ETV Bharat / state

വായ്‌പ ബാധ്യതയുളള സ്ഥലം വില്‍ക്കാന്‍ ശ്രമം; സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേസ് സാഹിബിനെതിരെയുളള കേസ് ഒത്തുതീർപ്പായി - Sheikh Darvesh Sahib land case

author img

By ETV Bharat Kerala Team

Published : Jul 3, 2024, 9:55 PM IST

സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേസ് സാഹിബിനെതിരെ സ്വകാര്യ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിൽ ഹർജിക്കാരന് കിട്ടാനുള്ള തുക പലിശ ഉൾപ്പെടെ തിരികെ നൽകിയതിനാൽ കേസ് ഒത്തുതീർപ്പായി.

LAND CASE AGAINST DGP  ഡിജിപി ഷേഖ് ദര്‍വേസ് സാഹിബ്  ഡിജിപി ഭൂമി ഇടപാട് കേസ്  Kerala DGP land case follow up
DGP Sheikh Darvesh Sahib (ETV Bharat)

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേസ് സാഹിബിൻ്റെ സ്വകാര്യ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പായി. ഹർജിക്കാരനായ ഉമര്‍ ഷെരീഫിന് കിട്ടാനുള്ള തുക പലിശ ഉൾപ്പെടെ ലഭിച്ചതുകൊണ്ടാണ് കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയത്. കേസ് കോടതി ജൂലൈ ആറിന് പരിഗണിക്കാൻ ഉത്തരവ് നേരത്തെ നൽകിയിരുന്നു. ഇത് നോക്കി നിൽക്കാതെയാണ് കേസ് പിൻവലിക്കുന്നത്.

തോന്നയ്ക്കല്‍ റഫാ മന്‍സിലില്‍ താമസിക്കുന്ന ആര്‍ ഉമര്‍ ഷെരീഫ് ആയിരുന്നു ഹര്‍ജിക്കാരന്‍. ഡിജിപിയുടെയും ഭാര്യ ഫരീദാ ഫാത്തിമയുടെയും പേരില്‍ പേരൂര്‍ക്കട മണികണ്‌ഠേശ്വരം ഭാഗത്തുളള പത്ത് സെൻ്റ് വസ്‌തുവിന് 74 ലക്ഷം രൂപ വില സമ്മതിച്ച് ഉമര്‍ വസ്‌തു വില്‍പ്പന കരാര്‍ ഉണ്ടാക്കിയിരുന്നു.

രണ്ട് മാസത്തിനകം ഭൂമി കൈമാറാം എന്നായിരുന്നു കരാര്‍. കരാര്‍ ദിവസം ഉമര്‍ 15 ലക്ഷം രൂപയും രണ്ട് ദിവസം കഴിഞ്ഞ് ഡിജിപി ആവശ്യപ്പെട്ട പ്രകാരം 10 ലക്ഷം രൂപയും വീണ്ടും ഒരാഴ്‌ച കഴിഞ്ഞ് അഞ്ച് ലക്ഷം രൂപയും നല്‍കി. അവസാനം നല്‍കിയ അഞ്ച് ലക്ഷം രൂപ ഉമര്‍ ഡിജിപി ഓഫീസില്‍ നേരിട്ട് എത്തിയാണ് നല്‍കിയത്. അന്ന് തന്നെ കരാറിന് പുറമെ 15 ലക്ഷം കൈപ്പറ്റിയതായി ഡിജിപി കരാര്‍ പത്രത്തിന് പുറകില്‍ എഴുതി നല്‍കുകയും ചെയ്‌തു.

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ പ്രമാണത്തിൻ്റെ ഒറിജിനല്‍ കാണണമെന്ന് ഉമര്‍ ആവശ്യപ്പെട്ടു. ബാധ്യതകള്‍ ഒന്നും ഇല്ലെന്ന് പറഞ്ഞാണ് ഉമറില്‍ നിന്ന് 30 ലക്ഷം വാങ്ങിയിരുന്നത്. ഉമര്‍ നടത്തിയ അന്വേഷണത്തില്‍ ഈ വസ്‌തു എസ്ബിഐ ആല്‍ത്തറ ശാഖയില്‍ 26 ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞു.

