ന്യൂഡൽഹി: ആം ആദ്‌മി പാർട്ടിയിലെ നേതൃത്വ പ്രതിസന്ധി കാരണം അടുത്ത ആറ് മാസത്തിനുള്ളിൽ പഞ്ചാബിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്ന് കോൺഗ്രസ്. ഏത് വെല്ലുവിളിക്കും കോണ്‍ഗ്രസ് തയ്യാറാണെന്ന് പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി അലോക് ശർമ്മ ഇടിവി ഭാരതിനോട് പറഞ്ഞു.
'അടുത്ത ആറ് മാസത്തിനുള്ളിൽ പഞ്ചാബിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാല്‍ അരവിന്ദ് കെജ്‌രിവാൾ ഡൽഹിയിൽ നിന്ന് സംസ്ഥാനം ഭരിക്കാനായി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ മാറ്റിയേക്കാം. ആ സാഹചര്യത്തിൽ ഭഗവത് മാൻ ഒരു ഇടക്കാല തെരഞ്ഞെടുപ്പ് പദ്ധതിയുമായി ഗവർണറെ സമീപിക്കാന്‍ സാധ്യതയുണ്ട്. അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്‌തേക്കാം. ഞങ്ങൾ തെരഞ്ഞെടുപ്പിന് തയ്യാറാണ്.'- അലോക് ശർമ്മ ഇടിവി ഭാരതിനോട് പറഞ്ഞു.
നിരവധി എഎപി എംഎൽഎമാർ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉടൻ തന്നെ അവർ പാർട്ടി മാറിയേക്കുമെന്നും സിഎൽപി നേതാവ് പ്രതാപ് സിംഗ് ബജ്‌വ, മുൻ മന്ത്രി എസ്എസ് രൺധവ എന്നിവരുൾപ്പെടെയുള്ള പഞ്ചാബ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നുണ്ട്. എന്നിരുന്നാലും കൂറുമാറ്റ നിരോധന നിയമം കണക്കിലെടുത്ത് എഎപിയുടെ പഞ്ചാബ് യൂണിറ്റിൽ പിളർപ്പ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് എഐസിസി വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക