ്ങിന്‍റെ നേതൃത്വത്തിലുള്ള സി കമ്പനി ആക്രമണത്തിനു നേതൃത്വം നല്‍കി കൊണ്ട് ജൂലൈ-22-ന് ഈ ഓപ്പറേഷന്‍ ആരംഭിച്ചു. അദ്ദേഹത്തിനു ഗുരുതരമായ പരുക്കേറ്റപ്പോള്‍ മേജര്‍ എസ് സൈനി, സെക്കന്റ് ഇന്‍ കമാന്‍ഡ്, ആ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി മുന്നോട്ട് വന്നു.

* ക്യാപ്റ്റന്‍ അമിത് ഔളും (56 മൗണ്ടന്‍ ബ്രിഗേഡിന്‍റെ കമാന്‍ഡറായ ബ്രിഗേഡിയര്‍ എ എന്‍ ഔളിന്‍റെ മകന്‍) റൈഫിള്‍മാന്‍ ധന്‍ ബഹാദൂര്‍, ദിനേഷ് ഗുരുങ്ങ് എന്നിവര്‍ ശത്രുവിനെ തുരത്തി സംഗാറുകള്‍ ഒഴിപ്പിച്ചെടുക്കുന്നതിനായി അസാധാരണമായ ധീരതയാണ് പുറത്തെടുത്തത്.

* ഈ സമയത്ത് മേജര്‍ പല്ലവ് മിശ്രയുടെ നേതൃത്വത്തിലുള്ള ഡി കമ്പനി സുലു ശിഖരത്തിലെ താവളത്തെ ആക്രമിക്കുവാന്‍ വേണ്ടി മുന്നോട്ട് കുതിച്ചു. മുന്നണി നിരീക്ഷണ ഓഫീസര്‍ ക്യാപ്റ്റന്‍ നന്ദന്‍ സിങ്ങ് മിശ്ര (സി കമ്പനി) അപ്പോള്‍ മൂന്നും കൂടിയ ഇടത്തിനു നേരെയുള്ള ആക്രമണം നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹം സ്വയം ഡി കമ്പനിയോടൊപ്പം ചേര്‍ന്നു.

* അദ്ദേഹം വളരെ ഫലപ്രദമായ രീതിയില്‍ പീരങ്കി വെടിയുണ്ടകള്‍ ഉതിര്‍ത്തു കൊണ്ട് ശത്രു സൈന്യത്തിനു തൊട്ടടുത്ത് എത്തുവാന്‍ ആക്രമണ ദളത്തിനു വഴിയൊരുക്കി. കടുത്ത പ്രതിരോധം ഉണ്ടായിട്ടും 24 ജൂലൈയില്‍ ഡി കമ്പനി തങ്ങളുടെ ലക്ഷ്യ സ്ഥാനം പിടിച്ചെടുത്തു.

* ഒരു ഫയര്‍ ബേസ് സുരക്ഷ ഒരുക്കി കൊണ്ടിരുന്നപ്പോല്‍ 9 പാര (എസ് എഫ്) രണ്ടാം ഘട്ട ആക്രമണം അഴിച്ചു വിട്ടു.

* 3/3 ഗൂര്‍ഖാ റൈഫിള്‍സില്‍ നിന്നുള്ള സൈനിക സംഘത്തെ ചേര്‍ത്തു കൊണ്ട് 9 പാരയെ (എസ് എഫ്) ശക്തിപ്പെടുത്തി. ഇവര്‍ ഒരുമിച്ച് ശത്രുവിനെ സുലു ശിഖരത്തില്‍ നിന്നും തുരത്തി. ഈ നടപടിയില്‍ സുധീര്‍ കുമാറും നായക് കൗശല്‍ യാദവും അസാധാരണമായ ധീരതയാണ് കാട്ടിയത്.

ബതാലിക് മേഖല: ഈ ഭാഗത്ത് ആരുടേതുമല്ലാത്ത ഏതാണ്ട് 8-10 കിലോമീറ്റര്‍ ഉള്ളിലേക്ക് പാക്കിസ്ഥാന്‍ നുഴഞ്ഞു കയറിയിട്ടുണ്ടായിരുന്നു. ജുബ്ബര്‍-കുർക്കത്താങ്ങ്-ഖലുബര്‍, പോയന്റ് 5203-ചുരുബാര്‍ പോ എന്നിങ്ങനെയുള്ള മലയിടുക്കുകള്‍ 15000 അടി മുതല്‍ 16800 അടി വരെ ഉയരമുള്ളവയാണ്.

