പഞ്ചാബ് : സംഗ്രൂർ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ രണ്ട് തടവുകാർ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. മുഹമ്മദ് ഹാരിസ്, ധർമീന്ദർ സിംഗ് എന്നിവരാണ് മരണപ്പെട്ടത്, ഗഗൻദീപ് സിങ്, മുഹമ്മദ് സാഹിബാജ് എന്നിവര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ പട്യാല രജീന്ദ്ര മെഡിക്കൽ കോളജിലേക്ക് ഇവരെ റഫർ ചെയ്‌തിട്ടുണ്ട്. മൂർച്ചയുള്ള കട്ടർ ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രതികൾക്ക് മുന്‍ വൈരാഗ്യമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.