ETV Bharat / state

കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ ഒത്തുകളിയെന്ന് ആരോപണം; പ്രക്ഷോഭം ശക്തമാക്കി യുഡിഎഫ് - KAFIR SCREENSHOT CASE UPDATE

author img

By ETV Bharat Kerala Team

Published : Aug 16, 2024, 1:30 PM IST

വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിൽ പൊലീസ് സിപിഎമ്മുമായി ഒത്തുകളിക്കുകയാണെന്ന് യുഡിഎഫ്. ചോദ്യം ചെയ്‌തവരുടെ മേൽവിലാസം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് യുഡിഎഫ് ആരോപിച്ചു.

VADAKARA KAFIR SCREENSHOT CASE  കാഫിർ സ്ക്രീൻഷോട്ട് വിവാദം  UDF AGAINST KERALA POLICE AND CPM  UDF PROTEST ON KAFIR SCREENSHOT CASE
UDF Protest On Kafir Screenshot Case (ETV Bharat)

കോഴിക്കോട്: വടകരയിലെ കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തിൽ പ്രക്ഷോഭം ശക്തമാക്കി യുഡിഎഫ്. പൊലീസ് സിപിഎമ്മുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. മൊഴിയെടുത്ത ശേഷം വിട്ടയച്ച സിപിഎം അനുകൂല സാമൂഹിക മാധ്യമങ്ങളിലെ അഡ്‌മിന്‍മാരുടെ വിവരങ്ങള്‍ പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണെന്നാണ് പ്രധാന ആരോപണം. മാത്രമല്ല ചോദ്യം ചെയ്‌തവരുടെ മേല്‍വിലാസം രേഖപ്പെടുത്താതെയാണ് ഹൈക്കോടതിയിൽ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

കാഫിര്‍ പരാമര്‍ശമടങ്ങിയ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്‌തവരുടെ പേര് സഹിതമാണ് വടകര എസ്എച്ചഒ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമർപ്പിച്ചത്. വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ സ്ക്രീന്‍ ഷോട്ട് പോസ്‌റ്റ് ചെയ്‌ത സമയമുള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ട്. ഇവരുടെ പേരും പിതാവിന്‍റെ പേരും സഹിതമാണ് റിപ്പോര്‍ട്ട്. പക്ഷേ മേല്‍വിലാസം രേഖപ്പെടുത്തിയിട്ടില്ലെന്ന് യുഡിഎഫ് കൂട്ടിച്ചേർത്തു.

പോസ്‌റ്റ് ആദ്യം റെഡ് എന്‍ കൗണ്ടര്‍ എന്ന ഗ്രൂപ്പില്‍ പോസ്‌റ്റ് ചെയ്‌ത റിബേഷ് രാമകൃഷ്‌ണനെ കുറിച്ചുള്ള വിവരം മാത്രമാണ് ഇതുവരെ പുറത്ത് വന്നത്. റെഡ് ബറ്റാലിയിന്‍ ഗ്രൂപ്പില്‍ പോസ്‌റ്റിട്ട അമല്‍റാം, അമ്പാടിമുക്ക് ഫേസ്ബുക്ക് പേജിന്‍റെ അഡ്‌മിന്‍ മനീഷ്, പോരാളി ഷാജി ഫേസ്ബുക്ക് പേജിന്‍റെ അഡ്‌മിന്‍ വഹാബ് എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

സ്ക്രീന്‍ ഷോട്ട് ആദ്യം പങ്കു വെച്ചത് ഇവരാണെന്ന് വ്യക്തമായിട്ടും പ്രതി ചേര്‍ക്കുന്നതിനു പകരം സാക്ഷിയാക്കുകയാണ് ചെയ്‌തിരിക്കുന്നത്. ഇത് തെറ്റായ കീഴ്വഴക്കമായാണ്. ഈ സ്ക്രീന്‍ ഷോട്ടുകള്‍ ഷെയര്‍ ചെയ്‌ത കെ കെ ലതികയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറാവാത്തത് സിപിഎമ്മിന്‍റെ സമ്മര്‍ദ്ദം മൂലമാണെന്ന് യുഡിഎഫ് ആരോപിച്ചു.

സിപിഎം പയ്യോളി ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതുവരെയും പോസ്‌റ്റ് നീക്കിയിട്ടില്ലെന്ന് യുഡിഎഫ് പറഞ്ഞു. ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ അടുത്ത തിങ്കളാഴ്‌ച ആര്‍എംപിയും യുഡ‍ിഎഫും വടകര റൂറല്‍ എസ്‌പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

ഇതിന് പുറമേ സിപിഎമ്മിനെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. യൂത്ത് ലീഗും സമരത്തിനിറങ്ങും. അതേസമയം കേസ് സൈബര്‍ സെല്ലിന് നല്‍കിയതിനാല്‍ അതിൽ തുടർനടപടിയില്ലെന്ന മറുപടിയാണ് പൊലീസ് നൽകുന്നത്.

