കേരളം

kerala

ശ്രീലങ്കന്‍ തടവിലായിരുന്ന 21 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ചെന്നൈ വിമാനത്താവളത്തിലെത്തി - Indian fishermen released

By ANI

Published : Aug 3, 2024, 9:07 AM IST

ശ്രീലങ്കയില്‍ തടവിലായിരുന്ന 21 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ചെന്നൈ വിമാനത്താവളത്തിൽ എത്തിയതായി ഇന്ത്യൻ ഹൈക്കമ്മിഷന്‍ അറിയിച്ചു.

INDIAN FISHERMEN SRILANKAN JAIL  COLOMBO PRISON FISHERMEN  ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ തടവില്‍  കൊളമ്പോ ജയില്‍ മത്സ്യത്തൊഴിലാളികൾ
Indian fishermen released from Colombo prison (ANI)

ചെന്നൈ:ശ്രീലങ്കയില്‍ തടവിലായിരുന്ന 21 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ചെന്നൈ വിമാനത്താവളത്തിൽ എത്തി. ഇന്ന് (03-08-2024) രാവിലെയാണ് ഇവര്‍ ചെന്നൈയിലെത്തിയതായി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷന്‍ ഔദ്യോഗികമായി അറിയിച്ചത്‌. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷനും ജാഫ്‌നയിലെ കോൺസുലേറ്റ് ജനറലും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ വ്യാഴാഴ്‌ചയാണ് മത്സ്യത്തൊഴിലാളികളുടെ മോചനത്തില്‍ തീരുമാനമായത്.

ഡെപ്യൂട്ടി ഹൈക്കമ്മിഷനും മറ്റ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളെ കാണുകയും അവരുടെ ക്ഷേമം തിരക്കുകയും ചെയ്തെന്നും ഒരു ദിവസത്തിനുള്ളിൽ അവരെ നാട്ടിലെത്തിക്കുമെന്നും ഇന്ത്യൻ ഹൈക്കമ്മിഷൻ എക്‌സില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. അതേസമയം, ശ്രീലങ്കൻ നാവിക സേനയുടെ ബോട്ടുമായി കൂട്ടിയിടിച്ച് മറിഞ്ഞ ബോട്ടിലെ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ട് പേരെ ജാഫ്‌നയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലെ ഉദ്യോഗസ്ഥർ കെയ്റ്റ്സ് പൊലീസ് സ്റ്റേഷനിലെത്തി കണ്ടു. ഇവർക്ക് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ സായി മുരളി അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ കുടുംബങ്ങളെ ഫോൺ വിളിക്കാനും കോണ്‍സുലേറ്റ് സൗകര്യമൊരുക്കി.

വ്യാഴാഴ്‌ചയാണ് കച്ചത്തീവ് ദ്വീപിന് വടക്ക് 5 നോട്ടിക്കൽ മൈൽ അകലെ ശ്രീലങ്കൻ നാവിക സേനയുടെ കപ്പലും ഇന്ത്യൻ മത്സ്യബന്ധന ബോട്ടും തമ്മിൽ കൂട്ടിയിടിച്ചത്. കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യൻ മത്സ്യത്തൊഴിലാളികളിൽ ഒരാൾ മരിച്ചു. മറ്റൊരാളെ കാണാതായി. രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി കാങ്കസന്തുറൈ കരയിൽ എത്തിച്ചു. മത്സ്യത്തൊഴിലാളിയുടെ മരണത്തിൽ ന്യൂഡല്‍ഹിയിലെ ശ്രീലങ്കൻ ആക്‌ടിങ് ഹൈക്കമ്മിഷണറെ വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിച്ച് പ്രതിഷേധമറിയിച്ചിരുന്നു. അതേസമയം, കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

Also Read:ശ്രീലങ്കൻ നേവി ബോട്ടുമായി ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട് കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

ABOUT THE AUTHOR

...view details