തിരുവനന്തപുരം :തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ തന്‍റെ എതിരാളിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിനെ പരിഹസിച്ച് ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ഈ തെരഞ്ഞെടുപ്പ് പ്രകടനത്തിന്‍റെ രാഷ്‌ട്രീയത്തിനും 15 വർഷത്തെ പ്രവർത്തനരഹിതമായവരെ പ്രതിനിധീകരിക്കുന്നവർക്കും ഇടയിലായിരിക്കുമെന്നത് ആയിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം ( It's a Battle Of Performance Vs Non - Performance ).
തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഇതിനെക്കുറിച്ച് നന്നായി അറിയാമെന്നും മെയ് മാസത്തിൽ ആരെ തെരഞ്ഞെടുക്കുമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
"തീർച്ചയായും, ആളുകൾ സുബോധമുള്ളവരാണ്. പ്രകടനത്തിന്‍റെ രാഷ്‌ട്രീയം എന്താണെന്നും, ആരാണ് പ്രകടനത്തിന്‍റെ രാഷ്‌ട്രീയത്തെ പ്രതിനിധീകരിക്കുന്നതെന്നും, ആരാണ് 15 വർഷത്തെ പ്രവർത്തനമില്ലായ്‌മയെ പ്രതിനിധീകരിക്കുന്നതെന്നും അവർക്കറിയാം," എന്ന് രാജീവ് ചന്ദ്രശേഖർ വിശദീകരിച്ചു. കഴിഞ്ഞ 15 വർഷമായി തരൂർ തിരുവനന്തപുരത്തെ ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫിലെ ശശി തരൂരിനും സിപിഐഎമ്മിന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫിലെ പന്ന്യൻ രവീന്ദ്രനുമെതിരെ രൂക്ഷ വിമർശനമാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, സ്‌കിൽ ഡെവലപ്‌മെൻ്റ് ആൻഡ് എൻ്റർപ്രണർഷിപ്പ് സഹമന്ത്രി ചന്ദ്രശേഖർ ഉന്നയിച്ചത്.
എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നതെന്ന് ശശി തരൂർ :എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നതെന്നും ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്നും തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂർ. ആര് മത്സരിച്ചാലും തനിക്ക് കുഴപ്പമില്ലെന്നും തരൂർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു (No Matter Who Contests In Thiruvananthapuram Says Shashi Tharoor).