കേരളം

kerala

ETV Bharat / bharat

'ലോകത്തിന് ഇന്നാവശ്യം മഹാത്മാ ഗാന്ധിയുടെ തത്വങ്ങള്‍', അറിയാം അഹിംസയുടെ പ്രാധാന്യം - JANUARY 30 AS MARTYRS DAY

സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു ജനതയുടെ പ്രതീക്ഷയും സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കാന്‍ ആജീവനാന്തം പോരാടിയ മഹാത്മജിയെ അനുസ്‌മരിച്ച് രാജ്യം.

MARYTRS DAY  MANI BHAVAN  ജനുവരി 30 രക്തസാക്ഷി ദിനം  SATYAGRAHA
Mahatma Gandhi (ETV Bharat)

By ETV Bharat Kerala Team

Published : Jan 30, 2025, 11:54 AM IST

ന്യൂഡൽഹി:ഓരോ ജനുവരി 30 ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് ധീരമായ ഓര്‍മയുടെ ദിനമാണ്. സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തില്‍ ആഴത്തിലേറ്റ, ഇന്നുമുണങ്ങാത്ത മുറിവിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മഹാത്മാഗാന്ധി നടത്തിയ ത്യാഗത്തെ അനുസ്‌മരിച്ച് കൊണ്ട് അദ്ദേഹത്തിന്‍റെ 77ാം രക്തസാക്ഷിദിനം ആചരിക്കുകയാണ് രാജ്യം.

സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു ജനതയുടെ പ്രതീക്ഷയും സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കാന്‍ ആജീവനാന്തം പോരാടിയ വ്യക്തിയാണ് അദ്ദേഹം. സത്യത്തിലും അഹിംസയിലും അടിയുറച്ച് വിശ്വസിച്ച് ജീവിതം അതിനായി സമര്‍പ്പിച്ച മഹാത്മാവിന്‍റെ ആശയങ്ങള്‍ ലോകത്തിന് എന്നും മാതൃകയാണ്.

അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകശ്രദ്ധ നേടിയ വ്യക്തിയാണ് ഗാന്ധിജി. കേവലമൊരു രാഷ്‌ട്രീയ നേതാവ് എന്നതിനേക്കാള്‍ ദാര്‍ശനികനായും അദ്ദേഹം ലോകമെമ്പാടും അറിയപ്പെടുന്നു. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചിരുന്നു.

ലോകത്ത് ഇന്ന് പലഭാഗങ്ങളിലും സംഘര്‍ഷവും യുദ്ധസാഹചര്യവും തുടരുമ്പോള്‍ മഹാത്മാ ഗാന്ധി തത്വങ്ങളുടെ പ്രസക്തി ഏറെയാണ്. ഒരാളേപോലും ഉപദ്രവിക്കരുതെന്ന ചിന്ത മാനവരാശിക്ക് അനിവാര്യമാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്താണ് അഹിംസ?

മഹാത്മാഗാന്ധിയുടെ സത്യാഗ്രഹത്തിന്‍റെയും അഹിംസയുടെയും, പ്രതിരോധത്തിന്‍റെയും തത്ത്വചിന്ത ആധുനിക ചരിത്രത്തിലെ ഏറ്റവും ശക്തമായ മാറ്റത്തിന്‍റെ ശക്തികളിൽ ഒന്നാണ്. ബ്രിട്ടീഷ് ഭരണത്തെ അദ്ദേഹം നേരിട്ടത് അഹിംസാത്മക പ്രതിഷേധത്തിലൂടെയും ഉപവാസത്തിലൂടെയുമായിരുന്നു. ചിന്ത കൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒന്നിനേയും വേദനിപ്പിക്കാതിരിക്കുക എന്നതാണ് അഹിംസയുടെ അടിസ്ഥാനം.

ഖാദി:

സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മാഗാന്ധി ഖാദി വസ്‌ത്രപ്രചരണത്തെ ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമാക്കി മാറ്റി. ഖദർ എന്ന വാക്ക് ഹിന്ദിയിൽ നിന്നുമാണ് മലയാളത്തിൽ രൂപം കൊണ്ടത്. ലാളിത്യത്തിന്‍റെയും സാമ്പത്തിക സ്വാതന്ത്ര്യത്തിന്‍റെയും പ്രതീകമായ ഖാദിയുടെ പ്രചാരണത്തിലൂടെ സ്വാശ്രയത്വത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ഗാന്ധിജിയുടെ വാദങ്ങൾ പ്രതിധ്വനിക്കുന്നത് തുടരുന്നു.

2023ലെ ഗാന്ധിജയന്തി ദിനത്തിൽ ന്യൂഡൽഹിയിലെ ഖാദി ഭവനിൽ ഖാദി ഉൽപ്പന്നങ്ങളുടെ വിൽപ്പന 1.52 കോടി രൂപയിലെത്തിയതായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരുന്നു. ഇത് സ്വയംപര്യാപ്‌തതയുടെ ഈ പ്രതീകത്തെ പിന്തുണയ്ക്കുന്നതിനുള്ള പൊതുജനങ്ങളുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഗാന്ധിജിയുടെ തത്വങ്ങളുടെ പ്രസക്തി:

ഗാന്ധിജിയുടെ അഹിംസയുടെയും സത്യത്തിന്‍റെയും തത്വങ്ങൾ ഇപ്പോഴും പ്രധാനമാണ്. മനുഷ്യ സംഘർഷങ്ങൾ, പരിസ്ഥിതി പ്രശ്‌നങ്ങൾ, അക്രമം എന്നിവയ്ക്ക് ജീവിതത്തിലും രാജ്യത്തിന്‍റെ പുരോഗതിക്കും മെച്ചപ്പെട്ട വികസനത്തിനും സമാധാനപരമായ പരിഹാരങ്ങൾ ആവശ്യമാണ്.

ശുചിത്വം:

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 2014ൽ രാജ്യമെമ്പാടും സ്വച്‌ഛ് ഭാരത് അഭിയാൻ ആരംഭിച്ചു. രാഷ്‌ട്രനിർമാണത്തിന് ശുചിത്വം അനിവാര്യമാണെന്ന മഹാത്മാഗാന്ധിയുടെ തത്ത്വചിന്തയെ പ്രതിഫലിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നാണിത്.

Also Read:76-ാമത് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയ്ക്ക് ഗൂഗിളിൻ്റെ ആദരം: ഡൂഡിലിൽ നിറഞ്ഞ് രാജ്യം

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