ETV Bharat / state

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: സംസ്ഥാനം വിട്ട യുവതി കൊച്ചിയിലെത്തി, കസ്‌റ്റഡിയിലെടുത്തു - PANTHEERAMKAVU CASE CUSTODY

author img

By ETV Bharat Kerala Team

Published : Jun 14, 2024, 12:20 PM IST

യുവതിയെ കാണാതായതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നു പറഞ്ഞ് യുവതി സോഷ്യൽ മീഡിയയിൽ വീണ്ടും വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു. ഇന്നലെ രാത്രി കൊച്ചിയിലെത്തിയ പരാതിക്കാരി കസ്റ്റഡിയിൽ.

PANTHEERAMKAVU DOMESTIC VIOLENCE  PANTHEERAMKAVU WOMAN CUSTODY  പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്  പന്തീരാങ്കാവ് പരാതിക്കാരി കസ്റ്റഡി
Pantheeramkavu Domestic Violence (ETV Bharat)

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി ഡൽഹിയിൽ നിന്നും കൊച്ചി എയർപോർട്ടിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംസ്ഥാനം വിട്ട യുവതി വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ് തിരിച്ചെത്തിയത്. യുവതിയെ കാണാനില്ലെന്ന പിതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു.

ഡൽഹിയിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് യുവതി കൊച്ചിയിലെത്തിയത്. യുവതിയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാണെന്നാണ് പിതാവിൻ്റെ ആരോപണം. തൻ്റെ മകൾ രാഹുലിൻ്റെ വീട്ടുകാരുടെ തടവിലാണെന്ന സംശയവും യുവതിയുടെ പിതാവ് ഉന്നയിച്ചിരുന്നു. അതേസമയം മൊഴിമാറ്റത്തിന് പിന്നിൽ രാഹുലിൻ്റെ വീട്ടുകാരുടെ സമ്മർദമാണെന്ന പിതാവിൻ്റെ വാദം തള്ളി യുവതി സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു. സമൂഹമാധ്യമങ്ങളിൽ യുവതി ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്‌തത് ഡൽഹിയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് ആവർത്തിച്ച യുവതി ആരും തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നതിനാൽ വീട്ടിൽ നിൽക്കാൻ സാധിച്ചില്ലെന്നാണ് യുവതി വ്യക്തമാക്കിയത്. രാഹുലിൻ്റെ വീട്ടിൽ നിന്നും തനിക്ക് പരിക്കേറ്റിട്ടില്ലെന്നത് സ്ഥാപിക്കാൻ വിചിത്രമായ വാദങ്ങളും പരാതിക്കാരി ഉന്നയിച്ചിരുന്നു.

ഭർത്താവ് രാഹുൽ ചാർജർ വയർ കഴുത്തിൽ മുറുക്കിയതിനെ തുടർന്നുണ്ടായ മുറിവെന്ന പേരിൽ മാധ്യമങ്ങൾക്കും പൊലീസിനും കാണിച്ച കഴുത്തിലെ അടയാളം അങ്ങനെ ഉണ്ടായതല്ലെന്നും കഴുത്തിലെ മുറിവുകളുടെ പാടുകൾ ജന്മനാ ഉള്ളതാണെന്നുമാണ് യുവതി പറഞ്ഞത്. കയ്യിലെ പാടുകൾ ഡാൻസ് കളിച്ചപ്പോൾ ഉണ്ടായതാണ്. മുമ്പ് പറഞ്ഞതൊക്കെ പക്വത കുറവ് മൂലം സംഭവിച്ചതാണ്.

രാഹുലുമായുണ്ടായ പ്രശ്‌നങ്ങൾ തങ്ങൾക്ക് മാത്രമേ അറിയുകയുള്ളൂ. രാഹുലിനൊപ്പം ജീവിക്കേണ്ടത് താനാണെന്നും മാതാപിതാക്കൾ അല്ലെന്നും, രാഹുൽ നിരപരാധിയാണെന്നും ശിക്ഷിക്കപ്പെടാൻ പാടില്ലെന്നും യുവതി നിലപാട് സ്വീകരിച്ചിരുന്നു.

Also Read: മൂന്നാമത്തെ വീഡിയോ; താൻ സുരക്ഷിത, കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായി പന്തീരാങ്കാവ് കേസിലെ പരാതിക്കാരി

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി ഡൽഹിയിൽ നിന്നും കൊച്ചി എയർപോർട്ടിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംസ്ഥാനം വിട്ട യുവതി വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ് തിരിച്ചെത്തിയത്. യുവതിയെ കാണാനില്ലെന്ന പിതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു.

ഡൽഹിയിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് യുവതി കൊച്ചിയിലെത്തിയത്. യുവതിയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാണെന്നാണ് പിതാവിൻ്റെ ആരോപണം. തൻ്റെ മകൾ രാഹുലിൻ്റെ വീട്ടുകാരുടെ തടവിലാണെന്ന സംശയവും യുവതിയുടെ പിതാവ് ഉന്നയിച്ചിരുന്നു. അതേസമയം മൊഴിമാറ്റത്തിന് പിന്നിൽ രാഹുലിൻ്റെ വീട്ടുകാരുടെ സമ്മർദമാണെന്ന പിതാവിൻ്റെ വാദം തള്ളി യുവതി സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു. സമൂഹമാധ്യമങ്ങളിൽ യുവതി ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്‌തത് ഡൽഹിയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് ആവർത്തിച്ച യുവതി ആരും തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നതിനാൽ വീട്ടിൽ നിൽക്കാൻ സാധിച്ചില്ലെന്നാണ് യുവതി വ്യക്തമാക്കിയത്. രാഹുലിൻ്റെ വീട്ടിൽ നിന്നും തനിക്ക് പരിക്കേറ്റിട്ടില്ലെന്നത് സ്ഥാപിക്കാൻ വിചിത്രമായ വാദങ്ങളും പരാതിക്കാരി ഉന്നയിച്ചിരുന്നു.

ഭർത്താവ് രാഹുൽ ചാർജർ വയർ കഴുത്തിൽ മുറുക്കിയതിനെ തുടർന്നുണ്ടായ മുറിവെന്ന പേരിൽ മാധ്യമങ്ങൾക്കും പൊലീസിനും കാണിച്ച കഴുത്തിലെ അടയാളം അങ്ങനെ ഉണ്ടായതല്ലെന്നും കഴുത്തിലെ മുറിവുകളുടെ പാടുകൾ ജന്മനാ ഉള്ളതാണെന്നുമാണ് യുവതി പറഞ്ഞത്. കയ്യിലെ പാടുകൾ ഡാൻസ് കളിച്ചപ്പോൾ ഉണ്ടായതാണ്. മുമ്പ് പറഞ്ഞതൊക്കെ പക്വത കുറവ് മൂലം സംഭവിച്ചതാണ്.

രാഹുലുമായുണ്ടായ പ്രശ്‌നങ്ങൾ തങ്ങൾക്ക് മാത്രമേ അറിയുകയുള്ളൂ. രാഹുലിനൊപ്പം ജീവിക്കേണ്ടത് താനാണെന്നും മാതാപിതാക്കൾ അല്ലെന്നും, രാഹുൽ നിരപരാധിയാണെന്നും ശിക്ഷിക്കപ്പെടാൻ പാടില്ലെന്നും യുവതി നിലപാട് സ്വീകരിച്ചിരുന്നു.

Also Read: മൂന്നാമത്തെ വീഡിയോ; താൻ സുരക്ഷിത, കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായി പന്തീരാങ്കാവ് കേസിലെ പരാതിക്കാരി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.