ETV Bharat / state

രാജ്യാന്തര അവയവക്കടത്ത് കേസ് : പ്രധാന കണ്ണിയായ ഹൈദരാബാദ് സ്വദേശി പിടിയിൽ - ORGAN TRAFFICKING CASE ARREST

author img

By ETV Bharat Kerala Team

Published : Jun 1, 2024, 11:55 AM IST

Updated : Jun 1, 2024, 6:31 PM IST

അവയവക്കടത്തിലെ പ്രധാന സൂത്രധാരരില്‍ ഒരാള്‍ പിടിയില്‍. ഹൈദരാബാദ് സ്വദേശിയാണ് അറസ്റ്റിലായത്

ORGAN TRAFFICKING IN ERNAKULAM  ORGAN TRAFFICKING CASE UPDATES  രാജ്യാന്തര അവയക്കടത്ത് കേസ്  ഹൈദരാബാദ് സ്വദേശി അറസ്റ്റില്‍
അവയക്കടത്ത് കേസില്‍ ഒരു അറസ്റ്റ് കൂടി (ETV Bharat)

എറണാകുളം: കൊച്ചിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത രാജ്യാന്തര അവയവക്കടത്തിലെ മുഖ്യസൂത്രധാരനായ ഹൈദരാബാദ് സ്വദേശി എറണാകുളം റൂറൽ പൊലീസിൻ്റെ പിടിയില്‍. പ്രതാപൻ എന്ന ബല്ലം രാം പ്രസാദിനെ ഹൈദരാബാദിൽ എത്തിയാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രതിയെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്‌ത് വരികയാണ്. നേരത്തെ പിടിയിലായ തൃശൂർ സ്വദേശി സാബിത്ത് നാസറിൽ നിന്നാണ് പ്രതാപനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഹൈദരാബാദ്‌ പൊലീസിന്‍റെ സഹകരണത്തോടെയാണ് പ്രതിയെ പിടികൂടിയത്.

രാജ്യാന്തര അവയവക്കടത്തിലെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് പ്രതാപനായിരുന്നു. നവമാധ്യമങ്ങളിലൂടെയാണ് പ്രതി ഇരകളെ ആകർഷിച്ചിരുന്നത്. അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സംഘത്തിന് നേതൃത്വം നൽകുന്ന എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന പറഞ്ഞു. പ്രതാപനും പ്രതികളായ സാബിത്തും, സജിത്ത് ശ്യാമും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിൻ്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ പിടിയിലായാലേ മറ്റ് പ്രധാന കണ്ണികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നതിനാല്‍ ഇയാളെ വലയിലാക്കുന്നതില്‍ പൊലീസ് നേരത്തേതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

ഈ അവയവക്കടത്ത് സംഘത്തിന്‍റെ ഇരയായി ഒരു മലയാളി മാത്രമാണ് ഇറാനിലെത്തി അവയവം വില്‍പന നടത്തിയത്. മറ്റുള്ളവർ ഹൈദരാബാദ്, തമിഴ്‌നാട് സ്വദേശികളാണ്. അതേസമയം അവയവ കടത്തിൻ്റെ ഇറാനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന കൊച്ചി സ്വദേശി മധുവിനെ പിടികൂടാനുള്ള ശ്രമം അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുമുണ്ട്. കഴിഞ്ഞ പത്ത് വർഷമായി മധു ഇറാനിലാണ്. ഇയാളെ നാട്ടിൽ തിരിച്ചെത്തിച്ച് അറസ്‌റ്റ് ചെയ്യാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. മധുവിന്‍റെ കൊച്ചിയിലെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.

