മുംബൈ: മദ്യപിച്ചതിനും അശ്രദ്ധമായി വാഹനമോടിച്ചതിനും മർദിച്ചതിനും നടി രവീണ ടണ്ടനെതിരെ ഖാർ പൊലീസിൽ ലഭിച്ച പരാതിയില്‍ കഴമ്പില്ലെന്ന് മുംബൈ പൊലീസ്. പരാതിക്കാരി വീഡിയോയിൽ ആരോപിച്ച കാര്യങ്ങള്‍ തെറ്റാണെന്നും, സംഭവ സ്ഥലത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും തങ്ങൾ പരിശോധിച്ചുവെന്നും ഡിസിപി രാജ്‌തിലക് റോഷൻ പറഞ്ഞു. നടിയും ഡ്രൈവറും മദ്യപിച്ചിട്ടുണ്ടെന്ന ആരോപണങ്ങളും പൊലീസ് തള്ളിക്കളഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല, വാഹനങ്ങൾ കൂട്ടിയിടിച്ചിട്ടില്ല, ഒരു ഭാഗത്തുനിന്നും പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
സംഭവ സ്ഥലത്തെത്തിയ രവീണയെ ആൾക്കൂട്ടം അധിക്ഷേപിച്ചിരുന്നു. രവീണ ടണ്ടനും ഡ്രൈവറും ഖാർ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. എന്നാല്‍ പരാതികളൊന്നും രജിസ്‌റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ച് ഇരുവരും കത്ത് നൽകി എന്നും ഡിസിപി രാജ്‌തിലക് റോഷൻ വിശദീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും നടി മദ്യപിച്ചിരുന്നില്ലെന്നും ഡിസിപി രാജ്‌തിലക് റോഷൻ പറഞ്ഞു.