ETV Bharat / state

'വീണയുടെ എക്‌സാലോജിക്കല്ല ദുബായിലെ എക്‌സാലോജിക്'; ഷോണ്‍ ജോര്‍ജിൻ്റെ ആരോപണം തള്ളി തോമസ് ഐസക്ക് - THOMAS ISAAC REPLY ON SHONE GEORGE

author img

By ETV Bharat Kerala Team

Published : May 30, 2024, 8:16 PM IST

ഷോൺ ജോർജിൻ്റെ ആരോപണത്തിന് ഫേസ്ബുക്ക് പോസ്‌റ്റിലൂടെ മറുപടിയുമായി മുൻ മന്ത്രി തോമസ് ഐസക്ക്.

ഷോണ്‍ ജോര്‍ജിന് മറുപടിയുമായി ഐസക്ക്  ഷോണ്‍ ജോര്‍ജ്  THOMAS ISAAC  VEENA VIJAYAN
Thomas Isaac replies on Shone George (ETV Bharat)

തിരുവനന്തപുരം: അബുദാബിയില്‍ വിദേശത്തു നിന്നു പണമെത്തിയെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ആരോപണമുന്നയിച്ച കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ പേരിലുള്ള കമ്പനിയല്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. വീണയുടെ കമ്പനിയുടെ പേര് എക്‌സാലോജിക് സൊല്യൂഷന്‍സ് എന്നാണെന്നും എന്നാല്‍ ദുബായ് കമ്പനിയുടെ പേര് എക്‌സാലോജിക് കണ്‍സള്‍ട്ടിങ് എന്നാണെന്നും ഫേസ്ബുക്കിലൂടെ നല്‍കിയ വിശദീകരണത്തില്‍ ഐസക്ക് പറയുന്നു.

ദുബായ് കമ്പനിക്ക് അഞ്ച് കോര്‍പ്പറേറ്റ് ഓഫീസുകളാണുള്ളത്. മൂന്നെണ്ണം യുഎഇയിലും ഒരെണ്ണം ലണ്ടനിലും മറ്റൊന്ന് ബാംഗ്ലൂരിലുമാണ്. ബാംഗ്ലൂരിലെ കമ്പനിയുടെ പേര് എക്‌സാലോജികോ സിസ്‌റ്റംസ് ആന്‍ഡ് സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. ഇവയല്ലാതെ മറ്റു സ്ഥാപനവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ഷോണ്‍ പറയുന്ന മലയാളികളായ ഉടമസ്ഥര്‍ക്ക് ഒരു രാഷ്‌ട്രീയ ബന്ധവുമില്ലെന്നും അവര്‍ വ്യക്‌തമാക്കുന്നു.

ഇക്കാര്യം അവര്‍ വെബ് സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. വിശദീകരണം ചോദിച്ച് ആരെങ്കിലും കമ്പനിക്ക് ഒരു മെയില്‍ അയച്ചിരുന്നെങ്കില്‍ ഇപ്പോള്‍ വെബ് സൈറ്റിലിട്ടിരിക്കുന്ന വിശദീകരണം അവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയച്ചു കൊടുക്കുമായിരുന്നു. മലയാള മാധ്യമ പ്രവര്‍ത്തനത്തിൻ്റെ നിലവാരത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സംഭവം. ഒരാളെങ്കിലും ഗൂഗിള്‍ ചെയ്‌ത് ദുബായിലെ എക്‌സാലോജികിൻ്റെ വെബ്‌ സൈറ്റ് പരിശോധിച്ചിരുന്നെങ്കില്‍ വീണയുടെ കമ്പനിയും ദുബായിലെ കമ്പനിയും രണ്ടാണെന്ന് അവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുമായിരുന്നു.

എന്തൊക്കെയാണ് മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പടച്ചു വിട്ടത്? എക്‌സാലോജിക്കിന് ദുബായില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഒരു സ്ഥാപനമുണ്ടെന്നും അതിലേക്ക് കേരള സര്‍ക്കാരുമായി ബന്ധമുള്ള പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സില്‍ എസ്എന്‍സി ലാവ്‌ലിനും 2016-19 കാലത്ത് പലതവണ പണം നിക്ഷേപിച്ചെന്നും മാധ്യമങ്ങള്‍ പറഞ്ഞു.

