ETV Bharat / bharat

കൊവിഡ് കവർന്നത് 3,85,000 ജീവനുകൾ; മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് കേന്ദ്രം

author img

By

Published : Jun 20, 2021, 4:43 PM IST

കൊവിഡ് മൂലം മരണപ്പെട്ട ആളുകളുടെ കുടുംബങ്ങൾക്ക് അടിയന്തരമായി സാമ്പത്തിക സഹായം നൽകാനായി കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശങ്ങളും ഉത്തരവുകളും നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ റീപാക് കൻസലും ഗൌരവ് ബൻസലും സമർപ്പിച്ച ഹരജികളിൽ കോടതി പുറപ്പെടുവിച്ച നോട്ടീസിന് മറുപടിയായി കേന്ദ്രം സർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞത്

 കൊവിഡ് 19 കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം കൊവിഡ് മരണം കൊവിഡ് ധനസഹായം Central government affidavit COVID-19 pandemic
3,85,000 died due to COVID-19, numbers likely to increase: Centre to SC

ന്യൂഡൽഹി: കൊവിഡ് 19 മഹമാരി രാജ്യത്തെ 3,85,000 ജീവൻ അപഹരിച്ചതായി കേന്ദ്രം. മരണ സംഖ്യ ഇനിയും ഉയരാൻ ഇടയുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കൊവിഡ് മൂലം മരണപ്പെട്ട ആളുകളുടെ കുടുംബങ്ങൾക്ക് അടിയന്തരമായി സാമ്പത്തിക സഹായം നൽകണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിക്ക് മറുപടിയായി കേന്ദ്രം സർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞത്.

എക്സ് ഗ്രേഷ്യ നൽകുന്നതിലെ പരിമിതി

അഭിഭാഷകരായ റീപാക് കൻസലും ഗൗരവ് ബൻസലും സമർപ്പിച്ച ഹർജികളിൽ കോടതി പുറപ്പെടുവിച്ച നോട്ടീസിനാണ് കേന്ദ്രം മറുപടി നല്‍കിയത്. കൊവിഡ് മൂലം ഉണ്ടായ മരണങ്ങൾ എല്ലാ വിഭാഗങ്ങളിലെയും കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്. സമ്പന്നരും ദരിദ്രരും തൊഴിലാളികളും, വ്യാപാരികളും കൃഷിക്കാരും എല്ലാം മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നുണ്ട്.

ഇവർക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സർക്കാരിന് പൂർണ ബോധമുണ്ട്. എന്നിരുന്നാലും മരണമടഞ്ഞവരുടെ കുടുബങ്ങൾക്ക് എക്സ് ഗ്രേഷ്യ (ദുരന്തങ്ങൾക്ക് അടിയന്തര സഹായം നൽകുന്നത്) സഹായത്തിലൂടെ മാത്രമേ നിലവിൽ സാമ്പത്തിക പിന്തുണ നൽകാൻ കഴിയുകയുള്ളൂവെന്നും കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

വേണ്ടത് വിശാല സമീപനം

ആരോഗ്യപരമായ ഇടപെടലുകൾ, സാമൂഹിക സംരക്ഷണം, ബാധിത സമൂഹങ്ങൾക്ക് സാമ്പത്തികമായി ഉദ്ദീപിപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന വിശാലമായ സമീപനമാണ് നിലവിൽ വേണ്ടത്. ആഗോളതലത്തിൽ മറ്റ് രാജ്യങ്ങളിലെ സർക്കാരുകളും ഇത്തരത്തിലുള്ള സമീപനമാണ് പിന്തുടരുന്നത്. മറ്റ് രാജ്യങ്ങൾ സാമ്പത്തികമായ ഉത്തേജനത്തിനായുള്ള ഇടപെടലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ സമാനമായ സമീപനമാണ് പിന്തുടരുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ലോകത്തെ ബാധിച്ച ദുരന്തം

