ETV Bharat / state

ചിട്ടിപ്പണം തിരികെ കൊടുക്കാനായില്ല; സിനിമയെ വെല്ലുന്ന കഥയൊരുക്കി വീട്ടമ്മ, 18 ലക്ഷം കവർന്നുവെന്ന് വ്യാജ പരാതി, പൊളിച്ചടുക്കി പൊലീസ് - WOMAN LODGED FAKE POLICE COMPLAINT

author img

By ETV Bharat Kerala Team

Published : Aug 20, 2024, 4:56 PM IST

മുളകുപൊടി വിതറി 18 ലക്ഷം രൂപ തട്ടിയെടുത്തു എന്ന് വ്യാജ പരാതി നൽകി വീട്ടമ്മ. ചിട്ടിപ്പണം കൊടുക്കാനാകില്ലെന്ന് വന്നതോടെയാണ് വീട്ടമ്മ വ്യാജ മോഷണപ്പരാതി നൽകിയതെന്ന് അധികൃതർ പറഞ്ഞു.

18 LAKH STOLEN FAKE COMPLAINT  FAKE ROBBERY CASE IN IDUKKI  HOUSEWIFE LODGED FAKE COMPLAINT  LATEST NEWS IN MALAYALAM
WOMAN LODGED FAKE COMPLAINT IN POLICE (ETV Bharat)

ഇടുക്കി: ചിട്ടിപ്പണം കൊടുക്കാൻ പണമില്ലാതെ വന്നതോടെ പൊലീസിൽ വ്യാജ കവർച്ച പരാതി നൽകി വീട്ടമ്മ. മുളകുപൊടി എറിഞ്ഞ് 18 ലക്ഷം രൂപ കവർന്നു എന്ന പരാതി മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പൊളിച്ചടുക്കി. കോമ്പയാർ സ്വദേശിനിയായ വീട്ടമ്മയാണ് പൊലീസിനും നാട്ടുകാര്‍ക്കും മുന്നില്‍ നാടകം കളിച്ചത്.

തിങ്കളാഴ്‌ച (ഓഗസ്‌റ്റ് 19) ഉച്ചയ്‌ക്ക് 2 മണിയോടെ ഹെൽമറ്റ് ധരിച്ചെത്തിയ യുവാക്കൾ തന്‍റെ മുഖത്തും വീടിനകത്തും മുളകുപൊടി വിതറി കവർച്ച നടത്തി എന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഓണച്ചിട്ടിക്ക് നല്‍കാന്‍ ബാങ്കില്‍ നിന്നെടുത്ത 18 ലക്ഷം രൂപ രണ്ടംഗ സംഘം തട്ടിയെടുത്തെന്നായിരുന്നു വീട്ടമ്മ പൊലീസിനോടും അയല്‍വാസികളോടും പറഞ്ഞത്.

ഓണച്ചിട്ടി നടത്തിയ ഇനത്തിൽ നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലും വ്യാപാരികൾ ഉൾപ്പെടെയുള്ള 156 ഓളം ആളുകൾക്കാണ് വീട്ടമ്മ ചിട്ടിപ്പണം നൽകാൻ ഉണ്ടായിരുന്നത്. എന്നാല്‍ അതു നല്‍കാന്‍ സാധിച്ചില്ല. ഇതോടെ പണം കവര്‍ച്ച ചെയ്യപ്പെട്ടുവെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച് തിരികെ നൽകാതിരിക്കുന്നതിന് വേണ്ടിയായിരുന്നു സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ ഇവർ കഥ മെനഞ്ഞത്.

മോഷണവിവരമറിഞ്ഞ ഇടുക്കി ജില്ലാ പൊലീസ് മേധാവി ടികെ വിഷ്‌ണു പ്രദീപ് ഐപിഎസിന്‍റെ നിർദേശാനുസരണം കട്ടപ്പന ഡിവൈഎസ്‌പി വിഎ നിഷാദ് മോന്‍റെ നേതൃത്വത്തിൽ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷൻ ഇൻസ്പെക്‌ടർ ജർലിൻ വി സ്‌കറിയ, നെടുങ്കണ്ടം എസ്ഐ ജയകൃഷ്‌ണൻനായർ ടിഎസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് വ്യാജ കവർച്ച പരാതി മണിക്കൂറുകൾക്കുള്ളിൽ പൊളിച്ചടുക്കിയത്.

