ETV Bharat / state

കേരളത്തിലെ വനവാസി ഊര് 'സമ്പൂർണ്ണ യോഗ ഗ്രാമം' ആയ കഥ; യോഗയിലൂടെ ഉദിച്ചുയര്‍ന്ന് കോഴിയളക്കുടി - International yoga day

author img

By ETV Bharat Kerala Team

Published : Jun 21, 2024, 11:24 AM IST

Updated : Jun 21, 2024, 2:32 PM IST

കേരളത്തിലെ സമ്പൂർണ യോഗ ഗ്രാമമാണ് കോഴിയളക്കുടി. യോഗ ഇവിടുള്ള മുതുവാൻ വിഭാഗത്തിൽ നിരവധി മാറ്റങ്ങളാണ് കൊണ്ടു വന്നിട്ടുള്ളത്. കോഴിയളക്കുടിയെ സമ്പൂർണ്ണ യോഗ ഗ്രാമം ആക്കി മാറ്റിയത് പതിനഞ്ച് വർഷം നീണ്ട പരിശ്രമത്തിനൊടുവിൽ.

INTERNATIONAL YOGA DAY KOZHIYALAKKUDI IDUKKI  KERALA S COMPLETE YOGA VILLAGE അന്താരാഷ്‌ട്ര യോഗ ദിനം
കോഴിയളക്കുടിയില്‍ യോഗ ചെയ്യുന്നവര്‍ (ETV Bharat)
യോഗയിലൂടെ ഉദിച്ചുയര്‍ന്ന് കോഴിയളക്കുടി (ETV Bharat)

ഇടുക്കി: ഇന്ന് ജൂൺ 21 അന്താരാഷ്‌ട്ര യോഗ ദിനം. കേരളത്തിലെ സമ്പൂർണ്ണ യോഗ ഗ്രാമം ഏതാണെന്ന് ചോദിച്ചാൽ ആർക്കും പറയാൻ കഴിഞ്ഞെന്ന് വരില്ല. ഇടുക്കി ജില്ലയിലെ മാങ്കുളം ഗ്രാമ പഞ്ചായത്തിലെ കോഴിയളക്കുടിയാണ് ആ യോഗ ഗ്രാമം. വനവാസി വിഭാഗക്കാർ താമസിക്കുന്ന ഈ ഗ്രാമത്തിൽ യോഗ നിരവധി മാറ്റങ്ങളാണ് കൊണ്ടുവന്നത്.

ഒന്നര പതിറ്റാണ്ട് മുന്‍പ് ഇടുക്കി ജില്ലയിലെ മാങ്കുളം ഗ്രാമ പഞ്ചായത്തിലെ കോഴിയളക്കുടി ആരുമറിയാത്ത ആദിവാസി ഊരുകളിലൊന്നായിരുന്നു. ഇന്ന് കോഴിയളക്കുടി ഗ്രാമം അത്യപൂര്‍വമായൊരു ബഹുമതി കൈവരിച്ച് ലോകത്തിന്‍റെ തന്നെ ശ്രദ്ധാകേന്ദ്രമാവുകയാണ്. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ യോഗ ഗ്രാമമാണിന്ന് കോഴിയളക്കുടി.

ഒറ്റയടിക്ക് കൈവരിച്ച നേട്ടമല്ല ഇവരുടേത്. പതിനഞ്ച് വര്‍ഷമെടുത്ത് വനവാസികുടുംബങ്ങള്‍ വസിക്കുന്ന കോഴിയളക്കുടിയെ ഇങ്ങിനെ മാറ്റിയെടുത്തതിന്‍റെ എല്ലാ ക്രെഡിറ്റും ആര്‍ട്ട ഓഫ് ലിവിങ്ങ് പരിശീലകന്‍ കെജി അനില്‍കുമാറിനാണ്. കൊടുംകാടിനുള്ളിലെ വനവാസി ഗ്രാമമായ കോഴിയളക്കുടിയില്‍ അനില്‍ കുമാര്‍ എത്തുന്നത് പതിനഞ്ച് വര്‍ഷം മുമ്പാണ്.

മുതുവാൻ വിഭാഗത്തിൽപ്പെട്ടവരാണ് ഈ കുടിയിലെ താമസക്കാർ. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കാടിന്‍റെ വന്യതയിൽ കഴിച്ചു കൂട്ടിയിരുന്ന ഒരു കൂട്ടം ആളുകൾ ആണ് ഇവിടെ ഉണ്ടായിരുന്നത്. മാറ്റമില്ലാത്ത ദിനചര്യ തുടർന്ന് പോന്ന ഈ കൂട്ടരുടെ ജീവിത രീതി ഇന്ന് മറ്റൊരു തലത്തിലാണ്. കുടിക്കാർ യോഗ പരിശീലിച്ചു തുടങ്ങിയതോടെയാണ് ഈ മാറ്റങ്ങൾ അത്രയും ഉണ്ടായത്.

