കേരളം

kerala

ETV Bharat / bharat

കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; മുൻ വക്താവ് രോഹൻ ഗുപ്‌ത ബിജെപിയിൽ - Former Congress Spokesperson in BJP - FORMER CONGRESS SPOKESPERSON IN BJP

ദേശീയത, സനാതന ധർമ്മം തുടങ്ങിയവയില്‍ നിന്നും വ്യതിചലിച്ച കോണ്‍ഗ്രസിന് ദിശാ ബോധവും ആധികാരികതയും നഷ്‌ടപ്പെട്ടുവെന്ന് രോഹൻ ഗുപ്‌ത.

CONGRESS TO BJP  ROHAN GUPTA  കോണ്‍ഗ്രസ് ബിജെപി  മുൻ കോൺഗ്രസ് വക്താവ് ബിജെപിയിൽ
Former Congress Spokesperson Rohan Gupta Joins BJP

By ETV Bharat Kerala Team

Published : Apr 11, 2024, 7:12 PM IST

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന് വീണ്ടും കനത്ത പ്രഹരമേല്‍പ്പിച്ച്‌ കൊണ്ട് മുൻ വക്താവ് രോഹൻ ഗുപ്‌ത ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെയും ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയുടെയും സാന്നിധ്യത്തിലാണ് ഗുപ്‌തയും മറ്റ് ചില നേതാക്കളും ബിജെപി അംഗത്വം സ്വീകരിച്ചത്. പരമ്പരാഗത മൂല്യങ്ങളായ ദേശീയത, സനാതന ധർമ്മം തുടങ്ങിയവയില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിച്ചത് മൂലം പാര്‍ട്ടിക്ക് ദിശാ ബോധവും ആധികാരികതയും നഷ്‌ടപ്പെട്ടു എന്ന് ഗുപ്‌ത ആരോപിച്ചു.

അടുത്തിടെ സർവീസിൽ നിന്ന് രാജിവച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥയായ പരംപാൽ കൗർ, അവരുടെ ഭര്‍ത്താവും ശിരോമണി അകാലിദള്‍ മുതിർന്ന നേതാവ് സിക്കന്ദർ സിങ് മലുകയുടെ മകനുമായ ഗുർപ്രീത് സിങ് മലുക, യൂത്ത് കോൺഗ്രസ് നേതാവ് ജഹൻസൈബ് സിർവാൾ എന്നിവരും ഗുപ്‌തയോടൊപ്പം ബിജെപിയില്‍ ചേർന്നിട്ടുണ്ട്.

ബിജെപി കോട്ടയായ അഹമ്മദാബാദ് ഈസ്‌റ്റ് ലോക്‌സഭ സീറ്റിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിത്വം ഗുപ്‌ത കഴിഞ്ഞ മാസം നിരസിച്ചിരിച്ചിരുന്നു. കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്‍റുമായി ബന്ധപ്പെട്ട ഒരു നേതാവിന്‍റെ നിരന്തരമായ അപമാനം നേരിടേണ്ടി വരുന്നു എന്നാരോപിച്ചാണ് പാർട്ടി വിടുന്നതായി ഗുപ്‌ത വെളിപ്പെടുത്തിയത്. ആരോപണം, പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശിനെ ഉദ്ദേശിച്ചാണെന്ന് വിലയിരുത്തലുണ്ട്.

സനാതന ധർമ്മം അപമാനിക്കപ്പെടുമ്പോൾ മിണ്ടാതിരിക്കണമെന്ന്, പേരിനൊപ്പം 'റാം' ഉള്ള ഒരു നേതാവ് ആവശ്യപ്പെട്ടു എന്നാണ് ഗുപ്‌ത മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. ഒരു പ്രാവശ്യം പോലും തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തവരാണ് കോൺഗ്രസിന്‍റെ കാഴ്‌ചപ്പാട് രൂപപ്പെടുത്തുന്നതെന്നും ഗുപ്‌ത വിമര്‍ശിച്ചു.

കോൺഗ്രസ് ഇടതുപക്ഷത്തേക്ക് ചാഞ്ഞു. ഒരു വശത്ത്, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് വഴിയൊരുക്കുന്ന സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തില്ലെന്നാണ് അവര്‍ പറഞ്ഞതെന്നും ഗുപ്‌ത കൂട്ടിച്ചേര്‍ത്തു.

ഗുപ്‌തയോടൊപ്പം ബിജെപിയിലെത്തിയ മറ്റ് മൂന്ന് പേരും, ഇന്ത്യയുടെ ആഗോള ഉയർച്ചയ്ക്കും വികസനത്തിനും കാരണമാണ് മോദി എന്ന് പ്രകീര്‍ത്തിച്ചു. അതേസമയം ഇവരുടെ സാന്നിധ്യം ബിജെപിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് താവ്‌ഡെ പ്രതികരിച്ചത്.

ജമ്മു കശ്‌മീരിലെ 'രാഷ്‌ട്രീയ ദല്ലാൾ' സംവിധാനം ബിജെപി അവസാനിപ്പിച്ചു എന്ന ജഹൻസൈബ് സിർവാൾ പറഞ്ഞു. പഞ്ചാബിന്‍റെ വികസനത്തിന് വേണ്ടിയാണ് താൻ പാർട്ടിയിൽ ചേരുന്നത് എന്നാണ് മലുക പ്രതികരിച്ചത്.

അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പ് ടിക്കറ്റ് കോൺഗ്രസ് നിരസിക്കാൻ തീരുമാനിച്ചതോടെയാണ് ഗുപ്‌തയുടെ ബിജെപി കൂറ് വെളിവായതെന്ന് ഗുജറാത്ത് കോൺഗ്രസ് വക്താവ് മനീഷ് ദോഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'അനൗദ്യോഗികമായി, ഗുപ്‌ത ദീർഘകാലമായി ബിജെപിയോട് ഒപ്പമാണ്. കോൺഗ്രസിനൊപ്പം നിൽക്കുന്നത് അദ്ദേഹത്തിന്‍റെ തന്ത്രമാണെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു. കോൺഗ്രസ് പാർട്ടി അദ്ദേഹത്തിന് സ്ഥാനമാനങ്ങള്‍ നൽകി, അദ്ദേഹമത് പണമുണ്ടാക്കാൻ ഉപയോഗിച്ചു. പാർട്ടിയെ ഒറ്റിക്കൊടുത്തു.'- മനീഷ് ദോഷി പറഞ്ഞു.

രോഗിയായ പിതാവിന്‍റെ നിർബന്ധത്തിന് വഴങ്ങിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം വേണ്ടെന്ന് വെക്കുന്നത് എന്നാണ് ഗുപ്‌ത അന്ന് പറഞ്ഞത്. പാനിക്ക് അറ്റാക്കിനെ തുടര്‍ന്ന് ഐസിയുവില്‍ അഡ്‌മിറ്റ് ചെയ്‌തിരുന്ന പിതാവ്, തന്‍റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ചികിത്സയ്‌ക്ക് വഴങ്ങില്ലെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും ഗുപ്‌ത പറഞ്ഞിരുന്നു. 2004 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അഹമ്മദാബാദിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ഗുപ്‌തയുടെ പിതാവ് അന്ന് പരാജയപ്പെട്ടിരുന്നു.

Also Read :ബോക്‌സിങ് താരം വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നു - Boxer Vijender Singh Joined BJP

ABOUT THE AUTHOR

...view details