ETV Bharat / state

തൃശൂരിലെ പരാജയത്തിൽ അടിപതറി കെ മുരളീധരൻ ; പ്രവേശനമില്ലാതെ കോഴിക്കോട്ടെ വീട് - K MURALEEDHARANS DEFEAT

author img

By ETV Bharat Kerala Team

Published : Jun 6, 2024, 1:17 PM IST

പരാജയത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. വടകരയില്‍ മത്സരിച്ചിരുന്നെങ്കില്‍ വിജയിക്കുമായിരുന്നെന്നും കോണ്‍ഗ്രസിന്‍റെ ഒരു കമ്മിറ്റിയിലും ഇനി പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവിൽ മാധ്യമ പ്രവർത്തകർക്ക് പോലും അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പ്രവേശനമില്ല.

തൃശൂർ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  K MURALEEDHARAN FAILURE IN THRISSUR  THRISSUR LOK SABHA ELECTION RESULT 2024  കെ മുരളീധരന്‍റെ പരാജയം
K Muraleedharan's home gate closed (ETV Bharat)

കോഴിക്കോട് : തൃശൂരിൽ സുരേഷ്ഗോപി ജേതാവായപ്പോള്‍ തകർന്നുപോയത് കെ മുരളീധരനാണ്. സദാസമയവും തുറന്ന് കിടന്നിരുന്ന കോഴിക്കോട്ടെ മുരളിയുടെ വീടിന്‍റെ ഗെയ്റ്റ് ഇപ്പോള്‍ ഉള്ളിൽ നിന്ന് കുറ്റിയിട്ടിരിക്കുകയാണ്. കെ മുരളീധരൻ വാതിലടച്ച് ഒറ്റയിരിപ്പാണ്. മുരളിയുടെ മുറ്റത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനമില്ലാതായി. ആരോടും പിണക്കമുണ്ടായിട്ടൊന്നുമല്ല, അമ്മാതിരി അടിയാണ് തൃശൂരിൽ നിന്ന് കിട്ടിയത്.

ഇനി മത്സരിക്കാൻ ഇല്ലെന്നും പൊതുരംഗത്തുനിന്ന് മാറി നിൽക്കുകയാണെന്നുപോലും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ പലരും ഫോണില്‍ വിളിച്ചിട്ടും വിഷമം മാറിയിട്ടില്ല. ഇതൊക്കെ കണ്ട് അനുനയിപ്പിക്കാൻ ഒരാൾ വരുന്നുണ്ട്. സാക്ഷാൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഒരുഗ്രൻ ഫോർമുലയുമായിട്ടാണ് വരവ് എന്നാണ് കേൾക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട് ഒഴിയുകയാണെങ്കില്‍ കെ മുരളീധരനെ പരിഗണിക്കുമെന്നെല്ലാമാണ് സൂചനകള്‍.

വടകരയിലും നേമത്തും തൃശൂരിലുമടക്കം പാര്‍ട്ടി പറഞ്ഞയിടത്തെല്ലാം എതിരുപറയാതെ മത്സരിച്ച കെ മുരളീധരനെ അങ്ങനെ കോൺഗ്രസ് കൈവിടില്ല. മുരളി തൃശൂരില്‍ സുരേഷ് ഗോപിയെ നേരിടാന്‍ പോയതിന്‍റെ ആനുകൂല്യം ശേഷിക്കുന്ന 18 മണ്ഡലങ്ങളിലും യുഡിഎഫിന് ഗുണം ചെയ്‌തിട്ടുണ്ട്. ആ നീക്കം, ന്യൂനപക്ഷ വോട്ടുകള്‍ വന്‍തോതില്‍ ലഭ്യമാകാന്‍ അത് യുഡിഎഫിനെ തുണച്ചു. ഈ സാഹചര്യത്തിൽ സുരക്ഷിതമായൊരു പദവി മുരളിക്ക് നല്‍കണമെന്നാണ് ലീഗ് അടക്കമുള്ള മുന്നണി നേതാക്കള്‍പോലും പറയുന്നത്.