അടിമാലിയില്‍ നിന്ന് മാങ്കുളത്തെ കുടിയിലെത്തി യോഗ ക്ലാസുകൾ സംഘടിപ്പിച്ച അനിൽകുമാറിന്‍റെ നിര്‍ദേശങ്ങള്‍ കുടിക്കാര്‍ ആക്ഷരം പ്രതി പാലിക്കുകയായിരുന്നു. പുറം ലോകവുമായി ഇഴുകിച്ചേരാന്‍ മടിച്ചിരുന്ന കോഴിയളക്കുടിക്കാര്‍ ഇന്ന് മടിയൊട്ടുമില്ലാതെ പുറം നാട്ടുകാരുമായി ബന്ധപ്പെടുന്നു. അവരുടെ കാര്യങ്ങള്‍ നിവൃത്തിക്കുന്നു.

യോഗ പരിശീലിപ്പിക്കുന്നതോടൊപ്പം കുടിയിലെ ഭൗതിക വികസനം സാധ്യമാക്കാനും ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ ചെയ്‌തു വരുന്നു. കുടിക്കാരെ സ്വയം പര്യപ്‌തതയിലേക്ക് നയിക്കുന്നതിനും അനില്‍കുമാര്‍ ശ്രദ്ധിച്ചു. കുടിയിലുള്ളവരുടെ ജീവിതനിലവാരം ഉയര്‍ത്താനും പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നില്‍ക്കാനും ആര്‍ട്ട് ഓഫ് ലിവിങ്ങും തയാറായി.

കോവിഡിലും പ്രളയത്തിലും ഇവിടത്തെ കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ചു. യോഗ പരിശീലനം ഈ കുടുംബങ്ങളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റം വലുതാണ്. ഇവിടുത്തെ സ്‌ത്രീകൾ പൊതുമധ്യത്തിൽ സംസാരിക്കുന്നവരായിരുന്നില്ല. കാര്യങ്ങൾ ഗ്രഹിച്ച്, സ്വയം പര്യപ്‌തതയിലേക്ക് മുന്നേറുകയാണ് ഈ കുടിയിലെ സ്‌ത്രീകളും മുതിർന്നവരും. പ്രദേശത്തെ മറ്റ് വനവാസി കുടികളിലേക്കും യോഗ പരിശീലനം വ്യാപിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് അനില്‍ കുമാര്‍.

ALSO READ : അന്താരാഷ്‌ട്ര യോഗ ദിനം | 'ഭൂതകാലത്തെ ഒഴിവാക്കാം, വർത്തമാനകാലത്ത് ജീവിക്കാം, ആഗോള നന്മയ്ക്കായി യോഗ ചെയ്യാം': പ്രധാനമന്ത്രി ശ്രീനഗറിൽ

യോഗയിലൂടെ ഉദിച്ചുയര്‍ന്ന് കോഴിയളക്കുടി (ETV Bharat)

ഇടുക്കി: ഇന്ന് ജൂൺ 21 അന്താരാഷ്‌ട്ര യോഗ ദിനം. കേരളത്തിലെ സമ്പൂർണ്ണ യോഗ ഗ്രാമം ഏതാണെന്ന് ചോദിച്ചാൽ ആർക്കും പറയാൻ കഴിഞ്ഞെന്ന് വരില്ല. ഇടുക്കി ജില്ലയിലെ മാങ്കുളം ഗ്രാമ പഞ്ചായത്തിലെ കോഴിയളക്കുടിയാണ് ആ യോഗ ഗ്രാമം. വനവാസി വിഭാഗക്കാർ താമസിക്കുന്ന ഈ ഗ്രാമത്തിൽ യോഗ നിരവധി മാറ്റങ്ങളാണ് കൊണ്ടുവന്നത്.

ഒന്നര പതിറ്റാണ്ട് മുന്‍പ് ഇടുക്കി ജില്ലയിലെ മാങ്കുളം ഗ്രാമ പഞ്ചായത്തിലെ കോഴിയളക്കുടി ആരുമറിയാത്ത ആദിവാസി ഊരുകളിലൊന്നായിരുന്നു. ഇന്ന് കോഴിയളക്കുടി ഗ്രാമം അത്യപൂര്‍വമായൊരു ബഹുമതി കൈവരിച്ച് ലോകത്തിന്‍റെ തന്നെ ശ്രദ്ധാകേന്ദ്രമാവുകയാണ്. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ യോഗ ഗ്രാമമാണിന്ന് കോഴിയളക്കുടി.