പിടിയിലായ രണ്ട് പ്രതികൾക്കും ഇയാൾ പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. പാസ്പോർട്ട് റദ്ദാക്കിയോ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയോ ഇയാളെ പിടികൂടാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. ഇന്‍റർപോളാണ്‌ ബ്ലൂ കോർണർ നോട്ടീസ്‌ ഇറക്കുന്നത്‌. ഇതിനായുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മധുവിനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് നേരത്തേതന്നെ പുറപ്പെടുവിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരം ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

വൃക്കവിറ്റ പാലക്കാട്‌ സ്വദേശി ഷെമീറും ഉടൻ കസ്‌റ്റഡിയിലാകുമെന്നാണ്‌ വിവരം. പൊലീസ് കസ്റ്റഡിയിലുള്ള സാബിത്ത്‌ നാസറിനെ ചോദ്യം ചെയ്‌തുവരികയാണ്‌. പാലക്കാടുള്ള ഷെമീർ ഉൾപ്പടെ ഇരുപത് പേർ ഈ റാക്കറ്റ്‌ വഴി വൃക്ക വിറ്റിട്ടുണ്ട്‌. പഞ്ചാബ്‌, രാജസ്ഥാൻ, ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലുള്ളവർക്കാണ് അവയവം വിറ്റിരിക്കുന്നത്. വൃക്കദാതാക്കളിൽ ഭൂരിഭാഗം പേരെയും പൊലീസ്‌ കണ്ടെത്തി. എന്നാൽ ഇവരാരും പരാതി നൽകാൻ തയ്യാറായിട്ടില്ല. പറഞ്ഞുറപ്പിച്ച തുക മുഴുവൻ ഇവർക്ക്‌ ലഭിച്ചതാണ്‌ പരാതിപ്പെടാത്തതിന്‌ കാരണം. നവമാധ്യമങ്ങൾ വഴിയുള്ള പരസ്യത്തിലൂടെയാണ്‌ ഇവരിൽ പലരെയും അവയവ റാക്കറ്റ്‌ കണ്ടെത്തിയത്‌.

Also Read: എയർ ഹോസ്‌റ്റസിനെ ഉപയോഗിച്ച് സ്വര്‍ണക്കടത്ത്; മുഖ്യ കണ്ണിയായ കണ്ണൂർ സ്വദേശി പിടിയില്‍

എറണാകുളം റൂറൽ എസ്‌പി വൈഭവ്‌ സക്‌സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. അതേസമയം, പൊലീസ് കസ്‌റ്റഡിയിലുള്ള സജിത്ത് ശ്യാമിന്‍റെ കസ്‌റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനെത്തുടർന്ന് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഇനി പൊലീസ് കസ്‌റ്റഡി ആവശ്യമില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. പ്രതി സാബിത്ത് നാസറിൻ്റെ പൊലീസ് കസ്റ്റഡി ഈ മാസം മൂന്നിന് അവസാനിക്കും. ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്നാണ് സൂചന. സാബിത്തിനെ ഹൈദരാബാദിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്.

എറണാകുളം: കൊച്ചിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത രാജ്യാന്തര അവയവക്കടത്തിലെ മുഖ്യസൂത്രധാരനായ ഹൈദരാബാദ് സ്വദേശി എറണാകുളം റൂറൽ പൊലീസിൻ്റെ പിടിയില്‍. പ്രതാപൻ എന്ന ബല്ലം രാം പ്രസാദിനെ ഹൈദരാബാദിൽ എത്തിയാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രതിയെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്‌ത് വരികയാണ്. നേരത്തെ പിടിയിലായ തൃശൂർ സ്വദേശി സാബിത്ത് നാസറിൽ നിന്നാണ് പ്രതാപനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഹൈദരാബാദ്‌ പൊലീസിന്‍റെ സഹകരണത്തോടെയാണ് പ്രതിയെ പിടികൂടിയത്.

രാജ്യാന്തര അവയവക്കടത്തിലെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് പ്രതാപനായിരുന്നു. നവമാധ്യമങ്ങളിലൂടെയാണ് പ്രതി ഇരകളെ ആകർഷിച്ചിരുന്നത്. അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സംഘത്തിന് നേതൃത്വം നൽകുന്ന എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന പറഞ്ഞു. പ്രതാപനും പ്രതികളായ സാബിത്തും, സജിത്ത് ശ്യാമും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിൻ്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ പിടിയിലായാലേ മറ്റ് പ്രധാന കണ്ണികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നതിനാല്‍ ഇയാളെ വലയിലാക്കുന്നതില്‍ പൊലീസ് നേരത്തേതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

