പത്തനംതിട്ട :അടൂർ ഏഴംകുളം ദേവി ക്ഷേത്രത്തില്‍ 'ഗരുഡൻ തൂക്ക' വഴിപാടിനിടെ താഴെ വീണ് പത്തു മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റ സംഭവത്തില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്ത് പൊലീസ്. കുഞ്ഞിന്‍റെ അമ്മയെയും, ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റിനെയും, സെക്രട്ടറിയേയുംഅടൂർ പൊലീസ് പ്രതി ചേർത്തു. ജുവനൈല്‍ ജസ്‌റ്റിസ് കെയര്‍ ആന്‍റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ആക്‌ട് കൂടി ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.
'തൂക്കവില്ലി'ലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ കേസില്‍ നേരെത്തെ പ്രതി ചേർത്തിരുന്നു. തുടർന്നാണ് കുട്ടിയുടെ അമ്മയേയും ക്ഷേത്ര ഭാരവാഹികളേയും ചേർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.
സിനുവിന്‍റെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിന് വീണ് പരിക്കേറ്റതെന്നാണ് എഫ്‌ഐആറിലുള്ളത്. ദിവസങ്ങൾക്കു മുൻപ് ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി രാത്രിയിൽ നടന്ന കുട്ടിയേയും എടുത്തുകൊണ്ടുള്ള തൂക്ക വഴിപാടിനിടെയാണ് കുട്ടി തൂക്കക്കാരന്‍റെ കയ്യിൽ നിന്നും താഴേക്കു വീണത്.
ഉയരത്തിൽ നിന്നും വീണ് പരിക്കേറ്റതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ നിർദ്ദേശം നല്‍കിയിരുന്നു. ബാലാവകാശ കമ്മീഷന്‍റെ നിർദ്ദേശപ്രകാരം ശിശുക്ഷേമ സമിതിയും അന്വേഷണം നടത്തുന്നുണ്ട്.
വീട്ടിൽ പ്രസവം ; തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് കസ്‌റ്റഡിയിൽ : വീട്ടില്‍ പ്രസവിച്ച അമ്മയും കുഞ്ഞും മരിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഷമീറ ബീവി (35) ആണ് മരിച്ചത്. പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഫെബ്രുവരി 20 നായിരുന്നു മരണം (Woman And Baby Dies).