ഖലുബര്‍

ഖലുബറിന്‍റെ പ്രാധാന്യം

* പത്മ ഗോ-ഖലുബര്‍ മലയിടുക്ക് നിരകള്‍ കിഴക്ക് ജങ് ലുങ് പാക്കരികില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഗ്രാഗ്രിയോ നാലെയാണ് പടിഞ്ഞാറു ഭാഗത്തുള്ളത്. അതേ സമയം കുഗര്‍താങ്ങ് അതിന്‍റെ ദക്ഷിണ പടിഞ്ഞാറ് ഭാഗമാണ്. ശത്രുവിന്‍റെ തന്ത്രപരമായ താവളം മുന്തോ ദലോ വടക്ക് പടിഞ്ഞാറും കിടക്കുന്നു.

* ബതാലിക് മേഖലയിലെ ശത്രുവിന്റെ പ്രതിരോധങ്ങളുടെ കേന്ദ്രമാണ് ഖലൂബര്‍ മലയിടുക്ക്.

ഓപ്പറേഷനുകള്‍

* ജൂണ്‍-30-ന് ഖലൂബറിനു നേരെയുള്ള ആദ്യ ആക്രമണം 22 ഗ്രനേഡിയേഴ്‌സ് ആരംഭിച്ചു. വികാസ് ബെറ്റാലിയനില്‍ നിന്നുള്ള (തിബത്ത് വംശജരായ ഭടന്മാരുള്ള സൈനിക ദളം) വിദഗ്ധരായ മൂന്ന് മല കയറ്റക്കാര്‍ കുത്തനെയുള്ള ദുര്‍ഗമമായ കയറ്റത്തില്‍ തങ്ങളുടെ ആക്രമണം നടത്തുവാന്‍ 22 ഗ്രനേഡിയേഴ്‌സിനെ സഹായിച്ചു. പോയന്‍റ് 5287-ന് തെക്ക് ഖലൂബര്‍ മലയിടുക്ക് നിരകളിലുള്ള രണ്ട് ചെറിയ താവളങ്ങള്‍ക്ക് മേല്‍ ആധിപത്യം ഉറപ്പിക്കുവാന്‍ ശത്രു സൈന്യത്തിന്‍റെ കടുത്ത പ്രതിരോധത്തെ മറി കടക്കേണ്ടി വന്നു അവര്‍ക്ക്. എന്നാല്‍ പിന്നീട് മുന്നോട്ട് നീങ്ങുവാന്‍ ഈ ബെറ്റാലിയന് കഴിഞ്ഞില്ല. എന്നാല്‍ മേജര്‍ അജിത് സിങ്ങിന്‍റെ കമ്പനിക്ക് എല്ലാ പ്രതിബന്ധങ്ങളേയും മറി കടന്നു കൊണ്ട് അവിടെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞു. അധികം താമസിയാതെ തന്നെ ഗ്രനേഡിയേഴ്‌സ് കാത്തു സൂക്ഷിച്ച പ്രദേശങ്ങളിലേക്ക് കൂടുതല്‍ റിസര്‍വ് ബറ്റാലിയനുകളെ അയച്ച് അത് വിശാലമാക്കുകയും ഖലൂബര്‍ പിടിച്ചെടുക്കുവാന്‍ മുന്നോട്ട് നീങ്ങുകയും ചെയ്തു.

