മുബൈ:ഛത്രപതി ശിവജി മഹാരാജിൻ്റെ പേരിൽ ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ രാഷ്ട്രീയം കളിക്കുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന സംഭവത്തെ തുടര്‍ന്ന് മഹാവികാസ് അഘാഡി നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തുവന്നത്. ശിവജി മഹാരാജിൻ്റെ പേരില്‍ ഔറംഗസേബിൻ്റെയും അഫ്‌സൽ ഖാൻ്റെയും പ്രവൃത്തികൾ താക്കറെ അനുകരിക്കുകയാണെന്നും ഏകനാഥ് ഷിൻഡെ പറഞ്ഞു.
രണ്ട് വർഷം മുമ്പ് മഹാരാഷ്ട്രയിലെ ജനങ്ങൾ ഉദ്ധവ് താക്കറെയോട് പുറത്തുപോകാൻ പറഞ്ഞു. അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കി. അദ്ദേഹം ശിവജി മഹാരാജിൻ്റെ പേരിൽ രാഷ്ട്രീയം പറയുകയും ഔറംഗസേബിൻ്റെയും അഫ്‌സൽ ഖാൻ്റെയും പ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്യുന്നു. ശിവജി മഹാരാജിൻ്റെ പേരിൽ ബിജെപിയുമായി ചേർന്ന് അദ്ദേഹം അധികാരത്തിൽ വന്നു. എന്നാല്‍ മറ്റുളളവരുമായി ചേര്‍ന്ന് സർക്കാർ രൂപീകരിച്ചു എന്നും മുഖ്യമന്ത്രി ഷിൻഡെ പറഞ്ഞു.
ശിവജി മഹാരാജ് വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. ഇത് വളരെ സങ്കടകരമായ കാര്യമാണ്. ശിവജി മഹാരാജ് ഞങ്ങൾക്ക് ഒരു രാഷ്ട്രീയ വിഷയമല്ല. വിശ്വാസത്തിന്‍റെ വിഷയമാണ്. ഇത് രാഷ്ട്രീയവത്‌കരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഏകനാഥ് ഷിൻഡെ കൂട്ടിച്ചേര്‍ത്തു.