എന്നാൽ രാഹുൽ മാറിയാൽ പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞുകഴിഞ്ഞു. ഇനി പരിഗണന വന്നാൽ തന്നെ വയനാട്ടിൽ മത്സരിക്കാൻ കെ മുരളീധരന്‍ തയ്യാറാകുമോ എന്നതും ചോദ്യചിഹ്നമാണ്. മുമ്പ് ഡിഐസി ആയിരുന്നപ്പോൾ ഇരു മുന്നണികള്‍ക്കുമെതിരെ മത്സരിച്ച് മിന്നുന്ന പ്രകടനം മുരളി വയനാട്ടിൽ കാഴ്‌ചവച്ചിരുന്നു.

മുരളിയുടെ പോരാട്ട വീര്യത്തെ എന്നും അനുകൂലിച്ച ചരിത്രമാണ് ലീഗിനുള്ളത്. വടകരയിൽ നിന്നും തൃശൂരിലിറങ്ങി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട മുരളിയുടെ പരാജയത്തെ ത്യാഗമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചത്. ഈ ത്യാഗത്തിന് മറുമരുന്നാകാൻ ഒഴിവുവന്ന രാജ്യസഭ സീറ്റ് മുരളിക്ക് നൽകി ലീഗ് മഹാമനസ്‌കത കാണിക്കുമോ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

എന്നാൽ, ആ കസേരയിൽ മോഹം കൊണ്ട് തുടങ്ങിയ പിഎംഎ സലാമിനോടും പി കെ ഫിറോസിനോടുമെല്ലാം പാർട്ടി എന്ത് പറയും എന്നതും ചോദ്യമാണ്. എന്തായാലും എതിരാളികളെ കയ്യും കണക്കുമില്ലാതെ പരിഹസിക്കാറുണ്ടായിരുന്ന കെ മുരളീധരന്‍ ഇപ്പോള്‍ വ്യാപകമായി ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. പക്ഷേ വമ്പന്‍ തിരിച്ചുവരവുകള്‍ നടത്തിയ ചരിത്രമാണ് അദ്ദേഹത്തിന്‍റേത്.

Also Read: കെ കരുണാകരനും കുടുംബത്തിനും തൃശൂര്‍ ഇന്നും ബാലികേറാമല ; മുരളീധരന്‍ ലോക്‌സഭയിലേക്ക് പരാജയപ്പെടുന്നത് മൂന്നാം തവണ

കോഴിക്കോട് : തൃശൂരിൽ സുരേഷ്ഗോപി ജേതാവായപ്പോള്‍ തകർന്നുപോയത് കെ മുരളീധരനാണ്. സദാസമയവും തുറന്ന് കിടന്നിരുന്ന കോഴിക്കോട്ടെ മുരളിയുടെ വീടിന്‍റെ ഗെയ്റ്റ് ഇപ്പോള്‍ ഉള്ളിൽ നിന്ന് കുറ്റിയിട്ടിരിക്കുകയാണ്. കെ മുരളീധരൻ വാതിലടച്ച് ഒറ്റയിരിപ്പാണ്. മുരളിയുടെ മുറ്റത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനമില്ലാതായി. ആരോടും പിണക്കമുണ്ടായിട്ടൊന്നുമല്ല, അമ്മാതിരി അടിയാണ് തൃശൂരിൽ നിന്ന് കിട്ടിയത്.

ഇനി മത്സരിക്കാൻ ഇല്ലെന്നും പൊതുരംഗത്തുനിന്ന് മാറി നിൽക്കുകയാണെന്നുപോലും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ പലരും ഫോണില്‍ വിളിച്ചിട്ടും വിഷമം മാറിയിട്ടില്ല. ഇതൊക്കെ കണ്ട് അനുനയിപ്പിക്കാൻ ഒരാൾ വരുന്നുണ്ട്. സാക്ഷാൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഒരുഗ്രൻ ഫോർമുലയുമായിട്ടാണ് വരവ് എന്നാണ് കേൾക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട് ഒഴിയുകയാണെങ്കില്‍ കെ മുരളീധരനെ പരിഗണിക്കുമെന്നെല്ലാമാണ് സൂചനകള്‍.