ഒറ്റയടിക്ക് കൈവരിച്ച നേട്ടമല്ല ഇവരുടേത്. പതിനഞ്ച് വര്‍ഷമെടുത്ത് വനവാസികുടുംബങ്ങള്‍ വസിക്കുന്ന കോഴിയളക്കുടിയെ ഇങ്ങിനെ മാറ്റിയെടുത്തതിന്‍റെ എല്ലാ ക്രെഡിറ്റും ആര്‍ട്ട ഓഫ് ലിവിങ്ങ് പരിശീലകന്‍ കെജി അനില്‍കുമാറിനാണ്. കൊടുംകാടിനുള്ളിലെ വനവാസി ഗ്രാമമായ കോഴിയളക്കുടിയില്‍ അനില്‍ കുമാര്‍ എത്തുന്നത് പതിനഞ്ച് വര്‍ഷം മുമ്പാണ്.

മുതുവാൻ വിഭാഗത്തിൽപ്പെട്ടവരാണ് ഈ കുടിയിലെ താമസക്കാർ. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കാടിന്‍റെ വന്യതയിൽ കഴിച്ചു കൂട്ടിയിരുന്ന ഒരു കൂട്ടം ആളുകൾ ആണ് ഇവിടെ ഉണ്ടായിരുന്നത്. മാറ്റമില്ലാത്ത ദിനചര്യ തുടർന്ന് പോന്ന ഈ കൂട്ടരുടെ ജീവിത രീതി ഇന്ന് മറ്റൊരു തലത്തിലാണ്. കുടിക്കാർ യോഗ പരിശീലിച്ചു തുടങ്ങിയതോടെയാണ് ഈ മാറ്റങ്ങൾ അത്രയും ഉണ്ടായത്.

അടിമാലിയില്‍ നിന്ന് മാങ്കുളത്തെ കുടിയിലെത്തി യോഗ ക്ലാസുകൾ സംഘടിപ്പിച്ച അനിൽകുമാറിന്‍റെ നിര്‍ദേശങ്ങള്‍ കുടിക്കാര്‍ ആക്ഷരം പ്രതി പാലിക്കുകയായിരുന്നു. പുറം ലോകവുമായി ഇഴുകിച്ചേരാന്‍ മടിച്ചിരുന്ന കോഴിയളക്കുടിക്കാര്‍ ഇന്ന് മടിയൊട്ടുമില്ലാതെ പുറം നാട്ടുകാരുമായി ബന്ധപ്പെടുന്നു. അവരുടെ കാര്യങ്ങള്‍ നിവൃത്തിക്കുന്നു.

യോഗ പരിശീലിപ്പിക്കുന്നതോടൊപ്പം കുടിയിലെ ഭൗതിക വികസനം സാധ്യമാക്കാനും ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ ചെയ്‌തു വരുന്നു. കുടിക്കാരെ സ്വയം പര്യപ്‌തതയിലേക്ക് നയിക്കുന്നതിനും അനില്‍കുമാര്‍ ശ്രദ്ധിച്ചു. കുടിയിലുള്ളവരുടെ ജീവിതനിലവാരം ഉയര്‍ത്താനും പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നില്‍ക്കാനും ആര്‍ട്ട് ഓഫ് ലിവിങ്ങും തയാറായി.

കോവിഡിലും പ്രളയത്തിലും ഇവിടത്തെ കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ചു. യോഗ പരിശീലനം ഈ കുടുംബങ്ങളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റം വലുതാണ്. ഇവിടുത്തെ സ്‌ത്രീകൾ പൊതുമധ്യത്തിൽ സംസാരിക്കുന്നവരായിരുന്നില്ല. കാര്യങ്ങൾ ഗ്രഹിച്ച്, സ്വയം പര്യപ്‌തതയിലേക്ക് മുന്നേറുകയാണ് ഈ കുടിയിലെ സ്‌ത്രീകളും മുതിർന്നവരും. പ്രദേശത്തെ മറ്റ് വനവാസി കുടികളിലേക്കും യോഗ പരിശീലനം വ്യാപിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് അനില്‍ കുമാര്‍.

ALSO READ : അന്താരാഷ്‌ട്ര യോഗ ദിനം | 'ഭൂതകാലത്തെ ഒഴിവാക്കാം, വർത്തമാനകാലത്ത് ജീവിക്കാം, ആഗോള നന്മയ്ക്കായി യോഗ ചെയ്യാം': പ്രധാനമന്ത്രി ശ്രീനഗറിൽ

Last Updated : Jun 21, 2024, 2:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.