* തുടക്കത്തിലെ ഓപ്പറേഷനുകളില്‍ പങ്കെടുക്കുന്നതിനായി മേയ്-9-ന് ബതാലിക് മേഖലയില്‍ 1/11 ഗൂര്‍ഖാ റൈഫിള്‍സ് ബെറ്റാലിയനെ കൊണ്ടു വന്നിരുന്നു. ജൂണ്‍ അവസാനത്തോടു കൂടി 1/11 ഗൂര്‍ഖാ റൈഫിള്‍സ് ജുബ്ബറിലും ചുരുബാര്‍ സിസ്‌പോയിലും ഖലുബാര്‍ മലയിടുക്കുകളുടെ പടിഞ്ഞാറു ഭാഗത്തുമുള്ള ശത്രുവിന്‍റെ പ്രതിരോധങ്ങളെ ക്ഷയിപ്പിക്കുന്നതില്‍ സജീവമായി നിലകൊണ്ടു. എന്നാല്‍ ജൂലൈ-2ന് ഈ ബറ്റാലിയന്‍ എല്‍ദോറില്‍ നിന്നും പോയിന്‍റ് 4812-ന്‍റെ കാല്‍ ചുവട്ടില്‍ ഉള്ള ഒരു മുന്നണി സമ്മേളന പ്രദേശത്ത് എത്തി. തൊട്ടടുത്ത ദിവസം സംയുക്ത ആക്രമണം പൂര്‍ത്തീകരിച്ചു. അതേ സമയം തന്നെ ഫീല്‍ഡ്, ബൊഫോഴ്‌സ്, 130 എം എം അത്യുഗ്ര സ്‌ഫോടക ശേഷിയുള്ള ഷെല്ലുകള്‍ എന്നിവയുള്‍പ്പെടുന്ന ബ്രിഗേഡിന്‍റെ പീരങ്കി പട ശത്രുവിന്‍റെ സംഗാറുകളെ തകര്‍ക്കുകയും അവരുടെ വാര്‍ത്താ വിനിമയ വിതരണ ലൈനുകള്‍ തടസപ്പെടുത്തുകയും ചെയ്തു. ഏതാണ്ട് 7 മണിക്കൂറോളം ഒരു മല അടിവാരത്തിലൂടെ കയറി കൊണ്ട് ഗൂര്‍ഖകള്‍ തങ്ങളുടെ ലക്ഷ്യ സ്ഥാനമായ ഖലൂബര്‍ മലയിടുക്കിലെത്തി. യുദ്ധത്തിന്‍റെ ഈ ഭാഗങ്ങളില്‍ സൈനികരുടെ വീര പരിവേഷത്തോടെയുള്ള ഉശിര് പ്രകടമാവുകയുണ്ടായി.

* ആ മേഖലയിലെ ബംഗറുകളും, ഖലൂബറിന് തെക്കുള്ള ശത്രുവിന്‍റെ അടുത്ത താവളവും ലഫ്റ്റനന്റ് മനോജ് കുമാര്‍ പാണ്ഡെയുടെ നേതൃത്വത്തിലുള്ള സൈന്യം പിടിച്ചെടുത്തത് ഖലൂബര്‍ പിടിച്ചെടുക്കുന്നതിലേക്ക് വഴി തെളിച്ചു.

* കമാന്‍ഡിങ്ങ് ഓഫീസര്‍ കേണല്‍ ലളിത് റായ് 22 ഗ്രനേഡിയേഴ്‌സിന്‍റെ അജിത് സിങ്ങുമായി കൈകോര്‍ത്തു. അപ്പോഴേക്കും ലളിത് റായുടെ കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ അദ്ദേഹം തന്റെ നേതൃത്വം തുടരുകയും അദ്ദേഹത്തിന്റെ ഭടന്മാര്‍ അടുത്ത 3 ദിവസം തുടര്‍ച്ചയായി ശത്രു സൈന്യവുമായി തൊട്ടടുത്ത് നിന്നുകൊണ്ട് പോരാടി കൊണ്ടിരുന്നു.

* നായ്ക് ഗ്യാനേന്ദ്ര കുമാര്‍ റായ്, ഹവില്‍ദാര്‍ ബീം ബഹാദൂര്‍ ദവന്‍ എന്നിവര്‍ ആണ് ധീരമായി പോരാടിയ മറ്റ് ചിലര്‍. ജൂലൈ-6 ഓടു കൂടി ഈ ബെറ്റാലിയന്‍ ഖലൂബറില്‍ നിന്നും ശത്രു സൈന്യത്തെ തുരത്തുകയും തെക്ക് ഭാഗത്ത് വിന്യസിച്ചിരുന്ന 12 ജെ എ കെ ലൈറ്റ് ഇന്‍ഫെന്ററിയുമായി കൂടി ചേരുകയും ചെയ്തു.

* ശത്രുവിന് കനത്ത ആള്‍ നാശം സംഭവിക്കുകയും അമേരിക്കന്‍ നിര്‍മിത സ്റ്റിങ്ങര്‍ മിസൈലുകള്‍ അടക്കമുള്ള വന്‍ തോതിലുള്ള ആയുധങ്ങള്‍ ഉപേക്ഷിച്ചു പോവുകയും ചെയ്തു.

പത്മ ഗോ

പത്മ ഗോ മലയിടുക്കില്‍ ഉള്‍പ്പെടുന്ന ഇടങ്ങളാണ് സ്റ്റങ്ങ്ബാ, പോയിന്‍റ് 5000, ഡോഗ് ഹില്‍ എന്നിവ. ഇത് ഖലൂബറില്‍ നിന്നും ആരംഭിച്ച് വടക്ക് പോയന്‍റ് 5287 സമുച്ചയത്തില്‍ അവസാനിക്കുന്നു.

