കേരളം

kerala

ETV Bharat / state

മേയര്‍ - കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം: ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയ്‌ക്കുമെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും - KSRTC DRIVER PLEA AGAINST MAYOR

മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കി ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ഹര്‍ജി പരിഗണിക്കുക തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി.

By ETV Bharat Kerala Team

Published : May 6, 2024, 9:34 AM IST

MAYOR KSRTC ISSUE  മേയര്‍ കെഎസ്‌ആര്‍ടിസി പോര്  യദുവിന്‍റെ ഹര്‍ജി  മേയർ ആര്യ രാജേന്ദ്രൻ
Mayor Arya Rajendran and KSRTC Driver Yedu issue, Court will consider yedu's plea Today (Etv Bharat)

തിരുവനന്തപുരം:മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദു നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുക. മെയ് നാലിന് കേസ് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു.

ആര്യ രാജേന്ദ്രൻ, ഭർത്താവും ബാലുശ്ശേരി എംഎൽഎയുമായ കെ എം സച്ചിൻ ദേവ്, സംഭവ സമയം കാറിൽ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേർ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് യദുവിന്‍റെ ആവശ്യം. അഞ്ചുപേർ ചേർന്ന് തന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി പൊതുഗതാഗതം സ്‌തംഭിപ്പിച്ചുവെന്നും ഹർജിയിൽ പറയുന്നു. അതേസമയം, ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയിൽ കോടതി നിർദേശം വന്നതിനെത്തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ജാമ്യമില്ല വകുപ്പുകൾ ചുമത്തണമെന്ന ആവശ്യമായിരിക്കും യദുവിന്‍റെ അഭിഭാഷകൻ ഇന്ന് കോടതിയിൽ ഉന്നയിക്കുക.

യദുവിനെതിരായ പൊലീസ് റിപ്പോർട്ട് ഉടൻ കെഎസ്ആർടിസിക്ക് കൈമാറും. വാക്ക് തർക്കമുണ്ടാകുന്നതിന് മുൻപ് ഡ്രൈവർ യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ട്. തൃശൂരിൽ നിന്ന് യാത്ര തുടങ്ങി പാളയം എത്തുന്നത് വരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ.

Also Read: വാഹനമോടിക്കുന്നതിനിടെ ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; യദുവിനെതിരെ പൊലീസ് റിപ്പോർട്ട്

യദുവിന്‍റെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യദുവിനെ ജോലിക്കെടുക്കുന്ന സമയം വിവിധ കേസുകളിൽ പ്രതിയായിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് ജോലിക്ക് എടുത്തതെന്നും പൊലീസ് കെഎസ്ആർടിസിയെ അറിയിക്കും. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്നോ നാളെയോ കമ്മീഷണർ ഓഫീസിൽ വെച്ച് കെഎസ്ആർടിസിക്ക് കൈമാറും.

ABOUT THE AUTHOR

...view details