ഇതേതുടര്‍ന്ന് നല്‍കിയ 30 ലക്ഷം മടക്കി വേണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും പണം നല്‍കാനാകില്ല വസ്‌തു നല്‍കാം എന്ന മറുപടിയാണ് ഉണ്ടായത്. ഇതിനിടെ ഭൂമി മറിച്ച് വില്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ഉമര്‍ കോടതിയെ സമീപിച്ച് ഭൂമി അറ്റാച്ച് ചെയ്യിപ്പിച്ചത്.

Also Read: എന്തുകൊണ്ട് ആരോഗ്യ സർവേ ഇല്ല : പെരിയാർ തീരത്തെ വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക സമർപ്പിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് ഹൈക്കോടതിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേസ് സാഹിബിൻ്റെ സ്വകാര്യ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പായി. ഹർജിക്കാരനായ ഉമര്‍ ഷെരീഫിന് കിട്ടാനുള്ള തുക പലിശ ഉൾപ്പെടെ ലഭിച്ചതുകൊണ്ടാണ് കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയത്. കേസ് കോടതി ജൂലൈ ആറിന് പരിഗണിക്കാൻ ഉത്തരവ് നേരത്തെ നൽകിയിരുന്നു. ഇത് നോക്കി നിൽക്കാതെയാണ് കേസ് പിൻവലിക്കുന്നത്.

തോന്നയ്ക്കല്‍ റഫാ മന്‍സിലില്‍ താമസിക്കുന്ന ആര്‍ ഉമര്‍ ഷെരീഫ് ആയിരുന്നു ഹര്‍ജിക്കാരന്‍. ഡിജിപിയുടെയും ഭാര്യ ഫരീദാ ഫാത്തിമയുടെയും പേരില്‍ പേരൂര്‍ക്കട മണികണ്‌ഠേശ്വരം ഭാഗത്തുളള പത്ത് സെൻ്റ് വസ്‌തുവിന് 74 ലക്ഷം രൂപ വില സമ്മതിച്ച് ഉമര്‍ വസ്‌തു വില്‍പ്പന കരാര്‍ ഉണ്ടാക്കിയിരുന്നു.

രണ്ട് മാസത്തിനകം ഭൂമി കൈമാറാം എന്നായിരുന്നു കരാര്‍. കരാര്‍ ദിവസം ഉമര്‍ 15 ലക്ഷം രൂപയും രണ്ട് ദിവസം കഴിഞ്ഞ് ഡിജിപി ആവശ്യപ്പെട്ട പ്രകാരം 10 ലക്ഷം രൂപയും വീണ്ടും ഒരാഴ്‌ച കഴിഞ്ഞ് അഞ്ച് ലക്ഷം രൂപയും നല്‍കി. അവസാനം നല്‍കിയ അഞ്ച് ലക്ഷം രൂപ ഉമര്‍ ഡിജിപി ഓഫീസില്‍ നേരിട്ട് എത്തിയാണ് നല്‍കിയത്. അന്ന് തന്നെ കരാറിന് പുറമെ 15 ലക്ഷം കൈപ്പറ്റിയതായി ഡിജിപി കരാര്‍ പത്രത്തിന് പുറകില്‍ എഴുതി നല്‍കുകയും ചെയ്‌തു.

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ പ്രമാണത്തിൻ്റെ ഒറിജിനല്‍ കാണണമെന്ന് ഉമര്‍ ആവശ്യപ്പെട്ടു. ബാധ്യതകള്‍ ഒന്നും ഇല്ലെന്ന് പറഞ്ഞാണ് ഉമറില്‍ നിന്ന് 30 ലക്ഷം വാങ്ങിയിരുന്നത്. ഉമര്‍ നടത്തിയ അന്വേഷണത്തില്‍ ഈ വസ്‌തു എസ്ബിഐ ആല്‍ത്തറ ശാഖയില്‍ 26 ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞു.

ഇതേതുടര്‍ന്ന് നല്‍കിയ 30 ലക്ഷം മടക്കി വേണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും പണം നല്‍കാനാകില്ല വസ്‌തു നല്‍കാം എന്ന മറുപടിയാണ് ഉണ്ടായത്. ഇതിനിടെ ഭൂമി മറിച്ച് വില്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ഉമര്‍ കോടതിയെ സമീപിച്ച് ഭൂമി അറ്റാച്ച് ചെയ്യിപ്പിച്ചത്.

Also Read: എന്തുകൊണ്ട് ആരോഗ്യ സർവേ ഇല്ല : പെരിയാർ തീരത്തെ വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക സമർപ്പിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് ഹൈക്കോടതിയുടെ നിർദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.