ഹൈദരാബാദ്:കടന്നുവരുന്ന മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി സ്‌ത്രീകളെ നാം കണ്ടിട്ടുണ്ട്. പല മേഖലകളിലേക്കുളള അവരുടെ കടന്നുവരവും അത് സമൂഹത്തിലുണ്ടാക്കുന്ന മാറ്റത്തിനും നാം നിരന്തരമായി സാക്ഷിയാവുകയും ചെയ്‌തു. 'സൂര്യനെപ്പോലെ പ്രകാശിക്കണമെങ്കിൽ ആദ്യം സൂര്യനെപ്പോലെ എരിയാൻ പഠിക്കൂ' എന്ന് മുൻ രാഷ്‌ട്രപതി അബ്‌ദുൾ കലാം പറഞ്ഞിട്ടുണ്ട്. ഈ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുകയാണ് സിംഗരേണിയിലെ ഒരു കൂട്ടം സ്‌ത്രീകള്‍. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുടെ കെട്ടുപാടുകള്‍ അഴിച്ചുവച്ച് ഖനിയിലേക്ക് ജോലിയ്‌ക്കായി ഇറങ്ങിയിരിക്കുകയാണവര്‍.
ഖനിയുടെ ആഴങ്ങളിലേക്കുളള സ്‌ത്രീകളുടെ ഇറക്കം
കല്‍ക്കരി ഖനികളിലെ ജോലി ഏറെ ശാരീരികക്ഷമത ആവശ്യമുളളതാണ്. അതും നൂറുകണക്കിന് അടി താഴ്‌ചയിൽ ജോലി ചെയ്യുക എന്നത് നിരവധി വെല്ലുവിളികള്‍ നിറഞ്ഞ കാര്യമാണ്. അതുക്കൊണ്ട് തന്നെ ഖനികളില്‍ കൂടുതലായി ജോലി ചെയ്‌തിരുന്നത് പുരുഷന്മാരാണ്.
സിംഗരേണി ഖനിയിലും ഏഴു വർഷം മുൻപു വരെ പുരുഷന്മാര്‍ മാത്രമാണ് ജോലി ചെയ്‌തിരുന്നത്. ആദ്യകാലത്ത് അതില്‍ ഒരു തെറ്റും ആര്‍ക്കും തോന്നിയിരുന്നില്ല. എന്നാല്‍ കാലം മാറുകയും തൊഴില്‍ മേഖലയിലെ സ്‌ത്രീ പ്രാതിനിത്യം വര്‍ധിക്കുകയും ചെയ്‌ത് തുടങ്ങിയപ്പോള്‍ എന്തുകൊണ്ട് സ്‌ത്രീകളെ ഖനികളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നു എന്ന ചോദ്യം ഉയര്‍ന്നു.
തുടര്‍ന്ന് സിംഗരേണി ഖനിയിലെ ജോലി പുരുഷന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയത് തെറ്റാണെന്ന് കാണിച്ച് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തില്‍ ഹൈക്കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിനൊടുവില്‍ ഖനിയില്‍ പെൺകുട്ടികൾക്കും ജോലി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അതിനുശേഷം സ്‌ത്രീകളുടെ വലിയ രീതിയിലുളള കടന്നുവരവാണ് സിംഗരേണി ഖനിയില്‍ കാണാന്‍ സാധിക്കുന്നത്.
പകരം സ്‌ത്രീകളും...
സിംഗരേണിയിൽ പതിറ്റാണ്ടുകളായി കൽക്കരിത്തൊഴിലാളികളായി ജോലി ചെയ്യുന്നവര്‍ക്ക് അസുഖം മൂലം ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ വന്നാല്‍ പകരം അവരുടെ മക്കള്‍ക്ക് ജോലി നല്‍കുന്ന രീതി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പണ്ട് ഇത്തരത്തില്‍ ആൺകുട്ടികള്‍ക്ക് മാത്രമാണ് ജോലി നല്‍കിയിരുന്നത്. പെൺകുട്ടികളും ഇത്തരത്തില്‍ ജോലി ലഭിക്കുന്നത് അര്‍ഹയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന് പെൺകുട്ടികളും പകരക്കാരായി ജോലിക്ക് എത്താന്‍ തുടങ്ങി.
കഠിനമായ പാതകള്‍