ETV Bharat / state

നേര്യമംഗലത്തെ കാട്ടാന ആക്രമണം : കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി തെരുവില്‍ കോണ്‍ഗ്രസ് പ്രതിഷേധം

നേര്യമംഗലം കാഞ്ഞിരവേലി സ്വദേശിയായ ഇന്ദിര ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.

author img

By ETV Bharat Kerala Team

Published : Mar 4, 2024, 2:24 PM IST

Updated : Mar 4, 2024, 2:53 PM IST

കോതമംഗലം കോണ്‍ഗ്രസ് പ്രതിഷേധം  നേര്യമംഗലം കാട്ടാന ആക്രമണം  Congress Protest In Kothamangalam  Wild Elephant Attack  Kothamangalam Wild Elephant Attack
kothamangalam congress protest
കോതമംഗലത്ത് കോണ്‍ഗ്രസ് പ്രതിഷേധം

എറണാകുളം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ അസാധാരണ പ്രതിഷേധവുമായി കോൺഗ്രസ്. നേര്യമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ബലമായി എടുത്തുകൊണ്ടുപോയി കോതമംഗലം നഗരത്തിൽവച്ച് പ്രതിഷേധിക്കുകയായിരുന്നു. എറണാകുളം ഡിസി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിൽ പൊലീസിനെ തള്ളി മാറ്റിയാണ് ആശുപത്രിയിൽ നിന്നും മൃതദേഹം എടുത്തുകൊണ്ടുപോയത്.

കോതമംഗലം നഗരത്തിൽ മൃതദേഹവുമായി പ്രതിഷേധം തുടരുകയാണ്. ജനങ്ങളുടെ കയ്യിൽ നിന്നും പൊലീസ് മൃതദേഹം തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് മാത്യു കുഴൽ നാടൻ എംഎൽഎ പറഞ്ഞു. വീട്ടുകാരിൽ നിന്നും അനുമതി വാങ്ങിയ ശേഷമാണ് തങ്ങൾ പ്രതിഷേധത്തിനിറങ്ങിയത്. ഉത്തരവാദപ്പെട്ട മന്ത്രിയെത്തി ഉറപ്പ് നൽകിയാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, മാത്യു കുഴൽനാടൻ എംഎൽഎ, ഡീൻ കുര്യാക്കോസ് എം.പി എന്നിവരുടെ നേതൃത്വത്തിൽ, താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റുമോർട്ടവും ബന്ധുക്കളും കോൺഗ്രസ് പ്രവർത്തകരും ചേര്‍ന്ന് തടഞ്ഞിരുന്നു. വനംമന്ത്രിയുൾപ്പടെ സ്ഥലത്ത് എത്തണമെന്നും കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം.

നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര ഇന്ന് (മാര്‍ച്ച് 4) രാവിലെയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. കൂവ വിളവെടുപ്പിനിടെ ഇന്ദിരയെ ആന ആക്രമിക്കുകയായിരുന്നു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

വീടിനോട് ചേര്‍ന്നായിരുന്നു ഇവരുടെ കൃഷിയിടം. ഇവിടേക്ക് അപ്രതീക്ഷിതമായി ആനയെത്തിയപ്പോള്‍ വയോധികയായ ഇന്ദിരയ്ക്ക് ഓടി മാറാൻ സാധിച്ചില്ല. ഇതോടെയാണ് ആന ഇന്ദിരയെ ആക്രമിച്ചത്. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read More : നേര്യമംഗലത്ത് കാട്ടാന ആക്രമണം : കൂവ വിളവെടുപ്പിനിടെ വയോധികയെ ചവിട്ടിക്കൊന്നു

കോതമംഗലത്ത് കോണ്‍ഗ്രസ് പ്രതിഷേധം

എറണാകുളം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ അസാധാരണ പ്രതിഷേധവുമായി കോൺഗ്രസ്. നേര്യമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ബലമായി എടുത്തുകൊണ്ടുപോയി കോതമംഗലം നഗരത്തിൽവച്ച് പ്രതിഷേധിക്കുകയായിരുന്നു. എറണാകുളം ഡിസി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിൽ പൊലീസിനെ തള്ളി മാറ്റിയാണ് ആശുപത്രിയിൽ നിന്നും മൃതദേഹം എടുത്തുകൊണ്ടുപോയത്.

കോതമംഗലം നഗരത്തിൽ മൃതദേഹവുമായി പ്രതിഷേധം തുടരുകയാണ്. ജനങ്ങളുടെ കയ്യിൽ നിന്നും പൊലീസ് മൃതദേഹം തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് മാത്യു കുഴൽ നാടൻ എംഎൽഎ പറഞ്ഞു. വീട്ടുകാരിൽ നിന്നും അനുമതി വാങ്ങിയ ശേഷമാണ് തങ്ങൾ പ്രതിഷേധത്തിനിറങ്ങിയത്. ഉത്തരവാദപ്പെട്ട മന്ത്രിയെത്തി ഉറപ്പ് നൽകിയാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, മാത്യു കുഴൽനാടൻ എംഎൽഎ, ഡീൻ കുര്യാക്കോസ് എം.പി എന്നിവരുടെ നേതൃത്വത്തിൽ, താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റുമോർട്ടവും ബന്ധുക്കളും കോൺഗ്രസ് പ്രവർത്തകരും ചേര്‍ന്ന് തടഞ്ഞിരുന്നു. വനംമന്ത്രിയുൾപ്പടെ സ്ഥലത്ത് എത്തണമെന്നും കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം.

നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര ഇന്ന് (മാര്‍ച്ച് 4) രാവിലെയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. കൂവ വിളവെടുപ്പിനിടെ ഇന്ദിരയെ ആന ആക്രമിക്കുകയായിരുന്നു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

വീടിനോട് ചേര്‍ന്നായിരുന്നു ഇവരുടെ കൃഷിയിടം. ഇവിടേക്ക് അപ്രതീക്ഷിതമായി ആനയെത്തിയപ്പോള്‍ വയോധികയായ ഇന്ദിരയ്ക്ക് ഓടി മാറാൻ സാധിച്ചില്ല. ഇതോടെയാണ് ആന ഇന്ദിരയെ ആക്രമിച്ചത്. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read More : നേര്യമംഗലത്ത് കാട്ടാന ആക്രമണം : കൂവ വിളവെടുപ്പിനിടെ വയോധികയെ ചവിട്ടിക്കൊന്നു

Last Updated : Mar 4, 2024, 2:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.