ഹൈദരാബാദ്: ആഫ്രിക്കയിലെ സോമാലിയയിൽ നിന്നുള്ള 14 വയസുകാരിയുടെ വയറ്റിൽ നിന്നും 3.7 കിലോഗ്രാം ഭാരമുള്ള ട്യൂമർ നീക്കം ചെയ്‌തു. സെക്കന്തരാബാദിലെ കിംസ് കഡിൽസ് ആശുപത്രിയിലെ ഡോക്‌ടർമാരാണ് ശസ്‌ത്രക്രിയ വിജയകരമായി നിര്‍വഹിച്ചത്. ആശുപത്രിയിലെ ചീഫ് കൺസൾട്ടന്‍റായ പീഡിയാട്രിക് ലാപ്രോസ്‌കോപ്പിക് സർജനും പീഡിയാട്രിക് യൂറോളജിസ്റ്റുമായ ഡോ. എം യോഗനാഗേന്ദറാണ് ഇതു സംബന്ധിച്ച വിശദാംശങ്ങൾ നൽകിയത്.
കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി സ്വന്തം നാട്ടിലെ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. അവിടെയുള്ള ഡോക്‌ടർമാർ സിടി സ്‌കാൻ പോലുള്ള പരിശോധനകൾ നടത്തി ആമാശയത്തിൽ വലിയ മുഴയുണ്ടെന്ന് കണ്ടെത്തി. രക്തധമനികളിൽ ബാധിക്കപ്പെട്ടതിനാല്‍ അവിടെ ശസ്‌ത്രക്രിയ നടത്താനായില്ല.
തുടര്‍ന്ന് ചികിത്സയ്‌ക്കായി ഇന്ത്യയിലേക്ക് പോകാൻ നിർദേശിച്ചു. ഇതോടെയാണ് പെണ്‍കുട്ടിയും കുടുംബവും ഹൈദരാബാദിലെത്തുന്നത്. ഇവിടെയുള്ള വിവിധ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് സെക്കന്തരാബാദിലെ കിംസ് കഡിൽസ് ആശുപത്രിയെ സമീപിച്ചത്. പരിശോധിച്ചപ്പോൾ ട്യൂമർ കണ്ടെത്തുകയും അത് വയറില്‍ മുഴുവൻ വ്യാപിക്കുന്നതായും കണ്ടെത്തി.