ഈ കമ്പനി സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിൻ്റെ നിരീക്ഷണത്തില്‍ ആയിരുന്നെന്നും മാധ്യമങ്ങള്‍ പറഞ്ഞു. ഈ കള്ളക്കഥ ആരു മെനഞ്ഞു. മറ്റു പത്രങ്ങളിലെല്ലാം ഇന്നാണ് വാര്‍ത്തയെങ്കില്‍ മലയാള മനോരമയില്‍ ഇത് ഒന്നാം പേജില്‍ എക്‌സ്‌ക്ലൂസീവ് പോലെ തലക്കെട്ടില്‍ ഇന്നലെ ഷോണ്‍ ജോര്‍ജിൻ്റെ പത്രസമ്മേളനത്തിനു മുന്‍പ് തലക്കെട്ടായി വാര്‍ത്ത നല്‍കിയിരിക്കുന്നു. ആര് ആരില്‍ നിന്ന് പഠിച്ച കഥയാണാവോ ഇത്.

ഒരു റിപ്പോര്‍ട്ടില്‍ ബോക്‌സില്‍ എന്നെക്കുറിച്ചും പരാമര്‍ശമുണ്ട്. ആറുശതമാനം പലിശയ്ക്ക് വായ്‌പ കിട്ടുമായിരുന്നതു വേണ്ടെന്നു വച്ചിട്ടാണ് 9.7 ശതമാനം പലിശയ്ക്ക് കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടിന് കിഫ്ബി ബോണ്ട് വിറ്റതെന്നാണ് ആരോപണം. ഈ പലിശ വ്യത്യാസത്തിൻ്റെ ലാഭവും ദുബായ് കമ്പനിയിലേക്ക് ഒഴുകിയിട്ടുണ്ടത്രേ.

കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട് ലാവ്‌ലിൻ്റെ ഉപകമ്പനിയാണെന്നും നിരീക്ഷണമുണ്ട്. പെന്‍ഷന്‍ ഫണ്ട് മറ്റു പല കമ്പനികളിലെന്ന പോലെ ലാവ്‌ലിൻ്റെ ഷെയറും വാങ്ങിയിട്ടുണ്ടാകാം. അത് എങ്ങനെ പെന്‍ഷന്‍ ഫണ്ടിനെ ലാവ്‌ലിൻ്റെ ഉപകമ്പനിയാക്കുമെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ പോസ്‌റ്റിലൂടെ ചോദിച്ചു.

ഫേസ്ബുക് പോസ്‌റ്റിന്‍റെ പൂർണരൂപം:

ബാംഗ്ലൂരിലെ എക്സാലോജിക് കമ്പനി സിഎംആർഎൽ കമ്പനിയുമായി സർവ്വീസ് കരാറിലേർപ്പെട്ട് നിയമാനുസൃതമായി ഫീസ് വാങ്ങിയതിനെ മാസപ്പടിയായി കഴിഞ്ഞ ഏതാനും മാസങ്ങളായി മാധ്യമങ്ങളും പ്രതിപക്ഷവും ആഘോഷിച്ചുവരികയായിരുന്നു. മാത്യു കുഴൽനാടൻ അത് കോടതിയിൽകൊണ്ടുപോയി തിരിച്ചടി നേടിയശേഷം പ്രതിപക്ഷം വലിയ ഇച്ഛാഭംഗത്തിലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ബിജെപിയുടെ ഷോൺ ജോർജ്ജ് പുതിയൊരു ആക്ഷേപവുമായിട്ടു വരുന്നത്.

എക്സാലോജികിന് ദുബായിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനമുണ്ടത്രേ. അതിലേക്ക് കേരള സർക്കാരുമായി ബന്ധമുള്ള പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിൽ എസ്എൻസി ലാവലിനും 2016-19 കാലത്ത് പലതവണ പണം നിക്ഷേപിച്ചിട്ടുണ്ടത്രേ. “ഈ കമ്പനി സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ” കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിൽ ആയിരുന്നത്രേ. ഷോൺ ഇഡിക്കും തെളിവുകൾ കൊടുത്തിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോടതിയിലും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇന്ന് എല്ലാ പത്രങ്ങളും വളരെ പ്രാധാന്യത്തോടെ വാർത്തയും നൽകിയിട്ടുണ്ട്.

