കേരളം

kerala

ETV Bharat / international

വിദ്വേഷപ്രചരണം വേണ്ട; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പൂട്ടിടാൻ പാകിസ്ഥാൻ - Pakistan to Ban Social Media

റമദാനിൽ വിദ്വേഷ കാര്യങ്ങള്‍ നിയന്ത്രിക്കാൻ, പാകിസ്ഥാൻ ആറ് ദിവസത്തേക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിക്കും.

By ETV Bharat Kerala Team

Published : Jul 5, 2024, 10:27 AM IST

SOCIAL MEDIA PLATFORMS  SOCIAL MEDIA BAN HATE CONTROL  PAK SOCIAL MEDIA BAN RAMADAN  സോഷ്യൽ മീഡിയ നിരോധനം പാകിസ്ഥാൻ
Representational Image (ETV Bharat)

ലാഹോർ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിക്കാനൊരുങ്ങി പാകിസ്ഥാൻ സർക്കാർ. യൂട്യൂബ്, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയവയ്‌ക്ക് ജൂലൈ 13 മുതൽ 18 വരെ ആറ് ദിവസം നിരോധനം ഏര്‍പ്പെടുത്തും. ഇസ്ലാമിക മാസമായ റമദാനിൽ വിദ്വേഷ കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകത ഉയര്‍ത്തി കാട്ടിയാണ്‌ ഇവയ്‌ക്ക്‌ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുന്നത്.

നാല് മാസത്തിലേറെയായി എക്‌സ് (ട്വിറ്റർ) ബ്ലോക്ക് ചെയ്‌തതിന് പിന്നാലെയാണ്‌ പാകിസ്ഥാൻ സർക്കാറിന്‍റെ അടുത്ത നീക്കം. പഞ്ചാബിൽ മുഹറം 6 മുതൽ 11 വരെ (ജൂലൈ 13-18) എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും യൂട്യൂബ്, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് എന്നിവയും നിരോധിക്കാൻ മുഖ്യമന്ത്രി മറിയം നവാസിന്‍റെ കാബിനറ്റ് കമ്മിറ്റി ശുപാർശ ചെയ്‌തു.

120 ദശലക്ഷത്തിലധികം ജനങ്ങളുള്ള ഒരു പ്രവിശ്യയിൽ വിഭാഗീയ അക്രമങ്ങൾ ഒഴിവാക്കാൻ, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വിദ്വേഷ വസ്‌തുക്കള്‍ നിയന്ത്രിക്കണം, പഞ്ചാബ് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന കാര്യം അറിയിക്കാൻ പഞ്ചാബ് സർക്കാർ ഷെഹ്ബാസ് ഷെരീഫിന്‍റെ പാകിസ്ഥാൻ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീർ സോഷ്യൽ മീഡിയയെ 'അധർമ്മ മാധ്യമം' എന്നണ് വിശേഷിപ്പിച്ചിട്ടുള്ളത്.

പ്രമുഖ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്‌സിന് പാകിസ്ഥാനിലുള്ള നിരോധനം തുടരുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു എക്‌സിന് പാകിസ്ഥാൻ നിരോധനം ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മിഷൻ പൊതുതെരഞ്ഞെടുപ്പ് ഫലങ്ങളിൽ മാറ്റം വരുത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്നായിരുന്നു പാക് ഗവണ്‍മെന്‍റിന്‍റെ നടപടി.

ALSO READ:ബ്രിട്ടനില്‍ ആദ്യം ഫലം പ്രഖ്യാപിച്ച 20 സീറ്റുകളും സ്വന്തമാക്കി ലേബര്‍ പാര്‍ട്ടി, കെയ്‌ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി പദത്തിലേക്ക്

ABOUT THE AUTHOR

...view details