മറ്റ് ദുരന്തങ്ങളിലൊക്കെ എസ്‌ഡി‌ആർ‌എഫ് മാനദണ്ഡങ്ങൾക്കനുസൃതമായി എക്സ് ഗ്രേഷ്യ സാമ്പത്തിക സഹായം നൽകുന്നുണ്ട്. എന്നാൽ അവ പെട്ടെന്ന് സംഭവിക്കുന്നതും പരിമിതമായ കാലയളവിൽ സംഭിവിക്കുന്നതുമാണ്. എന്നാൽ കൊവിഡ് -19 കാര്യത്തിൽ അത് ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ബാധിച്ച ഒന്നാണ്. നമ്മുടെ രാജ്യത്ത് കൊവിഡ് -19 കേസുകൾ ദീർഘ കാലയളവിൽ നിരവധി തരംഗങ്ങളിലൂടെ രാജ്യത്തെ മൊത്തമായി ബാധിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.

കൊവിഡ് 19 രോഗബാധിതർക്ക് എക്സ് ഗ്രേഷ്യ നൽകാനാകില്ല. നിരവധി മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്ന മഹാമാരിക്ക് എക്സ് ഗ്രേഷ്യ നൽകുന്നത് ഒരു നല്ല മാത്യകയല്ല. കൊവിഡ് 19ന് എക്സ്-ഗ്രേഷ്യ അനുവദിക്കുന്നതും മറ്റ് വലിയ രോഗം ബാധിച്ചവർക്ക് ഇത് നിഷേധിക്കുന്നതും നീതിയല്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു.

തുടരുന്ന പ്രതിരോധം

വെള്ളപ്പൊക്കം, ഭൂകമ്പം, ചുഴലിക്കാറ്റ് മുതലായവയിൽ നിന്ന് വ്യത്യസ്തമായി കൊവിഡ് 19 പകർച്ചവ്യാധിയുടെ സമയത്ത് ആയിരക്കണക്കിന് കോടി രൂപ കേന്ദ്രം ചെലവഴിച്ചിട്ടുണ്ട്. പ്രതിരോധം, പരിശോധന, ചികിത്സ, ക്വാറന്‍റൈൻ, ആശുപത്രി പ്രവേശനം, മരുന്നുകൾ, പ്രതിരോധ കുത്തിവയ്പ്പ് എന്നിവ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഇപ്പോഴും തുടരുകയാണ്.

ഇനിയും എത്രത്തോളം പണം ആവശ്യമാണെന്ന് അറിയില്ല. കൊവിഡ് 19 ഇനി സംഭവിക്കാൻ സാധ്യതയുള്ള തരംഗങ്ങളെ പ്രതിരോധിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഇതിനകം തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.

ന്യൂഡൽഹി: കൊവിഡ് 19 മഹമാരി രാജ്യത്തെ 3,85,000 ജീവൻ അപഹരിച്ചതായി കേന്ദ്രം. മരണ സംഖ്യ ഇനിയും ഉയരാൻ ഇടയുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കൊവിഡ് മൂലം മരണപ്പെട്ട ആളുകളുടെ കുടുംബങ്ങൾക്ക് അടിയന്തരമായി സാമ്പത്തിക സഹായം നൽകണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിക്ക് മറുപടിയായി കേന്ദ്രം സർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞത്.

എക്സ് ഗ്രേഷ്യ നൽകുന്നതിലെ പരിമിതി

അഭിഭാഷകരായ റീപാക് കൻസലും ഗൗരവ് ബൻസലും സമർപ്പിച്ച ഹർജികളിൽ കോടതി പുറപ്പെടുവിച്ച നോട്ടീസിനാണ് കേന്ദ്രം മറുപടി നല്‍കിയത്. കൊവിഡ് മൂലം ഉണ്ടായ മരണങ്ങൾ എല്ലാ വിഭാഗങ്ങളിലെയും കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്. സമ്പന്നരും ദരിദ്രരും തൊഴിലാളികളും, വ്യാപാരികളും കൃഷിക്കാരും എല്ലാം മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നുണ്ട്.