മലയാള മാധ്യമ പ്രവർത്തനത്തിന്റെ നിലവാരത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ സംഭവം. ഒരാൾക്കുപോലും ഗൂഗിൾ ചെയ്ത് ദുബായിയിലെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റ് പരിശോധിച്ചിരുന്നെങ്കിൽ അവർ ഒന്ന് കാണുമായിരുന്നു: വീണയുടെ കമ്പനിയുടെ പേര് എക്സാലോജിക് സൊല്യൂഷൻസ് എന്നാണ്. ദുബായ് കമ്പനിയുടെ പേര് എക്സാലോജിക് കൺസൾട്ടിംഗ് എന്നാണ്.

ദുബായ് കമ്പനിക്ക് വിശദീകരണം ആവശ്യപ്പെട്ട് ഒരു മെയിൽ അയച്ചിരുന്നെങ്കിൽ അവർ ഇപ്പോൾ വൈബ് സൈറ്റിൽ ഇട്ടിരിക്കുന്ന വിശദീകരണം മാധ്യമ പ്രവർത്തകർക്ക് അയച്ചുകൊടുക്കുമായിരുന്നു. ദുബായ് കമ്പനിക്ക് അഞ്ച് കോർപ്പറേറ്റ് ഓഫീസുകളാണുള്ളത്. മൂന്നെണ്ണം യുഎഇയിലും ഒരെണ്ണം ലണ്ടനിലും മറ്റൊന്ന് ബാംഗ്ലൂരുമാണ്. ബാംഗ്ലൂരിലെ കമ്പനിയിലെ പേര് എക്സാലോജികോ സിസ്റ്റംസ് ആൻഡ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. എന്നു മാത്രമല്ല, ഇവയല്ലാതെ മറ്റൊരു സ്ഥാപനവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ഷോൺ പറയുന്ന മലയാളികളായ ഉടമസ്ഥർക്ക് ഒരു രാഷ്ട്രീയ ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കുന്നു.

ഈ കള്ളക്കഥ ആര് മെനഞ്ഞതാണ്? മറ്റു പത്രങ്ങളിലെല്ലാം ഇന്നാണ് വാർത്ത. പക്ഷേ, ഷോണിന്റെ പത്രസമ്മേളനത്തിനു മുമ്പ് ഇന്നലെ തന്നെ മനോരമ ഒരു എക്സ്ക്ലൂസീവ് പോലെ ഇതു സംബന്ധിച്ച് ഒന്നാം പേജിൽ തലക്കെട്ടായി കൊടുത്തിട്ടുണ്ട്. ആര് ആരിൽ നിന്ന് പഠിച്ച കഥയാണാവോ ഇത്? റിപ്പോർട്ടിൽ ഒരു ബോക്സിൽ എന്നെക്കുറിച്ചും പരാമർശമുണ്ട്. കിഫ്ബി മസാലബോണ്ട് കേസിൽ ഇഡി അന്വേഷണം നടത്തവേ ഇതു സംബന്ധിച്ച് ഒരു വർഷം മുമ്പ് വിവരം ലഭിച്ചിരുന്നുവത്രേ. ഇനിയാണ് ഹൈലൈറ്റ്.

“മസാലബോണ്ട് കേസ് അന്വേഷണത്തിനെതിരെ മുൻമന്ത്രി തോമസ് ഐസക്ക് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കിഫ്ബിയുമായി നേരിട്ട് ബന്ധമില്ലാത്തവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തേടുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന വാദം ഉയർത്തിയിരുന്നു. എന്നാൽ ഈ വ്യക്തികളും കുടുംബാംഗങ്ങളും ആരാണെന്നു വ്യക്തമാക്കിയിരുന്നില്ല.”ഹോ... എന്തൊരു ദുരൂഹത!

ആറ് ശതമാനം പലിശയ്ക്ക് വായ്പ കിട്ടുമായിരുന്നത് വേണ്ടെന്നുവച്ചിട്ടാണ് 9.7 ശതമാനത്തിന് കനേഡിയൻ പെൻഷൻ ഫണ്ടിന് ബോണ്ട് വിറ്റതത്രേ. ഈ പലിശ വ്യത്യാസത്തിന്റെ ലാഭവും ദുബായ് കമ്പനിയിലേക്ക് ഒഴുകിയിട്ടുണ്ടത്രേ. കനേഡിയൻ പെൻഷൻ ഫണ്ട് ലാവലിന്റെ ഉപകമ്പനിയാണെന്നും നിരീക്ഷണമുണ്ട്. പെൻഷൻ ഫണ്ട് മറ്റുപല കമ്പനികളിലെന്നപോലെ ലാവിന്റെ ഷെയറും വാങ്ങിയിട്ടുണ്ടാകാം. അത് എങ്ങനെ പെൻഷൻ ഫണ്ടിനെ ലാവിന്റെ ഉപകമ്പനിയാക്കും?

