ETV Bharat / state

'കമ്മ്യൂണിസ്‌റ്റുകാർ പരാജയത്തിൽ നിരാശരാകില്ല, വിജയത്തിൽ അമിതമായി ആഹ്ളാദിക്കുന്നവരുമല്ല': എം വി ജയരാജൻ - SUDHAKARAN WON KANNUR CONSTITUENCY

author img

By ETV Bharat Kerala Team

Published : Jun 4, 2024, 8:28 PM IST

ജനവിധിയില്‍ പ്രതികരിച്ച് എം വി ജയരാജൻ. ജനവിധി അംഗീകരിക്കുന്നുവെന്നും എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് പാർട്ടിയും മുന്നണിയും വിശദമായി പരിശോധിക്കുമെന്നും എം വി ജയരാജൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് 2024  LOK SABHA ELECTION RESULTS 2024  KANNUR CONSTITUENCY  K SUDHAKARAN
M V Jayarajan (ETV Bharat)

എം വി ജയരാജൻ മാധ്യമങ്ങളോട് (ETV Bharat)

കണ്ണൂർ : തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ. ജനവിധി അംഗീകരിക്കുന്നു, കേരളത്തിലുടനീളം എൽഡിഎഫിന് എതിരായ ജനവിധിയാണ് ഉണ്ടായിരിക്കുന്നത്, എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് പാർട്ടിയും മുന്നണിയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് എം വി ജയരാജൻ പറഞ്ഞു. പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾകൊണ്ട് ജനങ്ങൾക്കിടയിൽ ഇറങ്ങി ജനസേവന പ്രവർത്തനത്തില്‍ കൂടുതൽ ശക്തമാകുമെന്നും എം വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

കമ്മ്യൂണിസ്‌റ്റുകാർ പരാജയത്തിൽ നിരാശരാകുന്നവരോ വിജയത്തിൽ അമിതമായി ആഹ്ളാദിക്കുന്നവരോ അല്ല. രാജ്യത്ത് മൊത്തത്തിൽ ഇന്ത്യ മുന്നണി നടത്തിയ മുന്നേറ്റം തിളക്കമാർന്നതാണ്. അത് ബിജെപിക്കെതിരെ 'ഒരു ബദൽ' രാജ്യത്ത് ഉയർന്നു വരുന്നുണ്ട് എന്ന പ്രതീക്ഷക്ക് വക നൽകുന്നു എന്നും എം വി ജയരാജൻ പറഞ്ഞു.

എക്‌സിറ്റ് പോലും ബലാബലം പറഞ്ഞ മത്സരമായിരുന്നു കണ്ണൂരൂലേത്. എന്നാല്‍ കെ സുധാകരനെ കണ്ണൂർ മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് സ്വന്തമാക്കിയത്. കണ്ണൂരിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് മൂന്നാം തവണയും മണ്ഡലത്തിൽ നിന്ന് കെ സുധാകരൻ വിജയിച്ചു കയറുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ മാസ്‌റ്ററുടെയും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അറുപതിനായിരത്തിലധികം വോട്ടുകൾക്ക്‌ ശൈലജ ടീച്ചറെ വിജയിപ്പിച്ച മട്ടന്നൂർ മണ്ഡലത്തിലേയും ലീഡ് എടുത്തുകൊണ്ടാണ് കണ്ണൂരിന്‍റെ രാജാവ് താൻ തന്നെയെന്ന് കെ സുധാകരൻ തെളിയിച്ചത്.