ഈ അവയവക്കടത്ത് സംഘത്തിന്‍റെ ഇരയായി ഒരു മലയാളി മാത്രമാണ് ഇറാനിലെത്തി അവയവം വില്‍പന നടത്തിയത്. മറ്റുള്ളവർ ഹൈദരാബാദ്, തമിഴ്‌നാട് സ്വദേശികളാണ്. അതേസമയം അവയവ കടത്തിൻ്റെ ഇറാനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന കൊച്ചി സ്വദേശി മധുവിനെ പിടികൂടാനുള്ള ശ്രമം അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുമുണ്ട്. കഴിഞ്ഞ പത്ത് വർഷമായി മധു ഇറാനിലാണ്. ഇയാളെ നാട്ടിൽ തിരിച്ചെത്തിച്ച് അറസ്‌റ്റ് ചെയ്യാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. മധുവിന്‍റെ കൊച്ചിയിലെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.

പിടിയിലായ രണ്ട് പ്രതികൾക്കും ഇയാൾ പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. പാസ്പോർട്ട് റദ്ദാക്കിയോ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയോ ഇയാളെ പിടികൂടാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. ഇന്‍റർപോളാണ്‌ ബ്ലൂ കോർണർ നോട്ടീസ്‌ ഇറക്കുന്നത്‌. ഇതിനായുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മധുവിനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് നേരത്തേതന്നെ പുറപ്പെടുവിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരം ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

വൃക്കവിറ്റ പാലക്കാട്‌ സ്വദേശി ഷെമീറും ഉടൻ കസ്‌റ്റഡിയിലാകുമെന്നാണ്‌ വിവരം. പൊലീസ് കസ്റ്റഡിയിലുള്ള സാബിത്ത്‌ നാസറിനെ ചോദ്യം ചെയ്‌തുവരികയാണ്‌. പാലക്കാടുള്ള ഷെമീർ ഉൾപ്പടെ ഇരുപത് പേർ ഈ റാക്കറ്റ്‌ വഴി വൃക്ക വിറ്റിട്ടുണ്ട്‌. പഞ്ചാബ്‌, രാജസ്ഥാൻ, ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലുള്ളവർക്കാണ് അവയവം വിറ്റിരിക്കുന്നത്. വൃക്കദാതാക്കളിൽ ഭൂരിഭാഗം പേരെയും പൊലീസ്‌ കണ്ടെത്തി. എന്നാൽ ഇവരാരും പരാതി നൽകാൻ തയ്യാറായിട്ടില്ല. പറഞ്ഞുറപ്പിച്ച തുക മുഴുവൻ ഇവർക്ക്‌ ലഭിച്ചതാണ്‌ പരാതിപ്പെടാത്തതിന്‌ കാരണം. നവമാധ്യമങ്ങൾ വഴിയുള്ള പരസ്യത്തിലൂടെയാണ്‌ ഇവരിൽ പലരെയും അവയവ റാക്കറ്റ്‌ കണ്ടെത്തിയത്‌.

Also Read: എയർ ഹോസ്‌റ്റസിനെ ഉപയോഗിച്ച് സ്വര്‍ണക്കടത്ത്; മുഖ്യ കണ്ണിയായ കണ്ണൂർ സ്വദേശി പിടിയില്‍

എറണാകുളം റൂറൽ എസ്‌പി വൈഭവ്‌ സക്‌സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. അതേസമയം, പൊലീസ് കസ്‌റ്റഡിയിലുള്ള സജിത്ത് ശ്യാമിന്‍റെ കസ്‌റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനെത്തുടർന്ന് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഇനി പൊലീസ് കസ്‌റ്റഡി ആവശ്യമില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. പ്രതി സാബിത്ത് നാസറിൻ്റെ പൊലീസ് കസ്റ്റഡി ഈ മാസം മൂന്നിന് അവസാനിക്കും. ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്നാണ് സൂചന. സാബിത്തിനെ ഹൈദരാബാദിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്.

Last Updated : Jun 1, 2024, 6:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.