വടകരയിലും നേമത്തും തൃശൂരിലുമടക്കം പാര്‍ട്ടി പറഞ്ഞയിടത്തെല്ലാം എതിരുപറയാതെ മത്സരിച്ച കെ മുരളീധരനെ അങ്ങനെ കോൺഗ്രസ് കൈവിടില്ല. മുരളി തൃശൂരില്‍ സുരേഷ് ഗോപിയെ നേരിടാന്‍ പോയതിന്‍റെ ആനുകൂല്യം ശേഷിക്കുന്ന 18 മണ്ഡലങ്ങളിലും യുഡിഎഫിന് ഗുണം ചെയ്‌തിട്ടുണ്ട്. ആ നീക്കം, ന്യൂനപക്ഷ വോട്ടുകള്‍ വന്‍തോതില്‍ ലഭ്യമാകാന്‍ അത് യുഡിഎഫിനെ തുണച്ചു. ഈ സാഹചര്യത്തിൽ സുരക്ഷിതമായൊരു പദവി മുരളിക്ക് നല്‍കണമെന്നാണ് ലീഗ് അടക്കമുള്ള മുന്നണി നേതാക്കള്‍പോലും പറയുന്നത്.

എന്നാൽ രാഹുൽ മാറിയാൽ പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞുകഴിഞ്ഞു. ഇനി പരിഗണന വന്നാൽ തന്നെ വയനാട്ടിൽ മത്സരിക്കാൻ കെ മുരളീധരന്‍ തയ്യാറാകുമോ എന്നതും ചോദ്യചിഹ്നമാണ്. മുമ്പ് ഡിഐസി ആയിരുന്നപ്പോൾ ഇരു മുന്നണികള്‍ക്കുമെതിരെ മത്സരിച്ച് മിന്നുന്ന പ്രകടനം മുരളി വയനാട്ടിൽ കാഴ്‌ചവച്ചിരുന്നു.

മുരളിയുടെ പോരാട്ട വീര്യത്തെ എന്നും അനുകൂലിച്ച ചരിത്രമാണ് ലീഗിനുള്ളത്. വടകരയിൽ നിന്നും തൃശൂരിലിറങ്ങി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട മുരളിയുടെ പരാജയത്തെ ത്യാഗമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചത്. ഈ ത്യാഗത്തിന് മറുമരുന്നാകാൻ ഒഴിവുവന്ന രാജ്യസഭ സീറ്റ് മുരളിക്ക് നൽകി ലീഗ് മഹാമനസ്‌കത കാണിക്കുമോ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

എന്നാൽ, ആ കസേരയിൽ മോഹം കൊണ്ട് തുടങ്ങിയ പിഎംഎ സലാമിനോടും പി കെ ഫിറോസിനോടുമെല്ലാം പാർട്ടി എന്ത് പറയും എന്നതും ചോദ്യമാണ്. എന്തായാലും എതിരാളികളെ കയ്യും കണക്കുമില്ലാതെ പരിഹസിക്കാറുണ്ടായിരുന്ന കെ മുരളീധരന്‍ ഇപ്പോള്‍ വ്യാപകമായി ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. പക്ഷേ വമ്പന്‍ തിരിച്ചുവരവുകള്‍ നടത്തിയ ചരിത്രമാണ് അദ്ദേഹത്തിന്‍റേത്.

Also Read: കെ കരുണാകരനും കുടുംബത്തിനും തൃശൂര്‍ ഇന്നും ബാലികേറാമല ; മുരളീധരന്‍ ലോക്‌സഭയിലേക്ക് പരാജയപ്പെടുന്നത് മൂന്നാം തവണ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.