ETV Bharat / state

മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്‍റെ മരണം; വിചാരണ ഡിസംബർ 2 മുതൽ 18 വരെ - KM Basheer Death Case Update

author img

By ETV Bharat Kerala Team

Published : 3 hours ago

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ ഡിസംബർ 2 മുതൽ 18 വരെ നടക്കും. ശ്രീറാം വെങ്കിട്ടരാമൻ കുറ്റം നിഷേധിച്ച സാഹചര്യത്തിലാണ് വിചാരണ ആരംഭിക്കാൻ കോടതി തീരുമാനിച്ചത്.

TRIAL FROM DECEMBER 2ND TO 18TH  KM BASHEER MURDER CASE  SRIRAM VENKITARAMAN IAS  COURT NEWS
KM Basheer, Sriram Venkitaraman (ETV Bharat)

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഡിസംബർ രണ്ട് മുതൽ 18 വരെ നടക്കും. 100 സാക്ഷികളുള്ള കേസിലെ 95 സാക്ഷികളെ വിസ്‌തരിക്കും. രണ്ട് ഘട്ടങ്ങളായാണ് വിചാരണ നടക്കുക.

വിചാരണയുടെ രണ്ടാം ഘട്ടം ജനുവരിയിൽ പരിഗണിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥരക്കമുള്ളവരെ രണ്ടാം ഘട്ടത്തിലാണ് പരിഗണിക്കുക. രണ്ട് മുതൽ ആറ് വരെയുള്ള സാക്ഷികൾ സംഭവം കണ്ടുവെന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279, 201, 304 കോടതി മോട്ടോർ വകുപ്പ് നിയമം 184 എന്നിവ അനുസരിച്ചാണ് വിചാരണ പരിഗണിക്കുക. അതേസമയം വിചാരണയ്ക്ക് മുമ്പ് പ്രതിക്ക് നൽകേണ്ട കോപ്പികൾ നൽകിയോ എന്ന കാര്യത്തിൽ പ്രോസിക്യൂഷൻ വ്യക്തത വരുത്തും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്

കോടതിയിൽ നേരിട്ട് ഹാജരായ ശ്രീറാം വെങ്കിട്ടരാമൻ കുറ്റം നിഷേധിച്ച സാഹചര്യത്തിലാണ് വിചാരണ ആരംഭിക്കാൻ കോടതി തീരുമാനിച്ചത്. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റെക്‌സ് ഹാജരാകും. 2019 ഓഗസ്‌റ്റ് മൂന്നിന് വെളുപ്പിന് ഒരു മണിക്കാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ടത്.

Also Read: കാഫിർ സ്‌ക്രീന്‍ഷോട്ട് കേസ്: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഡിസംബർ രണ്ട് മുതൽ 18 വരെ നടക്കും. 100 സാക്ഷികളുള്ള കേസിലെ 95 സാക്ഷികളെ വിസ്‌തരിക്കും. രണ്ട് ഘട്ടങ്ങളായാണ് വിചാരണ നടക്കുക.

വിചാരണയുടെ രണ്ടാം ഘട്ടം ജനുവരിയിൽ പരിഗണിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥരക്കമുള്ളവരെ രണ്ടാം ഘട്ടത്തിലാണ് പരിഗണിക്കുക. രണ്ട് മുതൽ ആറ് വരെയുള്ള സാക്ഷികൾ സംഭവം കണ്ടുവെന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279, 201, 304 കോടതി മോട്ടോർ വകുപ്പ് നിയമം 184 എന്നിവ അനുസരിച്ചാണ് വിചാരണ പരിഗണിക്കുക. അതേസമയം വിചാരണയ്ക്ക് മുമ്പ് പ്രതിക്ക് നൽകേണ്ട കോപ്പികൾ നൽകിയോ എന്ന കാര്യത്തിൽ പ്രോസിക്യൂഷൻ വ്യക്തത വരുത്തും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്

കോടതിയിൽ നേരിട്ട് ഹാജരായ ശ്രീറാം വെങ്കിട്ടരാമൻ കുറ്റം നിഷേധിച്ച സാഹചര്യത്തിലാണ് വിചാരണ ആരംഭിക്കാൻ കോടതി തീരുമാനിച്ചത്. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റെക്‌സ് ഹാജരാകും. 2019 ഓഗസ്‌റ്റ് മൂന്നിന് വെളുപ്പിന് ഒരു മണിക്കാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ടത്.

Also Read: കാഫിർ സ്‌ക്രീന്‍ഷോട്ട് കേസ്: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.