ETV Bharat / health

ജലാശയത്തിൽ ഇറങ്ങാത്തവർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം ? എങ്ങുമെത്താതെ ഐസിഎംആർ പഠനം - AMOEBIC ENCEPHALITIS UPDATES

author img

By lifestyle

Published : 3 hours ago

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവർക്ക് രോഗബാധയേറ്റത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല. പനിക്കൊപ്പം അപസ്‌മാരം പോലെയുള്ള ലക്ഷണങ്ങൾ കണ്ടാൽ അമീബിക് മസ്‌തിഷ്‌ക ജ്വരം കൂടി പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

AMOEBIC ENCEPHALITIS  AMOEBIC ENCEPHALITIS ICMR STUDY  അമീബിക് മസ്‌തിഷ്‌ക ജ്വരം  ഐസിഎംആർ പഠനം
Representative Image (ETV Bharat)

കോഴിക്കോട്: ജലാശയത്തിൽ ഇറങ്ങാത്തവർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരമോ..? ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച ഐ സി എം ആർ പഠനം എവിടെയുമെത്തിയില്ല. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍. രാജ്യത്ത് തന്നെ ആദ്യം, അപൂർവ്വം. 97 ശതമാനം മരണ നിരക്കുള്ള രോഗം ആദ്യം സ്ഥിരീകരിച്ചത് കോഴിക്കോട്. മൂന്ന് കുട്ടികൾ മരിച്ചു. രോഗം മറ്റ് ജില്ലകളിലും സ്ഥിരീകരിച്ചു. മരണം റിപ്പോർട്ട് ചെയ്‌തു.

ഒഴുക്കില്ലാത്ത ജലം, കെട്ടിക്കിടക്കുന്ന വെള്ളം, കുളം, സ്വിമ്മിംഗ് പൂൾ എന്നിവിടങ്ങളിൽ മുങ്ങിക്കുളിച്ചവരിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച യുവതികൾക്ക് ജലാശയങ്ങളായുമായി യാതൊരു ബന്ധവുമില്ല. പുഴയിലോ തോട്ടിലോ കുളിച്ചിട്ടില്ല. തലയ്ക്ക് പരിക്കേറ്റതിന്‍റെയോ, തലയിലോ മൂക്കിലോ ശസ്ത്രക്രിയ നടത്തിയതിന്‍റെയോ മെഡിക്കൽ റിപ്പോർട്ടുമില്ല.

സാധാരണ ഗതിയിൽ രോഗം പിടിപെടാൻ സാഹചര്യമില്ലാത്തവർക്ക് അമീബിക് മസ്‌തിഷക ജ്വര രോഗബാധയേറ്റത് അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. രോഗം പടർന്നത് എങ്ങിനെയെന്നതിൽ അവ്യക്തത തുടരുകയാണ്. പനിക്കൊപ്പം അപസ്‌മാരം പോലെയുള്ള ലക്ഷണങ്ങൾ കാണിച്ചാൽ അമീബിക് മസ്‌തിഷ്‌ക ജ്വരം കൂടി നിർബന്ധമായും പരിശോധിക്കണം എന്ന് ജില്ലാതലങ്ങളിൽ ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടിയുണ്ട്.

ജലാശയവുമായി ബന്ധമില്ലാതിരുന്നവർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടും കേരളത്തിൽ പ്രഖ്യാപിച്ച ഐ സി എം ആർ പഠനം കടലാസിലൊതുങ്ങി. ഐ സി എം ആർ പ്രതിനിധി കേരളത്തിൽ എത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തിയതല്ലാതെ യാതൊന്നും സംഭവിച്ചിട്ടില്ല. വലിയ മരണ നിരക്കുള്ള രോഗത്തിൻ്റെ കാര്യത്തിലാണ് ഗുരുതരമായ അനാസ്ഥ. അമീബിക്ക് മസ്‌തിഷ്‌ക ജ്വര കേസുകൾ കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

തിരുവനന്തപുരത്ത് കൂട്ടത്തോടെ അമീബിക്ക് മസ്‌തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണ് കേരളത്തിൽ ഐ സി എം ആർ പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചത്. ഐ സി എം ആർ പ്രതിനിധിയും ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റിൽ ഉദ്യോഗസ്ഥരും മറ്റ് ചില സ്ഥാപനങ്ങളിലെ വിദഗ്ദ്ധരും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയതല്ലാതെ പഠനം നടന്നില്ല. രോഗം തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്തുകൊണ്ടെന്ന് അറിയാൻ ഇനിയും സാധിച്ചിട്ടില്ല. ഇതിന് ഫീൽഡ് വിസിറ്റ് അടക്കം കാര്യക്ഷമമായ പഠനം നടക്കണം. വിവിധ വകുപ്പുകളുടെ ഏകോപനവും ആവശ്യമാണ്.