മസാലബോണ്ട് മാർക്കറ്റ് എങ്ങനെയാണു പ്രവർത്തിക്കുന്നതെന്ന പ്രാഥമിക വിവരമുള്ള ഒരുത്തൻ ഇങ്ങനെ പറയുമോ? റിസർവ്വ് ബാങ്കിന്റെ ചട്ടപ്രകാരം മസാലബോണ്ട് ഇറക്കുന്നതിന് അംഗീകൃത ബാങ്കുകളായ ഏജൻസികളെ ചുമതലപ്പെടുത്തണം. അവർ ടെണ്ടർ വിളിച്ച് ഏറ്റവും താഴ്ന്ന് നിരക്ക് ക്വാട്ട് ചെയ്യുന്നവരുടെ വിവരം കിഫ്ബിയെ അറിയിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് ബോണ്ട് വിൽക്കുന്നത്. ഇതൊക്കെ സംബന്ധിച്ച് പ്രാഥമിക ധാരണപോലും ഇല്ലാത്തവരാണ് ഇത്തരം വാർത്തകൾ ചമയ്ക്കുന്നത്.

ആരോപണം തെറ്റെങ്കിൽ തനിക്കെതിരെ മാനനഷ്ട കേസ് കൊടുക്കട്ടേയെന്നാണ് ഷോൺ ജോർജിന്റെ വെല്ലുവിളി. ബഹുമാനപ്പെട്ട കോടതിയോട് വിനീതമായ ഒരു അഭ്യർത്ഥനയേയുള്ളൂ. ഇദ്ദേഹത്തെപോലുള്ള ശല്യക്കാരനായ വ്യവഹാരി നൽകിയിരിക്കുന്ന ഉപഹർജി പിൻവലിക്കാൻ അനുവദിക്കരുത്. കുഴൽനാടൻ കേസിലെന്നപോലെ ഒരു തീർപ്പുണ്ടാക്കണം.

Also Read: മുഖ്യമന്ത്രിക്കും മകൾക്കും നാണവും മാനവും ഇല്ല, അതുള്ളവരെയേ ആരോപണങ്ങൾ ബാധിക്കൂ : കെ സുധാകരൻ

തിരുവനന്തപുരം: അബുദാബിയില്‍ വിദേശത്തു നിന്നു പണമെത്തിയെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ആരോപണമുന്നയിച്ച കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ പേരിലുള്ള കമ്പനിയല്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. വീണയുടെ കമ്പനിയുടെ പേര് എക്‌സാലോജിക് സൊല്യൂഷന്‍സ് എന്നാണെന്നും എന്നാല്‍ ദുബായ് കമ്പനിയുടെ പേര് എക്‌സാലോജിക് കണ്‍സള്‍ട്ടിങ് എന്നാണെന്നും ഫേസ്ബുക്കിലൂടെ നല്‍കിയ വിശദീകരണത്തില്‍ ഐസക്ക് പറയുന്നു.

ദുബായ് കമ്പനിക്ക് അഞ്ച് കോര്‍പ്പറേറ്റ് ഓഫീസുകളാണുള്ളത്. മൂന്നെണ്ണം യുഎഇയിലും ഒരെണ്ണം ലണ്ടനിലും മറ്റൊന്ന് ബാംഗ്ലൂരിലുമാണ്. ബാംഗ്ലൂരിലെ കമ്പനിയുടെ പേര് എക്‌സാലോജികോ സിസ്‌റ്റംസ് ആന്‍ഡ് സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. ഇവയല്ലാതെ മറ്റു സ്ഥാപനവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ഷോണ്‍ പറയുന്ന മലയാളികളായ ഉടമസ്ഥര്‍ക്ക് ഒരു രാഷ്‌ട്രീയ ബന്ധവുമില്ലെന്നും അവര്‍ വ്യക്‌തമാക്കുന്നു.

ഇക്കാര്യം അവര്‍ വെബ് സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. വിശദീകരണം ചോദിച്ച് ആരെങ്കിലും കമ്പനിക്ക് ഒരു മെയില്‍ അയച്ചിരുന്നെങ്കില്‍ ഇപ്പോള്‍ വെബ് സൈറ്റിലിട്ടിരിക്കുന്ന വിശദീകരണം അവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയച്ചു കൊടുക്കുമായിരുന്നു. മലയാള മാധ്യമ പ്രവര്‍ത്തനത്തിൻ്റെ നിലവാരത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സംഭവം. ഒരാളെങ്കിലും ഗൂഗിള്‍ ചെയ്‌ത് ദുബായിലെ എക്‌സാലോജികിൻ്റെ വെബ്‌ സൈറ്റ് പരിശോധിച്ചിരുന്നെങ്കില്‍ വീണയുടെ കമ്പനിയും ദുബായിലെ കമ്പനിയും രണ്ടാണെന്ന് അവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുമായിരുന്നു.

എന്തൊക്കെയാണ് മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പടച്ചു വിട്ടത്? എക്‌സാലോജിക്കിന് ദുബായില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഒരു സ്ഥാപനമുണ്ടെന്നും അതിലേക്ക് കേരള സര്‍ക്കാരുമായി ബന്ധമുള്ള പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സില്‍ എസ്എന്‍സി ലാവ്‌ലിനും 2016-19 കാലത്ത് പലതവണ പണം നിക്ഷേപിച്ചെന്നും മാധ്യമങ്ങള്‍ പറഞ്ഞു.

ഈ കമ്പനി സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിൻ്റെ നിരീക്ഷണത്തില്‍ ആയിരുന്നെന്നും മാധ്യമങ്ങള്‍ പറഞ്ഞു. ഈ കള്ളക്കഥ ആരു മെനഞ്ഞു. മറ്റു പത്രങ്ങളിലെല്ലാം ഇന്നാണ് വാര്‍ത്തയെങ്കില്‍ മലയാള മനോരമയില്‍ ഇത് ഒന്നാം പേജില്‍ എക്‌സ്‌ക്ലൂസീവ് പോലെ തലക്കെട്ടില്‍ ഇന്നലെ ഷോണ്‍ ജോര്‍ജിൻ്റെ പത്രസമ്മേളനത്തിനു മുന്‍പ് തലക്കെട്ടായി വാര്‍ത്ത നല്‍കിയിരിക്കുന്നു. ആര് ആരില്‍ നിന്ന് പഠിച്ച കഥയാണാവോ ഇത്.

ഒരു റിപ്പോര്‍ട്ടില്‍ ബോക്‌സില്‍ എന്നെക്കുറിച്ചും പരാമര്‍ശമുണ്ട്. ആറുശതമാനം പലിശയ്ക്ക് വായ്‌പ കിട്ടുമായിരുന്നതു വേണ്ടെന്നു വച്ചിട്ടാണ് 9.7 ശതമാനം പലിശയ്ക്ക് കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടിന് കിഫ്ബി ബോണ്ട് വിറ്റതെന്നാണ് ആരോപണം. ഈ പലിശ വ്യത്യാസത്തിൻ്റെ ലാഭവും ദുബായ് കമ്പനിയിലേക്ക് ഒഴുകിയിട്ടുണ്ടത്രേ.

കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട് ലാവ്‌ലിൻ്റെ ഉപകമ്പനിയാണെന്നും നിരീക്ഷണമുണ്ട്. പെന്‍ഷന്‍ ഫണ്ട് മറ്റു പല കമ്പനികളിലെന്ന പോലെ ലാവ്‌ലിൻ്റെ ഷെയറും വാങ്ങിയിട്ടുണ്ടാകാം. അത് എങ്ങനെ പെന്‍ഷന്‍ ഫണ്ടിനെ ലാവ്‌ലിൻ്റെ ഉപകമ്പനിയാക്കുമെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ പോസ്‌റ്റിലൂടെ ചോദിച്ചു.

ഫേസ്ബുക് പോസ്‌റ്റിന്‍റെ പൂർണരൂപം:

ബാംഗ്ലൂരിലെ എക്സാലോജിക് കമ്പനി സിഎംആർഎൽ കമ്പനിയുമായി സർവ്വീസ് കരാറിലേർപ്പെട്ട് നിയമാനുസൃതമായി ഫീസ് വാങ്ങിയതിനെ മാസപ്പടിയായി കഴിഞ്ഞ ഏതാനും മാസങ്ങളായി മാധ്യമങ്ങളും പ്രതിപക്ഷവും ആഘോഷിച്ചുവരികയായിരുന്നു. മാത്യു കുഴൽനാടൻ അത് കോടതിയിൽകൊണ്ടുപോയി തിരിച്ചടി നേടിയശേഷം പ്രതിപക്ഷം വലിയ ഇച്ഛാഭംഗത്തിലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ബിജെപിയുടെ ഷോൺ ജോർജ്ജ് പുതിയൊരു ആക്ഷേപവുമായിട്ടു വരുന്നത്.

എക്സാലോജികിന് ദുബായിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനമുണ്ടത്രേ. അതിലേക്ക് കേരള സർക്കാരുമായി ബന്ധമുള്ള പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിൽ എസ്എൻസി ലാവലിനും 2016-19 കാലത്ത് പലതവണ പണം നിക്ഷേപിച്ചിട്ടുണ്ടത്രേ. “ഈ കമ്പനി സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ” കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിൽ ആയിരുന്നത്രേ. ഷോൺ ഇഡിക്കും തെളിവുകൾ കൊടുത്തിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോടതിയിലും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇന്ന് എല്ലാ പത്രങ്ങളും വളരെ പ്രാധാന്യത്തോടെ വാർത്തയും നൽകിയിട്ടുണ്ട്.

മലയാള മാധ്യമ പ്രവർത്തനത്തിന്റെ നിലവാരത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ സംഭവം. ഒരാൾക്കുപോലും ഗൂഗിൾ ചെയ്ത് ദുബായിയിലെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റ് പരിശോധിച്ചിരുന്നെങ്കിൽ അവർ ഒന്ന് കാണുമായിരുന്നു: വീണയുടെ കമ്പനിയുടെ പേര് എക്സാലോജിക് സൊല്യൂഷൻസ് എന്നാണ്. ദുബായ് കമ്പനിയുടെ പേര് എക്സാലോജിക് കൺസൾട്ടിംഗ് എന്നാണ്.

ദുബായ് കമ്പനിക്ക് വിശദീകരണം ആവശ്യപ്പെട്ട് ഒരു മെയിൽ അയച്ചിരുന്നെങ്കിൽ അവർ ഇപ്പോൾ വൈബ് സൈറ്റിൽ ഇട്ടിരിക്കുന്ന വിശദീകരണം മാധ്യമ പ്രവർത്തകർക്ക് അയച്ചുകൊടുക്കുമായിരുന്നു. ദുബായ് കമ്പനിക്ക് അഞ്ച് കോർപ്പറേറ്റ് ഓഫീസുകളാണുള്ളത്. മൂന്നെണ്ണം യുഎഇയിലും ഒരെണ്ണം ലണ്ടനിലും മറ്റൊന്ന് ബാംഗ്ലൂരുമാണ്. ബാംഗ്ലൂരിലെ കമ്പനിയിലെ പേര് എക്സാലോജികോ സിസ്റ്റംസ് ആൻഡ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. എന്നു മാത്രമല്ല, ഇവയല്ലാതെ മറ്റൊരു സ്ഥാപനവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ഷോൺ പറയുന്ന മലയാളികളായ ഉടമസ്ഥർക്ക് ഒരു രാഷ്ട്രീയ ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കുന്നു.

ഈ കള്ളക്കഥ ആര് മെനഞ്ഞതാണ്? മറ്റു പത്രങ്ങളിലെല്ലാം ഇന്നാണ് വാർത്ത. പക്ഷേ, ഷോണിന്റെ പത്രസമ്മേളനത്തിനു മുമ്പ് ഇന്നലെ തന്നെ മനോരമ ഒരു എക്സ്ക്ലൂസീവ് പോലെ ഇതു സംബന്ധിച്ച് ഒന്നാം പേജിൽ തലക്കെട്ടായി കൊടുത്തിട്ടുണ്ട്. ആര് ആരിൽ നിന്ന് പഠിച്ച കഥയാണാവോ ഇത്? റിപ്പോർട്ടിൽ ഒരു ബോക്സിൽ എന്നെക്കുറിച്ചും പരാമർശമുണ്ട്. കിഫ്ബി മസാലബോണ്ട് കേസിൽ ഇഡി അന്വേഷണം നടത്തവേ ഇതു സംബന്ധിച്ച് ഒരു വർഷം മുമ്പ് വിവരം ലഭിച്ചിരുന്നുവത്രേ. ഇനിയാണ് ഹൈലൈറ്റ്.