Also Read: 'പൊലീസ് ആരെയോ പേടിക്കുന്നു'; കാഫിർ വിവാദത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് ഡിസിസി പ്രസിഡൻ്റ്

കോഴിക്കോട്: വടകരയിലെ കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തിൽ പ്രക്ഷോഭം ശക്തമാക്കി യുഡിഎഫ്. പൊലീസ് സിപിഎമ്മുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. മൊഴിയെടുത്ത ശേഷം വിട്ടയച്ച സിപിഎം അനുകൂല സാമൂഹിക മാധ്യമങ്ങളിലെ അഡ്‌മിന്‍മാരുടെ വിവരങ്ങള്‍ പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണെന്നാണ് പ്രധാന ആരോപണം. മാത്രമല്ല ചോദ്യം ചെയ്‌തവരുടെ മേല്‍വിലാസം രേഖപ്പെടുത്താതെയാണ് ഹൈക്കോടതിയിൽ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

കാഫിര്‍ പരാമര്‍ശമടങ്ങിയ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്‌തവരുടെ പേര് സഹിതമാണ് വടകര എസ്എച്ചഒ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമർപ്പിച്ചത്. വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ സ്ക്രീന്‍ ഷോട്ട് പോസ്‌റ്റ് ചെയ്‌ത സമയമുള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ട്. ഇവരുടെ പേരും പിതാവിന്‍റെ പേരും സഹിതമാണ് റിപ്പോര്‍ട്ട്. പക്ഷേ മേല്‍വിലാസം രേഖപ്പെടുത്തിയിട്ടില്ലെന്ന് യുഡിഎഫ് കൂട്ടിച്ചേർത്തു.

പോസ്‌റ്റ് ആദ്യം റെഡ് എന്‍ കൗണ്ടര്‍ എന്ന ഗ്രൂപ്പില്‍ പോസ്‌റ്റ് ചെയ്‌ത റിബേഷ് രാമകൃഷ്‌ണനെ കുറിച്ചുള്ള വിവരം മാത്രമാണ് ഇതുവരെ പുറത്ത് വന്നത്. റെഡ് ബറ്റാലിയിന്‍ ഗ്രൂപ്പില്‍ പോസ്‌റ്റിട്ട അമല്‍റാം, അമ്പാടിമുക്ക് ഫേസ്ബുക്ക് പേജിന്‍റെ അഡ്‌മിന്‍ മനീഷ്, പോരാളി ഷാജി ഫേസ്ബുക്ക് പേജിന്‍റെ അഡ്‌മിന്‍ വഹാബ് എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

സ്ക്രീന്‍ ഷോട്ട് ആദ്യം പങ്കു വെച്ചത് ഇവരാണെന്ന് വ്യക്തമായിട്ടും പ്രതി ചേര്‍ക്കുന്നതിനു പകരം സാക്ഷിയാക്കുകയാണ് ചെയ്‌തിരിക്കുന്നത്. ഇത് തെറ്റായ കീഴ്വഴക്കമായാണ്. ഈ സ്ക്രീന്‍ ഷോട്ടുകള്‍ ഷെയര്‍ ചെയ്‌ത കെ കെ ലതികയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറാവാത്തത് സിപിഎമ്മിന്‍റെ സമ്മര്‍ദ്ദം മൂലമാണെന്ന് യുഡിഎഫ് ആരോപിച്ചു.

സിപിഎം പയ്യോളി ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതുവരെയും പോസ്‌റ്റ് നീക്കിയിട്ടില്ലെന്ന് യുഡിഎഫ് പറഞ്ഞു. ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ അടുത്ത തിങ്കളാഴ്‌ച ആര്‍എംപിയും യുഡ‍ിഎഫും വടകര റൂറല്‍ എസ്‌പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

ഇതിന് പുറമേ സിപിഎമ്മിനെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. യൂത്ത് ലീഗും സമരത്തിനിറങ്ങും. അതേസമയം കേസ് സൈബര്‍ സെല്ലിന് നല്‍കിയതിനാല്‍ അതിൽ തുടർനടപടിയില്ലെന്ന മറുപടിയാണ് പൊലീസ് നൽകുന്നത്.

Also Read: 'പൊലീസ് ആരെയോ പേടിക്കുന്നു'; കാഫിർ വിവാദത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് ഡിസിസി പ്രസിഡൻ്റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.