ലാഹോര്‍ :പാകിസ്ഥാനില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയില്‍ ടീം ഇന്ത്യ കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. പാകിസ്ഥാനിലേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ യാത്ര സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ആയിരിക്കും അന്തിമ നിലപാട് സ്വീകരിക്കുക എന്നാണ് ബിസിസിഐയുടെ ഭാഷ്യം. ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്കായി ശ്രീലങ്കയിലോ യുഎഇയിലോ വേദിയൊരുക്കണമെന്നാണ് ബിസിസിഐ അധികൃതരുടെ അഭിപ്രായം.
എന്നാല്‍, മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്താൻ തങ്ങള്‍ ഒരുക്കമല്ലെന്ന നിലപാടിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ്. ടൂര്‍ണമെന്‍റ് പൂര്‍ണമായും പാകിസ്ഥാനില്‍ തന്നെ വേണമെന്നാണ് അവരുടെ അഭിപ്രായം. പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഇതേ അഭിപ്രായത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാൻ താരം ഹസൻ അലി.
ഇന്ത്യൻ ടീം ഇല്ലാതെയും ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാൻ തങ്ങള്‍ ഒരുക്കമാണെന്നാണ് ഹസൻ അലിയുടെ അഭിപ്രായം. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാൻ ഇന്ത്യൻ താരങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും മറ്റ് നയമാണ് സ്വീകരിക്കുന്നതെന്നും ഹസൻ അലി കുറ്റപ്പെടുത്തി. പാകിസ്ഥാനാണ് ടൂര്‍ണമെന്‍റിന്‍റെ ആതിഥേയത്വം വഹിക്കുന്നതെങ്കില്‍ മത്സരങ്ങള്‍ പൂര്‍ണമായും പാകിസ്ഥാനിലേ നടക്കൂവെന്നും ഹസൻ അലി വ്യക്തമാക്കി. താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ...