ETV Bharat / state

തോട്ടം തൊഴിലാളികള്‍ക്ക് ആശ്വാസം; ഗ്രാറ്റുവിറ്റി വിതരണം ഉടൻ ആരംഭിക്കും - Plantation Workers Gratuity

എസ്റ്റേറ്റുകളിലെ തൊഴിലാളികൾക്കാണ് ഗ്രാറ്റുവിറ്റി ലഭിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച ഏകാംഗ കമ്മീഷൻ തൊഴിൽ വകുപ്പിൻ്റെ സഹകരണത്തോടെ ശേഖരിച്ച കണക്ക് പ്രകാരമുള്ള ഗ്രാറ്റുവിറ്റി തുക കോടതിയുടെ പരിഗണനയിലാണ്

author img

By ETV Bharat Kerala Team

Published : Mar 30, 2024, 6:22 AM IST

PLANTATION WORKERS GRATUITY IDUKKI  PLANTATION WORKERS GRATUITY  PLANTATION WORKERS  IDUKKI PEERUMET
The Gratuity Of Plantation Workers In Idukki Peerumet Will Start Soon
തോട്ടം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഉടൻ നൽകി തുടങ്ങും

ഇടുക്കി: പീരുമേട്ടിലെ തോട്ടം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഉടൻ നൽകി തുടങ്ങും. ചീഫ് പ്ലാൻ്റേഷൻ ഇൻസ്പെക്‌ടറുടെ കാര്യാലയത്തിൽ നടന്ന യോഗത്തിലാണ് തിരുമാനം. പീരുമേട് ടീ കമ്പനി, എം.എം ജെ പ്ലാൻ്റേഷൻ, മ്ലാമല എന്നീ എസ്റ്റേറ്റുകളിലെ തൊഴിലാളികൾക്കാണ് ഗ്രാറ്റുവിറ്റി ലഭിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച ഏകാംഗ കമ്മിഷൻ തൊഴിൽ വകുപ്പിൻ്റെ സഹകരണത്തോടെ ശേഖരിച്ച കണക്ക് പ്രകാരമുള്ള ഗ്രാറ്റുവിറ്റി തുക കോടതിയുടെ പരിഗണനയിലാണ്.
തൊഴിലാളിക്ക് നൽകാനുള്ള തുക അടക്കാൻ പീരുമേട് ടീ കമ്പനി വിസമ്മതിച്ചതിനെ തുടർന്ന് രണ്ടു കോടിയിലധികം രൂപ സർക്കാരാണ് ലേബർ കമ്മിഷണറുടെ അക്കൗണ്ടിൽ നിക്ഷേപിച്ചത്. മ്ലാമല എസ്റ്റേറ്റ് 1,92,45,394 രൂപയും, എം.എം.ജെ 1,63,07,833 രൂപയും ലേബർ കമീഷനിൽ അടച്ചിട്ടുണ്ട്.

തോട്ടം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശിക ആറ് മാസത്തിനകം നൽകണമെന്ന് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് രണ്ട് മാസം മുൻപ് ഉത്തരവായിരുന്നു. ലേബർ കമ്മിഷണറുടേയും സബ് കമ്മറ്റിയുടേയും മേൽ നോട്ടത്തിൽ തൊഴിലാളികളുടെ അക്കൗണ്ടിൽ ഗ്രാറ്റുവിറ്റി തുക നൽകണമെന്നും കോടതി നിർദേശിച്ചു. സുപ്രീം കോടതി നിയമിച്ച ഏകാംഗ കമ്മിഷന്‍റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചായിരുന്നു ഉത്തരവ്.
എന്നാൽ, കമ്മിഷൻ കണ്ടെത്തിയ ഗ്രാറ്റുവിറ്റി കുടിശ്ശിക, തോട്ടം മാനേജ്മെന്‍റുകൾ നൽകിയ കണക്കിനേക്കാൾ കൂടുതലാണ്.

അതിനാൽ തോട്ടം മാനേജ്മെന്‍റ് സമർപ്പിച്ച തുക നൽകാനാണ് ഇപ്പോൾ ഉത്തരവിട്ടത്. കമ്മിഷൻ സമർപ്പിച്ച കണക്കാണ് ശരിയെന്ന് കണ്ടെത്തിയാൽ ബാക്കിയുള്ള തുക കോടതി നിശ്ചയിക്കുന്ന പലിശ സഹിതം ഉടമകൾ നൽകണം. ഇന്‍റര്‍നാഷണൽ യൂണിയൻ ഓഫ് ഫുഡ് അഗ്രികൾച്ചറൽ ആന്‍റ് അദേഴ്‌സ് എന്ന സംഘടന നൽകിയ ഹർജിയെ തുടർന്നാണ് ഗ്രാറ്റുവിറ്റി പ്രശ്‌നത്തിൽ സുപ്രീം കോടതി ഇടപെട്ടത്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ തോട്ടം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റിയെക്കുറിച്ച്
പഠിക്കാനും കണക്കെടുക്കാനും റിട്ട. ജഡ്‌ജി ജസ്റ്റിസ് അഭയ് മനോഹർ സാപ്രേയയെ ഏകാംഗ കമ്മിഷനായി നിയോഗിച്ചായിരുന്നു നടപടിയിലേക്ക് നീങ്ങിയത്.

തോട്ടം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഉടൻ നൽകി തുടങ്ങും

ഇടുക്കി: പീരുമേട്ടിലെ തോട്ടം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഉടൻ നൽകി തുടങ്ങും. ചീഫ് പ്ലാൻ്റേഷൻ ഇൻസ്പെക്‌ടറുടെ കാര്യാലയത്തിൽ നടന്ന യോഗത്തിലാണ് തിരുമാനം. പീരുമേട് ടീ കമ്പനി, എം.എം ജെ പ്ലാൻ്റേഷൻ, മ്ലാമല എന്നീ എസ്റ്റേറ്റുകളിലെ തൊഴിലാളികൾക്കാണ് ഗ്രാറ്റുവിറ്റി ലഭിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച ഏകാംഗ കമ്മിഷൻ തൊഴിൽ വകുപ്പിൻ്റെ സഹകരണത്തോടെ ശേഖരിച്ച കണക്ക് പ്രകാരമുള്ള ഗ്രാറ്റുവിറ്റി തുക കോടതിയുടെ പരിഗണനയിലാണ്.
തൊഴിലാളിക്ക് നൽകാനുള്ള തുക അടക്കാൻ പീരുമേട് ടീ കമ്പനി വിസമ്മതിച്ചതിനെ തുടർന്ന് രണ്ടു കോടിയിലധികം രൂപ സർക്കാരാണ് ലേബർ കമ്മിഷണറുടെ അക്കൗണ്ടിൽ നിക്ഷേപിച്ചത്. മ്ലാമല എസ്റ്റേറ്റ് 1,92,45,394 രൂപയും, എം.എം.ജെ 1,63,07,833 രൂപയും ലേബർ കമീഷനിൽ അടച്ചിട്ടുണ്ട്.

തോട്ടം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശിക ആറ് മാസത്തിനകം നൽകണമെന്ന് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് രണ്ട് മാസം മുൻപ് ഉത്തരവായിരുന്നു. ലേബർ കമ്മിഷണറുടേയും സബ് കമ്മറ്റിയുടേയും മേൽ നോട്ടത്തിൽ തൊഴിലാളികളുടെ അക്കൗണ്ടിൽ ഗ്രാറ്റുവിറ്റി തുക നൽകണമെന്നും കോടതി നിർദേശിച്ചു. സുപ്രീം കോടതി നിയമിച്ച ഏകാംഗ കമ്മിഷന്‍റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചായിരുന്നു ഉത്തരവ്.
എന്നാൽ, കമ്മിഷൻ കണ്ടെത്തിയ ഗ്രാറ്റുവിറ്റി കുടിശ്ശിക, തോട്ടം മാനേജ്മെന്‍റുകൾ നൽകിയ കണക്കിനേക്കാൾ കൂടുതലാണ്.

അതിനാൽ തോട്ടം മാനേജ്മെന്‍റ് സമർപ്പിച്ച തുക നൽകാനാണ് ഇപ്പോൾ ഉത്തരവിട്ടത്. കമ്മിഷൻ സമർപ്പിച്ച കണക്കാണ് ശരിയെന്ന് കണ്ടെത്തിയാൽ ബാക്കിയുള്ള തുക കോടതി നിശ്ചയിക്കുന്ന പലിശ സഹിതം ഉടമകൾ നൽകണം. ഇന്‍റര്‍നാഷണൽ യൂണിയൻ ഓഫ് ഫുഡ് അഗ്രികൾച്ചറൽ ആന്‍റ് അദേഴ്‌സ് എന്ന സംഘടന നൽകിയ ഹർജിയെ തുടർന്നാണ് ഗ്രാറ്റുവിറ്റി പ്രശ്‌നത്തിൽ സുപ്രീം കോടതി ഇടപെട്ടത്. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ തോട്ടം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റിയെക്കുറിച്ച്
പഠിക്കാനും കണക്കെടുക്കാനും റിട്ട. ജഡ്‌ജി ജസ്റ്റിസ് അഭയ് മനോഹർ സാപ്രേയയെ ഏകാംഗ കമ്മിഷനായി നിയോഗിച്ചായിരുന്നു നടപടിയിലേക്ക് നീങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.