112909 വോട്ടിനാണ് കെ സുധാകരന്‍റെ വിജയം. ആകെ പോൾ ചെയ്‌ത വോട്ടിൽ 506390 വോട്ട് കെ സുധാകരൻ നേടിയപ്പോൾ 393481 വോട്ട് മാത്രമേ എം വി ജയരാജന് നേടാൻ സാധിച്ചുള്ളൂ. ബിജെപി സ്ഥാനാർത്ഥി സി രഘുനാഥ് 116649 വോട്ട് നേടി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിംഗ് കുറഞ്ഞ തെരഞ്ഞെടുപ്പിൽ അടിയൊഴുക്കുകളൊന്നും സംഭവിച്ചില്ലെങ്കിൽ ആർക്കായാലും പതിനായിരത്തിന് താഴെയായിരിക്കും ഭൂരിപക്ഷം എന്നായിരുന്നു രാഷ്ട്രീയപാർട്ടികളുടെ കണക്കുകൂട്ടലുകൾ. കഴിഞ്ഞ തവണത്തെ 82.87 ശതമാനത്തിൽ നിന്ന് 77.21 ആയി പോളിങ് ശതമാനം കുറഞ്ഞു. ഇടതുമുന്നണിക്ക് മുൻതൂക്കമുള്ള നിയമസഭാ മണ്ഡലങ്ങളില്‍ തന്നെയാണ് പോളിംഗ് ഇത്തവണയും കൂടുതല്‍.

തളിപ്പറമ്പിൽ 81 മട്ടന്നൂരിൽ 81.56 ധർമ്മടത്ത് 79. 45 എന്നിങ്ങനെയായിരുന്നു പോളിംഗ്. പക്ഷേ ഇവിടെയൊക്കെ കെ സുധാകരൻ വലിയ രീതിയിൽ മുന്നേറി. യുഡിഎഫിന് ഇരിക്കൂറും പേരാവൂരും വലിയ ലീഡ് കെ സുധാകരന് സമ്മാനിച്ചപ്പോൾ സിപിഎമ്മിന്‍റെ പ്രതീക്ഷ ഒന്നടങ്കം വീണുടഞ്ഞു. കഴിഞ്ഞതവണ 94559 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കെ സുധാകരൻ വിജയിച്ചത്. പക്ഷേ അന്നത്തെ രാഷ്ട്രീയ സാഹചര്യം ആയിരുന്നില്ല നിലവിൽ മത്സരത്തിന് ഇറങ്ങുമ്പോൾ സുധാകരൻ നേരിട്ടത്. എങ്കിലും ജയം ഉറപ്പാണെന്ന് പറഞ്ഞപ്പോഴും 2014 ഇൽ 61466 വോട്ടിന് പികെ ശ്രീമതി ടീച്ചർ ജയിച്ചതുപോലെ ഒരു ഫലം സിപിഎം മണ്ഡലത്തില്‍ പ്രതീക്ഷിച്ചിരുന്നു.

ALSO READ: നാലാം അങ്കത്തില്‍ ആദ്യ മണിക്കൂറുകളില്‍ തരൂരിന് അങ്കലാപ്പ്; അവസാനം ആശ്വാസ ജയം

എം വി ജയരാജൻ മാധ്യമങ്ങളോട് (ETV Bharat)

കണ്ണൂർ : തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ. ജനവിധി അംഗീകരിക്കുന്നു, കേരളത്തിലുടനീളം എൽഡിഎഫിന് എതിരായ ജനവിധിയാണ് ഉണ്ടായിരിക്കുന്നത്, എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് പാർട്ടിയും മുന്നണിയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് എം വി ജയരാജൻ പറഞ്ഞു. പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾകൊണ്ട് ജനങ്ങൾക്കിടയിൽ ഇറങ്ങി ജനസേവന പ്രവർത്തനത്തില്‍ കൂടുതൽ ശക്തമാകുമെന്നും എം വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

കമ്മ്യൂണിസ്‌റ്റുകാർ പരാജയത്തിൽ നിരാശരാകുന്നവരോ വിജയത്തിൽ അമിതമായി ആഹ്ളാദിക്കുന്നവരോ അല്ല. രാജ്യത്ത് മൊത്തത്തിൽ ഇന്ത്യ മുന്നണി നടത്തിയ മുന്നേറ്റം തിളക്കമാർന്നതാണ്. അത് ബിജെപിക്കെതിരെ 'ഒരു ബദൽ' രാജ്യത്ത് ഉയർന്നു വരുന്നുണ്ട് എന്ന പ്രതീക്ഷക്ക് വക നൽകുന്നു എന്നും എം വി ജയരാജൻ പറഞ്ഞു.

എക്‌സിറ്റ് പോലും ബലാബലം പറഞ്ഞ മത്സരമായിരുന്നു കണ്ണൂരൂലേത്. എന്നാല്‍ കെ സുധാകരനെ കണ്ണൂർ മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് സ്വന്തമാക്കിയത്. കണ്ണൂരിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് മൂന്നാം തവണയും മണ്ഡലത്തിൽ നിന്ന് കെ സുധാകരൻ വിജയിച്ചു കയറുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ മാസ്‌റ്ററുടെയും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അറുപതിനായിരത്തിലധികം വോട്ടുകൾക്ക്‌ ശൈലജ ടീച്ചറെ വിജയിപ്പിച്ച മട്ടന്നൂർ മണ്ഡലത്തിലേയും ലീഡ് എടുത്തുകൊണ്ടാണ് കണ്ണൂരിന്‍റെ രാജാവ് താൻ തന്നെയെന്ന് കെ സുധാകരൻ തെളിയിച്ചത്.

112909 വോട്ടിനാണ് കെ സുധാകരന്‍റെ വിജയം. ആകെ പോൾ ചെയ്‌ത വോട്ടിൽ 506390 വോട്ട് കെ സുധാകരൻ നേടിയപ്പോൾ 393481 വോട്ട് മാത്രമേ എം വി ജയരാജന് നേടാൻ സാധിച്ചുള്ളൂ. ബിജെപി സ്ഥാനാർത്ഥി സി രഘുനാഥ് 116649 വോട്ട് നേടി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിംഗ് കുറഞ്ഞ തെരഞ്ഞെടുപ്പിൽ അടിയൊഴുക്കുകളൊന്നും സംഭവിച്ചില്ലെങ്കിൽ ആർക്കായാലും പതിനായിരത്തിന് താഴെയായിരിക്കും ഭൂരിപക്ഷം എന്നായിരുന്നു രാഷ്ട്രീയപാർട്ടികളുടെ കണക്കുകൂട്ടലുകൾ. കഴിഞ്ഞ തവണത്തെ 82.87 ശതമാനത്തിൽ നിന്ന് 77.21 ആയി പോളിങ് ശതമാനം കുറഞ്ഞു. ഇടതുമുന്നണിക്ക് മുൻതൂക്കമുള്ള നിയമസഭാ മണ്ഡലങ്ങളില്‍ തന്നെയാണ് പോളിംഗ് ഇത്തവണയും കൂടുതല്‍.

തളിപ്പറമ്പിൽ 81 മട്ടന്നൂരിൽ 81.56 ധർമ്മടത്ത് 79. 45 എന്നിങ്ങനെയായിരുന്നു പോളിംഗ്. പക്ഷേ ഇവിടെയൊക്കെ കെ സുധാകരൻ വലിയ രീതിയിൽ മുന്നേറി. യുഡിഎഫിന് ഇരിക്കൂറും പേരാവൂരും വലിയ ലീഡ് കെ സുധാകരന് സമ്മാനിച്ചപ്പോൾ സിപിഎമ്മിന്‍റെ പ്രതീക്ഷ ഒന്നടങ്കം വീണുടഞ്ഞു. കഴിഞ്ഞതവണ 94559 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കെ സുധാകരൻ വിജയിച്ചത്. പക്ഷേ അന്നത്തെ രാഷ്ട്രീയ സാഹചര്യം ആയിരുന്നില്ല നിലവിൽ മത്സരത്തിന് ഇറങ്ങുമ്പോൾ സുധാകരൻ നേരിട്ടത്. എങ്കിലും ജയം ഉറപ്പാണെന്ന് പറഞ്ഞപ്പോഴും 2014 ഇൽ 61466 വോട്ടിന് പികെ ശ്രീമതി ടീച്ചർ ജയിച്ചതുപോലെ ഒരു ഫലം സിപിഎം മണ്ഡലത്തില്‍ പ്രതീക്ഷിച്ചിരുന്നു.

ALSO READ: നാലാം അങ്കത്തില്‍ ആദ്യ മണിക്കൂറുകളില്‍ തരൂരിന് അങ്കലാപ്പ്; അവസാനം ആശ്വാസ ജയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.