ഈ പ്രദേശത്തിന്‍റെ പ്രാധാന്യം: ഖലൂബറിനു പടിഞ്ഞാറ് പോയന്റ് 5287 സമുച്ചയത്തിലെ ഓപ്പറേഷനുകള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടു പോകുന്നതിന് ശത്രുവിനെ ഈ മലയിടുക്കില്‍ നിന്നും തുരത്തേണ്ടത് ആവശ്യമായിരുന്നു.

* ജൂണ്‍-30-ന് ലഡാക്ക് സ്‌കൗട്ടുകളുടെ ഒരു ദളം പോയന്‍റ് 5000-നു നേരെ ആക്രമണം ആരംഭിച്ചു. നീണ്ട കീഴുക്കാം തൂക്കായ മലഞ്ചെരിവുകളും അരയോളം ഉയരത്തിലുള്ള മഞ്ഞും മറി കടന്നു കൊണ്ട് ഈ ലക്ഷ്യം പിടിച്ചെടുക്കുന്ന കാര്യത്തില്‍ വിജയിച്ചു ഒടുവില്‍ അവര്‍. അടുത്ത ഏതാനും ദിവസങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള പീരങ്കി പടയുടേയും ഇന്‍ഫന്ററി മോര്‍ട്ടാറുകളുടേയും ആക്രമണത്തില്‍ പത്മ ഗോ എന്ന ലക്ഷ്യം പതുക്കെ കൈ പിടിയിലായി തുടങ്ങി.

* ജൂലൈ-5,6 തീയതികളില്‍ വീണ്ടും ആരംഭിച്ച ആക്രമണത്തില്‍ കടുത്ത പ്രതിരോധമുണ്ടായിട്ടും ഡോഗ് ഹില്‍ പിടിച്ചെടുക്കുകയും സ്റ്റംഗാ നോര്‍ത്തില്‍ ഒരു താവളം സ്ഥാപിച്ചെടുക്കുകയും ചെയ്തു.

* ഈ യുദ്ധത്തില്‍ നായ്ക് സുബേദാര്‍ താഷിന്‍ ചെപ്പാല്‍ അസാധാരണമായ ധീരതയും നേതൃത്വവും പുറത്തെടുത്തു.

* മേജര്‍ ജോണ്‍ ലെവിസിന്റേയും, ക്യാപ്റ്റന്‍ എന്‍ കെ ബിഷ്‌ണോയിയുടേയും നേതൃത്വത്തിലുള്ള രണ്ട് ദളങ്ങള്‍ കോട്ട പോലുള്ള പത്മ ഗോക്കു നേരെ ആക്രമണം അഴിച്ചു വിട്ടു. ജൂലൈ-9-ന് ഈ ലക്ഷ്യ സ്ഥാനം പിടിച്ചെടുത്തു. ലഡാക്ക് സ്‌കൗട്ടുകള്‍ പിന്നീട് എല്‍ ഒ സി ക്ക് തൊട്ടടുത്തുള്ള പോയന്റ് 5229 പിടിച്ചെടുക്കുന്നതിനായി മുന്നേറി.

* പോയന്‍റ് 4812-ഖലൂബര്‍-പോയന്റ് 5287-പത്മ ഗോ മലയിടുക്കുകള്‍ എന്നിവ നഷ്ടപ്പെട്ടതോടു കൂടി ശത്രു സൈന്യത്തിന്‍റ് ബതാലിക് മേഖലയുടെ കിഴക്കന്‍ ഭാഗത്തുള്ള പ്രതിരോധം തകര്‍ന്നു പോയി.

ജുബാര്‍, തരു, കുഗര്‍ താങ്ങ്

* പോയന്‍റ് 4812-ഖലൂബര്‍-പോയന്‍റ് 5287-പത്മ ഗോ മലയിടുക്കുകള്‍ എന്നിവ തിരിച്ചു പിടിച്ചതോടെ ശത്രു പക്ഷത്തിന്‍റ് പരിപാലന, പിന്‍ വാങ്ങല്‍ വഴികള്‍ ഗുരുതരമായ ഭീഷണിയിലായി.

* പടിഞ്ഞാറ് നിന്നും ജുബര്‍, തരു, കുഗര്‍ താങ്ങ് സമുച്ചയം കൈകാര്യം ചെയ്യുന്നതിന് കൃത്യമായ രീതിയില്‍ വിന്യസിക്കപ്പെട്ടു 70 ഇന്‍ഫന്ററി ബ്രിഗേഡ്.