പൊലീസ് സംഭവസ്ഥലത്ത് ഉടനടി എത്തി അതിസൂക്ഷ്‌മതയോടും ജാഗ്രതയോടും കൂടി നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. സ്ഥലത്ത് എത്തിയ പൊലീസ് അതി സൂക്ഷ്മതയോടും ജാഗ്രതയോടും കൂടി നടത്തിയ അന്വേഷണം വഴിത്തിരിവായി. വീട്ടമ്മയേയും നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലുമുള്ള യുവാക്കൾ അടക്കമുള്ള ആളുകളെയും പൊലീസ് ചോദ്യം ചെയ്യുകയും ചെയ്‌തു.

Also Read: കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷണം; കള്ളനെ സിസിടിവി വച്ച് പിടിച്ച് പൊലീസ്- വീഡിയോ

ഇടുക്കി: ചിട്ടിപ്പണം കൊടുക്കാൻ പണമില്ലാതെ വന്നതോടെ പൊലീസിൽ വ്യാജ കവർച്ച പരാതി നൽകി വീട്ടമ്മ. മുളകുപൊടി എറിഞ്ഞ് 18 ലക്ഷം രൂപ കവർന്നു എന്ന പരാതി മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പൊളിച്ചടുക്കി. കോമ്പയാർ സ്വദേശിനിയായ വീട്ടമ്മയാണ് പൊലീസിനും നാട്ടുകാര്‍ക്കും മുന്നില്‍ നാടകം കളിച്ചത്.

തിങ്കളാഴ്‌ച (ഓഗസ്‌റ്റ് 19) ഉച്ചയ്‌ക്ക് 2 മണിയോടെ ഹെൽമറ്റ് ധരിച്ചെത്തിയ യുവാക്കൾ തന്‍റെ മുഖത്തും വീടിനകത്തും മുളകുപൊടി വിതറി കവർച്ച നടത്തി എന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഓണച്ചിട്ടിക്ക് നല്‍കാന്‍ ബാങ്കില്‍ നിന്നെടുത്ത 18 ലക്ഷം രൂപ രണ്ടംഗ സംഘം തട്ടിയെടുത്തെന്നായിരുന്നു വീട്ടമ്മ പൊലീസിനോടും അയല്‍വാസികളോടും പറഞ്ഞത്.

ഓണച്ചിട്ടി നടത്തിയ ഇനത്തിൽ നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലും വ്യാപാരികൾ ഉൾപ്പെടെയുള്ള 156 ഓളം ആളുകൾക്കാണ് വീട്ടമ്മ ചിട്ടിപ്പണം നൽകാൻ ഉണ്ടായിരുന്നത്. എന്നാല്‍ അതു നല്‍കാന്‍ സാധിച്ചില്ല. ഇതോടെ പണം കവര്‍ച്ച ചെയ്യപ്പെട്ടുവെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച് തിരികെ നൽകാതിരിക്കുന്നതിന് വേണ്ടിയായിരുന്നു സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ ഇവർ കഥ മെനഞ്ഞത്.

മോഷണവിവരമറിഞ്ഞ ഇടുക്കി ജില്ലാ പൊലീസ് മേധാവി ടികെ വിഷ്‌ണു പ്രദീപ് ഐപിഎസിന്‍റെ നിർദേശാനുസരണം കട്ടപ്പന ഡിവൈഎസ്‌പി വിഎ നിഷാദ് മോന്‍റെ നേതൃത്വത്തിൽ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷൻ ഇൻസ്പെക്‌ടർ ജർലിൻ വി സ്‌കറിയ, നെടുങ്കണ്ടം എസ്ഐ ജയകൃഷ്‌ണൻനായർ ടിഎസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് വ്യാജ കവർച്ച പരാതി മണിക്കൂറുകൾക്കുള്ളിൽ പൊളിച്ചടുക്കിയത്.

പൊലീസ് സംഭവസ്ഥലത്ത് ഉടനടി എത്തി അതിസൂക്ഷ്‌മതയോടും ജാഗ്രതയോടും കൂടി നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. സ്ഥലത്ത് എത്തിയ പൊലീസ് അതി സൂക്ഷ്മതയോടും ജാഗ്രതയോടും കൂടി നടത്തിയ അന്വേഷണം വഴിത്തിരിവായി. വീട്ടമ്മയേയും നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലുമുള്ള യുവാക്കൾ അടക്കമുള്ള ആളുകളെയും പൊലീസ് ചോദ്യം ചെയ്യുകയും ചെയ്‌തു.

Also Read: കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷണം; കള്ളനെ സിസിടിവി വച്ച് പിടിച്ച് പൊലീസ്- വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.