ETV Bharat / state

കിഫ്ബി മസാല ബോണ്ട് കേസ് : നാലാം തവണയും ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറി തോമസ് ഐസക്

author img

By ETV Bharat Kerala Team

Published : Jan 22, 2024, 10:40 AM IST

Updated : Jan 22, 2024, 12:38 PM IST

Thomas Isaac On ED Case : ഇഡി അന്വേഷണത്തിനെതിരെ തോമസ് ഐസക്. പരിശോധനകള്‍ തന്‍റെയും, കുടുംബത്തിന്‍റെയും സ്വകാര്യതകളിലേക്ക് നീങ്ങുന്നുവെന്ന് വിമര്‍ശനം.

kifbi masala bond case  കിഫ്ബി മസാല ബോണ്ട് കേസ്  തോമസ് ഐസക് ഹാജരായില്ല  ചോദ്യം ചെയ്യാനൊരുങ്ങി ഇഡി
kifbi-masala-bond-case-thomas-isac

തിരുവനന്തപുരം : കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് ഇന്നും ഇഡി ഓഫീസിൽ ഹാജരാകില്ല. വ്യക്തിപരമായ കാരണങ്ങളാൽ എത്താൻ കഴിയില്ലെന്ന് ഇഡിയെ അറിയിച്ചു. ഇത് നാലാം തവണയാണ് തോമസ് ഐസക് ചോദ്യം ചെയ്യലിന് ഹാജരാകാതെ വിട്ടുനിൽക്കുന്നത്(Thomas Isaac On ED Case).

കഴിഞ്ഞ പന്ത്രണ്ടാം തീയതി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും, മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ എത്താന്‍ അസൗകര്യമുണ്ടെന്നും, മറ്റൊരു ദിവസം ഹാജരാകാമെന്നും ഐസക് ഇഡിയെ അറിയിക്കുകയായിരുന്നു. ഐസക്കിന്‍റെ അപേക്ഷ പരിഗണിച്ചായിരുന്നു തീയതി പുതുക്കി നിശ്ചയിച്ച് ഇന്ന് ഹാജരാകാൻ ഇഡി നോട്ടീസ് അയച്ചത്. അതേസമയം ഇഡി നോട്ടീസിനെതിരെ വീണ്ടും ഐസക് കോടതിയെ സമീപിക്കുമെന്നാണ് സൂചന.

2021 മാർച്ചിലാണ് കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം തുടങ്ങിയത്. കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തിൽ ‎വിദേശ നാണ്യ വിനിമയ നിയമം - ഫെമയുടെ ലംഘനം ഉണ്ടായെന്നും 2019ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെയാണെന്നുമുള്ള പരാതികളിലായിരുന്നു ഇഡി അന്വേഷണം ആരംഭിച്ചത്.

കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമായിരുന്നില്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇഡിയുടെ ആരോപണം. കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണ്. ഇന്ത്യൻ രൂപയിൽ വിദേശത്ത് നിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസർക്കാരിൻ്റെ അനുമതിയോടെ ചെയ്യേണ്ടതായിരുന്നു. വിദേശ കടമെടുപ്പിൻ്റെ അധികാരം കേന്ദ്രസർക്കാരിനാണെന്നാണ് ഇഡി വ്യക്തമാക്കുന്നത് (ED Probe on KIIFB).

എന്നാൽ കിഫ്ബിയുടെ മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമലംഘനം ഉണ്ടായിട്ടില്ല എന്നാണ് തോമസ് ഐസക്കിന്‍റെയും, കിഫ്ബിയുടെയും, സംസ്ഥാന സർക്കാരിന്‍റെയും വാദം. കിഫ്ബിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് തോമസ് ഐസക് ആരോപിക്കുന്നത്.

ബന്ധുക്കളുടെയടക്കം പത്ത് വർഷത്തെ മുഴുവൻ സാമ്പത്തിക ഇടപാടിന്‍റെ രേഖകൾ ഹാജരാക്കണമെന്ന് ഇഡി ആദ്യ തവണ നൽകിയ സമൻസിൽ അവശ്യപ്പെട്ടിരുന്നെങ്കിലും, വ്യക്തിഗത വിവരങ്ങൾ ചോദിച്ച് ഇഡി നോട്ടിസ് അയച്ചെന്ന തോമസ് ഐസക്കിന്‍റെ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടപെടുകയായിരുന്നു.

വസ്‌തുതകളും രേഖകളും ഇല്ലാതെയാണ് ഇഡിയുടെ അന്വേഷണമെന്നും, കുടുംബാംഗങ്ങളുടേതടക്കമുള്ള അക്കൗണ്ട് വിവരങ്ങൾ അന്വേഷിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. തുടർന്ന് തോമസ് ഐസക്കിന് അനുകൂലമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചു.

തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് നിർത്തിവയ്ക്കാ‌ൻ ആയിരുന്നു അന്ന് ഹൈക്കോടതി നിർദേശിച്ചത്. തോമസ് ഐസക്കിന് വീണ്ടും പുതിയ സമൻസ് അയക്കാൻ ഹൈക്കോടതി അനുവാദം നൽകിയതോടെയാണ് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഇഡി പുതിയ സമൻസ് അയച്ചത്. എന്നാൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിൽ നിന്ന് വീണ്ടും ഒഴിഞ്ഞുമാറുകയായിരുന്നു.

തിരുവനന്തപുരം : കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് ഇന്നും ഇഡി ഓഫീസിൽ ഹാജരാകില്ല. വ്യക്തിപരമായ കാരണങ്ങളാൽ എത്താൻ കഴിയില്ലെന്ന് ഇഡിയെ അറിയിച്ചു. ഇത് നാലാം തവണയാണ് തോമസ് ഐസക് ചോദ്യം ചെയ്യലിന് ഹാജരാകാതെ വിട്ടുനിൽക്കുന്നത്(Thomas Isaac On ED Case).

കഴിഞ്ഞ പന്ത്രണ്ടാം തീയതി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും, മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ എത്താന്‍ അസൗകര്യമുണ്ടെന്നും, മറ്റൊരു ദിവസം ഹാജരാകാമെന്നും ഐസക് ഇഡിയെ അറിയിക്കുകയായിരുന്നു. ഐസക്കിന്‍റെ അപേക്ഷ പരിഗണിച്ചായിരുന്നു തീയതി പുതുക്കി നിശ്ചയിച്ച് ഇന്ന് ഹാജരാകാൻ ഇഡി നോട്ടീസ് അയച്ചത്. അതേസമയം ഇഡി നോട്ടീസിനെതിരെ വീണ്ടും ഐസക് കോടതിയെ സമീപിക്കുമെന്നാണ് സൂചന.

2021 മാർച്ചിലാണ് കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം തുടങ്ങിയത്. കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തിൽ ‎വിദേശ നാണ്യ വിനിമയ നിയമം - ഫെമയുടെ ലംഘനം ഉണ്ടായെന്നും 2019ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെയാണെന്നുമുള്ള പരാതികളിലായിരുന്നു ഇഡി അന്വേഷണം ആരംഭിച്ചത്.

കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമായിരുന്നില്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇഡിയുടെ ആരോപണം. കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണ്. ഇന്ത്യൻ രൂപയിൽ വിദേശത്ത് നിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസർക്കാരിൻ്റെ അനുമതിയോടെ ചെയ്യേണ്ടതായിരുന്നു. വിദേശ കടമെടുപ്പിൻ്റെ അധികാരം കേന്ദ്രസർക്കാരിനാണെന്നാണ് ഇഡി വ്യക്തമാക്കുന്നത് (ED Probe on KIIFB).

എന്നാൽ കിഫ്ബിയുടെ മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമലംഘനം ഉണ്ടായിട്ടില്ല എന്നാണ് തോമസ് ഐസക്കിന്‍റെയും, കിഫ്ബിയുടെയും, സംസ്ഥാന സർക്കാരിന്‍റെയും വാദം. കിഫ്ബിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് തോമസ് ഐസക് ആരോപിക്കുന്നത്.

ബന്ധുക്കളുടെയടക്കം പത്ത് വർഷത്തെ മുഴുവൻ സാമ്പത്തിക ഇടപാടിന്‍റെ രേഖകൾ ഹാജരാക്കണമെന്ന് ഇഡി ആദ്യ തവണ നൽകിയ സമൻസിൽ അവശ്യപ്പെട്ടിരുന്നെങ്കിലും, വ്യക്തിഗത വിവരങ്ങൾ ചോദിച്ച് ഇഡി നോട്ടിസ് അയച്ചെന്ന തോമസ് ഐസക്കിന്‍റെ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടപെടുകയായിരുന്നു.

വസ്‌തുതകളും രേഖകളും ഇല്ലാതെയാണ് ഇഡിയുടെ അന്വേഷണമെന്നും, കുടുംബാംഗങ്ങളുടേതടക്കമുള്ള അക്കൗണ്ട് വിവരങ്ങൾ അന്വേഷിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. തുടർന്ന് തോമസ് ഐസക്കിന് അനുകൂലമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചു.

തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് നിർത്തിവയ്ക്കാ‌ൻ ആയിരുന്നു അന്ന് ഹൈക്കോടതി നിർദേശിച്ചത്. തോമസ് ഐസക്കിന് വീണ്ടും പുതിയ സമൻസ് അയക്കാൻ ഹൈക്കോടതി അനുവാദം നൽകിയതോടെയാണ് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഇഡി പുതിയ സമൻസ് അയച്ചത്. എന്നാൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിൽ നിന്ന് വീണ്ടും ഒഴിഞ്ഞുമാറുകയായിരുന്നു.

Last Updated : Jan 22, 2024, 12:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.