* ജുബാര്‍ സമുച്ചയം പിടിച്ചെടുക്കാനുള്ള ഉത്തരവാദിത്തം നല്‍കിയത് 1 ബിഹാറിനായിരുന്നു. ജുബാറിനും തരുവിനും നേരെയുള്ള ആക്രമണങ്ങള്‍ക്ക് പിറകെ പീരങ്കി വെടിയുതിര്‍ക്കലും നിരന്തരം നടന്നു. നവീനമായ ഒരു പുതിയ നടപടിയിലൂടെ ഈ ഡിവിഷന്‍ 122 എം എം മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ചു കൊണ്ട് ശത്രുവിന്‍റെ പ്രതിരോധത്തെ തകര്‍ത്തു തരിപ്പണമാക്കുന്ന നിയോഗം ഏറ്റെടുത്തു. നേരിട്ട് വെടിയുണ്ടകള്‍ ഏറ്റതോടു കൂടി നിരവധി ശത്രു സംഗാറുകള്‍ തകര്‍ന്ന് തരിപ്പണമായി.

* ജൂണ്‍-29-ന് 1 ബിഹാര്‍ തങ്ങളുടെ ആക്രമണം ആരംഭിച്ചു. ഒന്നാം ഘട്ട ആക്രമണം ആസൂത്രണം ചെയ്ത പോലെ തന്നെ നടന്നു. ജൂണ്‍-30-ന് ജുബാറിലെ നിരീക്ഷണ പോസ്റ്റുകളിലെ (ഒ പി) സംഗാറുകളില്‍ നിന്നും പാക്കിസ്ഥാനികളെ തുരത്തി ഓടിച്ചു.

* ശത്രു സൈന്യത്തില്‍ നിന്നുണ്ടായ പ്രത്യാക്രമണത്തെ അവര്‍ക്ക് കനത്ത ആള്‍ നാശം ഉണ്ടാക്കി കൊണ്ട് തിരിച്ചടിച്ച് തകര്‍ത്തു.

* ജുബാര്‍ ഒ പി യുടെ തൊട്ട് വടക്കുള്ള ജുബാര്‍ ടോപ്പ് പിടിച്ചെടുക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് തെളിഞ്ഞു. 5 ദിവസമാണ് ഇവിടെ ഏറ്റുമുട്ടല്‍ തുടര്‍ന്നത്. 1 ബിഹാറിന്‍റെ പീരങ്കി, ഇന്‍ഫന്ററി മോര്‍ട്ടാറുകള്‍ ജുബാറിനു പിറകിലുള്ള ശത്രുവിന്‍റെ വെടിക്കോപ്പ് സംഭരണത്തില്‍ ചെന്നു പതിക്കുകയും അത് മൊത്തം തകര്‍ന്നു തരിപ്പണമാവുകയും ചെയ്തു. ഇത് ജുബാര്‍ ടോപ്പിലുള്ള പാക്കിസ്ഥാന്‍ സൈനികര്‍ക്കിടയില്‍ ഭീതി വിതച്ചതോടെ അവര്‍ പതുക്കെ പിന്‍ വാങ്ങാന്‍ തുടങ്ങി.

ജൂലൈ-6-ന് രാത്രി ഒരു പുതിയ ആക്രമണം കൂടി ആരംഭിച്ചു. കനത്ത തോതിലുള്ള ശത്രുവിന്‍റെ പീരങ്കി, ചെറുകിട ആയുധ വെടി വെയ്പ്പുകള്‍ക്കിടയിലും മേജര്‍ കെ പി ആര്‍ ഹരി ഈ ആക്രമണത്തെ നയിച്ചു. അപ്രതീക്ഷിതമായ ഒരു ദിശയിലൂടെ ജുബാര്‍ ടോപ്പിലേക്ക് നീങ്ങുന്ന ഒരു കുത്തനെയുള്ള പാറ കയറിയ ഹരിയും ഭടന്മാരും ശത്രുവിനെ അതിശയിപ്പിച്ചു. ശത്രുവിന്‍റെ താവളത്തിനു 50 മീറ്റര്‍ അടുത്തു വരെ ആരും കാണാതെ എത്തി പെടാന്‍ കഴിഞ്ഞ അവര്‍ക്ക് ജൂലൈ-7-ന് ജുബാര്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞു.

Last Updated : Jul 26, 2020, 12:27 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.