ETV Bharat / state

സിപിഎം നേതാവ് സത്യനാഥന്‍റെ കൊലപാതകം; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

author img

By ETV Bharat Kerala Team

Published : Feb 26, 2024, 8:52 AM IST

കൊയിലാണ്ടിയിൽ സിപിഎം നേതാവിനെ മുൻ ബ്രാഞ്ച് കമ്മറ്റി അംഗം കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും.

koyilandy cpm leader murder case  Sathyanathan murder  cpm murder case  സിപിഎം നേതാവിന്‍റെ കൊലപാതകം  സത്യനാഥൻ കൊലപാതകം
koyilandy cpm leader murder

കോഴിക്കോട് : സിപിഎം ലോക്കൽ ​സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ (Koyilandy CPM leader murder case) പ്രതി അഭിലാഷിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. കൊയിലാണ്ടി കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തും. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു. കൊലപാതകം നടപ്പിലാക്കിയതിന്‍റെ രീതി അഭിലാഷ് കഴിഞ്ഞ ദിവസം പൊലീസിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ, ബാഹ്യഇടപെടലോ ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്ന് വിശദമായി അറിയേണ്ടതുണ്ട്.

ഒപ്പം മറ്റാരോടെങ്കിലും അഭിലാഷിന് പകയുണ്ടായിരുന്നോ എന്ന കാര്യവും പൊലീസിന് മനസിലാക്കേണ്ടതുണ്ട്. വ്യാഴാഴ്‌ച (ഫെബ്രുവരി 22) രാത്രി 10 മണിയോടെയാണ് സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥനെ മുൻ പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷ് വെട്ടിക്കൊലപ്പെടുത്തിയത്. മുത്താമ്പി ചെറിയപ്പുറം പരദേവത ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെയാണ് സംഭവം.

കൊലപാതകത്തിന് പിന്നാലെ അഭിലാഷ് (33) പൊലീസിൽ കീഴടങ്ങി. മുൻ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും മുൻ നഗരസഭ ചെയർമാന്‍റെ ഡ്രൈവറുമായിരുന്നു അഭിലാഷ്. രാഷ്ട്രീയ വിഷയത്തിൽ നിന്ന് ഉടലെടുത്ത വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അഭിലാഷ് പൊലീസിന് നൽകിയ മൊഴി. പല വിഷയങ്ങളും പറഞ്ഞുപരത്തി തന്നെ ഒതുക്കാൻ ശ്രമിച്ചുവെന്നും അഭിലാഷ് പറഞ്ഞു (Koyilandy Murder Case Accused).

Also read: 'അഭിലാഷിന് സത്യനാഥനോട് വൈരാഗ്യമുണ്ടായിരുന്നു' ; പ്രതികരിച്ച് നാട്ടുകാര്‍

പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് അഭിലാഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നതായി സ്ഥലം എംഎൽഎ കാനത്തിൽ ജമീല വ്യക്തമാക്കിയിരുന്നു. സത്യനാഥനെ കൊല്ലുമെന്ന് അയൽവാസിയായ അഭിലാഷ് ഭീഷണി മുഴക്കിയതായി ചില നാട്ടുകാരും വ്യക്തമാക്കി. വടകര ഡിവൈഎസ്‌പി സജേഷ് വാഴയിലിന്‍റെ മേൽനോട്ടത്തിൽ കൊയിലാണ്ടി സി ഐ മെൽവിൻ ജോസഫിനാണ് കേസിന്‍റെ അന്വേഷണ ചുമതല.

Also read: 'പല വിഷയങ്ങളും പറഞ്ഞ് ഒതുക്കാൻ ശ്രമിച്ചു'; സിപിഎം നേതാവിന്‍റെ കൊലപാതകം വ്യക്തി വൈരാഗ്യത്തെ തുടർന്നെന്ന് പൊലീസ്

കോഴിക്കോട് : സിപിഎം ലോക്കൽ ​സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ (Koyilandy CPM leader murder case) പ്രതി അഭിലാഷിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. കൊയിലാണ്ടി കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തും. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു. കൊലപാതകം നടപ്പിലാക്കിയതിന്‍റെ രീതി അഭിലാഷ് കഴിഞ്ഞ ദിവസം പൊലീസിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ, ബാഹ്യഇടപെടലോ ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്ന് വിശദമായി അറിയേണ്ടതുണ്ട്.

ഒപ്പം മറ്റാരോടെങ്കിലും അഭിലാഷിന് പകയുണ്ടായിരുന്നോ എന്ന കാര്യവും പൊലീസിന് മനസിലാക്കേണ്ടതുണ്ട്. വ്യാഴാഴ്‌ച (ഫെബ്രുവരി 22) രാത്രി 10 മണിയോടെയാണ് സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥനെ മുൻ പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷ് വെട്ടിക്കൊലപ്പെടുത്തിയത്. മുത്താമ്പി ചെറിയപ്പുറം പരദേവത ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെയാണ് സംഭവം.

കൊലപാതകത്തിന് പിന്നാലെ അഭിലാഷ് (33) പൊലീസിൽ കീഴടങ്ങി. മുൻ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും മുൻ നഗരസഭ ചെയർമാന്‍റെ ഡ്രൈവറുമായിരുന്നു അഭിലാഷ്. രാഷ്ട്രീയ വിഷയത്തിൽ നിന്ന് ഉടലെടുത്ത വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അഭിലാഷ് പൊലീസിന് നൽകിയ മൊഴി. പല വിഷയങ്ങളും പറഞ്ഞുപരത്തി തന്നെ ഒതുക്കാൻ ശ്രമിച്ചുവെന്നും അഭിലാഷ് പറഞ്ഞു (Koyilandy Murder Case Accused).

Also read: 'അഭിലാഷിന് സത്യനാഥനോട് വൈരാഗ്യമുണ്ടായിരുന്നു' ; പ്രതികരിച്ച് നാട്ടുകാര്‍

പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് അഭിലാഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നതായി സ്ഥലം എംഎൽഎ കാനത്തിൽ ജമീല വ്യക്തമാക്കിയിരുന്നു. സത്യനാഥനെ കൊല്ലുമെന്ന് അയൽവാസിയായ അഭിലാഷ് ഭീഷണി മുഴക്കിയതായി ചില നാട്ടുകാരും വ്യക്തമാക്കി. വടകര ഡിവൈഎസ്‌പി സജേഷ് വാഴയിലിന്‍റെ മേൽനോട്ടത്തിൽ കൊയിലാണ്ടി സി ഐ മെൽവിൻ ജോസഫിനാണ് കേസിന്‍റെ അന്വേഷണ ചുമതല.

Also read: 'പല വിഷയങ്ങളും പറഞ്ഞ് ഒതുക്കാൻ ശ്രമിച്ചു'; സിപിഎം നേതാവിന്‍റെ കൊലപാതകം വ്യക്തി വൈരാഗ്യത്തെ തുടർന്നെന്ന് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.