Also Read: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌കജ്വരം പടരുന്നു; രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: ജലാശയത്തിൽ ഇറങ്ങാത്തവർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരമോ..? ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച ഐ സി എം ആർ പഠനം എവിടെയുമെത്തിയില്ല. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍. രാജ്യത്ത് തന്നെ ആദ്യം, അപൂർവ്വം. 97 ശതമാനം മരണ നിരക്കുള്ള രോഗം ആദ്യം സ്ഥിരീകരിച്ചത് കോഴിക്കോട്. മൂന്ന് കുട്ടികൾ മരിച്ചു. രോഗം മറ്റ് ജില്ലകളിലും സ്ഥിരീകരിച്ചു. മരണം റിപ്പോർട്ട് ചെയ്‌തു.

ഒഴുക്കില്ലാത്ത ജലം, കെട്ടിക്കിടക്കുന്ന വെള്ളം, കുളം, സ്വിമ്മിംഗ് പൂൾ എന്നിവിടങ്ങളിൽ മുങ്ങിക്കുളിച്ചവരിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച യുവതികൾക്ക് ജലാശയങ്ങളായുമായി യാതൊരു ബന്ധവുമില്ല. പുഴയിലോ തോട്ടിലോ കുളിച്ചിട്ടില്ല. തലയ്ക്ക് പരിക്കേറ്റതിന്‍റെയോ, തലയിലോ മൂക്കിലോ ശസ്ത്രക്രിയ നടത്തിയതിന്‍റെയോ മെഡിക്കൽ റിപ്പോർട്ടുമില്ല.

സാധാരണ ഗതിയിൽ രോഗം പിടിപെടാൻ സാഹചര്യമില്ലാത്തവർക്ക് അമീബിക് മസ്‌തിഷക ജ്വര രോഗബാധയേറ്റത് അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. രോഗം പടർന്നത് എങ്ങിനെയെന്നതിൽ അവ്യക്തത തുടരുകയാണ്. പനിക്കൊപ്പം അപസ്‌മാരം പോലെയുള്ള ലക്ഷണങ്ങൾ കാണിച്ചാൽ അമീബിക് മസ്‌തിഷ്‌ക ജ്വരം കൂടി നിർബന്ധമായും പരിശോധിക്കണം എന്ന് ജില്ലാതലങ്ങളിൽ ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടിയുണ്ട്.

ജലാശയവുമായി ബന്ധമില്ലാതിരുന്നവർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടും കേരളത്തിൽ പ്രഖ്യാപിച്ച ഐ സി എം ആർ പഠനം കടലാസിലൊതുങ്ങി. ഐ സി എം ആർ പ്രതിനിധി കേരളത്തിൽ എത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തിയതല്ലാതെ യാതൊന്നും സംഭവിച്ചിട്ടില്ല. വലിയ മരണ നിരക്കുള്ള രോഗത്തിൻ്റെ കാര്യത്തിലാണ് ഗുരുതരമായ അനാസ്ഥ. അമീബിക്ക് മസ്‌തിഷ്‌ക ജ്വര കേസുകൾ കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

തിരുവനന്തപുരത്ത് കൂട്ടത്തോടെ അമീബിക്ക് മസ്‌തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണ് കേരളത്തിൽ ഐ സി എം ആർ പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചത്. ഐ സി എം ആർ പ്രതിനിധിയും ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റിൽ ഉദ്യോഗസ്ഥരും മറ്റ് ചില സ്ഥാപനങ്ങളിലെ വിദഗ്ദ്ധരും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയതല്ലാതെ പഠനം നടന്നില്ല. രോഗം തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്തുകൊണ്ടെന്ന് അറിയാൻ ഇനിയും സാധിച്ചിട്ടില്ല. ഇതിന് ഫീൽഡ് വിസിറ്റ് അടക്കം കാര്യക്ഷമമായ പഠനം നടക്കണം. വിവിധ വകുപ്പുകളുടെ ഏകോപനവും ആവശ്യമാണ്.

Also Read: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌കജ്വരം പടരുന്നു; രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.