മുംബൈ: എഐ ഉപയോഗിക്കുന്നതിന് മതിയായ അനുമതി വാങ്ങിയെന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാൻ. രജനികാന്തിന്‍റെ പുതിയ ചിത്രമായ ലാൽ സലാമിന്‍റെ ട്രാക്കിനായി അന്തരിച്ച ഗായകരായ ബംബ ബക്യയുടെയും ഷാഹുൽ ഹമീദിന്‍റെയും ശബ്‌ദം എഐ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പുനർനിർമ്മിക്കുന്നതിന് അനുമതി വാങ്ങിയതായി എ ആർ റഹ്മാൻ പറഞ്ഞു.
മരണത്തിന് മുമ്പ് റഹ്മാനോടൊപ്പം ഒന്നിലധികം പ്രോജക്‌ടുകളിൽ പ്രവർത്തിച്ചിട്ടുള്ള ഗായകര്‍ തിമിരി യേഴുദാ എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗായകരായി കണക്കാക്കപ്പെട്ടത്. 'ലാൽസലാമിൽ നിന്നുള്ള തിമിരിയെഴുദയിലെ ബംബ ബക്യയുടെയും ഷാഹുൽ ഹമീദിന്‍റെയും മാസ്‌മരിക ശബ്‌ദങ്ങൾ എഐ വോയ്‌സ് മോഡലുകൾ വഴി സാധ്യമാക്കി. ഇൻഡസ്ട്രിയിൽ ആദ്യമായാണ് മരിച്ച ഇതിഹാസ കലാക്കാരന്മാരുടെ ശബ്‌ദം ജീവസുറ്റതാക്കുന്നത്'. സോണി മ്യൂസിക് സൗത്തിന്‍റെ, മ്യൂസിക് സ്റ്റുഡിയോയുടെ ഔദ്യോഗിക ഹാൻഡിൽ എക്‌സിൽ പോസ്റ്റ് ചെയ്‌തു.
പാട്ടിനായി അവരുടെ ശബ്‌ദം പുനസൃഷ്‌ടിക്കാൻ തന്‍റെ ടീം ബക്യയുടെയും ഹമീദിന്‍റെയും കുടുംബങ്ങളിൽ നിന്ന് അനുമതി വാങ്ങിയിരുന്നതായി മ്യൂസിക് സ്റ്റുഡിയോയുടെ പോസ്റ്റിനെ കുറിച്ച് റഹ്മാൻ പറഞ്ഞു. 'ഞങ്ങൾ അവരുടെ കുടുംബാംഗങ്ങളിൽ നിന്ന് അനുവാദം വാങ്ങി, അവരുടെ വോയ്‌സ് ഉപയോഗിച്ചതിന് അർഹമായ പ്രതിഫലം അയച്ചു നല്‍കി. സാങ്കേതികവിദ്യ ശരിയായി ഉപയോഗിച്ചാൽ അതില്‍ ഒരു ഭീഷണിയും ശല്യവുമില്ല' അദ്ദേഹം കുറിച്ചു.