ഇവർക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സർക്കാരിന് പൂർണ ബോധമുണ്ട്. എന്നിരുന്നാലും മരണമടഞ്ഞവരുടെ കുടുബങ്ങൾക്ക് എക്സ് ഗ്രേഷ്യ (ദുരന്തങ്ങൾക്ക് അടിയന്തര സഹായം നൽകുന്നത്) സഹായത്തിലൂടെ മാത്രമേ നിലവിൽ സാമ്പത്തിക പിന്തുണ നൽകാൻ കഴിയുകയുള്ളൂവെന്നും കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

വേണ്ടത് വിശാല സമീപനം

ആരോഗ്യപരമായ ഇടപെടലുകൾ, സാമൂഹിക സംരക്ഷണം, ബാധിത സമൂഹങ്ങൾക്ക് സാമ്പത്തികമായി ഉദ്ദീപിപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന വിശാലമായ സമീപനമാണ് നിലവിൽ വേണ്ടത്. ആഗോളതലത്തിൽ മറ്റ് രാജ്യങ്ങളിലെ സർക്കാരുകളും ഇത്തരത്തിലുള്ള സമീപനമാണ് പിന്തുടരുന്നത്. മറ്റ് രാജ്യങ്ങൾ സാമ്പത്തികമായ ഉത്തേജനത്തിനായുള്ള ഇടപെടലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ സമാനമായ സമീപനമാണ് പിന്തുടരുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ലോകത്തെ ബാധിച്ച ദുരന്തം

മറ്റ് ദുരന്തങ്ങളിലൊക്കെ എസ്‌ഡി‌ആർ‌എഫ് മാനദണ്ഡങ്ങൾക്കനുസൃതമായി എക്സ് ഗ്രേഷ്യ സാമ്പത്തിക സഹായം നൽകുന്നുണ്ട്. എന്നാൽ അവ പെട്ടെന്ന് സംഭവിക്കുന്നതും പരിമിതമായ കാലയളവിൽ സംഭിവിക്കുന്നതുമാണ്. എന്നാൽ കൊവിഡ് -19 കാര്യത്തിൽ അത് ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ബാധിച്ച ഒന്നാണ്. നമ്മുടെ രാജ്യത്ത് കൊവിഡ് -19 കേസുകൾ ദീർഘ കാലയളവിൽ നിരവധി തരംഗങ്ങളിലൂടെ രാജ്യത്തെ മൊത്തമായി ബാധിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.

കൊവിഡ് 19 രോഗബാധിതർക്ക് എക്സ് ഗ്രേഷ്യ നൽകാനാകില്ല. നിരവധി മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്ന മഹാമാരിക്ക് എക്സ് ഗ്രേഷ്യ നൽകുന്നത് ഒരു നല്ല മാത്യകയല്ല. കൊവിഡ് 19ന് എക്സ്-ഗ്രേഷ്യ അനുവദിക്കുന്നതും മറ്റ് വലിയ രോഗം ബാധിച്ചവർക്ക് ഇത് നിഷേധിക്കുന്നതും നീതിയല്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു.

തുടരുന്ന പ്രതിരോധം

വെള്ളപ്പൊക്കം, ഭൂകമ്പം, ചുഴലിക്കാറ്റ് മുതലായവയിൽ നിന്ന് വ്യത്യസ്തമായി കൊവിഡ് 19 പകർച്ചവ്യാധിയുടെ സമയത്ത് ആയിരക്കണക്കിന് കോടി രൂപ കേന്ദ്രം ചെലവഴിച്ചിട്ടുണ്ട്. പ്രതിരോധം, പരിശോധന, ചികിത്സ, ക്വാറന്‍റൈൻ, ആശുപത്രി പ്രവേശനം, മരുന്നുകൾ, പ്രതിരോധ കുത്തിവയ്പ്പ് എന്നിവ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഇപ്പോഴും തുടരുകയാണ്.

ഇനിയും എത്രത്തോളം പണം ആവശ്യമാണെന്ന് അറിയില്ല. കൊവിഡ് 19 ഇനി സംഭവിക്കാൻ സാധ്യതയുള്ള തരംഗങ്ങളെ പ്രതിരോധിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഇതിനകം തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.