കേരളം

kerala

ETV Bharat / business

12 ലക്ഷം വരെ ശമ്പളമുള്ളവര്‍ക്ക് ആദായ നികുതി വേണ്ട; ഇളവ് പുതിയ സ്‌കീമില്‍ മാത്രം, ഇളവ് ആര്‍ക്കൊക്കെ? അറിയാം പുതിയ നികുതി സ്ലാബ് - UNION BUDGET INCOME TAX RELIEF

പുതിയ ഇൻകം ടാക്‌സ് ബിൽ അടുത്തയാഴ്‌ച ഉണ്ടാകുമെന്ന് ധനമന്ത്രി..

PARLIAMENT BUDGET SESSION 2025  NIRMALA SITHARAMAN BUDGET  കേന്ദ്ര ബജറ്റ്  INCOME TAX RELIEF
UNION BUDGET 2025 TAX RATES (ETV Bharat)

By ETV Bharat Kerala Team

Published : Feb 1, 2025, 12:47 PM IST

Updated : Feb 1, 2025, 1:21 PM IST

ന്യൂഡൽഹി:ഇടത്തരക്കാര്‍ കാത്തിരുന്ന വന്‍ആദായനികുതി ഇളവ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ആദായ നികുതി കണക്കാക്കുന്നതിന് പുതിയ സ്‌കീം തെരഞ്ഞെടുത്തവര്‍ക്ക് 12 ലക്ഷം രൂപ വരെ ശമ്പള വരുമാനത്തിന് ആദായ നികുതി നല്‍കേണ്ടതില്ല. പഴയ സ്‌കീം പിന്തുടരുന്നവര്‍ക്ക് 4 ലക്ഷം മുതല്‍ എട്ടു ലക്ഷം വരെ അഞ്ച് ശതമാനം നികുതി തുടര്‍ന്നും നല്‍കേണ്ടി വരും.

8 മുതല്‍ 12 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനവും 12 മുതല്‍ 16 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 15 ശതമാനവും 16 മുതല്‍ 20 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 20 ശതമാനവും 20 ലക്ഷം മുതല്‍ 24 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 25 ശതമാനവും 24 ലക്ഷത്തിന് വരുമാനമുള്ളവര്‍ക്ക് 30 ശതമാനവുമാണ് ഓള്‍ഡ് സ്‌കീംമിലെ ആദായ നികുതി ഘടന. കൂടുതല്‍പ്പേരെ പുതിയ ആദായ നികുതി സ്‌കീമിലേക്ക് ആകര്‍ഷിക്കാനാണ് ധന മന്ത്രി പുതിയ സ്‌കീമില്‍ വന്‍ ആദായ നികുതിയിളവ് പ്രഖ്യാപിച്ചത്.

പുതിയ സ്‌കീം തെരഞ്ഞെടുത്തവര്‍ക്ക് സ്‌റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75000 രൂപ ഉള്‍പ്പെടെ 1275000 രൂപ വരെ വാര്‍ഷിക വരുമാനത്തിന് ആദായ നികുതി നല്‍കേണ്ടതില്ല. ഇനിമുതൽ 12 ലക്ഷം രൂപ വരെ വാർഷീക വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. ആദായ നികുതി അടയ്ക്കുന്നതിൽ കാലതാമസമുണ്ടായാൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്നും പ്രഖ്യാപനമുണ്ട്. നവീകരിച്ച ആദായനികുതി റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കി. മുതിർന്ന പൗരമാരുടെ ടിഡിഎസ് പരിധി ഉയർത്തി. പരിധി ഒരു ലക്ഷവുമാക്കി. പുതിയ ഇൻകം ടാക്‌സ് ബിൽ അടുത്തയാഴ്‌ച ഉണ്ടാകുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.

INCOME TAX RELIEF DETAILS (ETV Bharat)

ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി. ആദായനികുതി ദായകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും ധനമന്ത്രി. നികുതി പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ പതിറ്റാണ്ടുകളായി നടത്തിവരുന്ന ശ്രമങ്ങളെ ധനമന്ത്രി എടുത്തുപറഞ്ഞു. മുഖം നോക്കാതെയുള്ള വിലയിരുത്തൽ, നികുതിദായക ചാർട്ടർ, റിട്ടേണുകളുടെ വേഗത്തിലുള്ള പ്രോസസ്സിങ് എന്നിവയാണ് പ്രധാന നടപടികളെന്നും നിർമല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.

2023-24 ബജറ്റിൽ ഏഴ് താരിഫ് നിരക്കുകൾ നീക്കം ചെയ്‌തതു കൂടാതെ ഏഴ് താരിഫ് നിരക്കുകൾ കൂടി നീക്കം ചെയ്യും. ചില ഇനങ്ങൾ ഒഴികെയുള്ളവയിൽ ഫലപ്രദമായ തീരുവ പരിധി നിലനിർത്തുന്നതിന് ഉചിതമായ സെസ് പ്രയോഗിക്കും. സെസിന് വിധേയമായ 82 താരിഫ് ലൈനുകളിൽ സാമൂഹിക ക്ഷേമ സർചാർജ് ഒഴിവാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

വ്യാപാരങ്ങൾ സൗകര്യപ്രദമാക്കാനുള്ള പരോക്ഷ നികുതി നടപടികളിൽ കസ്‌റ്റംസ് ആക്‌ട് പ്രകാരം പ്രൊവിഷണൽ അസസ്‌മെന്‍റ് അന്തിമമാക്കുന്നതിന് രണ്ട് വർഷത്തെ സമയപരിധി നിശ്ചയിക്കും, ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.

Last Updated : Feb 1, 2025, 1:21 PM IST

ABOUT THE AUTHOR

...view details