“മസാലബോണ്ട് കേസ് അന്വേഷണത്തിനെതിരെ മുൻമന്ത്രി തോമസ് ഐസക്ക് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കിഫ്ബിയുമായി നേരിട്ട് ബന്ധമില്ലാത്തവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തേടുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന വാദം ഉയർത്തിയിരുന്നു. എന്നാൽ ഈ വ്യക്തികളും കുടുംബാംഗങ്ങളും ആരാണെന്നു വ്യക്തമാക്കിയിരുന്നില്ല.”ഹോ... എന്തൊരു ദുരൂഹത!

ആറ് ശതമാനം പലിശയ്ക്ക് വായ്പ കിട്ടുമായിരുന്നത് വേണ്ടെന്നുവച്ചിട്ടാണ് 9.7 ശതമാനത്തിന് കനേഡിയൻ പെൻഷൻ ഫണ്ടിന് ബോണ്ട് വിറ്റതത്രേ. ഈ പലിശ വ്യത്യാസത്തിന്റെ ലാഭവും ദുബായ് കമ്പനിയിലേക്ക് ഒഴുകിയിട്ടുണ്ടത്രേ. കനേഡിയൻ പെൻഷൻ ഫണ്ട് ലാവലിന്റെ ഉപകമ്പനിയാണെന്നും നിരീക്ഷണമുണ്ട്. പെൻഷൻ ഫണ്ട് മറ്റുപല കമ്പനികളിലെന്നപോലെ ലാവിന്റെ ഷെയറും വാങ്ങിയിട്ടുണ്ടാകാം. അത് എങ്ങനെ പെൻഷൻ ഫണ്ടിനെ ലാവിന്റെ ഉപകമ്പനിയാക്കും?

മസാലബോണ്ട് മാർക്കറ്റ് എങ്ങനെയാണു പ്രവർത്തിക്കുന്നതെന്ന പ്രാഥമിക വിവരമുള്ള ഒരുത്തൻ ഇങ്ങനെ പറയുമോ? റിസർവ്വ് ബാങ്കിന്റെ ചട്ടപ്രകാരം മസാലബോണ്ട് ഇറക്കുന്നതിന് അംഗീകൃത ബാങ്കുകളായ ഏജൻസികളെ ചുമതലപ്പെടുത്തണം. അവർ ടെണ്ടർ വിളിച്ച് ഏറ്റവും താഴ്ന്ന് നിരക്ക് ക്വാട്ട് ചെയ്യുന്നവരുടെ വിവരം കിഫ്ബിയെ അറിയിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് ബോണ്ട് വിൽക്കുന്നത്. ഇതൊക്കെ സംബന്ധിച്ച് പ്രാഥമിക ധാരണപോലും ഇല്ലാത്തവരാണ് ഇത്തരം വാർത്തകൾ ചമയ്ക്കുന്നത്.

ആരോപണം തെറ്റെങ്കിൽ തനിക്കെതിരെ മാനനഷ്ട കേസ് കൊടുക്കട്ടേയെന്നാണ് ഷോൺ ജോർജിന്റെ വെല്ലുവിളി. ബഹുമാനപ്പെട്ട കോടതിയോട് വിനീതമായ ഒരു അഭ്യർത്ഥനയേയുള്ളൂ. ഇദ്ദേഹത്തെപോലുള്ള ശല്യക്കാരനായ വ്യവഹാരി നൽകിയിരിക്കുന്ന ഉപഹർജി പിൻവലിക്കാൻ അനുവദിക്കരുത്. കുഴൽനാടൻ കേസിലെന്നപോലെ ഒരു തീർപ്പുണ്ടാക്കണം.

Also Read: മുഖ്യമന്ത്രിക്കും മകൾക്കും നാണവും മാനവും ഇല്ല, അതുള്ളവരെയേ ആരോപണങ്ങൾ ബാധിക്കൂ : കെ സുധാകരൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.